27 December 2008

ആര്‍പ്പ് : ടെലി സിനിമ ഡിസംബര്‍ 29ന്

ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്‍റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു....! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് 'ആര്‍പ്പ്'.




പെട്രോ ഡോളറിന്‍റെ പളപളപ്പിനിടയില്‍ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍തുറന്നു വെച്ചിരിക്കുകയാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍. നമ്മുടെ ഹ്യദയത്തില്‍ വിങ്ങലുകള്‍ തീര്‍ക്കാന്‍ ശ്രേയ എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയും ഉണ്ണി എന്ന മലയാളി യുവാവും ധന്യ എന്ന അവരുടെ പൊന്നൊമനയും സ്വീകരണ മുറിയിലെ മിനി സ്ക്രീനില്‍ എത്തുമ്പോള്‍ , പ്രവാസ ജീവിതത്തില്‍ ഇതു വരെ നാം കണ്ടു പരിചയമില്ലാത്ത ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, വേദനകള്‍ നാം അനുഭവിച്ചറിയും എന്നുറപ്പ്.











ഡിസംബര്‍ 29 തിങ്കളാഴ്ച യു. എ. ഇ. സമയം രാത്രി 9:30ന് (ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍ 'ആര്‍പ്പ്' ടെലികാസ്റ്റ് ചെയ്യും.




ഗാനരചന: ആരിഫ് ഒരുമനയൂര്‍, സലാം കോട്ടക്കല്‍, സംഗീതം: അഷ്റഫ് മഞ്ചേരി, ഗായകര്‍: ഷിഹാബ്ആവാസ്, ബല്‍ക്കീസ് പ്രൊ. കണ്‍ട്രോളര്‍‍: ഷാജഹാന്‍ ചങ്ങരംകുളം, നാസര്‍ കണ്ണൂര്‍ കല : നിധിന്‍ പ്രതാപ്, മേക്കപ്പ്: ശശി വെള്ളിക്കോത്ത് എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍, അസ്സോസ്സിയേറ്റ്: ആരിഫ് ഒരുമനയൂര്‍, ഷാനു കല്ലൂര്‍ , റാഫി തിരൂര്‍. ക്യാമറ: ഖമറുദ്ധീന്‍ വെളിയംകോട്, കഥ തിരക്കഥ സംഭാഷണം: സലാം കോട്ടക്കല്‍, നിര്‍മ്മാണം: സൈനുദ്ദീന്‍ അള്‍ട്ടിമ.




ഷിനി, നിഷാദ്, ബേബി മേഘാദേവദാസ്, സുനില്‍, സതീഷ് മേനോന്‍ തുടങ്ങീ കുറെ ഏറെ കലാകാരന്മാര്‍ കഥാപാത്രങ്ങളായി നമുക്കു മുന്നിലെത്തുമ്പോള്‍, 'ആര്‍പ്പ്' നമ്മുടെ തന്നെ ജീവിതത്തിലെ നിത്യ കാഴ്ചകളും നല്‍കും. ഒപ്പം, പ്രവാസ ജീവിതത്തിലെ നിലവിളികളും....!




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
  - e പത്രം    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

ഇന്നലെ ഇതു കണ്ടിരുന്നു. നല്ല പ്രമേയം.സംവിധാനത്തിലെചില പാളിച്ചകൾ പറയാതെ വയ്യ.വിഷ്വൽ സാധ്യതകൾ പൂർണ്ണമായി ഉൾക്കൂണ്ടിരുനെങ്കിൽ പലസീനുകളും വലിച്ചുനീട്ടി പറയേണ്ടിയിരുന്നില്ല..മൊത്തത്തിൽ ഒരു ഇഴച്ചിൽ ഫീൽ ചെയ്തു എന്ന് പറയാതെ വയ്യ.
ശ്രീലങ്കൻ പെൺകുട്ടിയുടെ തമിഴ് ഡയലോഗുകൾ നന്നായിരുന്നു എന്ന് എടുത്തുപറയുന്നു.

ബഹൃറൈനിൽ ഇത്തരം ചില സംരംഭങ്ങൾ സുഹൃട്ട്tഹുക്കൾ നടത്തിയിരുന്നു.അതുകൊണ്ടുതന്നെൻ ഇവിടത്തെ പരിമിതികൾ മനസ്സിലാക്കുന്നു.എന്നാൽ സീൻ ഡിവൈഡ് ചെയ്യുമ്പോളും അതു ഷോട്ടുകൾ ആക്കുമ്പോളും മറ്റും ഇത് തടസ്സമാകുന്നില്ല. അതുപോലെ കൃത്രിമത്വം തുളുമ്പുന്ന ഡയലോഗുകളും അതിന്റെ ശബ്ദക്രമീകരണത്തിലെ അപാകതകളും.നാടകം പോലെ എല്ലാം ഡയലോഗുകളിൽ കുത്തിനിറക്കാതെ വിഷ്വലുകൾക്ക് വാചാലമാകുവാൻ കഴിയും എന്ന്മനസ്സിലാക്കിക്കൊണ്ട് സമീപിച്ചിരുന്നെകിൽ ഇത് വളരെ നന്നായേനേ.

പെൺകുട്ടിയും നായകനും നായികയും ഇതിൽ മനസ്സിൽ തങ്ങിനിൽക്കും.അപാകതകൾ ഉണ്ടെങ്കിലും പ്രവാസികൾ ഇത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു എന്നത് ഇന്നലെ അതൂകാണുന്നവരുടെ മുഖം വ്യക്തമാക്കിയിരുന്നു.ഇനിയും നല്ല സൃഷ്ടികൾ വരട്ടെ.

December 30, 2008 1:39 PM  

ആര്‍പ്പ് എന്ന ടെലിഫിലിം കണ്ടിരുന്നു. സാങ്കേതിതികമായി പലമ്പോരായ്മകളും ചൂണ്ടിക്കാണിക്കാനുണ്ടാകുമെങ്കിലും മൊത്തത്തില്‍ തരക്കേടീല്ലാത്ത കലാസൃഷ്ടിയാണ്. അഭിനേതാക്കളെല്ലാം കഥയോട് നീതി പുലറ്ത്തിയിട്ടുണ്ട്. മനുഷ്യരുടെ മനസ്സില്‍ കൊള്ളുന്ന കഥക്ക് സം‌വിധായകന്റെ സൂക്ഷ്മത ഏറെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗള്‍ഫിന്റെ പരിമിതികള്‍ ഈ ടെലിഫിലിമിനെ ഏറെ പരിക്കുകള്‍ ഏല്പിച്ചിട്ടില്ലയെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കമ്പനിയുടെ ഓണറായി അഭിനയിച്ച സതീഷ് മേനോന്റെയും ഈ കഥയിലെ നയകന്റെയും നായികയുടെയും അഭിനയം നന്നായിട്ടുണ്ട്‌യെന്നത് മാത്രമല്ല ഇവര്‍ അഭിനയരംഗത്ത് മുതല്‍ കൂട്ടുമാണ്.ഇതില്‍ അഭിനയിച്ച കുട്ടിയെ പ്രത്യേകം അഭിനന്ദിക്കേണ്ടീയിരിക്കുന്നു. ഇതിന്റെ അരങിലും അണിയറയിലും പ്രവര്‍ത്തിച്ചവറ്ക്ക് എന്റെ ആശംസകള്‍
നാരായണന്‍ വെളിയംകോട്

December 31, 2008 11:35 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 December 2008

ബൂലോഗത്തില്‍ നിന്ന് ഒരു സിനിമ

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപ കാലം തെളിയിക്കുന്നു. അന്‍‌വര്‍ അലി, പി. പി. രാമ ചന്ദ്രന്‍, എം. കെ. ഹരി കുമാര്‍, ഗോപീ കൃഷ്ണന്‍, ബി. ആര്‍. പി. ഭാസ്കര്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായതും ബ്ലോഗിനെ ക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീ കരണങ്ങള്‍ ഗൌരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയതും ഈ ഇടക്കാലത്താണ്.




ബ്ലോഗില്‍ നിന്ന് അച്ചടിച്ച പുസ്തകങ്ങള്‍ എന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുമ്പോള്‍ തന്നെ ബ്ലോഗില്‍ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവില്‍ ജനിച്ച ഭാവനകള്‍ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരു പക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരി വായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തി യെഴുതാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിഞ്ഞേക്കാം.




അക്ഷരാ ര്‍ത്ഥത്തില്‍ ബ്ലോഗില്‍ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷി പ്പിക്കാവുന്ന സംരംഭമാണ് പരോള്‍. പ്രവാസം കുട്ടികളില്‍ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാ തന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.




തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഏറെ ക്കാലമായി ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന രണ്ടു പേരാണ്.




സങ്കുചിതന്‍ എന്ന പേരില്‍ എഴുതുന്ന കെ. വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോള്‍ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോള്‍ എന്ന പേരില്‍ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനന്‍ എന്ന സനല്‍ ശശിധരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയില്‍ ചാത്തന്നൂരില്‍ വച്ച് നവംമ്പര്‍ 25 , 26, 27, 28 തീയതികളില്‍ നടക്കും.




ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജി പ്രസാദ് ആണ്. കലാ സംവിധാനം ഡിസ്നി വേണു.




അഭിനേതാ ക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരു പ്രമുഖ കഥാപാത്രത്തെ അവതരി പ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകള്‍ കല്യാണിയാണ്.




കരമന സുധീര്‍, സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍, വിപ്ലവം ബാലന്‍, രെജീഷ്. പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.




