ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച

January 2nd, 2023

pope-benedict-xvi-epathram

അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം മൂന്നു ദിവസങ്ങളില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക യിൽ പൊതു ദര്‍ശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം അടക്കം ചെയ്യും. വിവിധ മത നേതാക്കളും ലോക നേതാക്കളും സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും.

2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 9:34 നാണു വത്തിക്കാനിലെ മഥേര്‍ എക്ലേസിയേ മഠത്തിൽ വെച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) അന്തരിച്ചത്.

2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട്  മാര്‍പ്പാപ്പ, ആരോഗ്യ സ്ഥിതി മോശമായതിനാൽ 2013 ലാണ് സ്ഥാനം ഒഴിഞ്ഞത്.

ജോസഫ്‌ റാറ്റ്‌ സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 ന് ഈസ്റ്റര്‍ ദിനത്തില്‍ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന റാറ്റ്‌ സിംഗറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ജോസഫ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 ന് മാർപ്പാപ്പ എന്ന നിലയിൽ ആദ്യ ദിവ്യ ബലി അർപ്പിച്ചു. മേയ്‌ 7 ന്‌ സ്ഥാനം ഏറ്റെടുത്തു.

മാർപ്പാപ്പമാരില്‍ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ പോപ്പ് ആയിരുന്നു ബെനഡിക്ട് പതിനാറാമാൻ. പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പോപ്പുമാരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം ഗ്രീന്‍ പോപ്പ് എന്നും അറിയപ്പെട്ടിരുന്നു. കത്തോലിക്കാ സഭക്ക് അകത്തെ വിഷയങ്ങളിൽ പോലും കർശ്ശനമായ നിലപാട് എടുത്ത് മുന്നോട്ടു പോയ അദ്ദേഹം പല പ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

2010 മാര്‍ച്ച് 20 ന് ബെനഡിക്ട് പതിനാറാമാൻ പുറപ്പെടുവിച്ച ഇടയ ലേഖനം അതില്‍ മുഖ്യ സ്ഥാനത്തുണ്ട്. അരനൂറ്റാണ്ടിനിടെ കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ബാല ലൈംഗിക പീഡന ങ്ങളില്‍ പോപ്പിന്‍റെ ക്ഷമാപണം ആയിരുന്നു ഈ വിവാദ ഇടയ ലേഖനത്തിന്‍റെ ഉള്ളടക്കം. Twitter

 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

December 23rd, 2022

charles-shobhraj-epathram

കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ്‌ ഫ്രഞ്ച് പൗരനായ ശോഭരാജിനെ പോലീസ് അടമ്പടിയോടെ ഇമിഗ്രേഷന്‍ വകുപ്പിലേക്ക് കൊണ്ടു പോയത്. അടുത്ത ആഴ്ച്ച ഫ്രാന്‍സിലേക്ക് മടങ്ങും എന്ന് ശോഭരാജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

എഴുപതുകളില്‍ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലപാതകങ്ങളാണ്‌ ചാള്‍സ് ശോഭരാജിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. “ബിക്കിനി കില്ലര്‍”, “ദി സര്‍പ്പെന്റ്” എന്നിങ്ങനെയുള്ള വിശേഷണങ്ങളും ശോഭരാജിനെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയനാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് “ദി സെര്‍പ്പന്റ്” ശോഭരാജിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്‌.

അമേരിക്കക്കാരിയായ ഒരു വിനോദസഞ്ചാരിയേയും അവരുടെ കാനഡക്കാരന്‍ സുഹൃത്തിനേയും വധിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധേയനായി കഴിഞ്ഞ 19 വര്‍ഷങ്ങളായി കാഠ്മണ്ഡുവിലെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു 78 കാരനായ ശോഭരാജ്.

ദില്ലിയില്‍ വെച്ച് ഫ്രെഞ്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസില്‍ എല്ലാവര്‍ക്കും വിഷ ഗുളികകള്‍ നല്‍കിയ കുറ്റത്തിന്‌ ശോഭരാജ് ഇന്തയില്‍ വെച്ച് പിടിയിലായി.

തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട ചാള്‍സ് പക്ഷെ ഒരു സുഖവാസ കേന്ദ്രത്തിലെന്ന പോലെ സകല വിധ സുഖ സൗകര്യങ്ങളോടും ആയിരുന്നു അവിടെ കഴിഞ്ഞത്. അറസ്റ്റിലാകും മുന്‍പ് സ്വന്തം ശരീരത്തില്‍ തന്നെ ഒളിപ്പിച്ചു വെച്ച അമൂല്യമായ രത്നങ്ങള്‍ കൊടുത്ത് ജയില്‍ അധികൃതരെ ഇയാള്‍ വശത്താക്കുകയായിരുന്നു. ഒരിക്കല്‍ ജയില്‍ അധികൃതര്‍ക്ക് വിരുന്നു നല്‍കി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഇയാള്‍ ജയിലില്‍ നിന്നും സ്വതന്ത്രനായി നടന്ന് പോയതായും പറയപ്പെടുന്നു. പിന്നീട് ഗോവയില്‍ വെച്ച് ഇയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. തെളിവുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് 1997ല്‍ സര്‍ക്കാരിന് ഇയാളെ മോചിപ്പിക്കേണ്ടി വന്നു.

തുടര്‍ന്ന് ഫ്രാന്‍സില്‍ സ്ഥിര താമസം ആക്കിയ ശോഭരാജ് 2003ല്‍ നേപ്പാളില്‍ എത്തുകയും അവിടെ വെച്ച് നേപ്പാള്‍ പോലീസിന്റെ പിടിയില്‍ ആവുകയുമായിരുന്നു.1975ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന്‌ നേപ്പാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ശോഭരാജിന്റെ അമിതമായ ആത്മവിശ്വാസമാണ്‌ ഇയാളെ വെട്ടിലാക്കിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന

December 18th, 2022

argentine-wins-qatar-fifa-world-cup-foot-ball-2022-ePathram
ഖത്തര്‍ ലോകകപ്പ് ജേതാക്കളായി അര്‍ജന്‍റീനയുടെ മെസ്സിപ്പട. മുന്‍ ജേതാക്കളായ ഫ്രാന്‍സുമായുള്ള കലാശ പ്പോരാട്ട ത്തിലാണ് അര്‍ജന്‍റീന ഫുട് ബോള്‍ വിശ്വ കിരീടം നേടിയത്.

കളിയുടെ അധിക സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനില യില്‍ ആയിരുന്നു. ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടി. രണ്ടു ഗോളുകൾ മാത്രമാണ് ഫ്രാൻസ് നേടിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം

December 15th, 2022

american-president-joe-biden-signs-bill-to-protect-same-sex-and-interracial-marriage-ePathram
സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള ചരിത്രപരമായ നിയമ ത്തിലാണ് നൂറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ജോ ബൈഡന്‍ ഒപ്പു വെച്ചത്.

സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല. എല്ലാവർക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടു വെപ്പ് നടത്തുന്നു എന്നാണ് ബില്ലില്‍ ഒപ്പു വെച്ചതിനു ശേഷം ബൈഡന്‍ പറഞ്ഞത്.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതു ഫെഡറല്‍ നിയമത്തിന്‍റെ കീഴില്‍ വരുന്നതാണ് എന്നും ബൈഡന്‍ പ്രസ്താവിച്ചു. Twitter &  Face Book

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്

December 15th, 2022

france-defeat-morocco-in-second-semi-final-of-fifa-qatar-world-cup-2022-ePathram
ഖത്തർ ലോക കപ്പ് രണ്ടാം സെമി ഫൈനൽ മത്സര ത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മൊറോക്കോയെ പരാജയപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്കുള്ള ഫ്രാന്‍സിന്‍റെ പ്രവേശനം അത്ര എളുപ്പം ആരുന്നില്ല എന്ന് ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ ഫ്രഞ്ചു പടയുടെ നീക്കങ്ങളില്‍ നിന്നും വ്യക്തമായി.

ഇഞ്ചോടിഞ്ച് പിടിച്ചു നിന്ന മൊറോക്കോയെ തറപറ്റിച്ച് കലാശ പ്പോരാട്ട ത്തിലേക്ക് കയറി അര്‍ജന്‍റീനക്ക് ഒപ്പം കൊമ്പു കോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് ഇനി ഞായറാഴ്ച കളിക്കളത്തില്‍ ഇറങ്ങും.

മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ മൊറോക്കോയും ക്രോയേഷ്യയും ഏറ്റു മുട്ടും.

Second semi final highlights 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്

December 14th, 2022

argentines- footballer-lionel-messi-ePathram

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ എത്തി. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിലെ ആദ്യ 20 മിനിറ്റിൽ കുതിച്ചു പായുന്ന ക്രൊയേഷ്യയെ ആയിരുന്നു കളിക്കളത്തില്‍ കണ്ടത്.

പന്തടക്കത്തിലും പാസ്സിംഗിലും എല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തി. എന്നാല്‍ ക്രൊയേഷ്യയെ വിറപ്പിച്ചു കൊണ്ട് 32 ആം മിനിറ്റിൽ ലയണൽ മെസ്സി യുടെ ആദ്യ ഗോള്‍ എത്തി. ഈ ലോക കപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോള്‍ ആണിത്.

പന്തുമായി ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് മുന്നേറിയ ജൂലിയന്‍ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാ കോവിച്ച് ഫൗള്‍ ചെയ്യുക യായിരുന്നു. അൽവാരസിനെ വീഴ്ത്തി യതിലൂടെ കിട്ടിയ പെനാൽട്ടി കിക്കിലൂടെ ആയിരുന്നു ക്യാപ്റ്റന്‍ മെസ്സിയുടെ ഈ ഗോള്‍.

തുടര്‍ന്ന് 39ാം മിനിറ്റില്‍ വിദഗ്ദമായ മുന്നേറ്റത്തിലൂടെ അല്‍വാരസ് രണ്ടാമതു ഗോള്‍ നേടി. ലുസൈല്‍ സ്റ്റേഡിയത്തെ കിടുക്കിക്കൊണ്ട് ക്യാപ്റ്റന്‍ ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റത്തിലൂടെ മൂന്നാം ഗോള്‍ വല യില്‍ വീണു. കഴിഞ്ഞ 2018 റഷ്യൻ ലോക കപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ യുടെ ഫൈനൽ സ്വപ്നം ഇതോടെ തകര്‍ന്നടിഞ്ഞു.

ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ മൊറോക്കോ – ഫ്രാൻസ് ടീമുകള്‍ കളത്തില്‍ ഇറങ്ങും. ഇതിലെ ജേതാക്കളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അർജൻ്റീന നേരിടുക. first semi final highlights

‌- പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

December 6th, 2022

fifa-world-cup-2022-croatia-defeat-japan-ePathram
ദോഹ : ഖത്തര്‍ ലോകകപ്പ് മത്സരത്തിൽ ജപ്പാനുമായി ഏറ്റുമുട്ടി വിജയം നേടി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടി ലാണ് ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ക്രൊയേഷ്യ ജയിച്ചു കയറിയത്.

മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമു കളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ യാണ് വിജയികളെ കണ്ടെത്താൻ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഡെയ്സൺ മെയ്ദ ജപ്പാനു വേണ്ടിയും പെരിസിച്ച് ക്രൊയേഷ്യ ക്കു വേണ്ടിയും ഗോളുകൾ നേടി. 90 മിനിറ്റ് കഴിഞ്ഞും ഗോള്‍ നിലയില്‍ സമ നില തുടർന്നു. അതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം

November 29th, 2022

qatar-fifa-world-cup-match-2022-belgium-morocco-triggers-riots-in-brussels-dozens-detained-ePathram
ബ്രസ്സല്‍സ് : ഖത്തര്‍ ലോക കപ്പിലെ മല്‍സരത്തില്‍ ബെല്‍ജിയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനം തെരുവിൽ ഇറങ്ങി. ബെല്‍ജിയന്‍, ഡച്ച് നഗരങ്ങളില്‍ കലാപം അഴിച്ചു വിട്ടു.

ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ ഫുട്‌ ബോള്‍ ആരാധകര്‍ അക്രമാസക്തരായി. ഡച്ച് തുറമുഖ നഗരമായ റോട്ടര്‍ ഡാമില്‍ അക്രമാസക്തരായ ആരാധകര്‍ പടക്കങ്ങളും ഗ്ലാസ്സുകളും ഉപയോഗിച്ച് പോലീസിന്ന് എതിരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.

അക്രമം വ്യാപിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ജല പീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോക കപ്പ് ഫുട് ബോളിലാണ് മൊറോക്കോ യുമായുള്ള കളിയില്‍ ബെല്‍ജിയം പരാജയപ്പെട്ടത്. ലോ​ക റാങ്കിംങ്ങി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രും ക​ഴി​ഞ്ഞ ലോക കപ്പിലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യ ബെ​ൽ​ജി​യ​ത്തെ 2-0 ത്തി​നാണ് മൊ​റോ​ക്കോ തറപറ്റിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

November 23rd, 2022

qatar-world-cup-2022-saudi-arabia-beat-argentina-in-group-c-tournament-ePathram
ദോഹ : ഫിഫ ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ സൗദി അറേബ്യക്ക് തിളക്കമാര്‍ന്ന വിജയം. ഗ്രൂപ്പ് സി യില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്കാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന യെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. അര്‍ജന്‍റീനക്ക് എതിരേ സൗദി അറേബ്യ നേടുന്ന ആദ്യ ജയം. ലോക കപ്പ് ഫുട് ബോള്‍ ചരിത്രത്തില്‍ അര്‍ജന്‍റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണ് ഇത്.

ദേശീയ ടീമിന്‍റെ വിജയം ആഘോഷിക്കുവാന്‍ സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവന ക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1671231020»|

« Previous « ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
Next Page » ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം »



  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
  • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
  • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
  • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
  • എലിസബത്ത് രാജ്ഞി അന്തരിച്ചു
  • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
  • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി
  • ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
  • ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine