മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

September 13th, 2010

mammootty-website-hacked-epathram

മലയാള സിനിമയില്‍ തന്നെ ആദ്യത്തെ താര വെബ് സൈറ്റ് ആയ മമ്മുട്ടിയുടെ വെബ് സൈറ്റ് മമ്മുട്ടി ഡോട്ട് കോം ഹാക്ക്‌ ചെയ്യപ്പെട്ടു. വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്തതായി പ്രഖ്യാപിക്കുവാന്‍ സാധാരണ സൈറ്റിന്റെ ആദ്യ പേജില്‍ ഹാക്കര്‍ തന്റെ എന്തെങ്കിലും മുദ്രാവാക്യമോ ചിത്രങ്ങളോ പതിക്കുക എന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. മമ്മുട്ടിയുടെ വെബ് സൈറ്റ് ഹാക്ക്‌ ചെയ്തയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് “സൗദി അറേബ്യാ ഹാക്കര്‍” എന്നാണ്. ഈ തലക്കെട്ടോട് കൂടി സൈറ്റ്‌ മിസ്റ്റര്‍ സ്കൂര്‍ എന്ന താന്‍ ഹാക്ക്‌ ചെയ്തതായ്‌ ഇയാള്‍ എഴുതി വെച്ചിട്ടുണ്ട്. skoor@hotmail.com എന്ന ഒരു ഈമെയില്‍ വിലാസവും ഇയാള്‍ നല്‍കിയിരിക്കുന്നു.

mammootty-website-defaced-epathram

വികൃതമാക്കപ്പെട്ട മമ്മുട്ടിയുടെ വെബ്സൈറ്റ്

വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യുന്നത് കൊണ്ട് ഹാക്കര്‍ക്ക് വിശേഷിച്ച് എന്തെങ്കിലും ലാഭം ഉണ്ടാവുന്നില്ല. വെബ്‌ സെര്‍വറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ സെര്‍വര്‍ തിരികെ നമ്മുടെ നിയന്ത്രണത്തില്‍ വരികയും ചെയ്യും. എന്നാലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ മുതിരുന്നത് കേവലം അതില്‍ നിന്നും ലഭിക്കുന്ന ത്രില്ലിനു വേണ്ടി മാത്രമാണ്. പ്രശസ്തരുടെ സൈറ്റുകള്‍ ഇത്തരത്തില്‍ വികൃതമാക്കുന്നത് (deface) അമച്വര്‍ ഹാക്കര്‍മാരാണ്. പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ ഇത്തരം വികൃതികള്‍ക്ക് മുതിരാറില്ല. ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക്‌ ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക്‌ ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്‌.

മമ്മുട്ടിയുടെ വെബ്സൈറ്റ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

അമേരിക്കയ്ക്ക് നേരെ യു.എസ്.ബി. ഡ്രൈവ്‌ വഴി ആക്രമണം

August 27th, 2010

usb-drive-epathramവാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ ആക്രമിച്ചു കടന്നതായി പെന്റഗന്‍ വെളിപ്പെടുത്തി. ഒരു മദ്ധ്യ പൂര്‍വേഷ്യന്‍ രാജ്യത്ത് വെച്ച് ഒരു സൈനിക ലാപ് ടോപ്പില്‍ കണക്റ്റ്‌ ചെയ്ത ഒരു യു. എസ്. ബി. ഫ്ലാഷ് ഡ്രൈവ്‌ വഴിയാണ് ചാര പ്രോഗ്രാം കടന്നു കയറിയത് എന്ന് പെന്റഗന്‍ പറയുന്നു. ഈ പ്രോഗ്രാം അതീവ രഹസ്യമായി മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ പതുങ്ങി ഇരിക്കുകയും, ഈ ലാപ്‌ ടോപ്പ്‌ പിന്നീട് അമേരിക്കയുടെ സൈനിക ശൃംഖലയുമായി ബന്ധം സ്ഥാപിച്ച വേളയില്‍ മറ്റ് കമ്പ്യൂട്ടറുകളിലേക്ക് കൂടി കടന്നു കയറുകയും ചെയ്തു.

70 ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളും 15000 തിലേറെ വ്യത്യസ്ത ശൃംഖലകളും അടങ്ങിയതാണ് അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ വ്യവസ്ഥ.

സൈനിക കമ്പ്യൂട്ടറുകളില്‍ താവളം ഉറപ്പിച്ച ഈ രഹസ്യ പ്രോഗ്രാമിന് വിദേശ സെര്‍വറുകളിലേക്ക് സൈനിക രഹസ്യങ്ങള്‍ അയച്ചു കൊടുക്കുവാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ എന്തെല്ലാം രഹസ്യങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടു എന്ന് പെന്റഗന്‍ വെളിപ്പെടുത്തിയില്ല.

ഈ സംഭവം അമേരിക്കന്‍ സൈന്യത്തിന്റെ സൈബര്‍ യുദ്ധ തന്ത്രങ്ങളില്‍ വന്‍ അഴിച്ചു പണിക്ക് കാരണമായി. 2008 നവംബറില്‍ യു. എസ്. ബി. ഡ്രൈവുകളുടെ ഉപയോഗം സൈനിക കമ്പ്യൂട്ടറുകളില്‍ നിരോധിച്ചു. എന്നാല്‍ ഈ വര്ഷം യു. എസ്. ബി. ഡ്രൈവുകളുടെ നിയന്ത്രിതമായ ഉപയോഗം വീണ്ടും അനുവദിക്കപ്പെട്ടു.

ഒരു സംഘം ക്രാക്കര്മാര്‍ വിചാരിച്ചാല്‍ ഒരു ശൃംഖലയുടെ എന്തെങ്കിലും ഒരു ബലഹീനത കണ്ടെത്തിയാല്‍ ഏതൊരു ശൃംഖലയിലും എന്ന പോലെ അമേരിക്കന്‍ സൈനിക ശൃംഖലയിലും ആക്രമിച്ചു കയറാന്‍ കഴിയും. സൈനിക പദ്ധതികള്‍ മാത്രമല്ല ഇന്റലിജന്‍സ്‌ വിവരങ്ങളും, ഇന്റലിജന്‍സ്‌ സംവിധാനവും തകരാറിലാക്കാനും, അമേരിക്കന്‍ ആയുധങ്ങളുടെ ലക്‌ഷ്യം തെറ്റിക്കാനും പോലും ഇവര്‍ക്ക്‌ കഴിയും. ഇത് മനസ്സിലാക്കി പല വിദേശ സര്‍ക്കാരുകളും അമേരിക്കന്‍ സൈനിക ശൃംഖലകളെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിദിനം ലക്ഷക്കണക്കിന് ആക്രമണ ശ്രമങ്ങളാണ് തങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങുന്നത് എന്നും പെന്റഗന്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കീഴടക്കി

April 24th, 2009

Finjan unveils massive botnetഅമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെ ടുത്തിയതായി പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഫിന്‍‌ജാന്‍ അറിയിച്ചു. ആറ് പേര്‍ അടങ്ങുന്ന ഹാക്കര്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഈ കമ്പ്യൂട്ടറുകള്‍ ഇവര്‍ നിയന്ത്രിക്കുന്നത് ഉക്രയിനില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറില്‍ നിന്നുമാണ്. സംഘത്തില്‍ ഉള്ളവരുടെ ഈമെയില്‍ വിലാസങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ളവര്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. കീഴ്പ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ അതിന്റെ നിയന്ത്രണ കേന്ദ്രവുമായി സംവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധി ച്ചപ്പോഴാണ് അത് ഉക്രെയിനില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സാണെന്ന് മനസ്സിലായത്.
 
ഈ വിവരങ്ങള്‍ കൈമാറിയ ട്രോജനെ ആന്റി വയറസ് പ്രോഗ്രാമുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനെ എ.വി.ജി. എന്ന ആന്റി വയറസ് പ്രോഗ്രാം വിളിക്കുന്നത് “Pakes.app” എന്നാണ്.
 
അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ബ്രിട്ടനിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍, വന്‍ വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിലെ കമ്പ്യൂട്ടറുകള്‍ ഇവരുടെ നിയന്ത്രണത്തില്‍ ഉണ്ട്. ഈ കമ്പ്യൂട്ടറുകളെ ഇവര്‍ ഇവര്‍ക്ക് നിയന്ത്രിക്കവുന്ന ഒരു ശൃംഖലയായി ഉപയോഗിക്കുന്നു. ഇത്തരം ഒരു ശൃംഖലയെ സാങ്കേതികമായി “ബോട്ട്‌നെറ്റ്” എന്നാണ് വിളിക്കുന്നത്.
 


ഒരു ബോട്ട്‌നെറ്റ് ശൃംഖലയുടെ ഘടന

 
തങ്ങളുടെ ഈ അടിമ ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ ഇവര്‍ ഒരു റഷ്യന്‍ അധോലോക വെബ് സൈറ്റില്‍ വില്‍പ്പനക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഇത്തരത്തില്‍ ഒരു ദിവസം 100 ഡോളര്‍ വാടകക്ക് വാങ്ങുവാന്‍ കഴിയും. ഇങ്ങനെ വാങ്ങിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അതിലെ ഈമെയില്‍ അഡ്രസുകള്‍ ശേഖരിക്കാം, ഈ കമ്പ്യൂട്ടറില്‍ നിന്നും സ്പാം ഈമെയിലുകള്‍ അയക്കാം, മറ്റ് വെബ് സൈറ്റുകളെ ആക്രമിക്കുക, ബാങ്കിങ് സൈറ്റുകളില്‍ അതിക്രമിച്ച് കയറി തട്ടിപ്പ് കാണിച്ച് പണം തട്ടിയെടുക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ നിയമ വിരുദ്ധമായ ഏത് പ്രവര്‍ത്തനവും നടത്താം. ഇതിനെ കുറിച്ച് പിന്നീട് എന്ത് അന്വേഷണം വന്നാലും ഈ കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ ഉടമയാവും പോലീസിന്റെ പിടിയില്‍ ആവുക. ഇത്തരം വില്‍പ്പനയിലൂടെ പ്രതിദിനം ഒരു കോടി രൂപ ഇവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
 
ഇതിന്റെ മറ്റൊരു അപകടകരമായ വശം ഈ ട്രോജനെ പിടിക്കാന്‍ നോര്‍ട്ടണ്‍ ഉള്‍പ്പടെ നിലവിലുള്ള പല വമ്പന്‍ ആന്റി വയറസ് പ്രോഗ്രാമുകള്‍ക്കും കഴിയുന്നില്ല എന്നതാണ്. വെറും നാല് കമ്പനികളുടെ പ്രോഗ്രാമുകള്‍ക്ക് മാത്രമേ ഇതിനെ പിടികൂടാന്‍ കഴിഞ്ഞുള്ളൂ. താഴെ ഉള്ള ലിസ്റ്റ് നോക്കുക:
 

 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂക്ഷിയ്ക്കുക : നിങ്ങള്‍ ക്ലിക്ക് ജാക്ക് ചെയ്യപ്പെട്ടേയ്ക്കാം

September 26th, 2008

സുരക്ഷാ വിദഗ്ദ്ധര്‍ അതീവ ഗുരുതരമായ ഒരു പുതിയ സുര‍ക്ഷാ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നു. ഇത് വെറും മറ്റൊരു സുരക്ഷാ മുന്നറിയിപ്പല്ല. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ ഫോക്സ്, ആപ്പ്ള്‍ സഫാരി, ഒപേര, അഡോബ് ഫ്ലാഷ് എന്നിങ്ങനെ എല്ലാ പ്രമുഖ ഡെസ്ക് ടോപ് പ്ലാറ്റ്ഫോമുകളേയും ബാധിയ്ക്കുന്ന ഒരു ബ്രൌസര്‍ സുരക്ഷാ പാളിച്ചയാണ് ഈ പുതിയ വെല്ലുവിളി.

ക്ലിക്ക് ജാക്കിങ് എന്ന് വിളിയ്ക്കുന്ന ഈ പുതിയ ഭീഷണിയെ പറ്റി ഇത് കണ്ടുപിടിച്ച റോബര്‍ട്ട് ഹാന്‍സന്‍, ജെറെമിയ ഗ്രോസ്മാന്‍ എന്നീ സുരക്ഷാ വിദഗ്ദ്ധര്‍ ന്യൂ യോര്‍ക്കില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 22 – 25) നടന്ന ഒരു ഉന്നത തല കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ പരാമര്‍ശിക്കാന്‍ തീരുമാനി ച്ചിരുന്നതാണ്. OWASP NYC AppSec 2008 Conference എന്നായിരുന്നു ഈ സമ്മേളനത്തിന്റെ പേര്. OWASP എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന ആശയം പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു ആഗോള കമ്പ്യൂട്ടര്‍ സുരക്ഷാ സമൂഹമാണ്. Open Web Application Security Project Foundation എന്ന ഒരു ലാഭ രഹിത കൂട്ടായ്മയാണ് ഈ പ്രോജക്റ്റിനു പിന്നില്‍.

എന്നാല്‍ അഡോബ് ഉള്‍പ്പടെയുള്ള ചില കമ്പനികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇവര്‍ ഇത് സമ്മേളനത്തില്‍ വെളിപ്പെടുത്തിയില്ല. ഇതിന് ഇവരോടുള്ള അഡോബിന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടു ത്തിയിട്ടുണ്ട്.

ഇത്രയും പറഞ്ഞത് ഈ ഭീഷണിയുടെ ഗൌരവം ബോധ്യപ്പെടുത്താനാണ്.

ഇവര്‍ ഇത് ഈ സമ്മേളനത്തില്‍ വെളിപ്പെടുത്താ തിരുന്നത് അഡോബ് അടക്കമുള്ള കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ആണെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഈ കമ്പനികള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നത് ഈ ഭീഷണിയെ തടുക്കാന്‍ ആവശ്യമായ സുരക്ഷാ ഒട്ടിച്ചേര്‍ക്കലുകള്‍ (security patches) ഇവര്‍ ഉടനെ പുറത്തിറക്കും എന്നും അതു വരെ തങ്ങളുടെ ഉപഭോക്താക്കളെ അനാവശ്യമായ ഭീതിയില്‍ പെടുത്തരുത് എന്നും ആയിരുന്നു. ഇത് ന്യായമായ ആവശ്യമാണ് എന്ന് കണ്ടാണ് ഇവര്‍ ഇതിന് സമ്മതിച്ചതും.

എന്നാല്‍ ഈ ഭീഷണിയെ പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ ഭീതിദമായ മറ്റൊരു സത്യം ഇവര്‍ക്ക് വെളിപ്പെട്ടു. ഇത് എല്ലാവരും കരുതിയത് പോലെ ഒരു ചെറിയ പ്രശ്നമല്ല. വളരെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉള്ളതാണ് എന്നും കേവലം ചില ഒട്ടിച്ചേര്‍ക്കലുകള്‍ കൊണ്ട് പരിഹരിയ്ക്കാവുന്ന ഒരു പ്രശനമല്ല ഇത് എന്നും ആണ് ലോകത്തെ ഏറ്റവും കഴിവുറ്റ സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം.

എന്താണ് ക്ലിക്ക് ജാക്കിങ് എന്ന് പറയാം. നിങ്ങള്‍ ക്ലിക്ക് ജാക്ക് ചെയ്യപ്പെട്ട ഒരു വെബ് സൈറ്റ് സന്ദര്‍ശിച്ചു എന്നിരിയ്ക്കട്ടെ. ആ വെബ് സൈറ്റില്‍ ഒളിപ്പിച്ചു വെച്ച ലിങ്കുകളില്‍ നിങ്ങളറിയാതെ തന്നെ നിങ്ങളെ കൊണ്ട് ക്ലിക്ക് ചെയ്യിപ്പിയ്ക്കു ന്നതിനെയാണ് ക്ലിക്ക് ജാക്കിങ് എന്ന് പറയുന്നത്. എന്നു വെച്ചാല്‍ നിങ്ങള്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ ക്ലിക്കിനെ ഹൈജാക്ക് ചെയ്ത് ആ സൈറ്റില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ഉപദ്രവകാരിയായ ലിങ്കുകളിലേയ്ക്ക് തിരിച്ചു വിടുന്ന ഏര്‍പ്പാട്.

സാധാരണ ഗതിയില്‍ ഇത്തരമൊരു അപകടത്തെ ഒഴിവാക്കാന്‍ ജാവാസ്ക്രിപ്റ്റ് നിര്‍വീര്യ മാക്കിയാല്‍ മതിയാവു മായിരുന്നു.

എന്നാല്‍ ഈ ഭീഷണിയ്ക്ക് ജാവാസ്ക്രിപ്റ്റുമായി ബന്ധമേ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇങ്ങനെ ഗതി തിരിച്ചു വിടുന്ന ക്ലിക്കിനെ ഒരു ജാവാസ്ക്രിപ്റ്റ് കോഡിലേയ്ക്ക് തിരിച്ചു വിടാനാവുകയും ചെയ്യും.

അഡോബിന്റെ ഫ്ലാഷ് ബാനറുകള്‍ വെബ് സൈറ്റുകളില്‍ സര്‍വ്വ സാധാരണമാ

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« ഇനി ഗൂഗ്ള്‍‍ ഫോണ്‍
സ്വാതന്ത്ര്യ പദയാത്ര കോഴിക്കോട് »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010