ഡിസംബര്‍ ആദ്യ വാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടക്കും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 December 2008

കാജലിന് സേവന പുരസ്കാരം

അഭിനേത്രി കാജലിന് സാമൂഹിക സേവനത്തിനുള്ള കര്‍മ വീര്‍ പുരസ്കാരം. വിധവകളുടെ കുട്ടികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന ചില പദ്ധതികള്‍ നടപ്പില്‍ വരുത്തുന്ന പരിപാടികളില്‍ വ്യാപൃതയാണ് കാജല്‍ ഇപ്പോള്‍. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ലൂബാ ട്രസ്‌റ്റിന്റെ അംബാസിഡറാണ് കാജല്‍. പുരസ്കാര ലബ്ദിയില്‍ ഇവര്‍ ഏറെ സന്തുഷ്ടയാണ്. ജീവിതത്തിന്റെ എല്ലാ തുറയില്‍ നിന്നും ഉള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ് എന്ന് താന്‍ വിശ്വസിക്കുന്നതിനാല്‍ ഈ അവാര്‍ഡിനെ വലിയ അംഗീകാരമായി കാ‍ണുന്നു എന്ന് കാജല്‍ പറഞ്ഞു.

Labels: ,

  - ബിനീഷ് തവനൂര്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 December 2008

ഭാമ വളരെ സീരിയസ്സാണ്

മലയാള നടിമാരില്‍ ഒരാള്‍ കൂടി സെലക്ടീവായേ അഭിനയിക്കൂ എന്ന് വ്യക്ത മാക്കിയിരിക്കുന്നു. യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗ്രാമ്യ സുന്ദരി ഭാമയാണ് ഈ തീരുമാന മെടുത്തിരിക്കുന്നത്. ഒരു പക്ഷേ കുറഞ്ഞ ചിത്രങ്ങളിലെ അനുഭവം കൊണ്ടു തന്നെ ഭാമ ഇത്രയും ഗൌരവമായി ചിന്തിക്കുമെന്ന് ആരും കരുതിയി ട്ടുണ്ടാവില്ല. നായക നേതൃത്വമുള്ള സിനിമകളില്‍ അഭിനയി ക്കാനില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാമ.




താന്‍ സെലക്ടീവാകുകയാണ്, നായകന്റെ നിഴലാവാന്‍ മാത്രം സിനിമയില്‍ നില നില്‍ക്കാ‍ന്‍ താല്പര്യമില്ല എന്നെല്ലാം പറഞ്ഞ ഭാമ ഗ്ലാമര്‍ വേഷങ്ങളോടുള്ള കടുത്ത എതിര്‍പ്പ് മൂലം തമിഴില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ ഉപേക്ഷിക്കാനും തയ്യാറായി. മുക്തക്ക് പ്രേക്ഷക മനസ്സില്‍ ഇടം നേടി ക്കൊടുത്ത താമര ഭരണി സിനിമ സംവിധാനം ചെയ്ത ഹരിയുടെ ഓഫര്‍ “തുറന്നു കാട്ടണം“ എന്ന ആവശ്യം കേട്ട പാടേ നിരസിച്ചിരിക്കയാണ് ഭാമ.




നിവേദ്യത്തിലൂടെ മലയാളിക്ക് സ്വന്തമായ ഭാമ ഇതിനകം വിരലിലെ ണ്ണാവുന്നത്ര സിനിമകളേ ചെയ്തിട്ടുള്ളൂ. സൈക്കിള്‍, വണ്‌വേ ടിക്കറ്റ്, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരഞ്ഞെടു ത്തിരിക്കുന്ന കണ്ണീരിനും മധുരം എന്ന ചിത്രം ഭാമയുടെ തീരുമാനങ്ങളെ ശരി വെക്കുന്നുണ്ട്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിയുന്ന ഈ ചിത്രം കമേഴ്സ്യല്‍ ചേരുവകള്‍ കുറവുള്ളൊരു സിനിമയാണ്. ഇതിലെ സുഭദ്ര എന്ന കഥാപാത്രം താന്‍ ഇത്രയും നാള്‍ കാത്തിരുന്നു കിട്ടിയതാ ണെന്നാണ് ഭാമയുടെ വിശേഷണം.




ഇങ്ങനെ യൊക്കെയായ സ്ഥിതിക്ക് യുവ പ്രേക്ഷകര്‍ ഭാമയെ ഉടന്‍ തന്നെ അമ്മ വേഷത്തില്‍ കാണാന്‍ തയ്യാറാവേ ണ്ടിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഭാമക്കും വേണ്ടേ ഒരു സീരിയസ്...




- ബിനീഷ് തവനൂര്‍

Labels: , , , ,

  - ബിനീഷ് തവനൂര്‍    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഭാമ വളരെ സീരിയസ്സാണ്..പക്ഷേ,
ലേഖകന്‍ അത്രയും സീരിയസ്സ് അല്ലാ...
കാരണം
രഘുനാഥ് പലേരി കുറെ കൊല്ലങ്ങള്‍ക്കു മുന്‍പ്
‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്നൊരു നല്ല സിനിമ
ചെയ്തിരുന്നു...
പിന്നീട് ‘വിസ്മയം’ പോലെ ചില സിനിമകളും...!
ഈ തിരുത്ത് ശ്രധ്ദിക്കുമല്ലോ...?

December 1, 2008 10:09 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്