വോള്‍സ്ട്രീറ്റ് പ്രക്ഷോഭം പടരുന്നു

October 11th, 2011

occupy-wall-street-epathram

വാഷിംഗ്ടണ്‍ : അമേരിക്കയിലെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന വാള്‍സ്ട്രീറ്റില്‍ ഒരു സംഘം യുവാക്കള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിവേഗം പടരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും രാജ്യത്തെ തൊഴിലില്ലായ്മ പട്ടിണി എന്നിവയ്ക്കും എതിരായ പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. കുത്തകകളെ സംരക്ഷിക്കുന്ന നിലപാട് മൂലം രാജ്യത്ത് അസന്തുലിതാവസ്ഥ ഉയരുകയാണെന്നും സമരം വിജയിച്ചേ തങ്ങള്‍ പിന്മാറൂ എന്നുമാണ് വാള്‍സ്ട്രീറ്റില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകാരികള്‍ പറയുന്നത്.

ഫ്ലോറിഡ, വാഷിംഗ്‌ടണ്‍ സിറ്റി തുടങ്ങി എഴുപതിലേറെ പ്രമുഖ നഗരങ്ങളില്‍ ഇതിനോടകം പടര്‍ന്നു കഴിഞ്ഞ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനു പേര്‍ അണി നിരക്കുവാന്‍ തുടങ്ങിയിരിക്കുന്നു. നോബല്‍ പുരസ്കാര ജേതാവ് പോള്‍ ക്രൂഗ്മാനെ പോലുള്ള പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം 21 ദിവസം പിന്നിട്ട പ്രക്ഷോഭം അമേരിക്കന്‍ സര്‍ക്കാരിനു തലവേദന ആയിട്ടുണ്ട്. വാഷിംഗ്‌ടണിലെ പ്രസിദ്ധമായ വ്യോമ ബഹിരാകാശ മ്യൂ‍സിയത്തിലേക്ക് കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചു കയറുവാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് മുളകു പൊടി സ്പ്രേ പ്രയോഗിച്ചു.

സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കുത്തകകളെ സംരക്ഷിക്കു വാനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്ത് തൊഴിലില്ലായമയും പട്ടിണിയും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുന്നു എന്നുമാണ് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ തൊഴില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണെന്ന റിപ്പോ‍ര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. ഇന്റര്‍നെറ്റിലും പ്രക്ഷോഭകാരികള്‍ക്ക് അനുദിനം പിന്തുണ ഏറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ “വാള്‍സ്ട്രീറ്റ് ജേണലിന്റെ” പേരിനോട് സാമ്യമുള്ള “ഒക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍” എന്ന പേരില്‍ ഒരു പത്രം പ്രക്ഷോഭകാരികള്‍ പുറത്തിറക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. സമരം ശക്തമായാല്‍ അത് വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒബാമ ഭരണകൂടത്തിന് വലിയ വെല്ലുവിളി ആയിരിക്കും ഉയര്‍ത്തുക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അള്‍ജീരിയയില്‍?

August 28th, 2011

Muhammar-Gaddafi-epathram
ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.

അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ വിരുദ്ധ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്നു?

July 1st, 2011

hugo-chavez-epathram

കരാകാസ്‌ : വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ്‌ അര്‍ബുദ രോഗ ബാധിതനാണ് എന്ന വെളിപ്പെടുത്തല്‍ വെനിസ്വേലയുടെ സോഷ്യലിസ്റ്റ്‌ മുന്നേറ്റത്തിനും അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്ക എന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കും എന്ന് ആശങ്ക.

12 വര്‍ഷക്കാലം വെനെസ്വേല ഭരിച്ച ഷാവേസ്‌ ഇനി എത്ര കാലം കൂടി ഭരിക്കും എന്നതല്ല, എത്ര കാലം കൂടി അദ്ദേഹത്തിന്റെ ആരോഗ്യ നില അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ അര്‍ബുദം ബാധിച്ച മുഴ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു എന്ന ഷാവേസിന്റെ വെളിപ്പെടുത്തല്‍ വെനിസ്വേലയെ ഞെട്ടിച്ചിരുന്നു.

അമേരിക്കന്‍ മേല്‍ക്കോയ്മയെ എന്നും വെല്ലുവിളിച്ച ഷാവേസ്‌ അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും തുണയായ ഇടതു പക്ഷ ശക്തിയായി വര്‍ത്തിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വിലങ്ങു തടിയാവുകയും ചെയ്തു വന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ വെനിസ്വേലയുടെ പിന്തുണ ക്യൂബ, നിക്കരാഗ്വ, ബൊളീവിയ മുതലായ രാഷ്ട്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാനും ലിബിയക്കും വരെ ലഭിച്ചത് അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.

ആരോഗ്യം വീണ്ടെടുത്ത്‌ കൊണ്ട് ക്യൂബയില്‍ കഴിയുന്ന ഷാവേസ്‌ കരുത്തോടെ തിരിച്ചെത്തും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് അഭിവാദ്യങ്ങളുമായി അനുയായികള്‍ ആവേശ പൂര്‍വ്വം “സേനാനായകാ മുന്നോട്ട്” എന്ന ആരവം മുഴക്കി അണിനിരന്നു കാത്തിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന മോചിപ്പിച്ചു

June 27th, 2011

hu-jia-epathram

ബീജിങ്: ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2008ലെ ബീജിങ് ഒളിംപിക്സിനു തൊട്ടു മുന്പ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന ജയില്‍ മോചിതനാക്കി. രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച അദ്ദേഹം ടിബറ്റന്‍ നയത്തില്‍ ചൈനീസ് സര്‍ക്കാരിനെ എതിര്‍ത്തിരുന്നു. ഭരണകൂടത്തെ വിമര്‍ശിച്ചതിനു മൂന്നു മാസമായി  വെയ്വെയ് ജയിലിലാണ്. പൊതുപ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  കലാകാരനായ ഐ വെയ്വെയ്യെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെട നിരവധി പ്രസ്ഥാനങ്ങള്‍ ഇവരുടെ മോചനത്തിന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മോചിതനായെങ്കിലും ഒരു വര്‍ഷം കൂടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും ഹൂ ജിയ. രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കുന്നതിനും വിലക്കുണ്ട്.

മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജിയ വീട്ടില്‍ തിരിച്ചെത്തിയെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ സെങ് ജിന്യാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് ജിയ വിട്ടു നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു. “നിദ്രാ വിഹീനമായ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ 2.30നാണ് ജിയ തിരിച്ചെത്തിയതെന്നും  സമാധാനപരം, സന്തോഷം. അല്‍പ്പ നേരം വിശ്രമം വേണം. എല്ലാവര്‍ക്കും നന്ദി “- എന്നായിരുന്നു മോചനത്തെ കുറിച്ച് ട്വിറ്ററിലൂടെ സെങ് ജിന്യാന്‍ കുറിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപൂര്‍ണ്ണമായ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയ പിന്‍വലിച്ചു

June 15th, 2011

incomplete map of india-epathram

കാന്‍ബെറ‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാതെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം അധികൃതര്‍ പ്രസിദ്ധീകരിച്ചത്.  ഭൂപടം പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന്  എമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ വക്താവ് അറിയിച്ചു.  തെറ്റ് തിരുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ ഭരണാധികാരി ബിന്‍ അലിക്കെതിരായ വിചാരണ ഉടന്‍

June 14th, 2011

Ben-Ali-tunisian president-epathram

ടുണീഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രാജ്യംവിട്ട ടുണീഷ്യന്‍ സേച്‌ഛാധിപതിയായിരുന്ന സിനെ അല്‍ ആബിദ് ബിന്‍ അലിയുടെ വിചാരണ 20-ന്‌ ആരംഭിക്കുമെന്ന്‌ ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രി ബെജി സെയ്‌ദ് അസ്സെബ്‌സി അല്‍ ജസീറ ടെലിവിഷനിലൂടെ വ്യക്‌തമാക്കി. ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുന്ന ബിന്‍ അലിക്കെതിരെ  90 ഓളം കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. ഇതോടൊപ്പം ബിന്‍ അലിയുടെ  ഭാര്യ ലൈല ട്രാബെസ്ലിയെയും വിചാരണ ചെയ്യണമെന്ന്‌ ടുണീഷ്യന്‍ സര്‍ക്കാരിലെ ഒരു വിഭാഗം ശക്തമായി  വാദിക്കുന്നുണ്ട്‌. മയക്കുമരുന്ന്‌, ആയുധകേസുകളിലാണ്‌ ലൈലയെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രണ്ടു കിലോഗ്രാം മയക്കമരുന്നും ആയുധങ്ങളും 27 ദശലക്ഷം ഡോളറും കണ്ടെത്തിയിരുന്നു. കൊലപാതകം, അധികാരു ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റം തുടങ്ങിയവതയാണ്‌ അലിക്കെതിരായ പ്രധാന കുറ്റങ്ങള്‍.

അതേസമയം, മുന്‍ പ്രസിഡന്റിനെ കൈമാറണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട്‌ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. 23 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയിലാണ്‌ ബെന്‍ അലി സൗദിയില്‍ അഭയം തേടിയത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയ : ഹെലികോപ്റ്ററുകള്‍ തീ തുപ്പിത്തുടങ്ങി

June 11th, 2011

helicopter-gunships-fire-epathram

അമ്മാന്‍ : ജനാധിപത്യം പുനസ്ഥാപിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു മാസമായി സിറിയയില്‍ നടന്നു വരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വ്യോമയുദ്ധം തുടങ്ങി. പ്രക്ഷോഭകരുടെ നേരെ മെഷിന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ വെടി ഉതിര്‍ത്തു. ഇതാദ്യമായാണ് സര്‍ക്കാര്‍ വായു മാര്‍ഗ്ഗം പ്രക്ഷോഭകരെ ആക്രമിക്കുന്നത്. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതിഷേധ പ്രകടനം നടത്തുന്ന പതിനായിര കണക്കിന് ആളുകളെ നേരിടാന്‍ നിരവധി ഹെലികോപ്റ്ററുകളാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ്‌ ഏറെ നേരം തുടര്‍ന്നതോടെ ജനം പാടങ്ങളിലും, പാലങ്ങള്‍ക്ക് കീഴെയും ഒളിച്ചിരിക്കുകയായിരുന്നു.

സിറിയന്‍ പ്രസിഡണ്ട് ആസാദിനെ അപലപിക്കാന്‍ ബ്രിട്ടന്‍ ഫ്രാന്‍സ്‌. ജര്‍മ്മനി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഐക്യ രാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീറ്റോ അധികാരമുള്ള റഷ്യ ഇതിനെ എതിര്‍ത്തിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ സിറിയയെ അപകടകരമായ വഴിയിലൂടെയാണ് കൊണ്ടു പോകുന്നത് എന്ന് അമേരിക്ക വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്റെ ഹിംസാത്മകമായ നടപടിയെ അപലപിച്ച അമേരിക്ക തങ്ങളും യൂറോപ്യന്‍ കരട് പ്രമേയത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി

June 7th, 2011

khaled-said-epathram

കൈറോ : ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഖാലെദ്‌ സയിദ്‌ എന്ന യുവാവിന്റെ സ്മരണയ്ക്കായി ഇന്നലെ ഈജിപ്തില്‍ വന്‍ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. 2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തത് ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജനം പ്രതികരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചരിത്രമായി മാറിയ ഈജിപ്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതു ശബ്ദമായി മാറി.

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിമിനെയും പോലീസ്‌ പിടി കൂടി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ ആക്കിയിരുന്നു. ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വതന്ത്രന്‍ ആക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: 23 മരണം

June 7th, 2011

gaza-epathram

ഗാസ: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ പാലസ്തീനി ജനതയ്ക്ക് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ 23പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്റെ 44മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്‌. 350തിലധികം പേര്‍ക്ക് പരിക്കേറ്റു. 44 വര്ഷം മുമ്പ്‌ നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളും, വെസ്റ്റ്‌ ബാങ്കും, ഗാസയും പിടിച്ചെടുത്തത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1691011»|

« Previous Page« Previous « പോര്‍ച്ചുഗലില്‍ പ്രതിപക്ഷത്തിനു വിജയം
Next »Next Page » ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine