രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

August 7th, 2025

logo-india-post-ePathram
ന്യൂഡൽഹി : 2025 സെപ്റ്റംബർ ഒന്ന് മുതൽ രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം ഇന്ത്യന്‍ തപാല്‍ വകുപ്പ് നിര്‍ത്തലാക്കും. രാജ്യത്തെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. തപാല്‍ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റല്‍ സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്.

വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമ സാധുത എന്നിവയാലാണ് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് ജന പ്രീതി നേടിയിരുന്നത്.

ജോലി സംബന്ധമായ അപ്പോയ്‌ മെന്റ് ലെറ്ററുകള്‍, നിയമ നടപടികളുടെ നോട്ടീസുകൾ, സര്‍ക്കാര്‍ തല ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ കാലങ്ങളായി നിലവിലുള്ള സംവിധാനമാണ് രജിസ്റ്റേഡ് പോസ്റ്റല്‍.

സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം വരെ ചെലവ് കൂടുതലാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചു രൂപയും ആണ് നിരക്ക്. അതേ സമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കി വരുന്നത്.

ഈ വില വർദ്ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറു കിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിക്കുന്നത്.

സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിംഗ് കൃത്യത, വേഗത, പ്രവർത്തന ക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യം വെക്കുന്നത്.

2025 സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തി യാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും മറ്റ് ഉപയോക്താ ക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രജിസ്റ്റേർഡ് പോസ്റ്റ് സേവനം തപാൽ വകുപ്പ്  നിർത്തുന്നു എങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം തുടരും.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു

April 8th, 2025

lpg-gas-cylinder-epathram
ന്യൂഡൽഹി : രാജ്യത്തെ എണ്ണക്കമ്പനികൾ പാചക വാതക സിലിണ്ടറുകൾക്ക് 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി. ദാരിദ്ര്യ രേഖക്കു കീഴിലുള്ള ജനങ്ങൾക്ക്‌ നൽകി വരുന്ന പ്രധാനമന്ത്രി-ഉജ്ജ്വൽ യോജന (പി. എം. യു. വൈ.) ഉപഭോക്താക്കൾക്കും സാധാരണ ഉപഭോക്താ ക്കൾക്കും ഒരു പോലെ വില വർദ്ധനവ് ബാധകം ആണെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സാധാരണ ഉപഭോക്താക്കൾക്ക് നൽകി വരുന്ന 14.2 കിലോ ഗ്രാം എൽ. പി. ജി. സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും. പ്രധാന മന്ത്രി-ഉജ്ജ്വൽ യോജനക്കു കീഴിൽ ഉള്ളവർക്ക് 14.2 കിലോ ഗ്രാം സിലിണ്ടറിൻ്റെ വില 503 രൂപയിൽ നിന്ന് 553 രൂപയായും വർദ്ധിക്കും.

പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് തീരുവ നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യാണ് ഗ്യാസ് വിലയും  ഉയർത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു

January 3rd, 2025

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ഓൺലൈൻ – സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നവരെ ലക്‌ഷ്യം വെച്ച് കൊണ്ട് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓണ്‍ ലൈന്‍ ജോലിയുടെ പേരില്‍ ‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ അല്ലെങ്കില്‍ ‘ഇന്‍വെസ്റ്റ്‌ മെന്റ് സ്‌കാം’ എന്നിങ്ങനെ ലോക വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്നുള്ളതും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സമൂഹ മാധ്യമം വാട്‌സാപ്പ് തന്നെയാണ്. തൊട്ടു പിന്നാലെ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയുമുണ്ട്.

‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) നടത്തുന്നവർ പണം തട്ടിയെടുക്കും മുന്‍പ് വ്യക്തി കളുമായി കഴിയുന്നത്ര അടുപ്പം സ്ഥാപിക്കുകയും നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ ചോർത്തി എടുക്കുകയും ചെയ്യുന്നു.

ജീവകാരുണ്യം, ചികിത്സാ സഹായം, അഗതികൾക്കും അശരണർക്കും കൈത്താങ്ങ് എന്നിവയൊക്കെയാണ് ഈ സൈബർ കുറ്റവാളികൾ മുദ്രാവാക്യം ആക്കിയിരിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പു ചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കും.

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് പന്നിക്കശാപ്പ് തട്ടിപ്പുകാരുടെ രീതി.

2024 ലെ ആദ്യ പാദത്തിൽ വാട്‌സാപ്പ് വഴി തട്ടിപ്പുകളിൽ കുടുങ്ങിയ 43,797 പരാതികൾ ലഭിച്ചിരുന്നു. ഇതേ കാലയള വില്‍ ടെലഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 22,680 പേരും ഇന്‍സ്റ്റ ഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 19,800 പേരും പരാതി നൽകിയിട്ടുണ്ട്.

സംഘടിത സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഫെയ്‌സ് ബുക്ക് വഴി സ്‌പോണ്‍സേഡ് പരസ്യങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. നിയമ വിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി. ഇതില്‍ ക്ലിക്ക് ചെയ്യുന്ന തോടെ ഫോണിലെ എല്ലാ സുപ്രധാന വിവരങ്ങളും ചോർത്തി എടുക്കും.

തട്ടിപ്പു തടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ ഗൂഗിളുമായും ഫെയ്‌സ് ബുക്കുമായും സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടി എടുക്കുവാനും ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം

November 14th, 2024

ugc-student-higher-education-ePathram
ന്യൂഡൽഹി : നൂറ് ശതമാനം ജോലിഗ്യാരണ്ടി, 100% സെലക്ഷൻ എന്നുള്ള പരീക്ഷ കോച്ചിംഗ് സെൻ്ററു കളുടെ അവകാശവാദങ്ങളും തെറ്റായ പ്രചാരണങ്ങളും നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കോഴ്സിൻ്റെ ദൈർഘ്യം, ഫീസ് ഘടന, റീഫണ്ട് പോളിസി, തൊഴിൽ ലഭിക്കുന്നതിൽ ഉറപ്പ് അടക്കം കോഴ്സുകളുടെ വിശദ വിവരങ്ങൾ, അദ്ധ്യാപകരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ കോച്ചിംഗ് സെൻ്ററുകൾ തെറ്റായ അവകാശ വാദം ഉന്നയിക്കരുത് എന്നും പുതിയ മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്.

കൂടാതെ വിജയിച്ച കുട്ടികളുടെ പേരുകൾ, ഫോട്ടോ ഗ്രാഫുകൾ, അനുഭവ സാക്ഷ്യങ്ങൾ എന്നിവ അവരുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ കോച്ചിംഗ് സെൻ്ററുകൾ പരസ്യത്തിന് ഉപയോഗിക്കുവാൻ പാടില്ല. ‘കോച്ചിംഗ് സെക്ടറിലെ തെറ്റായ പരസ്യം തടയൽ’ എന്ന പേരിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ അക്കാദമിക് പിന്തുണ, വിദ്യാഭ്യാസം, മാർഗ്ഗ നിർദ്ദേശം, പഠന പരിപാടികൾ, ട്യൂഷൻ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൗൺസിലിംഗ്, സ്പോർട്സ്, ക്രിയേറ്റീവ് വർക്കുകൾ എന്നിവയെ ഇതിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി.

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി. സി. പി. എ) അന്തിമ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

October 29th, 2024

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.

ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.

സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

- pma

വായിക്കുക: , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 641231020»|

« Previous « ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
Next Page » സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine