ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

March 3rd, 2026

strait-of-hormuz-epathram
പശ്ചിമേഷ്യയിലെ സംഘർഷം നില നിൽക്കുമ്പോൾ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചു.

ഇതോടെ എണ്ണ വില കുതിച്ചുയരുന്നു എന്ന ആശങ്ക യിലാണ് ലോകം. എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായി.

വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ ആക്രമണം ഉണ്ടായതോടെ ഖത്തർ എനർജി, നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി.

അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ജിമ്മി ലായിക്ക് 20 വർഷം തടവ്

February 9th, 2026

jimmy-lai-epathram

ചൈനീസ് സർക്കാരിന്റെ ഹോംഗ്കോങ്ങിലെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് എതിരെ പ്രതികരിച്ച പ്രമുഖ ജനാധിപത്യ വാദിയും, പത്ര പ്രവർത്തകനും, വ്യവസായിയുമായ ജിമ്മി ലായിക്ക് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹോംഗ്കോങ്ങ് കോടതി ശിക്ഷ വിധിച്ചത്.

രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനായി ചൈനയിലേക്ക് വരെ അറസ്റ്റ് ചെയ്യപ്പെട്ടവരെ കുറ്റവാളി കൈമാറ്റ നിയമപ്രകാരം കൈമാറാൻ സഹായിക്കുന്ന നിയമത്തെ എതിർത്ത് നടന്ന വമ്പിച്ച പ്രതിഷേധത്തിനിടെ ജിമ്മി ലായ് അടക്കം നിരവധി പേരെ പോലീസ് 2019ൽ അറസ്റ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് പൗരനായ ജിമ്മി ലായിയെ വിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാർ ചൈനയോട് ആവശ്യപ്പെട്ടു. ജിമ്മി ലായിയെ ഉടൻ വിട്ടയക്കണം എന്ന് യൂറോപ്യൻ യൂണിയൻ അതി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ പീഢിപ്പിക്കുന്ന നയം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമായ ഹോംഗ്കോങ്ങ് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസം വേണ്ടെടുക്കണം എന്നും യൂറോപ്യൻ യൂണിയൻ പ്രസ്താവിച്ചു.

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ “ജിയോഡാനോ” യുടെ സ്ഥാപകൻ കൂടെയാണ് ജിമ്മി ലായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

January 16th, 2026

maría-corina-machado-nobel-winner-2025-ePathram
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച് വെനസ്വേല യിലെ തീവ്ര വലതു പക്ഷ നേതാവ് മരിയ കൊറീന മചാഡോ.

വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ ട്രംപ് ഭരണ കൂടം തടങ്കലിൽ ആക്കിയതിനു പിന്നാലെയായിരുന്നു മരിയ കൊറീന മചാഡോ വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിച്ചത്.

‘ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതക്ക് നൽകുന്ന അംഗീകാരമാണ് ഇത്’ എന്നാണു നൊബേൽ സമ്മാനം കൈമാറിയതിനെ കുറിച്ച് അവർ പറഞ്ഞത്. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു എന്ന് ട്രംപ് പ്രതികരിച്ചു.

നൊബേൽ സമ്മാനം പങ്കു വെക്കുവാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത്‌ വലിയ ബഹുമതി യാണ് എന്നും തനിക്ക്‌ അവാർഡ്‌ നൽകാത്ത നോർവേക്ക് അത്‌ നാണക്കേട് ആയിരിക്കും എന്നും പറഞ്ഞിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

75 രാജ്യക്കാർക്ക് വിസാ വിലക്ക്

January 15th, 2026

Trump_epathram
അമേരിക്കയിലേക്ക് 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുടിയേറ്റ വിസ നിഷേധിച്ച് ഡൊണാൾഡ് ട്രംപ് ഭരണ കൂടം. രാജ്യത്തെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

2026 ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽ വരും. വിസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.

ബ്രസീൽ, കൊളംബിയ, ഉറുഗ്വേ തുടങ്ങി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ബോസ്‌നിയ, അൽബേനിയ തുടങ്ങിയ ബാൾക്കൻ രാജ്യ ങ്ങൾ, റഷ്യ, കുവൈറ്റ്, യെമന്‍, ലെബനന്‍, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ, ഭൂട്ടാന്‍, സിറിയ, ലിബിയ, അല്‍ബേനിയ, അള്‍ജീരിയ, ജോർജ്ജിയ, അസര്‍ ബൈജാന്‍, എത്യോപ്യ, എറിട്രിയ, ഉഗാണ്ട, കാമറൂണ്‍, ടാന്‍സാനിയ, കംബോഡിയ, സൊമാലിയ, സുഡാന്‍, ടുണീഷ്യ, തായ്‌ലന്‍ഡ്  തുടങ്ങിയവ യാണ് ലിസ്റ്റിലുള്ള രാജ്യങ്ങൾ.

അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നവർ, അമേരിക്കയുടെ സമ്പത്ത് കവരുന്നവര്‍ എന്നിങ്ങനെയുള്ള അധിക്ഷേപ പരാമര്‍ശവുമായി 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌ മെന്റ് നിർദ്ദേശം നൽകി എന്ന് വാർത്താ ഏജൻസിയായ റോയിട്ടർ റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു

August 6th, 2024

sheikh-hasina-epathram
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷമായതിനെ തുടർന്നാണ് ഷെയ്ഖ്‌ ഹസീന രാജിവെച്ചു നാട് വിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവർ നാലാം തവണയും പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തുന്നത്.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് സൈനിക ഹെലി കോപ്ടറി ലാണ് പോയത് എന്നാണു റിപ്പോർട്ടുകൾ. സഹോദരിയുടെ കൂടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യ യില്‍ അഭയം തേടി.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ വ്യവസ്ഥയെ എതിർത്തു കൊണ്ട് മാസത്തിൽ ഏറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചു കയറി കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജി യുടെയും വീടുകൾക്ക് തീ വെച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വീടിനും പ്രക്ഷോഭ കാരികൾ തീയിട്ടു. ബംഗ്ലാദേശ് രൂപം കൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ ഒന്നാണ് ഇത് എന്ന് കണക്കാക്കുന്നു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വ്വ കക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

April 2nd, 2022

srilankan-war-crimes-epathram
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ

December 5th, 2020

united-nations-ePathram വാഷിംഗ്ടണ്‍ : സമാധാന പര മായി പ്രതി ഷേധി ക്കുവാന്‍  ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ യുടെ പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷക സമര ത്തിന്റെ പശ്ചാത്തല ത്തില്‍ പ്രതികരി ക്കുക യായിരുന്നു യു. എന്‍. അധികൃതര്‍. കർഷക രുടെ സമരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ താക്കീതു നല്‍കിയിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യ ങ്ങളു മായി ബന്ധപ്പെട്ട വിഷയ ത്തിൽ വിദേശ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടി പ്പിച്ച കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ യുടെ പരാമർശ ത്തിൽ പ്രതിഷേധം രേഖപ്പെടു ത്തുന്ന തിനായി കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തു കയും ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഗുരുതര മായി ബാധിക്കും എന്നും മുന്നറി യിപ്പും നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസി ന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക്, സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് കർഷക സമരത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

December 5th, 2018

aung-san-suu-kyi-epathram
പാരിസ് : റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗ ത്തിന്ന് എതിരെ മ്യാൻമർ സൈന്യം വംശീയ ആക്ര മണം നടത്തി യപ്പോൾ ഓങ് സാൻ സൂ ചി ഇടപെട്ടില്ല എന്ന തിനാല്‍ ഓങ് സാൻ സൂ ചി ക്ക് ഫ്രാന്‍സ് സമ്മാ നിച്ച ‘ഫ്രീഡം ഓഫ് പാരിസ്’ ബഹു മതി തിരിച്ചെടുക്കും. സംഭവത്തെ അപ ലപി ക്കണം എന്ന് ആവശ്യ പ്പെട്ട് പാരിസ് മേയർ, ഓങ് സാൻ സൂ ചി ക്കു കത്തയ ച്ചി രുന്നു. എന്നാൽ അവർ മറു പടി നല്‍ കിയില്ല.

ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സമ്മാനിച്ചിരുന്ന പര മോന്നത ബഹുമതി, റോഹിംഗ്യന്‍ വിഷയ ത്തില്‍ പിന്‍ വലിച്ചിരുന്നു. മാത്രമല്ല കാനഡ, ബഹുമതിയായി നൽ കിയ പൗരത്വം റദ്ദ് ചെയ്യു കയും ഓക്സ് ഫോഡ്, ഗ്ലാസ്ഗോ, എഡിൻ ബർഗ് തുടങ്ങിയ നഗര ങ്ങളും തങ്ങളുടെ ബഹു മതി കൾ പിൻവലി ച്ചിരുന്നു.

മ്യാൻമർ സൈന്യം റോഹിംഗ്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് എതിരെ വംശീയ ആക്ര മണം നടത്തി യപ്പോള്‍ ഓങ് സാൻ സൂ ചി ഇട പെട്ടില്ല എന്ന് ഐക്യ രാഷ്ട്ര സംഘടന യുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതേ തുടര്‍ ന്നാണു പല രാജ്യ ങ്ങളും സൂ ചിക്കു നല്‍ കിയ ബഹു മതി കള്‍ പിന്‍ വലിച്ചത്.

1991 ലെ സമാധാന ത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ച് എടു ക്കണം എന്നും ആവശ്യം ഉയര്‍ന്നു എങ്കിലും പുര സ്‌കാരം പിന്‍ വലിക്കില്ല എന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ധന വില വര്‍ദ്ധനക്ക് എതിരായ പ്രതിഷേധം ഫ​ലം​ ക​ണ്ടു

December 5th, 2018

flag-france-ePathram
പാരിസ് : ഫ്രാന്‍സിലെ ഇന്ധന വില വര്‍ദ്ധനക്ക് എതി രായ പൊതു ജന പ്രക്ഷോഭം ഫലം കണ്ടു. ജനുവരി ഒന്നു മുതൽ ഇന്ധന വില കുറക്കു വാൻ സർക്കാർ ധാരണ യില്‍ എത്തിയതായി റിപ്പോര്‍ട്ട്.

ഇന്ധന വില വര്‍ദ്ധനക്ക് എതിരെ ഫ്രാൻസിൽ നവംബർ 17 മുതലാണ് പ്രതി ഷേധ സമരം തുടങ്ങിയത്. സാമൂ ഹിക മാധ്യമ ങ്ങളില്‍ തുടങ്ങിയ പ്രതി ഷേധം പിന്നീട് തെരുവി ലേക്ക് ഇറങ്ങുക യായി രുന്നു.

സമരക്കാര്‍ വഴി തടയുക യും പൊലീസിനു നേരെ കല്ലെറിയുകയും വാഹന ങ്ങൾ തീ വെക്കുകയും കടകൾ കൊള്ള യടി ക്കു കയും ചെയ്തു. സമരം അക്രമാ സക്ത മായ സാഹ ചര്യ ത്തില്‍ അടി യന്തരാ വസ്ഥ ക്കുള്ള നീക്കം ആരഭി ച്ചി രുന്നു.

1968 നു ശേഷം ഫ്രാന്‍സില്‍ നടന്ന ഏറ്റവും ശക്ത മായ പ്രക്ഷോഭ സമര ത്തില്‍ 23 സുരക്ഷാ ഉദ്യോ ഗസ്ഥര്‍ അടക്കം 133 പേർക്കു പരുക്കേറ്റു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്രാന്‍സിലെ ഇന്ധന വില 23 % ഉയർന്നു. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹ ചര്യ ത്തിലാണ് സഹി കെട്ട ജനം തെരുവില്‍ ഇറ ങ്ങിയത് എന്ന് ‘യെലോ വെസ്റ്റ് മൂവ്മെന്റ്’ സമര നേതാ ക്കള്‍ സോഷ്യല്‍ മീഡിയ കളിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 1612310»|

« Previous « ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍
Next Page » എക്സ്ട്രാ ടൈമിലെ പെനാൽറ്റി യിൽ കൊളംബിയ പുറത്ത് »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine