ഹോളണ്ട് കലാശക്കളി യിലേക്ക്

July 7th, 2010

holland- player-epathramജൊഹാനസ്ബര്‍ഗ് :   ലാറ്റിന്‍ അമേരിക്കന്‍ പ്രതീക്ഷ കള്‍ക്ക്  വിരാമം ഇട്ടു കൊണ്ട് ലോക ഫുട്ബോളിലെ പ്രഥമ ചാമ്പ്യന്മാരായ   ഉറുഗ്വെ  യെ രണ്ടിന് എതിരെ മൂന്നു ഗോളു കള്‍ക്ക്  മറികടന്ന്‍ ഹോളണ്ട് ഫൈനലി ലേക്ക് കുതിച്ചു.  ആദ്യാവസാനം ആവേശം നിറഞ്ഞ മല്‍സര ത്തില്‍ ഇരു ടീമു കളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടന മാണ് പുറത്തെടുത്തത്‌.  ഒന്നാം പകുതി യുടെ പതിനെട്ടാം മിനുട്ടില്‍  തീര്‍ത്തും അപ്രതീക്ഷിതമായി ഹോളണ്ട് ക്യാപ്ടന്‍ ജിയോവാനി ബ്രോങ്കോസ്റ്റ് ഉതിര്‍ത്ത  സുന്ദരമായ ലോംഗ് റേഞ്ച് ഗോളിലൂടെ ഓറഞ്ചു പട ലീഡു നേടി എങ്കിലും   അതിശക്തി യായി തിരിച്ചടിച്ച ഉറുഗ്വെ -ഈ ലോക കപ്പിലെ തന്നെ താരങ്ങളില്‍ ഒരാളായ  ഫോര്‍ലാന്‍ ഗോള്‍ മടക്കി-  സമനില (   1 – 1  ) കൈവരിച്ചു.

രണ്ടാം പകുതി യുടെ തുടക്ക ത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഹോളണ്ട് നിര, കളിയില്‍ ആധിപത്യം നേടുകയും തുടരെ രണ്ടു ഗോളുകള്‍ അടിക്കു കയും ചെയ്തു.  ഡച്ച് സൂപ്പര്‍ സ്ട്രൈക്കര്‍ മാരായ  ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നിവരാണ് ഉറോഗ്വന്‍ പ്രതീക്ഷക്ക് മീതെ ഗോള്‍ ഉതിര്‍ത്തത്.
 
uruguay-netherlands-epathram

ഹോളണ്ട് - ഉറുഗ്വെ സെമി ഫൈനലില്‍ നിന്ന്

മത്സര ത്തിന്‍റെ  അവസാന നിമിഷ ങ്ങളില്‍  ഉണര്‍ന്നു കളിച്ച ഉറുഗ്വെ ഇഞ്ചുറി ടൈമില്‍  ഒരു ഗോള്‍ മടക്കി എങ്കിലും  ഓറഞ്ചു പട യുടെ ഫൈനലി ലേക്കുള്ള കുതിപ്പിനെ തടയിടാന്‍ ആയില്ല.

യൂറോപ്യന്‍ ക്ലാസിക്കുമായി  സെമി ഫൈനല്‍

ടോട്ടല്‍ ഫുട്ബോളിന്‍റെ വക്താക്കളായ ജര്‍മ്മനി യും സ്പെയിനും ലോകകപ്പിലെ ഫൈനല്‍ ബര്‍ത്തി നായി കൊമ്പു കോര്‍ക്കു മ്പോള്‍ അതൊരു യൂറോപ്യന്‍ ക്ലാസിക്‌ ഫുട്ബോള്‍ ആയിരിക്കും എന്ന് തീര്‍ച്ച.

-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അര്‍ജന്‍റീനയും പുറത്ത്‌

July 4th, 2010

maradona-crying-epathramജൊഹാനസ്ബര്‍ഗ് : ജര്‍മ്മന്‍ ഫോര്‍വേഡു കളുടെ അതിശക്ത മായ ആക്രമണ ത്തിനിര യായി കിരീട പ്രതീക്ഷ യുമായി എത്തിയ അര്‍ജന്‍റീന എതിരില്ലാത്ത നാല് ഗോളു കള്‍ക്ക് പരാജയം ഏറ്റു വാങ്ങി ലോകകപ്പില്‍ നിന്നും പുറത്തായി. ലോക ഫുട്ബോളര്‍ മെസ്സിയുടെ നേതൃത്വ ത്തില്‍ കളിക്കാനിറങ്ങിയ അര്‍ജന്‍റീന ക്ക് ക്വാര്‍ട്ടറിലെ നിര്‍ണ്ണായക മല്‍സര ത്തില്‍ തൊട്ടതെല്ലാം പിഴക്കുക യായിരുന്നു. വേഗത കുറഞ്ഞ പ്രതിരോധ നിരയുമായി അതിവേഗ ക്കാരായ ജര്‍മ്മന്‍ കളിക്കാര്‍ക്ക് എതിരെ യാതൊരു ഗെയിം പ്ലാനും ഇല്ലാതെ യാണ് ഇതിഹാസ താരം ഡീഗോ മറഡോണ തന്‍റെ ടീമിനെ ഗ്രൗണ്ടില്‍ ഇറക്കിയത് എന്ന് വ്യക്ത മാകുന്ന തായിരുന്നു ഇന്നലത്തെ കളി. അര്‍ജന്‍റീന യുടെ ആരാധകരെ ഞെട്ടിച്ചു കൊണ്ട്, കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ജര്‍മ്മനി യുടെ മുള്ളര്‍ ആദ്യത്തെ ഗോള്‍ നേടി.

