സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും

February 23rd, 2026

restrictions-on-mobile-phone-use-for-children-under-16-years-ePathram
ന്യൂഡൽഹി : കർണ്ണാടകത്തിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തി യും മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും പരിഗണിച്ച് കൊണ്ടാണ് ഈ നീക്കം. സംസ്ഥാനത്തെ സർവ്വ കലാ ശാല വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ നിയന്ത്രിക്കുന്നതിനെ ക്കുറിച്ച് അദ്ദേഹം അഭിപ്രായം തേടി.

കുട്ടികൾക്ക് ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും സോഷ്യൽ മീഡിയയോടുള്ള അമിത താൽപ്പര്യവും പെരുമാറ്റ ദൂഷ്യത്തിലേക്കും വിദ്യാഭ്യാസത്തിലെ പിന്നാക്ക അവസ്ഥ യിലേക്കും നയിക്കുന്നു എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കർണാടകത്തിന് പുറമെ ഗോവയും ആന്ധ്രാ പ്രദേശും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടു വരും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

16 വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ ഫോമുകൾ ഉപയോഗിക്കുന്നത് തടയാനുള്ള നിർദ്ദേശം ഗോവ സർക്കാർ പരിശോധിക്കുന്നുണ്ട്.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

October 28th, 2024

aadhaar-right-to-privacy-petitioner-justice-ks-puttaswamy-passes-away-ePathram
ബെംഗളുരു : കർണ്ണാടക ഹൈക്കോടതിയിലെ റിട്ടയേഡ് ജസ്റ്റിസ്. കെ. എസ്. പുട്ടസ്വാമി (98) അന്തരിച്ചു. സ്വകാര്യത മൗലികാവകാശം ആക്കുവാൻ നിയമ പോരാട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു. ആധാറിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് പുട്ട സ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത പൗരൻ്റെ മൗലികാവകാശം ആണെന്നുള്ള സുപ്രീം കോടതി യുടെ സുപ്രധാന വിധി ഉണ്ടായത്.

അഭിഭാഷകനായി 1952 ല്‍ എൻറോൾ  ചെയ്ത കെ. എസ്. പുട്ട സ്വാമി 1977 ല്‍ കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ സേവ നം അനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ബംഗളൂരു ബെഞ്ചിൽ വൈസ് ചെയര്‍ പേഴ്‌സൺ ആയിരുന്നു.

ആധാര്‍ പദ്ധതിയുടെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ട സ്വാമി സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണെന്നു സുപ്രീം കോടതി വ്യക്തമാക്കി എങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

 * സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം

October 14th, 2024

media-personality-and-social-activist-gauri-lankesh-ePathram
ബെംഗളൂരു : സംഘപരിവാർ വിമര്‍ശകയായിരുന്ന, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിൻ്റെ കൊലയാളികള്‍ ജയിലിൽ നിന്നും നിന്നും ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ശ്രീരാമസേന സ്വീകരണം നൽകി.

മുഖ്യ പ്രതികളായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവെ എന്നിവരെയാണ് ജന്മദേശമായ വിജയ പുരയില്‍ മാലയും കാവി ഷാളും അണിയിച്ച് ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുദ്രാവാക്യം മുഴക്കി സ്വീകരിച്ച പ്രതികളെ പ്രകടനമായി ശിവജി പ്രതിമയുടെ സമീപത്തേക്ക് കൊണ്ടു പോയി.

gauri-lankesh-murder-accused-get-grand-welcome-in-karnataka-ePathram

പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്, ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സംഘ പരിവാറിൻ്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ച് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ നടപടികൾക്ക് വേഗം കൂട്ടാൻ 2023 ഡിസംബറില്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

കേസിലെ മറ്റു പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യ വന്‍ഷി, ഋഷികേശ് ദേവഡേ കര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും കോടതി ജാമ്യം നൽകിയിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും

October 15th, 2019

terrorists-jamaat-ul-mujahideen-bangladesh-ePathram
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാന ങ്ങളിൽ ബംഗ്ലാദേശ് ഭീകര സംഘടന യായ ജെ. എം. ബി. (ജമാ അത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്) പിടി മുറു ക്കുന്നു എന്ന് ദേശീയ അന്വേ ഷണ ഏജൻസി യുടെ മുന്നറിയിപ്പ്.

കേരളം, കർണ്ണാടക, മഹാരാഷ്ട്ര, ബിഹാർ, ജാർ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലാണ് ബംഗ്ലാ ദേശിൽ നിന്നുള്ള കുടിയേറ്റ ക്കാരി ലൂടെ ജെ. എം. ബി. എന്ന ഭീകര സംഘ ടന പ്രവർത്തനം വ്യാപി പ്പിക്കു വാന്‍ ശ്രമി ക്കുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ. ഐ. എ.) അറിയിച്ചു.

ഡൽഹിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത ഭീകര വിരുദ്ധ സ്ക്വാഡ് (എ. ടി. എസ്.) തലവന്മാരുടെ യോഗ ത്തിൽ എൻ. ഐ. എ. ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ് മോഡി, ഇൻസ്പെക്ടര്‍ ജനറൽ അലോക് മിത്തല്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

ജെ. എം. ബി. നേതാക്കള്‍ എന്നു സംശയി ക്കുന്ന 125 പേരു ടെ വിവര ങ്ങൾ ശേഖ രിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ക്കു കൈ മാറി എന്നും എൻ. ഐ. എ. മേധാവി യോഗ ത്തിൽ പറഞ്ഞു. 2014 മുതൽ 2018 വരെയുള്ള കാലയള വിൽ ഈ ഭീകര സംഘടന 20 – 22 ഒളി സങ്കേത ങ്ങള്‍ ബെംഗളൂരുവിൽ ഉണ്ടാക്കി.

ദക്ഷിണേന്ത്യ യിൽ പ്രവർത്തനം വ്യാപിപ്പി ക്കുക എന്ന ലക്ഷ്യം ആയിരുന്നു ഇതു പിന്നില്‍ എന്നും അധികൃതര്‍ പറഞ്ഞു.

മാത്രമല്ല കർണ്ണാടക അതിർ ത്തി യിലെ കൃഷ്ണ ഗിരി മല നിര കളിൽ മൂന്നു പ്രാവശ്യം എങ്കിലും അവർ റോക്കറ്റ് ലോഞ്ചർ പരീക്ഷണവും നടത്തിയിരുന്നു എന്നും ഐ. ജി. അലോക് മിത്തല്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാട്സാപ്പിലെ പച്ച ക്കൊടി : കർണ്ണാടക യിൽ യുവാവിനെ വെട്ടി ക്കൊന്നു

June 19th, 2019

pakistan-flag-epathram
ബെംഗളൂരു : വാട്സാപ്പിലെ പ്രൊഫൈ ലില്‍ ഡിസ്‌പ്ലേ പിക്ചർ ആയി (ഡി. പി.) ഇട്ടിരുന്ന പച്ച ക്കൊടി യുടെ ചിത്രം പാകിസ്ഥാന്‍ പതാക എന്നു ധരിച്ച് ഡി. പി. ഇട്ടി രുന്ന യുവാവിനെ സുഹൃ ത്തു ക്കൾ വെ ട്ടിക്കൊന്നു.

കർണ്ണാടക യിലെ ശിവ മോഗ ജില്ല യിൽ ഹൊന്നല്ലി എന്ന സ്ഥലത്താണ് ഈ ദാരുണ സംഭവം അര ങ്ങേറി യത്.

ദാവണ്‍ ഗരെ സ്വദേശി യും ഹൊന്നല്ലി യിലെ വർക്ക്‌ ഷോപ്പ് ജീവന ക്കാരനു മായ ദയനാഥ് ഖാൻ എന്ന ഇരു പതു കാരനാണ് കൂട്ടുകാ രുടെ മര്‍ദ്ദന മേറ്റ് കൊല്ല പ്പെട്ടത്.

ഈദുൽ ഫിത്വര്‍ ദിനത്തില്‍ പച്ച ക്കൊടി യും ആശംസാ വാചകവും വാട്സാപ്പ് ഡി. പി. ആയി ഇട്ടിരുന്ന ദയനാഥ് ഖാനെ സുഹൃത്തു ക്കൾ ചോദ്യം ചെയ്തി രുന്നു. പച്ച ക്കൊടി പാക് പതാക എന്നതാ യിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് ഇവര്‍ ദയനാഥിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നു പറ യുന്നു. യുവാവ് പിന്നീട് ആശു പത്രി യിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം ഇതേ സംഘം വീണ്ടും എത്തു കയും ദയനാഥ് ഖാനു മായി വാക്കു തര്‍ക്കം ഉണ്ടാ വുകയും ചെയ്തു. തർക്കം രൂക്ഷ മായ തോടെ ആയുധം ഉപ യോഗിച്ച് ഇവർ യുവാവിനെ വെട്ടു ക യായി രുന്നു.

ദയനാഥ് ഖാന്റെ സുഹൃത്തു ക്കളായ ഹേമന്ദ്, ലോഹിത്, സഞ്ജു എന്നിവർ ക്ക് എതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു.

Tag : കര്‍ണ്ണാടക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Next Page » ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ് »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine