
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജന സംഖ്യാ കണക്കെടുപ്പ് ‘സെന്‍സസ്-2027’ രണ്ട് ഘട്ടങ്ങളായി നടക്കും. വിവിധ സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ യുള്ള ആറ് മാസങ്ങളിലായി പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിൽ ആയിരിക്കും ജാതി സെൻസസ് നടക്കുക.
ആദ്യ ഘട്ടത്തിൽ ഭവന സെൻസസിനുള്ള ചോദ്യ ങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി ഉത്തരം നൽകാം. തുടർന്ന് എന്യൂമറേറ്റർമാർ വീടുകളിൽ എത്തി ഭവന സെൻസസ് എടുക്കും.
കേരളത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും. ജൂലായ് ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം വീടുക ളില്‍ എത്തിയുള്ള വിവര ശേഖരണം ആയിരിക്കും. കേരളത്തിനൊപ്പം നാഗാ ലാൻഡിലും ഇതേ സമയത്തു സെൻസസ് നടക്കും.

കർണ്ണാടകം, ഡൽഹി, ലക്ഷദ്വീപ്, മിസോറം, ഒഡിഷ, സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിൽ 2026 ഏപ്രിൽ 1 മുതൽ 15 വരെ പോർട്ടലിലൂടെ സെൽഫ് എന്യൂമറേഷൻ. 2026 ഏപ്രിൽ 16 മുതൽ മേയ് 15 വരെ വീട്ടിലെത്തി ഭവന സെൻസസും നടത്തും.
സെൽഫ് എന്യൂമറേഷൻ ചെയ്താലും ഇല്ലെങ്കിലും വീടുകളിൽ സെൻസസിനായി ആളെത്തും. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചു എങ്കിൽ പോർട്ടലിൽ നൽകിയ വിവരങ്ങൾ തിരുത്താം.
ജന സംഖ്യാ കണക്കെടുപ്പിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നാണു അധികൃതർ അവകാശപ്പെടുന്നത്. വിവരാവകാശ അപേക്ഷയിലൂടെ പോലും ഇവ പുറത്തു വിടില്ല. കോടതിയിൽ തെളിവ് ആയി ഹാജരാക്കാനും സാധിക്കില്ല. CENSUS-2027