തുടര്‍ന്ന് സ്വന്തം ടീമിന്‍റെ പ്രതിരോധം, ആക്രമണ ത്തിലാണ് എന്ന് ഉള്‍ക്കൊണ്ട് കളിച്ച ജര്‍മ്മന്‍ കളിക്കാര്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളും അര്‍ജന്‍റീന യുടെ വലക്കുള്ളിലേക്ക് തൊടുത്തു.

thomas mueller-epathram

ജര്‍മ്മനിയുടെ തോമസ്‌ മുള്ളര്‍ ഗോള്‍ നേടിയ ആഹ്ലാദത്തില്‍

ബ്രസീല്‍ നാണം കേട്ട് മടങ്ങി എങ്കില്‍, അര്‍ജന്‍റീന നാണവും മാനവും കളഞ്ഞു കുളിച്ചാണ് മടങ്ങുന്നത്.

പിന്‍ കുറിപ്പ്‌: ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനായ ഡീഗോ മറഡോണ തുണി ഉരിഞ്ഞു ഓടാതിരിക്കാന്‍ വേണ്ടി യാണത്രേ അര്‍ജന്‍റീന ജര്‍മ്മനിക്ക് അടിയറവ്‌ പറഞ്ഞത്‌ എന്ന്‍ ഒരു ബ്രസീല്‍ ആരാധകന്‍.

– തയ്യാറാക്കിയത്‌ : ഹുസൈന്‍ ഞാങ്ങാട്ടിരി

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ സെമിയില്‍

July 4th, 2010

villa-epathramകേപ്ടൗണ്‍: ഒരു ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ നിലവാര ത്തിലേക്ക് ഉയരാതെ പോയ മല്‍സര ത്തില്‍,  ആദ്യമായി ക്വാര്‍ട്ടറില്‍ കളിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ  പരാഗ്വെ ക്ക് എതിരെ സ്പെയിന് ഏകപക്ഷീയ മായ ഒരു ഗോളിന്‍റെ വിജയം.  രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടില്‍ എസ്പാനിയ യുടെ സൂപ്പര്‍ സ്ട്രൈക്കര്‍  ഡേവിഡ്‌ വിയ യാണ് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തത്.  ഇരു ടീമുകളും മാറി മാറി ആധിപത്യം പുലര്‍ത്തിയ മല്‍സര ത്തില്‍ എടുത്തു പറയാവുന്ന സവിശേഷത  റഫറി ഈ മത്സര ത്തിനിടയില്‍ കാണിച്ചു കൂട്ടിയ കോമാളി ത്തരങ്ങള്‍ ആണ്. കളിയുടെ ഗതിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന രണ്ടു പെനാല്‍ട്ടി കിക്കുകള്‍  ഇരു ടീമുകളും പാഴാക്കുന്നത് കാണാമായിരുന്നു.

– തയ്യാറാക്കിയത്‌ : ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലിന്നും തിരിച്ചു പോകാം

July 3rd, 2010

dunga-brazil- coach-epathramജൊഹാനസ്ബര്‍ഗ് :  ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍  ബ്രസീലിന്‍റെ യശസ്സ് ഉയര്‍ത്താന്‍ കലാ കാലങ്ങളില്‍  ഓരോ അവതാരങ്ങളെ  അവര്‍ക്ക് ലഭിക്കാറുണ്ട്.  ക്ലബ്ബ്‌ ഫുഡ്ബോളില്‍ പേരെടുത്ത പല വമ്പന്മാരും  ഈ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കൂട്ടുകെട്ടാന്‍ ഉണ്ടായിരുന്നു.  സ്വന്തം ക്ലബ്ബ്‌ ടീമിന് വേണ്ടി അത്ഭുതങ്ങളും മിന്നായങ്ങളും പുറത്തെടുക്കുന്ന ഈ വമ്പന്മാര്‍  ബ്രസീലിയന്‍ ജഴ്സിയില്‍ ആത്മാര്‍ത്ഥത  കാണിക്കാ തിരുന്ന താണ് ഈ പരാജയ ത്തിന്‍റെ കാരണം.
 
ദേശ ഭാഷാ രാഷ്ട്ര – ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേതമന്യേ  ബ്രസീലിയന്‍ സാംബ നൃത്തത്തെ  സ്നേഹിച്ചിരുന്ന വരേയും, ആരാധിച്ചിരുന്ന വരെയും വഞ്ചിക്കുന്ന സമീപനമാണ് ദുംഗ യും കൂട്ടരും ചെയ്തത് എന്ന് നിസ്സംശയം പറയാം. ഏറ്റവും വലിയ പ്രതിരോധം എന്നത്  എതിര്‍ നിരയെ ശക്തമായി ആക്രമിക്കുക എന്ന ബാല പാഠം ദുംഗ ക്ക്  അറിയാതെ പോയതാണ് ബ്രസീലിന് ഏറെ ദുരന്തമായത്.
 
യൂറോപ്യന്‍ ഫുട്ബോളിന്‍റെ ചടുലത ബ്രസീലിയന്‍ പ്രതിരോധ നിരക്കെതിരെ കാര്യക്ഷമ മായി തന്നെ പുറത്തെടുത്ത  ഹോളണ്ടുകാര്‍ അര്‍ഹിച്ച മേല്‍ക്കോയ്മ തന്നെയാണ്  കാനറി കള്‍ക്കെതിരെ സ്വന്തമാക്കിയത്.  ഒന്നാം പകുതിയിലെ ഒന്‍പതാം മിനുട്ടില്‍ റൊബീന്യോ നേടിയ ഗോളില്‍ പിടിച്ചു തൂങ്ങി എങ്ങിനെ എങ്കിലും സെമിയില്‍ കടന്നു കൂടാം  എന്ന് കണക്കു കൂട്ടിയ  കക്കാ – ഫാബിയാനോ – റൊബീന്യോ കൂട്ടുകെട്ടിന്  എല്ലാം പിഴച്ചു.

holland-team-epathram

ഹോളണ്ട് ടീം വിജയാഹ്ലാദത്തില്‍

 
ഒന്നാം പകുതി യിലെ ആലസ്യത്തിനു ശേഷം ശക്തമായ കളിയിലേക്ക് തിരിച്ചു വന്ന ഹോളണ്ട് രണ്ടാം പകുതി യില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ യാണ് സെമിയിലേക്ക് കടന്നത്.
 
ഇന്നത്തെ കളി:  ജര്‍മ്മനി –  അര്‍ജന്‍റീന ( 7: 30  )     
 
പരാഗ്വെ – സ്പെയിന്‍  രാത്രി 12 ന്
 
അടിക്കുറിപ്പ്‌: ബ്രസീല്‍ ടീമിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് കോച്ച് കാര്‍ലോസ് ദുംഗ രാജി വെച്ചു.
 
 
 
 
-തയ്യാറാക്കിയത്‌ :- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഫ്രിക്കന്‍ ദുരന്തം

July 3rd, 2010

asmov gyan-ghana-epathramജൊഹാനസ്ബര്‍ഗ് :  കളിയുടെ ആദ്യാവസാനം ഇത്രയും ആവേശം മുറ്റിനിന്ന  ഒരു മല്‍സരം 2010 ലോകകപ്പില്‍ ഇത് വരെ ഉണ്ടായിട്ടില്ല. തുടക്കത്തില്‍ ലാറ്റിന്‍ അമേരിക്കന്‍  ശക്തികളായ  ഉറോഗ്വന്‍ പട, ഗോള്‍ എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി നീക്കങ്ങളി ലൂടെ  ആഫ്രിക്കന്‍ ചുണക്കുട്ടി കളായ   ഘാന യെ ഞെട്ടിപ്പിച്ചു കൊണ്ട് മുന്നേറു മ്പോള്‍ ശരവേഗ ത്തില്‍ തിരിച്ചടിച്ച്  ഉറോഗ്വന്‍ പ്രതിരോധ നിര തച്ചുടക്കുന്ന വിധത്തില്‍ ആഫ്രിക്കന്‍ കുതിരകള്‍ മുന്നേറി. കളിയുടെ ആവേശ തിരയിളക്ക ത്തില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ !

 
ഒന്നാം പകുതിയുടെ അവസാന വിസില്‍ മുഴങ്ങാന്‍  സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കേ ആര്‍ത്തല ക്കുന്ന സോക്കര്‍ സിറ്റി യെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഘാന യുടെ മിഡ്‌ഫീഡര്‍  ഉറോഗ്വന്‍ പ്രതിരോധ നിര കടന്നു അവരുടെ ഗോളിയെ പ്പോലും നിഷ്പ്രഭനാക്കി  വെടിയുതിര്‍ക്കുന്നു. അങ്ങിനെ ഒന്നാം പകുതി യില്‍ ഘാന ഏകപക്ഷീയ മായ ഒരു ഗോളിന് മുന്നില്‍ വിട്ടു കൊടുക്കാന്‍ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്  ഈ ലോകകപ്പിലെ തന്നെ സുന്ദരമായ ഫ്രീ കിക്ക്‌ ഗോളിലൂടെ  ഉറോഗ്വന്‍ ക്യാപ്ടന്‍  ഫോര്‍ലാന്‍, സമനില ഗോള്‍ ഘാന യുടെ പോസ്റ്റിലേക്ക്  തൊടുത്തു വിട്ടു (സ്കോര്‍ : 1 – 1 ).
 
ഫുട്‌ബോളിന്‍റെ എല്ലാ ദൃശ്യ വിരുന്നുകളും  കാണാന്‍ കഴിഞ്ഞ ഈ കളിയില്‍ മുഴുവന്‍ സമയത്തും  എക്സ്ട്രാ ടൈമിലും മറ്റൊരു ഗോള്‍ മാത്രം വഴി മാറി പ്പോയി.  എക്സ്ട്രാ ടൈമിന്‍റെ  അവസാന നിമിഷങ്ങളി ലാണ്  ഘാന  ‘ആഫ്രിക്കന്‍ ദുരന്ത’ ത്തിനു  ഇരയാകുന്നത്.  കളിയുടെ അവസാന വിസിലിലേക്ക് നീങ്ങുന്ന തിനിടയില്‍  ഘാനക്ക്‌ അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക്‌  ലാറ്റിന്‍ അമേരിക്ക ക്കാരുടെ പ്രതിരോധ ത്തില്‍  ആശങ്ക സൃഷ്ടിച്ച് കൊണ്ട് പെനാല്‍ട്ടി ബോക്സില്‍ കിടന്നു വട്ടം കറങ്ങുന്ന തിനിടയില്‍ ഘാന  മിഡ്‌ഫീഡര്‍  ഗോളിലേക്ക്  ബോള്‍ തിരിച്ചു വിട്ടു. സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോളി യേയും മാറി കടന്നു ബോള്‍ ഗോള്‍ വര കടക്കുമ്പോള്‍    ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസ് അവരുടെ ഗോളിയായി അവതരിച്ച് ബോള്‍ കൈ കൊണ്ട് തട്ടി അകറ്റുന്നു.  ഘാനക്ക്‌ ഗോളും വിജയവും സെമിയും ഉറപ്പിച്ച  നിമിഷത്തില്‍ ചെകുത്താന്‍റെ കൈകള്‍ ആവുകയായിരുന്നു  ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസി ന്‍റെ കൈകള്‍. തുടര്‍ന്ന് അനുവദിച്ച  പെനാല്‍ട്ടി കിക്ക്‌, ഘാനയുടെ സൂപ്പര്‍ താരം അസമാവോ ഗ്യാന്‍  ബാറിലേക്ക് അടിച്ചു തുലക്കുന്ന അസഹനീയമായ കാഴ്ച കണ്ട് സോക്കര്‍ സിറ്റി യും ആഫ്രിക്കയും ലോകവും ഒരു പോലെ തേങ്ങി.
 
asamoah gyan-epathram
ഇനി കഥാന്ത്യം: പെനാല്‍ട്ടി കിക്കുകളില്‍  പ്രൈമറി കുട്ടികളുടെ ആവറേജ് പോലുമില്ലാതെ  കിക്ക്‌ എടുത്ത ഘാനക്ക്‌  ദുരന്താവസാനം. ഭാഗ്യത്തിന്‍റെ കൊടുമുടി കയറി  വിജയ  പീഠമേറിയ  മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെ ക്ക്  ഫൈനല്‍ ബര്‍ത്തിനായി ഹോളണ്ടുമായി പോരിന് ഇറങ്ങാം.
 
ചോദ്യം :  ഘാന –  ഉറുഗ്വെ മത്സരത്തിലെ യഥാര്‍ത്ഥ ‘മാന്‍ ഓഫ് ദി മാച്ച്’ ആര് ?
ഉത്തരം :  ചെകുത്താന്‍റെ കൈ കൊണ്ട് ഘാനയുടെ ഉറച്ച ഗോളും സെമി ബര്‍ത്തും തടഞ്ഞ, ചുവപ്പ് കാര്‍ഡ്‌ കണ്ട് പുറത്തു പോകേണ്ടി വന്ന  ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസ് തന്നെ.
 

– തയ്യാറാക്കിയത്‌ :- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരാഗ്വെ ജയിച്ചാല്‍ ലാറിസ നഗ്നയായി ഓടും

July 3rd, 2010

larissa-riquelme-epathramജൊഹാനസ്ബര്‍ഗ് : 2010 ലോക കപ്പ് ഫുട്ബോളില്‍ പരാഗ്വേയുടെ ഏറ്റവും ചൂടുള്ള ആരാധികയാണ് ലാറിസ റിക്വേമി. ലോക കപ്പ് പരാഗ്വെയ്ക്ക് ലഭിച്ചാല്‍ താന്‍ പൂര്‍ണ നഗ്നയായി ദേഹത്ത് ചുവപ്പും നീലയും ചായമടിച്ചു റോഡിലൂടെ ഓടും എന്നാണ് ഈ പ്രശസ്ത മോഡല്‍ ആരാധകരോട് വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 കാരിയായ ഈ അടിവസ്ത്ര മോഡലിന്റെ അര്‍ദ്ധ നഗ്നമായ ദൃശ്യം ലോക കപ്പിന്റെ ഗാലറിയില്‍ ഇടയ്ക്കിടയ്ക്ക് കാണാം. എന്നാല്‍ നഗ്നയായി ഓടുമെന്ന പ്രഖ്യാപനത്തോടെ ലാറിസ ഇന്നലെ മുതല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സേര്‍ച്ച്‌ ചെയ്യപ്പെടുന്ന പേരായി മാറിയിരിക്കുന്നു.

നേരത്തെ അര്‍ജന്റീന ജയിച്ചാല്‍ താന്‍ നഗ്നനായി ഓടുമെന്ന് മറഡോണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാറിസയുടെ പ്രഖ്യാപനം. മാറിടത്തില്‍ മൊബൈല്‍ ഫോണ്‍ തിരുകിയ ലാറിസയുടെ ദൃശ്യം ഹരം പിടിപ്പിച്ച ഗാലറികളില്‍ വമ്പിച്ച കൂറ് മാറ്റം നടന്നു എന്നൊരു ശ്രുതിയുമുണ്ട് ഈ നഗ്ന ഓട്ട പ്രഖ്യാപനം പുറത്തു വന്നതോടെ. ലാറിസയുടെ നഗ്ന ഓട്ടം കാണാമെന്ന പ്രതീക്ഷയില്‍ ഒട്ടേറെ കാണികള്‍ പരാഗ്വെ പക്ഷത്തേയ്ക്ക് കൂറ് മാറി എന്നും പലരും പരാഗ്വെ ജയിക്കണം എന്ന ആത്മാര്‍ഥമായ പ്രാര്‍ത്ഥനയിലുമാണത്രേ.

larissa-riquelme-2-epathram

ഗാലറിയിലെ ഹരമായ ലാറിസ

മുകളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ : ഗാലറി കാഴ്ചകളിലൂടെ

July 2nd, 2010

brazil-fans-epathramജൊഹാനസ്ബര്‍ഗ് : 2010  ലോകകപ്പിലെ ഇത് വരെ ഉള്ള കാഴ്ചകള്‍ വില യിരുത്തു മ്പോള്‍  കളി പ്രേമി കളുടെ മനസ്സില്‍ തങ്ങി നില്‍ക്കുവാന്‍ മാത്രമുള്ള ഒരു പ്രകടനവും മത്സരത്തിന് എത്തിയ ടീമുകളില്‍  നിന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇരുണ്ട കരയില്‍ ആദ്യമായി വിരുന്നെത്തിയ ഈ സുപ്രധാന കായിക മാമാങ്കം ശ്രദ്ധേയ മാക്കുന്നതില്‍  ഗാലറിയില്‍ എത്തിയ കാഴ്ചക്കാരുടെ പങ്ക്  നിസ്തുലമാണ്. കുറ്റം പറയരുതല്ലോ, ഗ്രൗണ്ടില്‍ കാര്യമായി ഒന്നും കാണാന്‍ കഴിയാതിരുന്ന കാണികള്‍ക്ക്‌ കണ്‍ നിറയെ കാണാന്‍ ഗാലറി യില്‍ ചിലര്‍ കാട്ടിക്കൂട്ടിയ ‘കോപ്രായങ്ങള്‍’ തന്നെ ധാരാളം. ചിലതെല്ലാം സഭ്യതയുടെ അതിര്‍ വരമ്പുകള്‍  ഭേദിക്കുന്നതുമാണ്.

world cup-fans-gallery-epathram

ദൃശ്യ ഭംഗി  ഉള്ളതോ   ആകര്‍ഷക മായ കളി മുഹൂര്‍ത്ത ങ്ങളോ ഒന്നും തന്നെ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ ഇല്ലാതിരുന്നതു കൊണ്ടാവാം  മേല്‍പ്പറഞ്ഞ കോപ്രായ ങ്ങള്‍ക്ക് വന്‍ പ്രാധാന്യ മാണ് കളി സംപ്രേഷണം ചെയ്യുന്ന ചാനലുകാര്‍ നല്‍കിയത്.  പുലര്‍ച്ചെ മൂന്നു മണി വരെ നീളുന്ന കളി കാണാന്‍ ഉറക്ക മൊഴിക്കുന്ന ഒരു രസിക നോട് ഈയുള്ളവന്‍  അന്വേഷിച്ചു;    താങ്കള്‍ ഏതു ടീമിനെയാണ് പിന്തുണക്കുന്നത്…?

ഉത്തരം : ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ, ഫ്രാന്‍സ്‌

ചോദ്യം : ഇവരെല്ലാം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായില്ലേ…?

ഉത്തരം : അത് കളിയില്‍, പക്ഷേ എനിക്ക് താല്പര്യം ഇന്നാട്ടുകാര്‍ ഗാലറിയില്‍ കാണിച്ച ‘കളി’കളിലാണ്

ചോദ്യം : ഇനിയുള്ള ടീമുകളില്‍ താല്പര്യം ഏതു ടീമിലാണ്…?

ഉത്തരം : തീര്‍ച്ചയായും ബ്രസീല്‍ തന്നെ, പിന്നെ അര്‍ജന്‍റീന യും.  ഇവര്‍ തമ്മില്‍ ഫൈനലില്‍ എത്തുക യാണെങ്കില്‍ കുറച്ചു കാഴ്ചകള്‍ കാണാമായിരുന്നു…!

arjentina-fans-epathram
ഇത് ഒരാളുടെ അഭിപ്രായം ആണെങ്കിലും ഇതിനു സമാനമായ മറുപടി കള്‍ ഉള്ള ഒട്ടേറെ കാണികളെ എനിക്ക് കണ്ടെത്താനായി.  ഗാലറി യിലെ വര്‍ണ്ണ ശബളിമ യാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്തു ന്നതില്‍ ടെലിവിഷന്‍ ക്യാമറ കള്‍ക്ക് ഒപ്പം തന്നെ അച്ചടി മാധ്യമ ങ്ങളുടെ ക്യാമറ കണ്ണുകളുമുണ്ട്. ഏറെക്കുറെ എല്ലാ പത്രങ്ങളിലും ‘ഗാലറി ക്കാഴ്ചകള്‍’ വലിയ പ്രാധാന്യത്തോടെ തന്നെയാണ് അച്ചടിച്ചു വരുന്നത്.

world cup-gallery-epathram
ഈ ലോകകപ്പിലെ താരം ആരാണ് എന്നുള്ള ചോദ്യത്തിന് ഇത് വരെ കിട്ടിയ ഏക മറുപടി  ഒന്നേ ഒന്നു മാത്രം. അത്  ‘വുവുസേല’ എന്നു തന്നെ.

world cup-vuvuzela-epathram

എന്തൊക്കെ ആയാലും ഇനിയുള്ള കളികള്‍ ആകാംക്ഷ യോടെയാണ്  കളി പ്രേമി കള്‍ കാത്തിരിക്കുന്നത്. ക്വാര്‍ട്ടര്‍ മത്സര ങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.

ഇന്ത്യന്‍ സമയം രാത്രി   7: 30 ന് നെതര്‍ലാന്‍ഡ് –  ബ്രസീല്‍ കളിയും രാത്രി 12 ന് ഉറുഗ്വെ –  ഘാന മത്സരവും നടക്കും.

പിന്‍ കുറിപ്പ്‌ :  പരാഗ്വെ കളിച്ചു കപ്പു നേടിയാല്‍ പൂര്‍ണ്ണ നഗ്നയായി ഓടും എന്ന് ആ നാട്ടുകാരി യായ ഒരു നടിയുടെ പ്രഖ്യാപനം വന്നതോടെ  പരാഗ്വെ ജയിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോയ ചിലരെയും കണ്ടു.

-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

സ്പെയിന്‍ ജയിച്ചു

June 30th, 2010

spain-team-epathramജൊഹാനസ്ബര്‍ഗ് :  യൂറോപ്യന്‍ ഫുട്ബോളിലെ അതികായരായ രണ്ടു ടീമു കള്‍  ലോകകപ്പി ലെ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയ പ്പോള്‍ ശക്തരായ പോര്‍ച്ചുഗലിനു  മേല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ  സ്പെയിന്‍ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ  ആവേശോജ്ജ്വല മായിരുന്ന മല്‍സര ത്തിന്‍റെ രണ്ടാം പകുതി യില്‍  എസ്പാനിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ്‌ വിയ  നേടിയ തകര്‍പ്പന്‍ ഗോളിലാണ്,  ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുടെ ടീമിനെ ലോക കപ്പില്‍ നിന്നും സ്പാനിഷ് പട കെട്ടുകെട്ടിച്ചത്. കളിയില്‍ ഉടനീളം  പോര്‍ച്ചുഗലിന്  മേല്‍ ആധിപത്യം പുലര്‍ത്തിയ സ്പെയിനി ന്  സ്കോറിംഗി ലെ ദുര്‍ഭൂതം പിന്തുടര്‍ന്നില്ലാ എങ്കില്‍ ചുരുങ്ങിയത് കാല്‍ ഡസന്‍ ഗോളിന് എങ്കിലും  വിജയി ക്കാമായിരുന്നു.
 
ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തില്‍ പോര്‍ച്ചുഗല്‍ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍  നടത്തി എങ്കിലും  ഒന്നും ഗോളില്‍ എത്തിയില്ല. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളില്‍ ഒന്നായ കാളപ്പോരി ന്‍റെ നാട്ടുകാര്‍  അങ്ങിനെ അവസാന എട്ടില്‍   സ്ഥാനം പിടിച്ചു. താരതമ്യേന ദുര്‍ബ്ബലരായ  പരാഗ്വെ യാണ്  ക്വാര്‍ട്ടറില്‍ ഇനി സ്പെയിനിന്‍റെ എതിരാളി.
 

spain - portugal-epathram

സ്പെയിന്‍ പോര്‍ച്ചുഗല്‍ മല്‍സരം

ജപ്പാന്‍ മടങ്ങി :  കൊമാനോ ദുരന്ത നായകനായി
 
 
ഏഷ്യന്‍ പ്രതീക്ഷ കള്‍ക്ക് വിരാമം ഇട്ടു കൊണ്ട് ജപ്പാന്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. തടി മിടുക്കിലും കായബല ത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന പരാഗ്വെന്‍ കളിക്കാര്‍ക്ക് മുന്നില്‍  അതിശക്ത മായ ചെറുത്തു നില്‍പ്പാണ്  മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാര്‍  നടത്തിയത്.  കളിയുടെ മുഴുവന്‍ സമയത്തും,  എക്സ്ട്രാ ടൈമിലും ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞ മല്‍സര ത്തില്‍  വിജയികളെ തീരുമാനി ക്കാനായി  നടത്തിയ പെനാല്‍ട്ടി  ഷൂട്ടൌട്ടി ലാണ്  -അതും ഈ ലോകകപ്പിലെ ആദ്യത്തെ പെനാല്‍ട്ടി  ഷൂട്ടൌട്ട്-  നിര്‍ഭാഗ്യം കൊണ്ട് ജപ്പാന്‍ പുറത്തായത്.

japan's komano-epathram

യൂയിച്ചി കൊമാനോ

 

കളിയുടെ ആദ്യാവസാനം  നിലവാരമുള്ള കളി പുറത്തെടുത്ത ജപ്പാന്, സ്പോട്ട് കിക്കില്‍    യൂയിച്ചി കൊമാനോ എടുത്ത മൂന്നാമത്തെ കിക്ക്‌ ബാറില്‍ തട്ടി തെറിച്ചതി ലൂടെയാണ് 5 – 3 ന്‍റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്‌  പരാഗ്വെ ക്വാര്‍ട്ടറില്‍ ഇടം നേടുന്നത്.
 
 


-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി 
 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീല്‍ ഉണര്‍ന്നു

June 29th, 2010

fabiano- kakka-epathramജൊഹാനസ്ബര്‍ഗ് : ലോകകപ്പ്‌ ചരിത്ര ത്തില്‍  ഏറ്റവും അധികം (5)  തവണ കപ്പുയര്‍ത്തിയ രാജ്യം. ലോക ഫോട്ബോളിലെ സുല്‍ത്താന്‍ എന്ന വിശേഷണം ചാര്‍ത്തി നല്‍കിയ   പെലെ യുടെ പിന്‍ഗാമി കള്‍.  ജീവ വായു വിന് ഒപ്പം  ഫുട്‌ബോളി നെ ആവാഹിച്ച വരുടെ നാട്.  ലോകത്തിന്‍റെ നാനാ ഭാഗങ്ങളി ലും ആരാധകരുള്ള ടീം.  കാലാ കാല ങ്ങളില്‍   ലോക ഫുട്ബോളിന്  പ്രതിഭ കളെ സംഭാവന നല്‍കാന്‍ കരുത്തുള്ള രാജ്യം.  ഇപ്പോള്‍ ഫിഫ ലോക റാങ്കിംഗില്‍ ഏറ്റവും തലപ്പത്ത്‌ നില്‍ക്കുന്നവര്‍.  അങ്ങിനെ നീളുന്നു ബ്രസീലിയന്‍ മഞ്ഞപ്പട യുടെ വിശേഷണങ്ങള്‍. 

ലോക ഫുട്ബോളിലെ ഏറ്റവും അധികം ശ്രദ്ധിക്ക പ്പെടുന്ന താരങ്ങളു മായി എത്തിയ 2010  ലെ ബ്രസീലിയന്‍ ടീമിന് ഇത് വരെയുള്ള കളികളില്‍ പേരിന് ഒത്ത പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ തപ്പി തടയുക ആയിരുന്നു.   എന്നാല്‍ ഇന്നലെ ചിലി ക്ക് എതിരെ നിറഞ്ഞു കളിച്ച ബ്രസീല്‍ ടീം ലക്ഷ്യമിടുന്നത് 2010  ലെ  സ്വര്‍ണ്ണ ക്കപ്പ്‌ തന്നെ എന്ന് കളി നിരൂപകര്‍ സാക്ഷ്യ പ്പെടുത്തുന്നു.
 
എതിര്‍ ഗോള്‍ മുഖം ലക്‌ഷ്യം വെക്കുന്നതിലും സ്വന്തം ഗോള്‍ വല കാക്കുന്നതിലും ഒരു പോലെ മികവ് തെളിയിക്കുന്ന തായിരുന്നു ചിലി ക്കെതിരെ ബ്രസീല്‍ പുറത്തെടുത്ത കളി.  ചെറിയ പാസ്സു കളിലൂടെ എതിര്‍ ഡിഫന്‍ഡര്‍ മാരുടെ കണക്കു കൂട്ടലുകള്‍ തകര്‍ത്തു മുന്നേറുമ്പോള്‍ കക്കാ യും  ഫാബിയാനോ യും റൊബീന്യോ യും എല്ലാം കാണിച്ച മിടുക്ക് ബ്രസീലിയന്‍ ആരാധകര്‍ക്ക്‌ ഏറെ ആവേശം പകര്‍ന്നു നല്‍കി.
 
luis fabiano-epathram
ഫാബിയാനോ യും യുവാനും  നേടിയ ഗോളു കളിലൂടെ ഒന്നാം പകുതി യില്‍ ഏകപക്ഷീയ മായ രണ്ടു ഗോളു കള്‍ക്ക് മുന്നില്‍ കടന്ന ബ്രസീല്‍, രണ്ടാം പകുതി യില്‍  റൊബീന്യോ നേടിയ ഗോളി ലൂടെ  ഗോള്‍ പട്ടിക പൂര്‍ത്തി യാക്കുക യായിരുന്നു.  ഇനി സെമി ഫൈനല്‍ ബര്‍ത്തി നു വേണ്ടി ബ്രസീലിയന്‍ മഞ്ഞപ്പട ഹോളണ്ടിന്‍റെ ഓറഞ്ചു പടയോട് ഏറ്റുമുട്ടും.
 
ഓറഞ്ചു പട ക്വാര്‍ട്ടറില്‍
 
അത്ഭുതങ്ങളും അട്ടിമറികളും ഇല്ലാതെ പ്രതീക്ഷിച്ച വിജയവുമായി  ഈ ലോക കപ്പിലെ കറുത്ത കുതിരകള്‍  എന്ന വിശേഷണങ്ങള്‍ ഉള്ള ഹോളണ്ട് ടീം ക്വാര്‍ട്ടറില്‍ കടന്നു. വമ്പന്‍ ടീമുകള്‍ ക്കെതിരെ നല്ല കളി പുറത്തെടുക്കു ന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച  സ്ലോവാക്യ യുടെ മേല്‍ ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയ മാണ്  ഹോളണ്ട് അടിച്ചെടുത്തത്.
തയ്യാറാക്കിയത്‌:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെസ്സി ഗോള്‍

June 28th, 2010

messy - epathramജൊഹാനസ്ബര്‍ഗ് : ഒരു തളികയില്‍ എന്ന പോലെ സഹ കളിക്കാര്‍ക്ക്‌ ഗോളിലേക്ക് അവസരം ഒരുക്കുക.  എതിര്‍ ടീം ഡിഫന്‍ഡര്‍ മാരുടെ ശക്തമായ ‘ടാക്ലിംഗ്’ ന് ഇടയിലും  പതറാതെ തന്‍റെ ടീമിന്‍റെ ചുക്കാന്‍ പിടിക്കുക.  സ്വന്തമായി ഗോളി ലേക്ക് ഉന്നം വെക്കാന്‍ അവസരം ഉണ്ടെങ്കിലും ഉറച്ച ഗോളി ലേക്കായി സഹ കളി ക്കാര്‍ക്ക് ബോള്‍ പാസ്‌ ചെയ്യുക.  സ്വന്തമായി ഗോള്‍ നേടുന്ന തിലും പ്രാമുഖ്യം സ്വന്തം ടീമിന്‍റെ  ഒത്തിണക്കത്തി നും തുടര്‍ന്ന് വിജയ ത്തിനും മുന്‍തൂക്കം നല്‍കുക. ഇതാണ് മെസ്സി ഗോള്‍.
ഇരു പകുതി കളിലു മായി കാര്‍ലോസ് ടെവസ് നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളു കള്‍ക്കും ഗോണ്‍സാലോ ഹിഗ്വൈന്‍ നേടിയ മറ്റൊരു ഗോളിന്‍റെ യും ബലത്തില്‍ ഇതിഹാസ താരം ഡീഗോ മറഡോണ യുടെ ചുണക്കുട്ടികള്‍ ഈ ലോകകപ്പിന്‍റെ അവസാന എട്ടിലേക്ക്‌ കുതിച്ചു കയറി.

ആദ്യാവസാനം ആവേശം മുറ്റി നിന്ന മല്‍സര ത്തില്‍ മെക്സിക്കോ ക്ക് ഒരു തവണ മാത്രമേ അര്‍ജന്‍റീന യുടെ വല കുലുക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും അര്‍ജന്‍റീനി യന്‍ സൂപ്പര്‍ താരങ്ങ ളോട് ഒപ്പം  നില്‍ക്കുന്ന പ്രകടനം തന്നെ യാണ് മെക്സിക്കോ യും പുറത്തെടുത്തത്.

 
മെസ്സി എന്ന ലോകോത്തര താര ത്തിന്‍റെ   മികവ് മാത്രമാണ് ഇരു ടീമുകളു ടെയും ഇടയില്‍ കണ്ടിരുന്ന പ്രധാന വ്യത്യാസം.  ‘ലോകകപ്പിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വിജയം മാത്രമാണ് ഞാന്‍ ലക്ഷ്യമിടുന്നത് ‘ എന്ന് ഡീഗോ മറഡോണ പറഞ്ഞ തിലേക്ക് അര്‍ജന്‍റീന ചെന്ന് എത്തും എന്നു തന്നെ യാണ് കളി പ്രേമികളുടെ കണക്ക് കൂട്ടല്‍.
 
 
ഇംഗ്ലണ്ട് ബാല പാഠം മറന്നു : ജര്‍മ്മനി ക്വാര്‍ട്ടറില്‍
 
കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തുക. ഗോള്‍ നേടാന്‍ മാത്രമുള്ള ആത്മാര്‍ത്ഥ  നീക്കങ്ങള്‍ നടത്താതിരിക്കുക. എതിര്‍ ഗോള്‍ പോസ്റ്റ്‌ ലക്‌ഷ്യം വെച്ച് മുന്നേറുമ്പോള്‍ സ്വന്തം പോസ്റ്റ്‌ ഒഴിച്ചിടുക. പിന്നെ ടീമിലെ ആഭ്യന്തര കലാപ ങ്ങളും കോച്ചുമാ യുള്ള കിടമത്സര ങ്ങളും. എല്ലാം  ചേര്‍ന്നാല്‍ ഇംഗ്ലണ്ട് ടീം ആയി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ജര്‍മ്മനി യോട്  മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള ഇംഗ്ലീഷ്‌ ടീം കൊമ്പ് കോര്‍ത്താല്‍ ഉണ്ടാകുന്ന ഫലം ആണ് ഇന്നല ത്തെ ഇംഗ്ലണ്ടി ന്‍റെ  ദുരന്തം.
 
പ്രത്യാക്രമണ ത്തിന് പേരു കേട്ട അല്‍മാനിയന്‍ ഫോര്‍വേഡു കളായ മുള്ളറും പടോസ്കിയും ക്ലോസ്സെ യും  എല്ലാം നിറഞ്ഞു കളിക്കുന്ന  ജര്‍മ്മനി ക്കെതിരെ ഒഴിച്ചിട്ട ഗോള്‍ പോസ്റ്റു മായി ആക്രമണ ത്തിന് പുറപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്നതിന്‍റെ യഥാര്‍ത്ഥ രൂപമാണ്  ഇന്നലത്തെ കളിയില്‍ കണ്ടത്. എണ്ണം പറഞ്ഞ നാല് ഗോളുകളില്‍ രണ്ടെണ്ണം തോമസ്‌ മുള്ളറും ഓരോന്ന് വീതം പടോസ്കിയും ക്ലോസ്സെ യും ആണ് നേടിയത്. ഇംഗ്ലണ്ടും തൊടുത്തു ഒരു ഗോള്‍. അങ്ങിനെ ജര്‍മ്മനി ക്വാര്‍ട്ടറില്‍.

mullar-germany-epathram

ജര്‍മ്മനിയുടെ മുള്ളര്‍ അടിച്ച ഗോള്‍ ഇംഗ്ലണ്ടിന്‍റെ വലയില്‍

 
യൂറോപ്യന്‍ ഫേവറിറ്റു കളായ ഫ്രാന്‍സും ഇറ്റലി യും പോയതിനു പിറകെ താര നിബിഡമായ  ഇംഗ്ലണ്ടിനും  ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചു പോകാം.  ഇനി ജൂലായ്‌ മൂന്നിനു ജര്‍മ്മനിക്ക് അര്‍ജന്‍റീന യോട് സെമി ബര്‍ത്തിനു വേണ്ടി പൊരുതാം. ലോകകപ്പില്‍ ഇത് വരെ കളിച്ച ‘തരികിടകളി’ യുമായി  മറഡോണയുടെ കുട്ടികളോട്  ഏറ്റുമുട്ടാന്‍ ചെന്നാല്‍  ക്വാര്‍ട്ടറില്‍ ജര്‍മ്മനിയും കരുതേണ്ടി വരും മടക്ക ടിക്കറ്റുകള്‍.
 
 
റഫറിമാര്‍ ‘കളി’ക്കുന്നു.
 
ലോകത്തിന്‍റെ തന്നെ ഏറ്റവും കുറ്റമറ്റ തും മികച്ച തുമായ റഫറി പാനലാണ്  2010 ലോകകപ്പി നായി  ഒരുക്കി യിരി ക്കുന്നത്  എന്നായി രുന്നു ഫിഫ യുടെ അവകാശ വാദം. എന്നാല്‍ ഈ ലോകകപ്പിലെ പല കളികളി ലും  റഫറിമാര്‍ തികച്ചും കോമാളി ക്കൂട്ട മാവുന്നത്  കുറച്ചൊന്നുമല്ല കളിയുടെ ആവേശ ത്തെ ബാധിച്ചത്. റഫറി യുടെ തീരുമാനങ്ങളില്‍  എല്ലാം നഷ്ടപ്പെട്ടു ആദ്യം  തിരിച്ചു പോകേണ്ടി വന്നത്  അള്‍ജീരിയ ആയിരുന്നു. ഒരു ഗ്ലാമര്‍ ടീം എന്ന പരിവേഷം ഇല്ലാതെ വന്ന അള്‍ജീരിയ യെ റഫറി ആക്രമിച്ചപ്പോള്‍  അത് മാധ്യമ ലോകം കാണാതെ പോയി. എന്നാല്‍  ഗ്ലാമര്‍ ടീം ആയ  ഇംഗ്ലണ്ട്, അതിശക്ത രായ മെക്സിക്കോ  എന്നിവര്‍ക്കും റഫറി യുടെ തെറ്റായ തീരുമാന ങ്ങള്‍ക്ക്‌ ഇര ആവേണ്ടി വന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി. ഇംഗ്ലീഷ്‌ മിഡ് ഫീല്‍ഡര്‍ ലാംപാര്‍ഡ് തൊടുത്ത  ഫ്രീ കിക്ക്‌, ഗോളില്‍ ചെന്ന് അവസാനിച്ചിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല  ഈ സംഭവം ഇംഗ്ലീഷ് കളിക്കാരുടെ മാനസിക നില യെ തകര്‍ത്തു എന്ന് തുടര്‍ന്നുള്ള കളിയില്‍ ബോദ്ധ്യമായി.
 
അര്‍ജന്‍റീന – മെക്സിക്കോ മല്‍സരത്തില്‍ ആവേശത്തോടെ കളിച്ചു കൊണ്ടിരുന്ന   മെക്സിക്കോ ടീമിനെതിരെ മെസ്സി യുടെ പാസ്സില്‍ നിന്നും ടെവസ് നേടിയ ഗോള്‍, യാതൊരു സംശയത്തിനും ഇടയില്ലാത്ത ‘ഓഫ്‌ സൈഡ്‌ ഗോള്‍’ ആയിരുന്നു. റഫറി മാര്‍ അത് കണ്ടില്ലത്രെ…! കളിച്ചവരും, കളി കണ്ടവരും അത് ‘ഓഫ്‌ സൈഡ്‌  ഗോള്‍’  ആണെന്ന് ശരിക്കും കണ്ടു. പക്ഷെ കാണേണ്ടവര്‍ കാണേണ്ടേ…?

തയ്യാറാക്കിയത്‌:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 128910»|

« Previous Page« Previous « ആഫ്രിക്ക മുന്നോട്ട് : ഏഷ്യ പുറത്തേക്ക്
Next »Next Page » ഇന്ത്യ കാനഡയുമായി ആണവ കരാര്‍ ഒപ്പ് വെച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine