സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്

October 7th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള 2021 ലെ നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരനായ അബ്ദുൽ റസാഖ് ഗുർണ കരസ്ഥമാക്കി. അഭയാര്‍ത്ഥികളുടെ ജീവിതത്തോട് വിട്ടു വീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം ഗുർണയുടെ കൃതികളില്‍ തെളിഞ്ഞു കാണാം. ഇതു തന്നെയാണ് അബ്ദുൽ റസാഖ് ഗുർണക്കു നോബല്‍ പുരസ്കാരം നല്‍കുവാന്‍ കാരണമായത് എന്നും ജൂറി അഭിപ്രായപ്പെട്ടു.

2005 ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ ബ്രെഡ് പ്രൈസിനും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തു കാരനാണ് അബ്ദുല്‍ റസാഖ് ഗുര്‍ണ. പാരഡൈസ് ആണ് അബ്ദുള്‍ റസാഖിന്‍റെ വിഖ്യാത കൃതി. മറ്റു പ്രാധാനപ്പെട്ടവ : ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവ.

കൂടാതെ പത്തു നോവലുകളും നിരവധി ചെറുകഥകളും ശ്രദ്ധേയമായ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

*  Nobel Prize : WiKiePedia

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാബോ ഇനി ഓര്‍മ്മ

April 19th, 2014

gabriel_marquez_epathram

മെക്സിക്കോ സിറ്റി: വിഖ്യാത എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്(76) അന്തരിച്ചു. മെക്സികോ സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭാര്യ മെഴ്സിഡസും, മക്കളായ റോഡ്രിഗോയും ഗോണ്‍സാലോസും മരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏറെ വര്‍ഷങ്ങളായി അര്‍ബുദവും അൽഷിമേഴ്സും അദ്ദേഹത്തെ അലട്ടുവാന്‍ തുടങ്ങിയിട്ട്. അൽഷിമേഴ്സ് മൂലം 2012-ല്‍ എഴുത്തു നിര്‍ത്തി.

1927 മാര്‍ച്ച് ആറിനാണ് കൊളമ്പിയയിലെ അരാകറ്റാക്കയില്‍ ഗബ്രിയേല്‍ എലിഗിനോ ഗാര്‍സ്യായുടെയും ലൂസിയ സാന്റിഗാ മാര്‍ക്വേസിന്റേയും മകനായാണ് ആരാധകര്‍ ‘ഗാബോ’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ജനിച്ചത്. കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമം പഠിച്ചു. പഠന കാലത്തു തന്നെ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നു.

മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരെ ഭ്രമാത്മകമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ ഗാബോയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിനു ആരാധകരാണ് ഉള്ളത്. 1976-ല്‍ എഴുതിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം ലോക സാഹിത്യത്തില്‍ തന്റെ സിംഹാസനം തീര്‍ത്തു. മലയാളം ഉള്‍പ്പെടെ 25 ലോക ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 1982-ല്‍ ഈ പുസ്തകത്തിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. കോളറക്കാലത്തെ പ്രണയം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം, വര്‍ഗ്ഗത്തലവന്റെ ശിശിരം തുടങ്ങിയ കൃതികളും ധാരാളം വിറ്റഴിക്കപ്പെട്ടു. സ്പാനിഷ് ഭാഷയില്‍ ബൈബിളിനേക്കാള്‍ കൂടുതല്‍ ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.

2002-ലാണ് ‘ലിവിങ് ടു ടെല്‍ ദ ടെയില്‍‘ എന്ന പേരില്‍ മാര്‍ക്വേസ് തന്റെ ആത്മ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖം മൂലം അത് ഉപേക്ഷിച്ചു. 2004-ല്‍ പ്രസിദ്ധീകരിച്ച ‘മെമ്മയേഴ്സ് ഓഫ് മെ മെലങ്കളി ഹോര്‍’ ആണ് അവസാനം പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം ഇടതു പക്ഷ രാഷ്ടീയത്തിന്റെ വക്താവ് കൂടെ ആയിരുന്നു മാര്‍ക്വേസ്. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക ജനതയ്ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇവരോടുള്ള അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത മാര്‍ക്വേസിന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വര്‍ഷങ്ങളോളം വിസ നിഷേധിക്കുകയുണ്ടായി. ക്യൂബന്‍ പ്രസിഡണ്ടായിരുന്ന ഫിദല്‍ കാസ്ട്രോയുമായി വളരെ അടുത്ത സൌഹൃദമാണ് മാര്‍ക്വേസിനുണ്ടായിരുന്നത്.

