ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും

February 4th, 2012

google-blocked-epathram

ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അടുത്ത ദിവസങ്ങളിലായി ലഭിച്ച ഒരു മുന്നറിയിപ്പ്‌ പതിവ് പോലെ “ഒക്കെ” എന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതല്ല. ഇന്ത്യ അടക്കം പല രാജ്യങ്ങളില്‍ നിന്നും നിരന്തരമായി ഇന്റര്‍നെറ്റ്‌ സെന്‍സര്‍ ഷിപ്പിന് വിധേയമാക്കണം എന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഈ പുതിയ നയമാറ്റം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരുകള്‍ ഗൂഗിള്‍ അടക്കം പല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെയും സ്വകാര്യ പ്രസാധന സേവനങ്ങളെയും നിയന്ത്രണ വിധേയമാക്കണം എന്ന് ആവശ്യപ്പെട്ടു വന്നത്. ഈ ആവശ്യത്തെ ഭാഗികമായി അംഗീകരിക്കുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ പ്രഖ്യാപനം.

ഓരോ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് അതാത് രാജ്യത്തെ സെര്‍വറുകള്‍ വഴി സേവനം വഴി തിരിച്ചു വിടാനാണ് പുതിയ തീരുമാനം. അതായത് ഇന്ത്യയില്‍ നിന്നും ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ ബ്ലോഗിംഗ് വെബ് സൈറ്റായ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍ (blogspot.com) ഉള്ള ഒരു ബ്ലോഗ്‌ ഇന്ത്യയില്‍ നിന്നും ഒരാള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഇയാളെ ഗൂഗിള്‍ നടപ്പിലാക്കുന്ന പുതിയ വഴി തിരിച്ചു വിടല്‍ (redirection) സംവിധാനം ബ്ലോഗ്സ്പോട്ട് ഡോട്ട് ഇന്‍ (blogspot.in) എന്ന സെര്‍വറിലേക്ക് കൊണ്ടുപോകും. അതായത്‌ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു ബ്ലോഗ്‌ നിരോധിക്കണം എന്നുണ്ടെങ്കില്‍ ഗൂഗിളിനോട് ആവശ്യപ്പെടുന്ന പക്ഷം ബ്ലോഗ്സ്പോട്ട് ഡോട്ട് ഇന്‍ നിരോധിച്ചാല്‍ മതിയാവും. അതിനാല്‍ മറ്റു രാജ്യങ്ങളിലെ സന്ദര്‍ശകരെ ഈ നിരോധനം ബാധിക്കുകയുമില്ല. ഇനി ബ്ലോഗ്സ്പോട്ട് ഡോട്ട് കോം നേരിട്ട് സന്ദര്‍ശിച്ചു കളയാം എന്ന് ഇന്ത്യയില്‍ നിന്ന് ആരെങ്കിലും കരുതിയാലും ഗൂഗിള്‍ നടപ്പിലാക്കുന്ന വഴി തിരിച്ചു വിടല്‍ കാരണം അത് നടക്കില്ല.

എന്നാല്‍ ഇതിന് ചില പരിമിതികളുണ്ട്. ബ്ലോഗ്സ്പോട്ട് പേര് ഉപയോഗിക്കാതെ സ്വന്തം ഡൊമൈന്‍ നാമം ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. ഇത് കൂടാതെ ഈ വഴി തിരിച്ചു വിടല്‍ സംവിധാനത്തെ പരാജയപ്പെടുത്താന്‍ ഗൂഗിള്‍ തന്നെ ഒരു കുറുക്കുവഴി പറയുന്നുമുണ്ട്. ബ്ലോഗ്‌ വിലാസത്തിന്റെ കൂടെ /ncr എന്ന് ചേര്‍ത്താല്‍ വഴി തിരിച്ചു വിടല്‍ സംവിധാനത്തെ മാറി കടന്ന് ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍ തന്നെ സന്ദര്‍ശകര്‍ എത്തും. ncr എന്നാല്‍ No Country Redirect എന്നാണ്. ഉദാഹരണത്തിന് corruptsonia.blogspot.com എന്ന വെബ്സൈറ്റ് ഗൂഗിള്‍ corruptsonia.blogspot.in എന്ന വിലാസത്തിലേക്ക് തിരിച്ചു വിടും. ഈ ബ്ലോഗ്‌ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ ഗൂഗിള്‍ corruptsonia.blogspot.in നിരോധിക്കും. അതോടെ ഇന്ത്യയില്‍ നിന്നും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ ആവില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് corruptsonia.blogspot.com/ncr എന്ന് ടൈപ്പ് ചെയ്‌താല്‍ ഈ ബ്ലോഗ്‌ തുടര്‍ന്നും ഇന്ത്യയില്‍ നിന്നും ലഭ്യമാകും.

ഇത്തരം കുറുക്കു വഴികള്‍ ഒരുക്കുന്നതിനോട് സര്‍ക്കാരുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഗൂഗിള്‍ പോലെയുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ സൈറ്റുകള്‍ നിയന്ത്രിക്കരുത് എന്ന് പാക്കിസ്ഥാന്‍ കോടതി അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധേയമായ സാഹചര്യത്തിലും ഇന്ത്യയില്‍ ഗൂഗിള്‍ അടക്കം ഒട്ടേറെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍

January 13th, 2010

google-chinaഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
 
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി.
 
നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു.
 
കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്.
 
എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്.
 
തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ചൈന ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി

December 16th, 2009

internet-censorshipവ്യക്തിഗത വെബ് സൈറ്റുകള്‍ക്ക് അനുമതി നിഷേധിച്ചു കൊണ്ട് ചൈന ഇന്റര്‍നെറ്റ് നിയന്ത്രണം കര്‍ക്കശമാക്കി. ഇനി മുതല്‍ പുതിയ ഒരു വെബ് സൈറ്റിന്റെ പേര് റെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഒരു വ്യാപാര സ്ഥാപനത്തിന്റെ രേഖകള്‍ ഹാജരാക്കി സ്ഥാപനത്തിന്റെ പേരില്‍ മാത്രമേ വെബ് സൈറ്റ് റെജിസ്റ്റര്‍ ചെയ്യാനാവൂ എന്നതാണ് പുതുതായി ചൈന ഇറക്കിയ കരിനിയമം.
 
വെബ് ലോകത്തിന്റെ (world wide web) ഉപജ്ഞാതാവായ ടിം ബേണ്‍സ് ലീ 1980ല്‍ ആദ്യമായി ഹൈപ്പര്‍ ടെക്സ്റ്റ് സാങ്കേതിക വിദ്യ ആവിഷ്കാരം ചെയ്തതു മുതല്‍ വെബ് ലോകം വളര്‍ന്നത് സ്വകാര്യ വ്യക്തികളുടെ നിതാന്ത പരിശ്രമവും സഹകരണവും കൊണ്ടാണ്. ആദ്യ വെബ് ആവിഷ്കരിച്ച ലീ തന്റെ പദ്ധതി വിശദീകരിക്കാനായി ഒരുക്കിയ ലോകത്തെ ആദ്യ വെബ് പേജില്‍ ആവശ്യപ്പെട്ടത് അനുസരിച്ച്, സ്വന്തമായി വെബ് സൈറ്റുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ ലഭ്യമാക്കി തുടങ്ങിയ അനേകാ യിരങ്ങളുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്നതാണ് ഇന്ന് നമ്മള്‍ കാണുന്ന വേള്‍ഡ് വൈഡ് വെബ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ തള്ളിക്കളഞ്ഞ വ്യാപാര സ്ഥാപനങ്ങളല്ല, മറിച്ച് രാത്രി കാലങ്ങളില്‍ ഉറക്കമില്ലാതെ പ്രവര്‍ത്തന നിരതരായ ഒരു സംഘം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ ഫലമായി തന്നെയാണ് ഇന്നത്തെ രൂപത്തിലേക്ക് വെബ് വളര്‍ന്നത്.
 
