Friday, August 7th, 2009

മിത്രം – കെ. ദയാനന്ദന്‍

കാത്തിരുന്ന മിത്രമേ,
കരളില്‍ തെളിഞ്ഞ ചിത്രമേ,
വിരളമല്ലോ സംഗമം-
ഓര്‍ത്തു പോയി യാത്രയില്‍!
 
നിറം പഴുത്ത പത്രമായ്,
ചിറകൊടിഞ്ഞ പക്ഷിയായ്,
മുറിവിലെരിയും വേദന തിന്നൊ-
ടുവിലലയുമേകനായ്;
 
തിരകളുയരുമാഴിയില്‍,
ചുഴികളലറും രൌദ്രമായ്,
ചെളികളാഴത്താവളത്തി-
ലൊളിയിരുന്നു പൂക്കവെ,
തുഴയൊടിഞ്ഞനാഥനാ-
യന്ധകാരം മൂടവെ,
തിരയുമെവിടെ കണ്ണുകള്‍-
തുണയുമരികില്‍ രശ്മികള്‍?
മുന്നിലില്ല്യ, പിന്നിലിലില്ല്യ,
വെണ്ണിലാവിന്‍ പൊന്‍‌തരി!
 
ചികയുമൊടുവില്‍ അക്ഷരം-
അറിവിന്നമൃതം ഭക്ഷണം,
അറിയും സകല ലക്ഷണം,
പറയും വെളിയിലരക്ഷണം,
തിരികള്‍ നീട്ടി സ്വാഗതം,
ചൊല്ലി കവിത: സാന്ത്വനം.
 
കെ. ദയാനന്ദന്‍
  അബുദാബി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine