കഥകളി കലാകാരന്‍ സഹൃദയരുടെ സഹായം തേടുന്നു

June 17th, 2010

ശ്രീ. കലാമണ്ഡലം അച്യുത വാര്യരെ പരിചയമില്ലാത്തവര്‍ കഥകളി ആസ്വാദകരില്‍ അധികമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ കഥകളി വാദ്യ കലാകാരന്മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കലാകാരനാണ്‌ ശ്രീ. അച്ചുത വാര്യര്‍. ഭാര്യയോടും (ബിന്ദു / 38 വയസ്) രണ്ട് കുട്ടികളോടുമൊപ്പം (ശ്രീരാജ് / 12, അമൃത / 10‍) ആലപ്പുഴയില്‍ കളര്‍കോട്ട് ഇപ്പോളദ്ദേഹം കഴിഞ്ഞു വരുന്നു. ചില സങ്കടകരമായ കാരണങ്ങളാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ്‌ അദ്ദേഹമിന്നുള്ളത്.

ഒരു കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയെ പാടെ തകര്‍ക്കുന്ന വിപത്താണ്‌ രോഗങ്ങള്‍. രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൂടുന്നതനുസരിച്ച് കുടുബത്തിന്‍റെ താളവും പിഴയ്‍ക്കുന്നു. ശ്രീ. അച്ചുത വാര്യരുടെ കുടൂംബം ഇന്നു വന്നു പെട്ടിരിക്കുന്ന അവസ്ഥയും വ്യത്യസ്തമല്ല. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കല്ല് (Gallstone) മൂലമുണ്ടാവുന്ന ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് (Chronic Pancreatitis) എന്ന അസുഖമാണ്‌ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് പിടി പെട്ടിരിക്കുന്നത്. ഇത് ഡയബെറ്റിസിനും (Diabetes Mellitus) കാരണമായി.

തുടക്കത്തില്‍ ചെറിയ വയറു വേദനയും മറ്റുമായി തുടങ്ങിയത് (ആഗസ്റ്റ്, 2009) പിന്നീട് നീണ്ടു നില്‍ക്കുന്ന വേദനയും തുടര്‍ച്ചയായ ശര്‍ദ്ദിലുമായി മാറി. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്‌ ആദ്യമായി ഇതിന്‌ ചികിത്സ തേടിയത്. രോഗ നിര്‍ണയത്തിലെ പിഴവ്, ശരിയായ പരിചരണത്തിന്‍റെ അഭാവം എന്നിവ നിമിത്തം ഗുരുതരാവസ്ഥ യിലായ ബിന്ദുവിനെ പിന്നീട് ഈ രോഗത്തിന്‌ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഉള്ളിലെ പഴുപ്പ് നിശ്ശേഷം മാറ്റുവാനുള്ള ഇഞ്ചക്ഷനും മറ്റ് മരുന്നുകളും നല്‍കിയതിനാല്‍ ഗുരുതാവസ്ഥയില്‍ നിന്നും അന്ന് കരകേറുവാന്‍ സാധിച്ചു. സര്‍ജറി നടത്തി പാന്‍ക്രിയാസിലെ കല്ല് നീക്കം ചെയ്യേണ്ട തുണ്ടായിരുന്നെങ്കിലും രോഗിയുടെ ആരോഗ്യനില അതിനനുവദിച്ചിരുന്നില്ല. ഒരു മാസം നാലായിരം രൂപയ്ക്ക് മേല്‍ മരുന്നിനു മാത്രം ചിലവാക്കിയാണ്‌ പിന്നീടുള്ള മാസങ്ങള്‍ അച്യുത വാര്യരുടെ കുടുംബം തള്ളി നീക്കിയത്.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകവേയാണ്‌ കഴിഞ്ഞ ദിവസം രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. ഉടന്‍ തന്നെ ലേക്ക് ഷോറില്‍ എത്തിക്കുകയും വിദഗ്ദ്ധ സഹായം തേടുകയും ചെയ്തു. പരിശോധനയില്‍ കല്ല് കൂടുതല്‍ വളര്‍ന്നിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തുക എന്നതു മാത്രമേ ഒരു പരിഹാരമു ണ്ടായിരുന്നുള്ളൂ. നടത്തിയില്ലായെങ്കില്‍ ഇത് പാന്‍ക്രിയാറ്റിക് ക്യാന്‍സറായി (Pancreatic Cancer) മാറുവാനുള്ള സാധ്യതയും ഏറെയായിരുന്നു. ആദ്യ ഘട്ടം ചികില്‍സയുടേയും തുടര്‍ന്ന് ഓരോ മാസത്തേക്കുമുള്ള മരുന്നുകളുടേയും സാമ്പത്തിക ബാധ്യത തന്നെ താങ്ങുവാന്‍ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന്‌ ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഥകളി രംഗത്തുള്ള കലാകാരന്മാരുടേയും സുമനസ്സുകളുടേയും സഹായത്താല്‍ പ്രാരംഭ തുക കണ്ടെത്തി ഓപ്പറേഷന്‍ കഴിഞ്ഞ ദിവസം നടത്തുവാന്‍ സാധിച്ചു. ഒന്നര – രണ്ട് ലക്ഷത്തിനിടയില്‍ ഓപ്പറേഷനും മറ്റ് ആശുപത്രി ആവശ്യങ്ങള്‍ക്കുമായി ചിലവാക്കേണ്ടി വരുമെന്ന് കരുതുന്നു. ലേക്ക് ഷോറിലെ ഡോ. ഫിലിപ്പ് അഗസ്റ്റ്യന്‍റെയും, സര്‍ജന്‍ ഡോ. എച്ച്. രമേഷിന്‍റെയും ചികിത്സയില്‍ ബിന്ദു ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

ഭാര്യയുടെ അസുഖങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ വിഷമിപ്പിക്കുന്നതാണ്‌ മകന്റെ ആരോഗ്യ പ്രശ്നങ്ങളും. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം (Ventricular Septal Defect), തൈറോയിഡ് ഗ്രന്ഥിയുടെ ജന്മനായുള്ള അഭാവം (Hypothyroidism) എന്നീ ആരോഗ്യ പ്രശ്നങ്ങളാണ്‌ മകനുള്ളത്. പുട്ടപര്‍ത്തിയില്‍ ചികത്സ ലഭിച്ചു വരുന്ന മകന്റെ ആരോഗ്യ പരിപാലനത്തിനും വക കണ്ടെത്തേണ്ടതുണ്ട്. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം കണ്ടെത്തി വളരെ ചെറുതിലെ മകള്‍ക്കും ഓപ്പറേഷന്‍ നടത്തിയിരുന്നു. കലാരംഗത്തു നിന്നുമുള്ള വരുമാനം ഒന്നു കൊണ്ടു മാത്രം മുന്നോട്ടു പോവുക ദുഷ്കരമായ ഒരു അവസ്ഥയിലാണ്‌ ഈ കുടുംബം ഇന്നുള്ളത്.

അദ്ദേഹത്തെ ഈയൊരു അവസ്ഥയില്‍ നിന്നും കരകേറ്റുവാനായി, കഴിവും സാഹചര്യവുമുള്ളവര്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടുവാനുള്ള മാര്‍ഗങ്ങളും, നേരിട്ട് പണമടക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ള ഫെഡറല്‍ ബാക്ക് അക്കൌണ്ട് വിവരങ്ങളും ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംഭാവന വളരെ ചെറുതായി ക്കൊള്ളട്ടെ, അതു നല്‍കുവാന്‍ മനസു വെയ്ക്കുക. ഈ രീതിയില്‍ ചെറിയ സംഭാവനകള്‍ നല്‍കുവാന്‍ കുറേയധികം പേര്‍ തയ്യാറായാല്‍, ‘പലതുള്ളി പെരുവെള്ളം’ എന്നു പറയുമ്പോലെ പിടിച്ചു നില്‍ക്കുവാനൊരു തുക അദ്ദേഹത്തിന്‌ ലഭിക്കുമെന്ന് തീര്‍ച്ചയായും കരുതാം.

കലാമണ്ഡലം അച്ചുത വാര്യര്‍
കളര്‍കോട്, സനാതനപുരം പി.ഓ.
ആലപ്പുഴ, കേരളം – 688003
മൊബൈല്‍: +91 98470 99914

ബാങ്ക് അക്കൌണ്ട്:

Name: BINDU P I
Bank: FEDERAL BANK
Branch: KALARCODE
Address: Sanatanapuram P.O., Alappuzha
Account No.: 12690100156763
Account Type: SBA
IFSC Code: FDRL0001269

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അരുണ്‍ ദേവിന്റെ ശസ്ത്രക്രിയക്ക് സഹായിക്കാം

May 12th, 2010

arun-devകൂലിപ്പണിക്കാരനായ മനോജിന്റെയും ഷൈനിയുടെയും മകനാണ് ജന്മനാ ബധിരനും മൂകനുമായ അരുണ്‍ ദേവ്. മൂന്ന് വയസിനുള്ളില്‍ വിദഗ്ദ്ധ ശസ്ത്രക്രിയ നടത്തിയാല്‍ തങ്ങളുടെ മകന്റെ സംസാര ശേഷിയും കേള്‍വി ശക്തിയും ലഭിക്കും എന്ന ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അരുണിന്റെ ചികില്‍സ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്ക് വേണ്ട ആറര ലക്ഷം രൂപ പെയിന്റിംഗ് തൊഴിലാളിയായ മനോജിന് ചിന്തിക്കാന്‍ കഴിയുന്നതല്ല. ഇത്രയും നാളത്തെ ചികില്‍സ തന്നെ നടത്തിയത് സുഹൃത്തുക്കളും നാട്ടുകാരും സ്വരൂപിച്ച് നല്‍കിയ അര ലക്ഷം രൂപ ഉപയോഗിച്ചാണ്. ഒരു ദിവസത്തെ ആശുപത്രി ചിലവ് 150 രൂപയോളം വരും.

അരുണിന് മൂന്ന് വയസു തികയാന്‍ ഇനി ഒരു മാസം കൂടി മാത്രം. അതിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരുണ്യത്തിന്റെ കൈകളുമായി ആരെങ്കിലുമൊക്കെ തങ്ങളുടെ അടുക്കലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അരുണിനെ ചികില്‍സിച്ച ഡോക്ടറുടെ എഴുത്താണ് താഴെ കൊടുത്തിരിക്കുന്നത്‌.

arundev

അരുണിനെ സഹായിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് പുന്നപ്പാല സര്‍വീസ്‌ സഹകരണ ബാങ്കില്‍ എസ്. ബി. 5122 നമ്പര്‍ അക്കൌണ്ടിലും എസ്. ബി. ടി. യുടെ എസ്. ബി. 67108742252 നമ്പര്‍ അക്കൌണ്ടിലും സഹായങ്ങള്‍ എത്തിക്കാം.

(അയച്ചു തന്നത് : രാജീവ്‌ ചേലനാട്ട്)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മടക്ക യാത്രയ്ക്കുള്ള പ്രതീക്ഷയുമായി അബൂബക്കര്‍

April 13th, 2010

aboobackerഷാര്‍ജ: രോഗം വഴി മുടക്കിയ ജീവിതമാണ് കാസര്‍കോഡ് കളനാട് സ്വദേശി അയ്യങ്കോല്‍ അബൂബക്കറിന്റെത്. നാല്പ്പത്തി നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ അവസാന നാളുകളില്‍ രോഗത്തിന്റെ അവശതയില്‍ ജന്മ നാട്ടിലേയ്ക്കു മടങ്ങാനാവാതെ ദുരിതം അനുഭവിക്കു കയാണ് ഈ അറുപത്താ റുകാരന്‍.
 
1966-ല് ഖോര്ഫഘാനില് ലോഞ്ചില് എത്തി യു എ.ഇ യുടെ പല ഭാഗങ്ങളിലും മലയാളികളുടെയും പാക്കിസ്ഥാനികളുടെയും ഹോട്ടലുകലിലെ പ്രധാന പാചകക്കരനായി ജോലി നോക്കി ജീവിതത്തിന്റെ കര്ത്തവ്യങ്ങള് നിറവേറ്റുന്നതിനിടയില് രോഗം തീര്ത്തും അവശനാക്കിയ അബൂബക്കറിന് ജോലി ചെയ്യാന് കഴിയാതായി. ചികില്സാച്ചെലവിന് പണം കണ്ടെത്താനുള്ള വഴികളുമില്ലാതായി.
 
aboobackerപ്രമേഹ രോഗിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ഒരു വര്ഷക്കാലമായി വൃക്കയുടെ പ്രവര്ത്തനവും തകരാറിലാണ്.മൂത്ര തടസ്സം അനുഭവപ്പെട്ടതിനെത്തുടര്ന്ന് കൃത്രിമ മൂത്രസഞ്ചിയുമായുള്ള അബൂബക്കറിന്റെ രൂപം മനുഷ്യ മനസ്സുകളെ നൊമ്പരപ്പെടുത്തും. നാട്ടില് കൊണ്ടു പോയി വിദഗ്ധ് ചികില്സ നല്കിയാല് മത്രമേ രോഗം സുഖപ്പെടുക യുള്ളൂവെന്നാണ് ഇവിടത്തെ ഡോക്ടര്മാര് നിര്ദ്ദേശിക്കുന്നത്. സ്വന്തം അദ്ധ്വാനം കൊണ്ട് നാലു പെണ്മക്കളുടെ വിവാഹം നടത്തിയ അബൂബക്കറിന് രണ്ട് പെണ്മക്കളുടെ വിവാഹം കൂടി നടത്താനുണ്ടെന്നുള്ളത് മനോവിഷമ ത്തിനിടയാക്കുന്നു. ജന്മ നാട്ടിലേക്കുള്ള മടക്ക യാത്രയ്ക്കായി പല സംഘടനകളെയും സമീപിച്ചെങ്കിലും കാലാവധി കഴിഞ്ഞ വിസയും പസ്പ്പോര്ട്ടും പുതുക്കാന് സാധിയ്ക്കാ ഞ്ഞതിനാല് മടക്ക യാത്രയ്ക്ക് തടസ്സം അനുഭവ പ്പെട്ടിരിക്കുകയാണ്. നാല്പ്പത്തി നാല് വര്ഷത്തെ പ്രവാസ ജീവിതവും കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാന് ശ്രമിക്കുന്ന അബൂബക്കറിന് കൂടെ കൊണ്ടു പോകാന് സമ്പാദ്യങ്ങള് ഒന്നുമില്ല, രോഗത്തിന്റെ അടയാളമായി തൂക്കിയിട്ടിരിക്കുന്ന കൃത്രിമ മൂത്ര സഞ്ചി മാത്രം. നിയമത്തിന്റെ കടമ്പകള് കടന്ന് ജന്മനാട്ടില് തിരിച്ചെത്താന് പടച്ചോന് കനിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അബൂബക്കര്‍.
 
പ്രതീഷ് പ്രസാദ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിലാപങ്ങള്‍ക്കിടയില്‍ ശശാങ്കന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്

March 11th, 2010

helpdeskരോഗിയായ ഭര്‍ത്താവിന്റെ ചികില്‍സക്കു വേണ്ടി കഴിഞ്ഞ നാലു വര്‍ഷ ക്കാലമായി മലയാളിയായ ഒരു സാധു സ്ത്രീ നടത്തിയ ജീവിത പോരാട്ടത്തിന്റെ അവസാന രംഗമാണു കഴിഞ്ഞ തിങ്കളഴ്ച (8-3-2010) അല്‍ കാസ്സിമി ഹോസ്പിറ്റലില്‍ അരങ്ങേറിയത്. മലയാളിയായ കമ്പനി ഉടമയുടെ സ്വകാര്യ ആവശ്യത്തിനായി പാസ്പോര്‍ട്ട് ജാമ്യം വെച്ചതു മൂലം രോഗിയായി ത്തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായ തിരുവനന്തപുരം ചിറയിന്‍കീഴു സ്വദേശി ശശാങ്കന്‍ കഴിഞ്ഞ തിങ്കളഴ്ച ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിര്യാതനായി.

വേര്‍പാടില്‍ മനം നൊന്ത് മൃതദേഹവുമായി ജന്മ നാട്ടിലേക്ക് മടങ്ങാനാവാതെ വിലപിക്കുന്ന ശശാങ്കന്റെ ഭാര്യ ലതികയുടെ ദീന രോദനങ്ങള്‍ക്കു മുമ്പില്‍ കണ്ണും കാതും അടച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. സംഘടനയോ, സംഘാടകരോ, കമ്പനിയുടമയോ ആരുമാവട്ടെ, ഇത് വിധി പ്രസ്താവിക്കേണ്ട സമയമല്ല.

ലതികയ്ക്കു വേണ്ടി സഹായാഭ്യര്‍ത്ഥ നയുമായി മുന്നിട്ടിറങ്ങിയത് ഏഷ്യാനെറ്റ് റേഡിയോയും, കണ്‍സോളിഡേറ്റ്ഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുമണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കമ്പനിയില്‍ ഫോര്‍മാനായി ജോലി നോക്കവേ 2005ലാണ് കമ്പനി ഉടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ഇതേ സമയം ശശാങ്കന് എണ്‍പാതിനായി രത്തിലധികം(80000) ദിര്‍ഹംസ് ശമ്പള കുടിശ്ശിക ലഭിക്കാനുമുണ്ട്. പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാനോ, വിസ റദ്ദാക്കി നാട്ടിലയക്കാനോ തയ്യാറാവതെ മാനസ്സികമായി പീഢിപ്പിച്ചതാണ് രോഗിയായി ത്തീരാന് കാരണമെന്ന് ലതിക പറയുന്നു. ഡയാലിസ്സിസ്സിനു വിധേയനായി ക്കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെയും തന്നെയും നാട്ടിലയയ്ക്ക ണമെന്നാവശ്യപ്പെട്ടു കൊണ്ടു കമ്പനിയുടമ യ്ക്കെതിരെയുള്ള പരാതിയുമയി ലതിക പല സംഘടനകളെയും സമീപിച്ചെങ്കിലും പരാതികള്‍ക്കൊന്നും പരിഹാരമുണ്ടായില്ല. നാലു വര്‍ഷക്കാലമായി സൌജന്യമായാണ് ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ ഡയാലിസിസ്സ് നടത്തി ക്കൊണ്ടിരുന്നത്. ഏറെ സാമ്പത്തിക പരാധീനത കളുണ്ടായിട്ടും തയ്യല്‍ ജോലി ചെയ്തു രോഗിയായ ഭര്‍ത്തവിനെ പരിചരിച്ച ലതികയുടെ ദുഃഖ കഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തു വന്നപ്പോള്‍ അതു പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ബന്ധുക്കളുടെ സഹായത്തോടെയാണ് നാട്ടില്‍ പതിനൊന്നാം ക്ലാസ്സിലും ഒന്‍പതാം ക്ലസ്സിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ പഠനവും ജീവിത ച്ചെലവും നടന്നു പോകുന്നത്. സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്ന ഉദാര മതികളായ മുഴുവന്‍ പ്രവാസി സുഹൃത്തുക്കള്‍ക്കും ലതിക നിറ കണ്ണുകളോടെ നന്ദി പറഞ്ഞു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തി യാകുന്നതോടെ ഈയാഴ്ച തന്നെ ശശാങ്കന്റെ മൃതദേഹ ത്തോടൊപ്പം ലതികയ്കും നാട്ടിലേക്കു പോകാനാകുമെന്ന് കണ്‍സോളിഡേറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 050 677 80 33 (സലാം പാപ്പിനിശ്ശേരി) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ലതികയുടെ നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ : 19169- 95 (ചിറയിന്‍ കീഴ് കോപ്പറേറ്റീവ് ബാങ്ക്)

