പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

March 11th, 2024

logo-law-and-court-lady-of-justice-ePathram

ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. ചട്ടങ്ങളുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യ വിജ്ഞാപനം ഇറക്കി. 1955 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ട് പുതിയ നിയമം നിലവില്‍ വന്നിരുന്നു എങ്കിലും കടുത്ത പ്രതിഷേധ ങ്ങളെ തുടര്‍ന്ന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നട പടികള്‍ വൈകിപ്പിച്ചിരുന്നു.

ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കിയതോടെ രാജ്യത്ത് പൗരത്വ നിയമം നിലവില്‍ വന്നു. പൗരത്വ ത്തിനായി അപേക്ഷിക്കുവാൻ ഓണ്‍ ലൈന്‍ പോര്‍ട്ടലും തയ്യാറാക്കും.

2019 ഡിസംബര്‍ 11 നാണ് പൗരത്വ നിയമം പാർലി മെന്റിൽ പാസ്സാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിന്ന് എതിരെ രാജ്യ വ്യാപകമായി വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

February 10th, 2024

dr-ms-swaminathan-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ഈ വര്‍ഷം അഞ്ചു പേർക്ക്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമിനാഥന്‍, മുന്‍ പ്രധാന മന്ത്രിമാരായ ചൗധരി ചരണ്‍ സിംഗ്, പി. വി. നര സിംഹ റാവു, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി, ബിഹാർ മുഖ്യ മന്ത്രിയായിരുന്ന കർപ്പുരി താക്കൂർ എന്നിവർക്കാണ് ഈ വർഷത്തെ ഭാരത് രത്‌നം പ്രഖ്യാപിച്ചത്. WiKi

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം

February 6th, 2024

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉള്‍പ്പെടുത്തരുത് എന്ന് രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ബാല വേല നിരോധനവും നിയന്ത്രണവും’ നിയമം മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം അറിയിച്ചത്.

ബോംബെ ഹൈക്കോടതിയുടെ 2014 ലെ ഉത്തരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നും കുട്ടികളെ പങ്കെടുപ്പിക്കുന്നില്ല എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പു വരുത്തണം.

ഇലക്ഷൻ പ്രചാരണ വാഹനത്തിലോ റാലിയിലോ കുട്ടികളെ ഉള്‍പ്പെടുത്തുക, പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുക, പോസ്റ്റര്‍ പതിപ്പിക്കല്‍, ലഘു ലേഖ വിതരണം ചിഹ്നങ്ങളുടെ പ്രദര്‍ശനം മുതലായ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇവ പാലിക്കാത്ത പക്ഷം അച്ചടക്ക നടപടികള്‍ക്ക് വിധേയരാവേണ്ടി വരും.

ബാലവേല നിയമങ്ങളും തെരഞ്ഞെടുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍ശ്ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.  Twitter

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി

January 28th, 2024

janta-dal-united-jdu-leader-nitish-kumar-ePathram

പാട്ന : പ്രവചനാതീതമായ കാലു മാറ്റങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുപ്രസിദ്ധി നേടിയ ജെ. ഡി. യു. (ജനാതാ ദൾ യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. സഖ്യ കക്ഷിയായ ലാലു പ്രസാദ് യാദവിൻ്റെ ആർ. ജെ. ഡി. യെ (രാഷ്ട്രീയ ജനതാ ദൾ) ഒഴിവാക്കി പുതിയ മന്ത്രി സഭ രൂപീകരിക്കാനുള്ള  രാഷ്ട്രീയ നാടകം, ഇന്ത്യൻ ജനാധിപത്യത്തിന് മറ്റൊരു കളങ്കം ആയി മാറി.

ആർ. ജെ. ഡി. അംഗങ്ങൾക്ക് പകരം ബി. ജെ. പി. അംഗങ്ങളെ ഉൾപ്പെടുത്തി ജെ. ഡി. യു- ബി. ജെ. പി. സഖ്യ സർക്കാർ രൂപീകരിച്ച് വീണ്ടും പുതിയ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയും ചെയ്തു. ഇതോടെ മുൻപ് നിതീഷ് കുമാർ തള്ളിപ്പറഞ്ഞ എൻ. ഡി. എ. യുടെ ഭാഗമായി വീണ്ടും.

പുതിയ മന്ത്രി സഭയിൽ രണ്ട് ഉപ മുഖ്യ മന്ത്രിമാരും സ്പീക്കര്‍ പദവിയും ബി. ജെ. പി. ക്ക് നല്‍കാന്‍ ധാരണയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മന്ത്രിസഭയില്‍ ബി. ജെ. പി. ക്ക് കൂടുതല്‍ മന്ത്രി പദവികളും നല്‍കും,

ഇതോടെ പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ നേതൃത്വത്തിൽ നിന്നും നിതീഷ് കുമാർ ഒഴിവായി. സഖ്യത്തിൻ്റെ നേതൃത്വം തട്ടിയെടുക്കുവാൻ കോണ്‍ഗ്രസ്സ് ശ്രമിക്കുകയും I-N-D-I-A മുന്നണിയുടെ ചെയർമാനായി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരികയും ചെയ്തതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞത് എന്നും ജെ. ഡി. യു. നേതാക്കൾ പറയുന്നു. PTI – Twitter

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

January 22nd, 2024

narendra-modi-lays-foundation-ayodhya-rama-temple-ePathram
ഗുജറാത്ത് : അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. യു. പി. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പൂജാ ചടങ്ങിൻ്റെ നേതൃ നിരയിലുണ്ട്.

കർസേവകർ തകർത്ത ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച രാമ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ബി. ജെ. പി. യും ആര്‍. എസ്. എസും. ചേര്‍ന്ന് അയോദ്ധ്യ രാഷ്ട്രീയ വത്കരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിച്ചു.

പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ചടങ്ങ് നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഇതിനിടെ നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യം സ്വാമി യുടെ പോസ്റ്റ് വിവാദമായി.

വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരു മാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമ രാജ്യത്തിൻ്റെ പ്രധാന മന്ത്രി എന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്ത ആളാണ് നരേന്ദ്ര മോഡി എന്നുമാണ് സ്വാമിയുടെ പോസ്റ്റ്.  Twitter 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 5141231020»|

« Previous « ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
Next Page » ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി »



  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine