ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്

January 16th, 2009

ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.

ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും.

എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു.

കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)

മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം

കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം

മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ആസ്സാമില്‍ വെള്ളപ്പൊക്കം – ഇന്റര്‍നെറ്റിലും

November 24th, 2008

പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉത്തരേന്ത്യക്കാര്‍ വരുമായിരുന്നു. ആസ്സാമില്‍ വെള്ള പ്പൊക്കത്തില്‍ തങ്ങളുടെ സര്‍വസ്വവും നഷ്ടപ്പെട്ടതാണ് എന്ന് ഏതെങ്കിലും ഉത്തരേന്ത്യന്‍ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രം. എന്തെങ്കിലും തരണം. പഴയ വസ്ത്രമായാലും ഭക്ഷണമായാലും പണമായാലും സന്തോഷത്തോടെ കൃതജ്ഞതയോടെ ഒരു നോട്ടമോ ഹിന്ദിയില്‍ ഒരു അനുഗ്രഹ വചനമോ പറഞ്ഞ് ഇവര്‍ പൊയ്ക്കൊള്ളും. കാലം പുരോഗമിച്ചപ്പോള്‍ കാര്യക്ഷമത ഏറെയുള്ള കുറേ പേര്‍ ഈ പരിപാടി ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. സാക്ഷ്യപത്രത്തിന്റെ വലിപ്പം പോസ്റ്റ് കാര്‍ഡിന്റെ അത്രയും ആയി. മഞ്ഞ കാര്‍ഡില്‍ ഏറ്റവും ഹ്രസ്വമായി കാര്യം അവതരിപ്പിച്ച ഒരു കെട്ട് കാര്‍ഡുകളുമായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറി വന്ന് ഓരോരുത്തരുടേയും മടിയില്‍ ഓരോ കാര്‍ഡുകള്‍ ചടുലമായി വെച്ച് തിരികെ വരുമ്പോഴേക്കും നമ്മല്‍ കാശെടുത്ത് റെഡിയായി നില്‍ക്കും എന്ന ആത്മ വിശ്വാസത്തോടെ നമ്മെ സമീപിക്കുന്ന ഒരു കൂട്ടര്‍. പുറപ്പെടാന്‍ ഇനിയും സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇതൊരു നേരം പോക്കായി മാത്രം കണ്ട് നമ്മള്‍ ഇതത്ര കാര്യമായി എടുത്തില്ല.

കാലം വീണ്ടും പുരോഗമിച്ചു.

ഇന്നും മെയില്‍ ബോക്സില്‍ പതിവ് പോലെ ഇരിക്കുന്നു ക്ഷണിക്കാതെ വരുന്ന ഒരു അതിഥി – സ്പാം എന്ന് സായിപ്പ് ഓമന പ്പേരില്‍ വിളിക്കുന്ന നമ്മുടെ മഞ്ഞ കാര്‍ഡ്.

കാലം മാറിയപ്പോള്‍ കഥയും മാറി. ഏഴു വയസ്സുകാരി അമൃതയാണ് കഥാ നായിക. അമൃതക്ക് കടുത്ത ശ്വാസ കോശ അര്‍ബുദമാണ്. പോരാത്തതിന് നിരന്തരമായ തല്ല് കൊണ്ടത് കൊണ്ട് തലച്ചോറില്‍ ഒരു മുഴുത്ത ട്യൂമറും. തല്ലുന്നത് ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ മനസ്സില്‍ ക്രൂരനായ ഒരു അച്ചന്റെ മുഖം തെളിയാന്‍ ഇതു തന്നെ ധാരാളം. താന്‍ ഉടന്‍ തന്നെ മരിക്കും എന്നാണത്രെ ഡോക്ടര്‍മാര്‍ പറയുന്നത്. തന്റെ കുടുമ്പത്തിനാണെങ്കില്‍ തന്റെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ കഴിയുകയുമില്ല.

ഉടനെ നമ്മുടെ മനസ്സില്‍ മകളുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ആവാതെ ദുഃഖിതനായി ഇരിക്കുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്റെ മുഖം തെളിയുന്നു. ഇത് വേറെ അച്ഛന്‍ അത് വേറെ അച്ഛന്‍.

ഇതിനിടയിലാണ് രക്ഷകനായി “മേക്ക് എ വിഷ് ഫൌണ്ടേഷന്‍” എത്തുന്നത്. ഈ സന്ദേശം നമ്മള്‍ ഓരോ തവണ വേറൊരാള്‍ക്ക് അയക്കുമ്പോഴും ഈ അല്‍ഭുത ഫൌണ്ടേഷന്‍ ഏഴ് സെന്റ് (ഏതാണ്ട് മൂന്നര രൂപ) ഈ കുട്ടിയുടെ ചികിത്സക്കായി സംഭാവന കൊടുക്കുമത്രെ.

ഇത് വായിച്ച് മനസ്സലിഞ്ഞ് തനിക്കറിയാവുന്ന എല്ലാവര്‍ക്കും ഈമെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത് അയച്ച് കൊടുത്ത ഒരു മനുഷ്യ സ്നേഹി അയച്ചതാണ് ഇന്ന് മുന്‍പില്‍ ഇരിക്കുന്ന ഈ മഞ്ഞ കാര്‍ഡ്.

ഈ നല്ല സുഹൃത്തിനും ഇത് വായിക്കുന്ന എല്ലാവരുടേയും ശ്രദ്ധക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:

  1. 1999 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തില്‍ ഉള്ള ഒരു തട്ടിപ്പാണ് ഈ ഈമെയില്‍. ഇത് സത്യമായിരുന്നെങ്കില്‍ തന്നെ ഈ കുട്ടി ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല.
  2. ഇതരം തട്ടിപ്പുകള്‍ “hoax” എന്നും “urban legends” എന്നും അറിയപ്പെടുന്നു.
  3. ഒരു ഈമെയില്‍ എത്ര പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു എന്നൊന്നും കണ്ടു പിടിക്കാന്‍ ആര്‍ക്കും ആവില്ല. അതു കൊണ്ടു തന്നെ ഇത്തരം ഒരു കാര്യം പ്രാവര്‍ത്തികവുമല്ല.
  4. Make a Wish Foundation ഒരിക്കലും ഇത്തരം ഒരു കാര്യത്തിന് കൂട്ട് നില്‍ക്കില്ല. ഈ കാര്യം ഇവരുടെ വെബ് സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെയുണ്ട്.
  5. ഈ തട്ടിപ്പ് ആദ്യമായി 1999ല്‍ ഇറങ്ങിയപ്പോള്‍ കഥ
    ാപാത്രത്തിന്റെ പേര് ആമി ബ്രൂസ് എന്നായിരുന്നു. കുട്ടിയുടെ പടവും ഉണ്ടായിരുന്നു. കാലം പുരോഗമിച്ചപ്പോഴാവണം ഈ കുട്ടിയുടെ പടം മാറി. ഒരു ഇരുണ്ട നിറമുള്ള മുടി ഇരു വശത്തേക്കും പോണി ടെയില്‍ കെട്ടിയ കുട്ടിയുടെ പടമായി. ഇപ്പോഴിതാ ഇന്ത്യാക്കാര്‍ക്കി ടയില്‍ എത്തിയ പ്പോഴായിരിക്കണം ഏതോ വിരുതന്‍ കുട്ടിയുടെ പേരും മാറ്റി – അമൃത.
  6. ആമി ബ്രൂസ് തട്ടിപ്പിനെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്.
  7. ഇത്തരം തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക:
    http://www.snopes.com
    http://www.hoax-slayer.com
    http://urbanlegends.about.com
    http://en.wikipedia.org/wiki/Urban_Legends
    http://urbanlegendsonline.com

ഒരു ഈമെയില്‍ സ്പാം ആണോ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ഒരു എളുപ്പ വഴി: അതിന്റെ അവസാനം ഈ ഈമെയില്‍ ദയവായി ഫോര്‍വേര്‍ഡ് ചെയ്യൂ എന്നുണ്ടെങ്കില്‍ അത് മിക്കവാറും സ്പാം ആയിരിക്കും. ഇത്തരം അവിശ്വസനീയമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിലെ പ്രധാനപ്പെട്ട വരി കോപ്പി ചെയ്ത് hoax എന്ന വാക്കും ചേര്‍ത്ത് ഗൂഗിളില്‍ തിരയുക. തട്ടിപ്പാണെങ്കില്‍ മിക്കവാറും ഗൂഗിള്‍ അത് കാണിച്ചു തരും. ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ ഈമെയിലില്‍ നിന്ന് I have severe lung cancer . I also have a large tumor in my brain hoax എന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് പേജ് കിട്ടിയത്.

- ജെ.എസ്.

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ »

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

November 20th, 2008

കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരെ സംഘാടകരും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സമ്മേളനം സ്പോണ്‍സര്‍ ചെയ്ത ഒരു കമ്പനിയുടെ പരാതി പ്രകാരം ആയിരുന്നുവത്രെ ഈ മര്‍ദ്ദനം അരങ്ങേറിയത്. നവംബര്‍ 15, 16 തിയ്യതികളില്‍ കൊച്ചിയില്‍ നടന്ന സമ്മേളനം കൊച്ചി സര്‍വകലാശാലയും കേരള സര്‍ക്കാരിന്റെ IT@school എന്ന പദ്ധതിയും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മുഖ്യ ശത്രുക്കളില്‍ ഒന്നായ നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനിയും ഉണ്ടായിരുന്നു എന്നത് പ്രസ്ഥാനത്തെ പറ്റിയുള്ള സംഘാടകരുടെ അജ്ഞത വെളിവാക്കുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുവാനുള്ള കുത്തക കമ്പനികളുടെ തന്ത്രമാണ് ഇത്തരം നീക്കങ്ങള്‍ എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹം നിരീക്ഷിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നേറ്റത്തിന്റെ മൂലക്കല്ലെന്ന് വിശേഷിപ്പിക്കുന്ന GNU General Public Licence ന്റെ അന്തസ്സത്തക്കെതിരെ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പേറ്റന്റുകള്‍ നേടിയെടുത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ചതിച്ച ചരിത്രമുള്ള നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനി ഈ സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ് എന്നത് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതെ ഇതിന്റെ സംഘാടകര്‍ ഒളിപ്പിച്ചു വെച്ചു എന്നത് ഇതിനു പിന്നില്‍ നടന്ന ഗൂഡാലോചന വ്യക്തമാക്കുന്നു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം ഈ കാര്യം പുറത്തായതിനെ തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ നോവെലിനെതിരെ പ്രതിഷേധവും ആയി രംഗത്തെത്തി. പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിച്ച് തികച്ചും സമാധാനപരമായിരുന്നു പ്രതിഷേധം. നോവെലിനെതിരെ ഇവര്‍ ഒരു കുറ്റപത്രവും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ഇത് കണ്ടു കലി കയറിയ നോവെല്‍ കമ്പനിക്കാര്‍ തങ്ങള്‍ സംഘാടകര്‍ക്ക് നല്‍കാമെന്ന് സമ്മതിച്ച തുക ഇനി നല്‍കാനാവില്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ പോസ്റ്ററുകളും മറ്റും വലിച്ചു കീറുകയും പോലീസിനെ വിളിക്കുകയും ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ പദയാത്ര കോഴിക്കോട്

October 18th, 2008

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്ത പുരത്തേക്ക് പുറപ്പെട്ട “സ്വാതന്ത്ര്യ പദ യാത്ര” മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് എത്തിയിരി ക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ. എസ്. ഇ. ബി. യിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താ ഭിമുഖ്യത്തില്‍ താമരശ്ശേരി വ്യാപാര ഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നല്കുകയുണ്ടായി. തിരുവനന്ത പുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തും ആണ് പദ യാത്ര താമരശ്ശേരി യിലെത്തുമ്പോള്‍ സംഘത്തി ലുണ്ടായിരുന്നത്. സ്വീകരണ യോഗത്തില്‍ ശ്രീ. പി. പി. ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.

ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കു കയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈ മാറാനുമുള്ള സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കു ന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യ മുള്ളവരേയും ഒരു കണ്ണിയില്‍ ഇണക്കി ച്ചേര്‍ക്കുക എന്നതാണ് പദ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.

രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ സ്കൂളുകളിലെയും കോളേജുകളിലെയും മറ്റു പൊതു സ്ഥാപന ങ്ങളിലെയും വിദ്യാര്‍ത്ഥി കളോടും വിജ്ഞാന കുതുകികളോടും ആശയ സംവാദം നടത്തുക, ആളുക ള്‍ക്കിടയില്‍ ബോധ വല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേ രുന്നിടത്ത് ഈ യാത്രയുമായി സഹകരി ക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക, പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങ നെയാണ് ഈ പ്രചരണ യാത്രയുടെ രീതി.

ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദ യാത്രയുമായി തുടക്കം മുതലേ സഹകരി ക്കുന്നവര്‍ തിരുവനന്ത പുരത്തെ ലിനക്സ് ഉപയോഗിക്കു ന്നവരുടെ കൂട്ടായ്മ (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ മിഷന്‍, കെ. എസ്. ഇ. ബി. യിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍ ആശയ സംവാദത്തിനു് വേദിയൊരുക്കി ക്കൊണ്ടും സംഘത്തിന് താമസ സൗകര്യ മൊരുക്കി ക്കൊണ്ടും പദ യാത്രയുമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ് ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദ യാത്ര കൊച്ചിയിലെ ത്തുമ്പോള്‍ കാര്യ പരിപാടികള്‍ സംഘടി പ്പിക്കുവാന്‍ കാത്തിരിക്കുന്നു.

കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍ രണ്ടാം തീയതി പദ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി കളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കു കയുണ്ടായി. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകര ണത്തിന

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൂക്ഷിയ്ക്കുക : നിങ്ങള്‍ ക്ലിക്ക് ജാക്ക് ചെയ്യപ്പെട്ടേയ്ക്കാം

September 26th, 2008

സുരക്ഷാ വിദഗ്ദ്ധര്‍ അതീവ ഗുരുതരമായ ഒരു പുതിയ സുര‍ക്ഷാ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നു. ഇത് വെറും മറ്റൊരു സുരക്ഷാ മുന്നറിയിപ്പല്ല. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ ഫോക്സ്, ആപ്പ്ള്‍ സഫാരി, ഒപേര, അഡോബ് ഫ്ലാഷ് എന്നിങ്ങനെ എല്ലാ പ്രമുഖ ഡെസ്ക് ടോപ് പ്ലാറ്റ്ഫോമുകളേയും ബാധിയ്ക്കുന്ന ഒരു ബ്രൌസര്‍ സുരക്ഷാ പാളിച്ചയാണ് ഈ പുതിയ വെല്ലുവിളി.

ക്ലിക്ക് ജാക്കിങ് എന്ന് വിളിയ്ക്കുന്ന ഈ പുതിയ ഭീഷണിയെ പറ്റി ഇത് കണ്ടുപിടിച്ച റോബര്‍ട്ട് ഹാന്‍സന്‍, ജെറെമിയ ഗ്രോസ്മാന്‍ എന്നീ സുരക്ഷാ വിദഗ്ദ്ധര്‍ ന്യൂ യോര്‍ക്കില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 22 – 25) നടന്ന ഒരു ഉന്നത തല കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ പരാമര്‍ശിക്കാന്‍ തീരുമാനി ച്ചിരുന്നതാണ്. OWASP NYC AppSec 2008 Conference എന്നായിരുന്നു ഈ സമ്മേളനത്തിന്റെ പേര്. OWASP എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന ആശയം പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു ആഗോള കമ്പ്യൂട്ടര്‍ സുരക്ഷാ സമൂഹമാണ്. Open Web Application Security Project Foundation എന്ന ഒരു ലാഭ രഹിത കൂട്ടായ്മയാണ് ഈ പ്രോജക്റ്റിനു പിന്നില്‍.

എന്നാല്‍ അഡോബ് ഉള്‍പ്പടെയുള്ള ചില കമ്പനികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇവര്‍ ഇത് സമ്മേളനത്തില്‍ വെളിപ്പെടുത്തിയില്ല. ഇതിന് ഇവരോടുള്ള അഡോബിന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടു ത്തിയിട്ടുണ്ട്.

ഇത്രയും പറഞ്ഞത് ഈ ഭീഷണിയുടെ ഗൌരവം ബോധ്യപ്പെടുത്താനാണ്.

ഇവര്‍ ഇത് ഈ സമ്മേളനത്തില്‍ വെളിപ്പെടുത്താ തിരുന്നത് അഡോബ് അടക്കമുള്ള കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ആണെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഈ കമ്പനികള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നത് ഈ ഭീഷണിയെ തടുക്കാന്‍ ആവശ്യമായ സുരക്ഷാ ഒട്ടിച്ചേര്‍ക്കലുകള്‍ (security patches) ഇവര്‍ ഉടനെ പുറത്തിറക്കും എന്നും അതു വരെ തങ്ങളുടെ ഉപഭോക്താക്കളെ അനാവശ്യമായ ഭീതിയില്‍ പെടുത്തരുത് എന്നും ആയിരുന്നു. ഇത് ന്യായമായ ആവശ്യമാണ് എന്ന് കണ്ടാണ് ഇവര്‍ ഇതിന് സമ്മതിച്ചതും.

എന്നാല്‍ ഈ ഭീഷണിയെ പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ ഭീതിദമായ മറ്റൊരു സത്യം ഇവര്‍ക്ക് വെളിപ്പെട്ടു. ഇത് എല്ലാവരും കരുതിയത് പോലെ ഒരു ചെറിയ പ്രശ്നമല്ല. വളരെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉള്ളതാണ് എന്നും കേവലം ചില ഒട്ടിച്ചേര്‍ക്കലുകള്‍ കൊണ്ട് പരിഹരിയ്ക്കാവുന്ന ഒരു പ്രശനമല്ല ഇത് എന്നും ആണ് ലോകത്തെ ഏറ്റവും കഴിവുറ്റ സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം.

എന്താണ് ക്ലിക്ക് ജാക്കിങ് എന്ന് പറയാം. നിങ്ങള്‍ ക്ലിക്ക് ജാക്ക് ചെയ്യപ്പെട്ട ഒരു വെബ് സൈറ്റ് സന്ദര്‍ശിച്ചു എന്നിരിയ്ക്കട്ടെ. ആ വെബ് സൈറ്റില്‍ ഒളിപ്പിച്ചു വെച്ച ലിങ്കുകളില്‍ നിങ്ങളറിയാതെ തന്നെ നിങ്ങളെ കൊണ്ട് ക്ലിക്ക് ചെയ്യിപ്പിയ്ക്കു ന്നതിനെയാണ് ക്ലിക്ക് ജാക്കിങ് എന്ന് പറയുന്നത്. എന്നു വെച്ചാല്‍ നിങ്ങള്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ ക്ലിക്കിനെ ഹൈജാക്ക് ചെയ്ത് ആ സൈറ്റില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ഉപദ്രവകാരിയായ ലിങ്കുകളിലേയ്ക്ക് തിരിച്ചു വിടുന്ന ഏര്‍പ്പാട്.

സാധാരണ ഗതിയില്‍ ഇത്തരമൊരു അപകടത്തെ ഒഴിവാക്കാന്‍ ജാവാസ്ക്രിപ്റ്റ് നിര്‍വീര്യ മാക്കിയാല്‍ മതിയാവു മായിരുന്നു.

എന്നാല്‍ ഈ ഭീഷണിയ്ക്ക് ജാവാസ്ക്രിപ്റ്റുമായി ബന്ധമേ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇങ്ങനെ ഗതി തിരിച്ചു വിടുന്ന ക്ലിക്കിനെ ഒരു ജാവാസ്ക്രിപ്റ്റ് കോഡിലേയ്ക്ക് തിരിച്ചു വിടാനാവുകയും ചെയ്യും.

അഡോബിന്റെ ഫ്ലാഷ് ബാനറുകള്‍ വെബ് സൈറ്റുകളില്‍ സര്‍വ്വ സാധാരണമാ

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

9 of 11« First...8910...Last »

« Previous Page« Previous « ഇനി ഗൂഗ്ള്‍‍ ഫോണ്‍
Next »Next Page » സ്വാതന്ത്ര്യ പദയാത്ര കോഴിക്കോട് »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010