ലോകമെമ്പാടും ഉള്ള കണക്ക് നോക്കിയാല്‍ ഏറ്റവും അധികം വെബ് സൈറ്റുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യക്തികള്‍ തന്നെയാണെന്നു കാണാം. ചൈനയിലെ കാര്യവും വിഭിന്നമല്ല. എന്നാല്‍, സ്വകാര്യ സ്വത്ത് അടക്കം പല കാര്യങ്ങളിലും ആശയ പരമായ അവ്യക്തത നില നില്‍ക്കുന്ന ചൈനയില്‍ സ്വകാര്യ വെബ് സൈറ്റിന്റെ ഉടമസ്ഥതയുടെ കാര്യത്തിലും ഈ അവ്യക്തത നിലനില്‍ക്കുന്നു. രണ്ടു തവണ സ്വകാര്യ വെബ് സൈറ്റുകള്‍ നിരോധിക്കുന്ന കാര്യം ചൈന മുന്‍പ് ആലോചിച്ചി രുന്നുവെങ്കിലും, ഇന്റര്‍നെറ്റ് വഴി ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു വെബ് സൈറ്റ് സ്വന്തമാക്കാന്‍ കഴിയുന്നത് മൂലം ഇത് ഫലപ്രദമായി തടയാന്‍ കഴിഞ്ഞിരുന്നില്ല.
 
സ്വകാര്യ ഉടമസ്ഥതയുടെ സൈദ്ധാന്തിക വൈരുദ്ധ്യ ങ്ങളേക്കാള്‍, പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളുടെ മേലുള്ള നിയന്ത്രണമി ല്ലായ്മയാണ് ചൈനീസ് സര്‍ക്കാരിനെ അലട്ടുന്നത്. എല്ലാ തരം മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് പക്ഷെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളുടെ തള്ളിക്ക യറ്റത്തോടെ ഇതിനു കഴിയാതായി.
 
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്താല്‍ പല തലങ്ങളിലുള്ള സെന്‍സര്‍‌ഷിപ്പ് നിയമങ്ങള്‍ ചൈനയില്‍ നിലവിലുണ്ട്. എന്നാല്‍ വ്യക്തിഗത ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതോടെ വ്യക്തിഗത പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിക്കുകയും, ഇത്തരം വിവരങ്ങള്‍ നിയന്ത്രിക്കുന്നത് സാധ്യമല്ലാ താവുകയും ചെയ്തു. കഴിഞ്ഞ ദിവസം ചൈന നിരവധി വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ അടച്ചു പൂട്ടുകയുണ്ടായി. പകര്‍പ്പവകാശ ലംഘനവും അശ്ലീലവും എല്ലാം കാരണമായി പറഞ്ഞായിരുന്നു ഇത്. മൂവായിര ത്തിലധികം പേരെ പോലീസ് ഇതിനോട നുബന്ധിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂട്യൂബ്, ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം നേരത്തേ ചൈനയില്‍ നിരോധിക്കപ്പെട്ടതാണ്.
 
ചൈനയില്‍ ഇരുന്നൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ വംശീയ കലാപങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നതും വിദൂരമായി അവ നിയന്ത്രിക്കപ്പെട്ടതും ഇന്റര്‍നെറ്റ് വഴിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 
സര്‍ക്കാര്‍ ഇടപെടലുകളെ ഏറ്റവും അധികം ചെറുത്ത് നിന്ന് പ്രസിദ്
ധീകരിക്കുന്ന ചില ചൈനീസ് പത്രാധിപന്മാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സെന്‍സര്‍ ഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങളില്‍ പെട്ട് ജോലി ഉപേക്ഷിക്കുകയും തരം താഴ്ത്തപ്പെടുകയും ചെയ്തു എന്നതും ഈ നീക്കങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ഐ.ടി. @ സ്‌ക്കൂള്‍ . കേരളം
ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍ »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010