Sunday, July 1st, 2012

നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്

anu-sridharan-epathram

ജനോപകാരപ്രദമായ സാങ്കേതിക വിദ്യകൾ പലതുമുണ്ട്. എന്നാൽ ലഭ്യമായ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതും ഒരു കലയാണ്. ഇത്തരം ഒരു സംരംഭത്തിലൂടെ ജനനന്മയും ഒപ്പം ലാഭവും നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് നെക്സ്റ്റ് ഡ്രോപ്പ് എന്ന സംഘടന. കടുത്ത ജല ക്ഷാമം അനുഭവിക്കുന്ന കർണ്ണാടകയിലെ ഹുബ്ലി – ധാർവാഡ് പ്രദേശത്തെ ജനങ്ങൾക്കാണ് നെക്സ്റ്റ് ഡ്രോപ്പിന്റെ നൂതന ആശയം അനുഗ്രഹമായത്. അമേരിക്കയിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജയായ അനു ശ്രീധരനാണ് നെക്സ്റ്റ് ഡ്രോപ്പിന്റെ സ്ഥാപക.

ജല ക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജല വിതരണ വകുപ്പ് ശുദ്ധ ജല കുഴലുകൾ വഴിയെത്തിക്കുന്ന ജലം പലപ്പോഴും പ്രതിദിനം ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് ലഭിക്കുക. ഇതാവട്ടെ പലപ്പോഴും പല സമയത്തും. പഴകിയ വാൽവുകളും കാര്യക്ഷമമല്ലാത്ത വിതരണ സംവിധാനവും, കുഴലുകൾ പൊട്ടുന്നതും, വൈദ്യുതി നിലയ്ക്കുന്നതും, അറ്റകുറ്റപണികളും മൂലം കൃത്യ സമയത്ത് ജലം എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ജലം വരുന്ന സമയവും കാത്ത് വീട്ടുകാർ പലപ്പോഴും ജോലിയിൽ നിന്നും അവധി എടുത്തും ഉറക്കമിളച്ചും കാത്തിരിക്കുകയാണ് പതിവ്.

next-drop-epathram

ഇവിടെയാണ് നെക്സ്റ്റ് ഡ്രോപ്പ് എസ്. എം. എസ്. (ഷോർട്ട് മെസ്സേജിങ്ങ് സർവീസ്) സാങ്കേതിക വിദ്യ വഴി ഇതിന് ഒരു അറുതി വരുത്തിയത്. ജല വിതരണ വകുപ്പ് വഴി തങ്ങളുടെ സേവനം ആവശ്യപ്പെടുന്നവർക്ക് ജലം അതാത് പ്രദേശത്ത് എത്തുന്നതിന് മൂന്ന് മണിക്കൂർ മുൻപും ജല എത്തിയ ഉടനെയും അവരുടെ മൊബൈൽ ഫോണിൽ എസ്. എം. എസ്. സന്ദേശം ലഭിക്കും. വിവിധ പ്രദേശങ്ങളിലേക്ക് ജലം തുറന്നു വിടുന്ന ജല വകുപ്പിലെ ഉദ്യോഗസ്ഥർ നെക്സ്റ്റ് ഡ്രോപ്പിലേക്ക് അവർ തുറന്നു വിട്ട പ്രദേശം ഏതെന്ന് സന്ദേശം നൽകുന്നു. ഈ വിവരം നെക്സ്റ്റ് ഡ്രോപ്പ് ആ പ്രദേശത്തെ തങ്ങളുടെ ഉപയോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് അയക്കുന്നു. ഇതാണ് ഈ സംവിധാനത്തിന്റെ പ്രവർത്തന രീതി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഒരു മാസം 5 രൂപയാണ് നെക്സ്റ്റ് ഡ്രോപ്പ് ഈടാക്കുന്നത്. ബാക്കിയുള്ളവരിൽ നിന്നും മാസം 10 രൂപയും. ജല വകുപ്പ് വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. എങ്കിലും ഇത് നിർബന്ധമല്ല. സേവനം ആവശ്യമുള്ളവർ മാത്രം ഇതിൽ ചേർന്നാൽ മതി എന്നാണെങ്കിലും ഇതിന്റെ ഉപയോഗയോഗ്യത മനസ്സിലാക്കിയവർ എല്ലാവരും തന്നെ ഈ സേവനം ഉപയോഗിക്കുന്നു. 2011 സെപ്റ്റെംബർ മാസത്തിൽ തുടങ്ങിയ ഈ സേവനത്തിന് ഇതു വരെ 25000ത്തിലേറെ വീട്ടുകാർ പങ്കു ചേർന്നിട്ടുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010