മലയാളി വായനക്കാര്‍ക്കും ഏറെ പ്രിയങ്കരനാണ് ഗാബോ. ഓ. വി. വിജയന്റേയും, വൈക്കം മുഹമ്മദ് ബഷീറിന്റേയും, എം.ടിയുടേയും കൃതികള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം ഇദ്ദേഹത്തിന്റെ കൃതികള്‍ക്കും നല്‍കി. അതിനാല്‍ തന്നെ ഗാബോയുടെ വിടവാങ്ങല്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കെന്ന പോലെ മലയാളി വായനാ സമൂഹത്തിനും വലിയ ഒരു വേദനയായി മാറി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാറൂകി മുറാകാമിയുടെ നോവലിനായി പാതിരാവിലും നീണ്ട ക്യൂ

April 13th, 2013

haruki-murakami-epathram

ടോക്യോ: വിഖ്യാത ജപ്പാനീസ് എഴുത്തുകാരന്‍ ഹാറൂകി മുറാകാമിയുടെ ‘കളര്‍ലസ് ത്സുകൂറു തസാകി ആന്‍ഡ് ഹിസ് ഇയേസ് ഓഫ് പില്‍ഗ്രിമേജ്’ എന്ന നോവൽ വാങ്ങിക്കാനായി വായനക്കാരുടെ നീണ്ട ക്യൂ പാതിരാവായിട്ടും കുറയുന്നില്ല. റെയില്‍വേ സ്റ്റേഷനുകളോട് അത്യധികം ആഭിമുഖ്യം പുലര്‍ത്തുന്ന 36കാരനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച തന്റെ ഈ പുതിയ നോവൽ ഇതിനകം തന്നെ 35 വിദേശ ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് 370 പേജുകളുള്ള ഈ നോവൽ വിപണിയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു നോവലായ ‘ഐക്യു 84’ വിൽപ്പനയിൽ സർവകാല റെക്കോർഡ് ഭേദിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു

April 10th, 2013

ruth-prawer-jhabvala-epathram

ന്യുയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരിയും ഓസ്‌കർ, ബുക്കര്‍ പ്രൈസ് ജേതാവുമായ റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു. 1975 ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ‘ഹീറ്റ് ആന്റ് ഡസ്റ്റ്’ അടക്കം 19 നോവലുകളും, നിരവധി ചെറുകഥകളും ഇവരുടെതായി ഉണ്ട്. എ റൂം വിത്ത് എ വ്യൂ, ഹവാര്‍ഡ്‌സ് എന്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്ന് യു.എസിലെ മാന്‍ഹാട്ടണിലെ വസതിയിലായിരുന്നു അന്ത്യം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാബ്ലോ നെരൂദ കൊല്ലപ്പെട്ടതോ?

April 10th, 2013

pablo-neruda-epathram

സാന്തിയോഗോ: ലാറ്റിനമേരിക്കന്‍ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയുടെ മരണം സംബന്ധിച്ചു അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ നെരൂദയുടെ മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തുന്നതിന് മൃതദേഹം ഏപ്രില്‍ 8ന് പുറത്തെടുത്ത് പരിശോധിക്കുന്നു. അര്‍ബുദ ബാധിതനായിരുന്ന നെരൂദ 1973 സപ്തംബര്‍ 23-നാണ് സാന്താ മറിയാ ക്ലിനിക്കില്‍ വെച്ച് മരണമടയുന്നത്. നെരൂദയെ പിനാഷെയുടെ ആളുകള്‍ വിഷം കുത്തി വെച്ച് കൊന്നുവെന്ന് അദ്ദേഹത്തിന്റെ ഡ്രൈവർ മാന്വല്‍ ആറായ വെളിപ്പെടുത്തിയിരുന്നു. ഏകാധിപതി ആയിരുന്ന അഗസ്‌റ്റോ പിനാഷെയുടെ ഭരണ കാലത്താണ് നെരൂദയുടെ അന്ത്യം എന്നതും ഇടതുപക്ഷ വിശ്വാസിയും സോഷ്യലിസ്റ്റ് നേതാവായ സാല്‍വോദര്‍ അലന്‍ഡെയുടെ മിത്രമായിരുന്നു എന്നതും ഈ സംശയം കൂടുതൽ ശക്തമാക്കുന്നു. 2012-ല്‍ ചിലിയന്‍ സര്‍ക്കാര്‍ നെരൂദയുടെ മരണം അന്വേഷിക്കാന്‍ ഉത്തരവിട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹിറ്റ്ലറുടെ ആത്മകഥ പ്രചരിപ്പിച്ചതിന് പിഴ

October 5th, 2012

mein-kampf-epathram

മോസ്കോ: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈൻ കാംഫ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് റഷ്യന്‍ സർവകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കെതിരേ യെകറ്റെറിന്‍ബര്‍ഗ് കോടതി മൂവായിരം ഡോളര്‍ പിഴ ചുമത്തി. ഇവര്‍ സ്വന്തം വെബ്സൈറ്റിലാണ് മൈൻ കാംഫിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത്. തീവ്രവാദി സാഹിത്യം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റഷ്യ തീവ്രവാദ സാഹിത്യത്തിലാണ് മൈൻ കാംഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയും

July 27th, 2012

jeet-thayil-booker-prize-epathram

ന്യൂഡെല്‍ഹി: 2012-ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും ഇടം നേടി. പ്രമുഖ എഴുത്തുകാരായ നിക്കോളാസ്‌ ബക്കറിന്റെ ‘ദി യിപ്‌സ്’‍, ഹില്ലാരി മാന്റലിന്റെ ‘ബ്രിങ് അപ്പ് ദി ബോഡീസ്’ എന്നീ നോവലുകള്‍ക്കൊപ്പമാണ് മലയാളിയായ  ജീത് തയ്യിലിന്റെ നോവലും ഇടം നേടിയിട്ടുള്ളത്. ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണന പട്ടികയില്‍ ഉള്ളത്. 12 കൃതികളാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. കവിയും, നോവലിസ്റ്റും, സംഗീതജ്ഞനുമായ ഇദ്ദേഹം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ്ജിന്റെ മകനാണ്. ജീത് തയ്യിലിന്റെ  ‘ദീസ് എറേര്‍സ് ആര്‍ കറക്ട്’, ‘അപ്പോകാലിപ്‌സോ’, ‘ജെമിനി’ തുടങ്ങിയ കൃതികളും പ്രശസ്തമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടാഷ ട്രെത്വി ഇനി അമേരിക്കയുടെ ആസ്ഥാന കവയത്രി

June 12th, 2012

natasha-trethewey-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ആസ്ഥാന കവി പട്ടത്തിലേക്ക് നടാഷ ട്രെത്വി നിയമിതയായി. അമേരിക്കയുടെ 19ാമത്തെ ആസ്ഥാന കവയത്രിയായി ചുമതല ഏല്‍ക്കുന്ന   46കാരിയായ ഇവര്‍ ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.  നടാഷ ട്രെത്വി ഇപ്പോള്‍ അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രഫസറായി സേവനം ചെയ്തുവരുകയാണ്.  അടുത്ത സെപ്റ്റംബരില്‍ ഇവര്‍ ഈ പദവിയില്‍  ചുമതലയേല്‍ക്കും. അടുത്തവര്‍ഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകള്‍ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകള്‍ രചിച്ച നടാഷയുടെ ‘ദ നാറ്റീവ് ഗാര്‍ഡ്’ എന്ന കാവ്യസമാഹാരം 2007ല്‍ പുലിറ്റ്സര്‍ അവാര്‍ഡ് നേടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെക്‌സിക്കന്‍ സാഹിത്യകാരന്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌ അന്തരിച്ചു

May 17th, 2012

carlos-fuentes-epathram

മെക്‌സിക്കോസിറ്റി:ലാറ്റിന്‍ അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും മെക്‌സിക്കോയിലേയും അമേരിക്കയിലേയും ഭരണകൂടങ്ങളുടെ നിശിത വിമര്‍ശകനുമായിരുന്ന  പ്രശസ്‌ത മെക്‌സിക്കന്‍ നോവലിസ്റ്റ്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌(83)   അന്തരിച്ചു. തലച്ചോറിലെ രക്‌തസ്രാവത്തേത്തുടര്‍ന്നായിരുന്നു അന്ത്യം.  ദ ഡെത്ത്‌ ഓഫ്‌ ആര്‍ട്ടീമിയോ ക്രൂസ്‌, ദ ഓള്‍ഡ്‌ ഗ്രിഞ്ചോ, ദ ക്രിസ്‌റ്റല്‍ ഫ്രോണ്ടിയര്‍ തുടങ്ങിയവയാണു പ്രധാന നോവലുകള്‍. ഇരുപതിലേറെ നോവലുകളും അനേകം ചെറുകഥകളും രചിച്ചിട്ടുണ്ട്‌. ഒക്‌ടാവിയോ പാസ്‌, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്‌, മരിയോ വര്‍ഗാസ്‌ ലോസ എന്നിവരുടെ സമകാലീനനാണ് ഇദ്ദേഹം. ഇവര്‍ക്കൊപ്പം ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്‌ ആഗോള ശ്രദ്ധ നേടികൊടുക്കാന്‍ സഹായിച്ച  എഴുത്തുകാരനാണു ഫ്യൂന്റസ്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി
Next Page » ഭക്ഷണം പാഴാക്കുന്നതിന് പിഴ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine