ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു

July 29th, 2023

bjp_epathram
ന്യൂഡൽഹി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബി. ജെ. പി. യുടെ അംഗത്വം എടുത്ത അനില്‍ ആന്‍റണി ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി. 13 ദേശീയ സെക്രട്ടറി മാരില്‍ ഒരാളാണ് അനില്‍. ബി. ജെ. പി. ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് തുറന്നു കാട്ടിയ ബി. ബി. സി. ഡോക്യു മെന്‍ററിക്ക് എതിരായുള്ള കോൺഗ്രസ്സ് നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് എ. ഐ. സി. സി. സോഷ്യൽ മീഡിയ കോഡിനേറ്ററും കെ. പി. സി. സി. ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആന്‍റണി ബി. ജെ. പി. യിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് എ. കെ. ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി.

ദേശീയ മുസ്ലീം എന്ന് അവകാശപ്പെട്ട് ബി. ജെ. പി. യിൽ ചേർന്ന എ. പി. അബ്ദുള്ളക്കുട്ടിക്കു ലഭിച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ പദവിയില്‍ അദ്ദേഹം തുടരും. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതിയുടെ അനുമതി

July 17th, 2023

supreme-court-allows-to-maadani-can-stay-in-kerala-ePathram

ന്യൂഡല്‍ഹി : പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും ചികിത്സക്കു വേണ്ടി സ്വന്തം ജില്ലക്ക് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്‍റെ അനുമതിയോടെ പോകാം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണം എന്നുള്ള അബ്ദുൾ നാസർ മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. മഅദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടന ക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തി യായി എന്ന് സുപ്രീം കോടതിയില്‍ കര്‍ണ്ണാടക പോലീസ് വ്യക്തമാക്കി.

തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. Image Credit: Twitter

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

October 17th, 2022

thiruvananthapuram-international-airport-for-adani-group-ePathram
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരായ കേരള ത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിമാന ത്താവള കൈ മാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി കളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈ മാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി.

വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് 2020 ഒക്ടോബറിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ശരി വെച്ച കേരള ഹൈക്കോടതി വിധിക്ക് എതിരെ കേരള സർക്കാറും എയര്‍ പോര്‍ട്ട് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് സമർപ്പിച്ച ഹര്‍ജികൾ ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

September 28th, 2022

central-governments-banned-popular-front-of-india-ePathram

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.

രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

February 1st, 2021

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ഗതാഗത മേഖലക്ക് പ്രതീക്ഷ. 1100 കിലോ മീറ്റര്‍ ദേശീയ പാത വികസന ത്തിന് 65,000 കോടി രൂപ അനു വദിച്ചു.

ഇതില്‍ 600 കിലോ മീറ്റര്‍ മുംബൈ – കന്യാ കുമാരി ഇട നാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടും. കൊച്ചി മെട്രോ രണ്ടാം ഘട്ട വിക സന ത്തിന്റെ ഭാഗ മായി 11.5 കിലോ മീറ്റര്‍ നീട്ടും. ഇതിനു വേണ്ടി 1957 കോടി രൂപ അനുവദിച്ചു.

നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് വന്‍ പദ്ധതികളും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അതു പോലെ  ആരോഗ്യ മേഖലയെ ശക്തി പ്പെ ടുത്തുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കി.

കൊവിഡ് മഹാ മാരിക്ക് എതിരായ പോരാട്ടം തുടരും. കൊവിഡ് വാക്‌സിനു വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചി ട്ടുണ്ട്.  നിലവിലെ രണ്ട് വാക്സി നുകള്‍ കൂടാതെ പുതിയ രണ്ട് വാക്സിനു കള്‍ കൂടെ രാജ്യത്ത് ലഭ്യമാക്കും.

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ് ആയിരുന്നു. അംഗങ്ങള്‍ക്ക് ബജറ്റി ന്റെ സോഫ്റ്റ് കോപ്പി കള്‍ നല്‍കി. 2021 ല്‍ നടക്കാനിരിക്കുന്ന രാജ്യ ത്തെ ആദ്യ ഡിജിറ്റല്‍ ജന സംഖ്യാ കണക്ക് എടുപ്പിന്ന് വേണ്ടി 3,726 കോടി രൂപ അനു വദിച്ചു.

ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വിക സനം, മാനവിക മൂലധന വികസനം, ഗവേഷ ണവും വികസന വും, മിനിമം ഗവണ്‍ മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവ മുന്‍ നിറുത്തിയാണ് ബജറ്റ് തയ്യാറാക്കിയത് എന്നും ധനമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 1112310»|

« Previous « കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി
Next Page » പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു  »



  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
  • വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
  • പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
  • ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു
  • ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു
  • ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി
  • ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍
  • ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു
  • മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്
  • ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
  • പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍
  • മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
  • മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine