
ഇന്ന് ലോകമെമ്പാടുമുള്ള 40 ലക്ഷം കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടും എന്ന ഭീഷണി നേരിടുന്നു. ഡി. എൻ. എസ്. ചേഞ്ചർ എന്ന വൈറസ് ബാധിച്ച കമ്പ്യൂട്ടറുകൾക്കാണ് എന്ന് ഈ ദുർഗതി ഉണ്ടാവുക. വെബ് സൈറ്റ് വിലാസങ്ങൾ ഗതി മാറ്റി തങ്ങൾക്ക് പണം നൽകിയവരുടെ പരസ്യ സൈറ്റുകളിലേക്കും മറ്റും സന്ദർശകരെ കൊണ്ടെത്തിക്കുക എന്നതാണ് ഈ വൈറസ് ചെയ്യുന്നത്. അതായത് നിങ്ങളുടെ കമ്പ്യൂട്ടർ വൈറസ് ബാധിതമാണെങ്കിൽ നിങ്ങൾ വെബ് ബ്രൌസറിൽ epathram.com എന്ന് ടൈപ്പ് ചെയ്താൽ നിങ്ങളുടെ ബ്രൌസറിൽ തുറക്കുന്നത് ഏതെങ്കിലും പരസ്യ കമ്പനിയുടെ സൈറ്റ് ആയിരിക്കും. ഇത്തരം പരസ്യ കമ്പനികളിൽ നിന്നും പണം കൈപ്പറ്റിയ ഒരു സംഘം ഇന്റർനെറ്റ് കുറ്റവാളികളാണ് ഇതിന് പുറകിൽ. വെബ് സൈറ്റുകളുടെ വിലാസം ശരിയായ സെർവറുകളിലേക്ക് തിരിച്ചു വിടുന്നത് ഡൊമൈൻ നെയിം സെർവർ (DNS) എന്ന് അറിയപ്പെടുന്ന സെർവറുകളാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഈ ഡി. എൻ. എസ്. സെർവറുടെ വിലാസം കൊടുത്തിരിക്കുന്നതിനെ അവഗണിച്ച് വൈറസ് അതിന്റേതായ ചില ഡി. എൻ. എസ്. സെർവറുകളിലേക്ക് നിങ്ങളുടെ ബ്രൌസറിനെ ഗതി തിരിച്ചു വിടും. കുറ്റവാളികൾ കൈവശപ്പെടുത്തി വെച്ച ഈ ഡി. എൻ. എസ്. സെർവറുകൾ നിങ്ങളെ പരസ്യ കമ്പനികളുടെ സൈറ്റുകളിലേക്കും കൊണ്ടു പോകും. ഇതാണ് ഇതിന്റെ പ്രവർത്തന രീതി.
2011 നവമ്പറിൽ തന്നെ ഈ സംഘത്തെ പറ്റി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്. ബി. ഐ. ക്ക് വിവരം ലഭിച്ചിരുന്നു. ഇത്തരം ഡി. എൻ. എസ്. സെർവറുകളെ തുടർന്നു നടന്ന അന്വേഷണത്തിൽ കണ്ടെത്തുകയും ഇവയെ നിർവ്വീര്യമാക്കുകയും ചെയ്തു. എന്നാൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എഫ്. ബി. ഐ. ഈ കുറ്റവാളികളെ പൂർണ്ണമായി നിർവ്വീര്യമാക്കുന്നത് വരെ പകരം സംവിധാനം ഒരുക്കാൻ ഇന്റർനെറ്റ് സിസ്റ്റംസ് കൺസോർഷ്യം (ISC) എന്ന ഒരു സന്നദ്ധ സംഘടനയോട് നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ഇത്രയും നാൾ ൈ. എസ്. സി. ഈ ഡി. എൻ. എസ്. സെർവറുകൾ പ്രവർത്തിപ്പിച്ചു. കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ ഐ. എസ്. സി. ഈ സെർവറുകൾ നിർത്തലാക്കും. അതോടെ വൈറസ് ബാധിത കമ്പ്യൂട്ടറുകൾക്ക് ഇന്റർനെറ്റ് സൈറ്റുകൾ അപ്രാപ്യമാവും. വൈറസ് ബാധിച്ച പല കമ്പ്യൂട്ടറുകളിൽ നിന്നും ആന്റി വൈറസുകളും മറ്റും വൈറസുകളെ നിരവ്വീര്യമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഏതാണ്ട് 40 ലക്ഷം കമ്പ്യൂട്ടറുകൾ ഇപ്പോഴും ഈ വൈറസ് തകരാറിലാക്കിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം ഇന്ന് മുതൽ ഇന്റർനെറ്റ് ബന്ധം സ്ഥാപിക്കാൻ കഴിയാതെ വലയും.
നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ഇല്ല എന്ന് ഉറപ്പ് വരുത്താൻ ഈ ലിങ്ക്‍ സന്ദർശിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന ചിത്രം മുകളിൽ കാണുന്ന പോലെ ചുവപ്പാണെങ്കിൽ വൈറസ് ഉണ്ടെന്ന് ഉറപ്പിക്കാം. പച്ചയാണെങ്കിൽ വൈറസ് ഇല്ലെന്നും.
വാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ ആക്രമിച്ചു കടന്നതായി പെന്റഗന്‍ വെളിപ്പെടുത്തി. ഒരു മദ്ധ്യ പൂര്‍വേഷ്യന്‍ രാജ്യത്ത് വെച്ച് ഒരു സൈനിക ലാപ് ടോപ്പില്‍ കണക്റ്റ് ചെയ്ത ഒരു യു. എസ്. ബി. ഫ്ലാഷ് ഡ്രൈവ് വഴിയാണ് ചാര പ്രോഗ്രാം കടന്നു കയറിയത് എന്ന് പെന്റഗന്‍ പറയുന്നു. ഈ പ്രോഗ്രാം അതീവ രഹസ്യമായി മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ പതുങ്ങി ഇരിക്കുകയും, ഈ ലാപ് ടോപ്പ് പിന്നീട് അമേരിക്കയുടെ സൈനിക ശൃംഖലയുമായി ബന്ധം സ്ഥാപിച്ച വേളയില്‍ മറ്റ് കമ്പ്യൂട്ടറുകളിലേക്ക് കൂടി കടന്നു കയറുകയും ചെയ്തു.
നിങ്ങളുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും കുറച്ച് ഫോട്ടോസ് അറ്റാച്ച് ചെയ്ത ഒരു ഈമെയില്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ സൂക്ഷിക്കുക. അടുത്തയിടെ പ്രചരിക്കുന്ന ഒരു പുതിയ വയറസ് ഈമെയില്‍ ഇങ്ങനെയാണ് വരുന്നത്. അതിന്റെ രൂപം താഴെയുള്ള ചിത്രത്തില്‍ കാണുന്നത് പോലെയാണ്. ഫോട്ടോയുടെ പേര് വ്യത്യസ്തമാകാം. പക്ഷെ മറ്റ് വിശദാംശങ്ങള്‍ എല്ലാം മിക്കവാറും ചിത്രത്തില്‍ കാണുന്നത് പോലെ തന്നെ.

അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെ ടുത്തിയതായി പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഫിന്‍ജാന്‍ അറിയിച്ചു. ആറ് പേര്‍ അടങ്ങുന്ന ഹാക്കര്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഈ കമ്പ്യൂട്ടറുകള്‍ ഇവര്‍ നിയന്ത്രിക്കുന്നത് ഉക്രയിനില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറില്‍ നിന്നുമാണ്. സംഘത്തില്‍ ഉള്ളവരുടെ ഈമെയില്‍ വിലാസങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ളവര്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. കീഴ്പ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ അതിന്റെ നിയന്ത്രണ കേന്ദ്രവുമായി സംവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധി ച്ചപ്പോഴാണ് അത് ഉക്രെയിനില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സാണെന്ന് മനസ്സിലായത്. 

eപത്രത്തില്‍ വൈറസ് ഇല്ല. തങ്ങള്‍ക്ക് മനസ്സിലാവാത്ത “സാധനങ്ങള്‍” കാണുമ്പോള്‍ അതെല്ലാം ഉപദ്രവകാരികള്‍ ആണെന്ന് കരുതുന്ന ഒരു സുരക്ഷാ നയം ചില ആന്റി വയറസ് പ്രോഗ്രാമുകള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം സുരക്ഷാ പ്രോഗ്രാമുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില ജാവാ സ്ക്രിപ്റ്റ് കോഡുകള്‍ e പത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളെ 



