Friday, May 16th, 2008

ഇന്റര്‍നെറ്റ് കഫേ ഉടമ പിടിയില്‍

നാം പലപ്പോഴും കാണാറുള്ള ഒരു തലക്കെട്ടാണിത്. നമ്മുടെ പോലീസിന്റെയോ മാധ്യമങ്ങളുടെയോ ഒക്കെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്ന ഒരു തലക്കെട്ട്.

തന്റെ ഇന്റര്‍നെറ്റ് കഫെയില്‍ വന്ന ഏതോ ഒരാള്‍ ഇന്റര്‍നെറ്റില്‍ എന്തോ ചെയ്തു. ഇത്ര മാത്രമെ ഒരു കഫേ ഉടമ അറിയേണ്ടതുള്ളൂ. വരുന്ന ആള്‍ക്കാരുടെ പേരും വിലാസവും മറ്റ് വിശദ വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഈ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാവാത്തതാണ്. പിന്നെ ഓരോ ആളും കഫേയില്‍ വന്നിട്ട് ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു എന്നുള്ളത് സാങ്കേതികമായി ട്രാക്ക് ചെയ്യാനാവുമെങ്കിലും സ്വകാര്യതയിലുള്ള കടന്നുകയറ്റമാണിത്. ഇത് അധാര്‍മ്മികവും ചെയ്തു കൂടാത്തതുമാണ്. ഇന്ത്യയില്‍ സ്വകാര്യതക്ക് എത്ര നിയമ പരിരക്ഷ ഉണ്ട് എന്നത് തര്‍ക്കവിഷയമാണ്. സ്വന്തം സ്വകാര്യതയെ വിലമതിക്കാന്‍ നമുക്കു തന്നെ അറിയാത്തത് കൊണ്ട് ഇതൊരു വിഷയമായി പലപ്പോഴും നാം കാണാറില്ല. ഇന്റര്‍നെറ്റ് കഫേയില്‍ സ്വന്തം പേരും വിലാസവും കൊടുക്കാന്‍ നമുക്ക് മടിയില്ലാത്തതു ഇത് കൊണ്ട് തന്നെ. നാളെ മത്സ്യ മാര്‍ക്കറ്റില്‍ കടക്കുന്നതിന് മുന്‍പും ഇത് പോലെ പേര്‍ രേഖപ്പെടുത്താനും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് സിനിമാതിയേറ്ററില്‍ കയറുന്നതിന് മുന്‍പ് കാണിക്കാനും നമുക്ക് മടി ഉണ്ടാവില്ല.

ടെക്നോളജിയെ ഭയപ്പാടോടെ കാണുന്നത് കൊണ്ടാവാം നാം ഇന്റര്‍നെറ്റ് കഫേകളില്‍ കയറുന്നതിന് സ്വന്തം സ്വകാര്യത പണയം വെക്കാന്‍ തയ്യാറാവുന്നത്. അറിയാത്തതിനെയാണല്ലോ നാം ഭയക്കുന്നത്. ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ക്കും നാം ഇതേ അജ്ഞത കൊണ്ട് താര പരിവേഷം നല്‍കുന്നു. തട്ടിപ്പ് നടത്തിയവന്‍ താരവും കഫേ ഉടമ പിടിയിലും ആവുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “ഇന്റര്‍നെറ്റ് കഫേ ഉടമ പിടിയില്‍”

  1. Abouloyal says:

    ലേഗനം നന്നായിരുനു, കുറെകര്യം മനസിലാകാന്‍സാദിചതിന് നന്നി

  2. Rajan, Thiruvananthapuram says:

    You are right. Privacy is not given much importance in India.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010