പ്രതീഷ് പ്രസാദ്


ePathram Help Desk Modus Operandi

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

രണ്ട് കണ്ണുകളും നഷ്ടമായ മുഹമ്മദ് നിസ്സാം സഹായങ്ങള്‍ തേടുന്നു

February 25th, 2010

muhammad-nissamഷാര്‍ജ : സഹായങ്ങള്‍ക്കു പ്രാര്‍ത്ഥനയോടെ നന്ദി പറഞ്ഞു മുഹമ്മദ് നിസ്സാമും കുടുംബവും കഴിഞ്ഞ തിങ്കളാഴ്ച്ച ജന്മനാടായ ശ്രീലങ്കയിലേക്കു മടങ്ങി. ഗള്‍ഫ് മാധ്യമവും, ഗള്‍ഫ് ന്യൂസുമാണ് നിസ്സാമും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ദുഃഖ കഥ പുറത്തു കൊണ്ടു വന്നത്. നിസ്സാം അജ്മാനില് അക്കൌണ്ടന്റായി ജോലി നൊക്കവേയാണ് അഞ്ചു മാസങ്ങള്‍ക്കു മുന്‍പു ഇടതു കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെട്ടത്. ഷാര്‍ജയിലെ സ്വകാര്യ ക്ലിനിക്കില് ചികില്‍സ തേടിയെങ്കിലും അവര്‍ നിര്‍ദ്ദേശിച്ച ലേസര്‍ ചികില്‍സയോടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുക യാണുണ്ടായത്.

ചികില്‍സയുടെ തകരാറല്ല, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവുമാണു ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടാന് കാരണമെന്നു ചികില്‍സിച്ച വനിതാ ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

ചികില്‍സാ ച്ചെലവിന് പണം കണ്ടെത്താന്‍ സഹായിച്ചതു സഹ പ്രവര്‍ത്തകരായ സക്കീറും, ഡന്നീസും, ജലീലുമണ്. നിസ്സാമിനുണ്ടായിരുന്ന ബാങ്കിലെ വന്‍ ബാദ്ധ്യത തീര്‍ത്ത് നട്ടിലേക്കുള്ള ടിക്കറ്റ് നല്കിയത് ഒരു ഇന്ത്യന്‍ സ്വര്‍ണ്ണ വ്യാപാരിയാണ്.

നിസ്സാമിന്റെ കുട്ടികള്‍ പഠിച്ച അജ്മാന്‍ ഇന്റെര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അധിക്യതരും വിദ്യാര്‍ത്ഥികളും ഒരു തുക സമാഹരിച്ചു നല്‍കി.

ജന്മ നാട്ടില്‍ തിരിച്ചെത്തി യെങ്കിലും വൃക്ക തകരാറും, പ്രമേഹവും രക്ത സമ്മര്‍ദ്ദവുമള്ള നിസ്സാം സഹായങ്ങള്‍ തേടുകയണ്.

മുഹമ്മദു ഫറൂക്ക് ഫത്തിമ ഫറീന
എ\സി 8790011328
കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് സിലോണ്‍ ലിമിറ്റഡ്,
മവനെല്ല ബ്രാഞ്ച്,
ശ്രീലങ്ക
ഫോണ്‍: 0094779704740

പ്രതീഷ് പ്രസാദ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « എ – നെഗറ്റീവ് രക്തം ആവശ്യമുണ്ട്
Next »Next Page » വിലാപങ്ങള്‍ക്കിടയില്‍ ശശാങ്കന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine