തൊഴിലാളികള്‍ക്ക്‌ ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌

June 17th, 2010

iris-scan-dubaiദുബായ്‌ : വ്യപാര പങ്കാളിയുടെ ബന്ധുക്കള്‍ ക്കെതിരെ കമ്പനിയുടമ നല്‍‌കിയ വ്യജ പരാതിയില്‍‌ യു. എ. ഇ. യില്‍ നിന്നും‌ ആ ജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തി, കണ്ണ്‌ ഉള്‍പ്പെടെ സ്കാന്‍‌ ചെയ്ത്‌ ജയിലില്‍‌ കിടന്ന്‌, നാട്‌ കടത്തലിന് വിധേയമാക്കപ്പെട്ട കോഴിക്കോട്‌ സ്വദേശികളായ ജിതിന്‍ ജോസ്, ബിനു തോമസ്, പോള്‍ ജോസഫ്‌ എന്നിവര്‍ക്ക് ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌ ലഭിച്ചു.

2002‌‌-ലാണ് കൊല്ലം‌ കൊട്ടാരക്കര സ്വദേശിയായ മ. ജോ. (പേര് വെളിപ്പെടുത്തുന്നില്ല) യും കോഴിക്കോട്‌ പശുക്കടവ്‌ സ്വദേശി പ്രസാദ്‌ ഫിലിപ്പും‌ ചേര്‍‌ന്ന്‌ തുല്യ പങ്കാളിത്തത്തോടെ ദുബായില്‍‌ ഒരു ഇലക്ട്രിക്കല്‍‌ കമ്പനി തുടങ്ങിയത്‌. മ. ജോ. യുടെ ഭാര്യയുടെ പേരിലായിരുന്നു കമ്പനി. കമ്പനി വരുമാനത്തില്‍ വന്‍‌ വര്‍‌ദ്ധന വുണ്ടായതോടെ തര്‍‌ക്കങ്ങള്‍ ഉണ്ടാവുകയും‌, 2008 ജൂണില്‍‌ പ്രസാദ്‌ ഫിലിപ്പ്‌ മുടക്കിയ തുക മടക്കി നല്‍കി, മ. ജോ. കമ്പനി സ്വന്തമാക്കു കയുമായിരുന്നു.

തുടര്‍‌ന്ന്‌ പരസ്പര ധാരണയില്‍,‌ പ്രസാദ്‌ ഫിലിപ്പ്‌ ഉള്‍പ്പെടെ ജിതിന്‍‌ ജോസ്‌, ബിനു തോമസ്, പോള്‍ ജോസഫ്‌ എന്നിവരുടെ വിസ ഒന്നിച്ച്‌ ക്യാന്‍‌സല്‍‌ ചെയ്യണമെന്ന്‌ ആവശ്യ പ്പെട്ടെങ്കിലും‌ വ്യപാര പങ്കാളിയായ പ്രസാദ്‌ ഫിലിപ്പിന്റെ വിസ ക്യാന്‍‌സല്‍‌ ചെയ്ത ശേഷം‌, ബന്ധുക്കളായ മൂന്ന്‌ പേരുടെയും‌ വിസ പിന്നീട്‌ ക്യാന്‍‌സല്‍‌ ചെയ്ത്‌ തരാമെന്ന്‌ മ. ജോ. പറഞ്ഞു വിശ്വസിപ്പി ക്കുകയായിരുന്നു. എന്നാല്‍‌ തൊഴില്‍‌ ചെയ്യുന്നതില്‍ നിന്നും‌ താമസ സ്ഥലത്തു നിന്നും‌ തൊഴിലാളി കളെ മാറ്റി നിര്‍‌ത്തി, തൊഴില്‍‌ വകുപ്പിലും‌ എമിഗ്രേഷന്‍‌ വകുപ്പിലും‌ ഓടിപ്പോയതായി വ്യാജ പരാതി നല്‍‌കി ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തനുള്ള നടപടി സ്വീകരിക്കുകയാണ് ഇയാള്‍ ചെയ്തത്. എമിഗ്രേഷനില്‍‌ ഓടിപ്പോയ പരാതി ഉള്ളതിനാല്‍‌ മറ്റു കമ്പനിയില്‍‌ ജോലി ചെയ്യാനോ, ഭയം‌ മൂലം‌ താമസ സ്ഥലത്തു നിന്നും‌ പുറത്തു പോകാനോ പറ്റിയില്ലെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു.

ഒന്നര വര്‍‌ഷത്തില്‍‌ കൂടുതലായി താമസ സൌകര്യവും‌, ഭക്ഷണവും‌, കേസ് നടത്തിപ്പിനുള്ള ചെലവും‌ ബന്ധു കൂടിയായ പ്രസാദ്‌ ഫിലിപ്പാണ് നല്‍കി വന്നത്‌. ഭീമമായ തുക നല്‍കി തുടക്കത്തില്‍ തന്നെ മറ്റൊരു വക്കീലിനെ കേസ് ഏല്‍‌പ്പിച്ചെങ്കിലും‌, കേസുകള്‍ എല്ലാം‌ തന്നെ പരാജയ പ്പെടുകയായിരുന്നു. കേസ് നടത്തിയ വക്കീലിന്റെ നിര്‍‌ദ്ദേശ പ്രകാരം‌ എമിഗ്രേഷനില്‍ കീഴടങ്ങി, കണ്ണ്` സ്കാന്‍‌ ചെയ്ത്‌, ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തിയ പാസ്സ്‌പോര്‍‌ട്ട്‌ സ്വീകരിച്ച്‌, ജയിലില്‍ കിടന്ന്‌, നാട്ടിലേക്ക്‌ പോകാന്‍‌ ഒരുങ്ങിയ പ്പോഴാണ് സാമൂഹ്യ പ്രവര്‍‌ത്തകനായ റെജി വര്‍‌ഗീസ്‌ മുഖേന യുണൈറ്റഡ്‌ അഡ്വക്കേറ്റ്‌സിലെ സലാം പാപ്പിനിശ്ശേരിയെ ഇവര്‍ സമീപിച്ചത്‌. മുന്‍‌ വ്യാപാര പങ്കാളിയോടുള്ള വൈരാഗ്യം‌ തീര്‍‌ക്കാന്‍‌ വേണ്ടിയാണ് മ. ജോ. ബന്ധുക്കളായ മൂന്ന്‌ തൊഴിലാളികളെ വ്യാജ പരാതി നല്‍‌കി ജയിലില്‍‌ കിടത്തി, ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്താന്‍‌ നടപടി എടുത്തതെന്ന കാര്യം‌ രേഖാമൂലം‌ ദുബായ്‌ തൊഴില്‍‌ വകുപ്പിലെ ഉന്നതാധി കാരികളെയും‌, എമിഗ്രേഷന്‍‌ വകുപ്പിനെയും‌ തൊഴിലാളികള്‍ നല്‍കിയ പവര്‍‌ ഓഫ്‌ അറ്റോര്‍‌ണി മുഖേന സലാം‌ പാപ്പിനിശ്ശേരി തന്നെ നേരിട്ട്‌ ധരിപ്പിച്ചു. തൊഴിലാളികള്‍ മൂന്ന്‌ പേരും‌ പ്രസാദ്‌ ഫിലിപ്പിന്റെ ബന്ധുക്കളാണെന്ന്‌ തെളിയിക്കാന്‍‌, കോഴിക്കോട്‌ പശുക്കടവ്‌ സെന്‍റ് തെരേസാസ് പള്ളിയിലെ ഇടവക വികാരി ഫാദര്‍‌ ജോസിന്റെ സാക്ഷി പത്രം‌ സഹായകരമായി. മ. ജോ. യെ എമിഗ്രേഷന്‍‌ വകുപ്പ്‌ സമന്‍‌സ്‌ അയച്ച്‌ വരുത്തി തൊഴിലാളി കള്‍ക്കെതിരെ നല്‍‌കിയ പരാതി പിന്‍‌വലിക്കാന്‍‌ ആവശ്യപ്പെട്ടെങ്കിലും‌, കമ്പനി സ്പോണ്‍സറായ അറബിയേയും‌ കൂട്ടി വന്ന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തി, നാട്ടിലേക്ക്‌ കയറ്റി അയക്കാന്‍‌ രേഖാമൂലം‌ പരാതി സമര്‍‌പ്പിക്കുക യായിരുന്നു. എന്നാല്‍‌ എമിഗ്രേഷന്‍‌ വകുപ്പിലെ ഉന്നതാധി കാരികള്‍ ഇടപെടുകയും‌, സലാം‌ പാപ്പിനിശ്ശേരി മുഖേന സമര്‍‌പ്പിച്ച രേഖകള്‍ പരിശോധിച്ച്‌ എമിഗ്രേഷന്‍‌ വകുപ്പ്‌ കണ്ണ്‌ സ്കാന്‍‌ ചെയ്തത്‌ പിന്‍‌വലിച്ച്‌, ഭീമമായ പിഴ ഒഴിവാക്കി, ജയിലില്‍ കിടത്താതെ, ആജീവനാന്ത വിലക്കില്‍‌ നിന്നും‌ തൊഴിലാളികളെ ഒഴിവാക്കുകയായിരുന്നു.

ജീവിതത്തില്‍‌ ഒരിക്കലും‌ യു. എ. ഇ. യില്‍ തിരിച്ചെത്താന്‍‌ സാധിക്കില്ല എന്നു കരുതിയ തങ്ങള്‍ക്ക്‌ നിയമ പോരാട്ടത്തിലൂടെ ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌ ഉണ്ടായത്‌, നിയമ പ്രതിനിധി സലാം‌ പാപ്പിനിശ്ശേരിയുടെ കരുതലോടെയുള്ള ഇടപെടലാണെന്ന്‌ മൂവരും‌ നന്ദിയോടെ പറയുന്നു.

പ്രതീഷ്‌ പ്രസാദ്‌

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിലാപങ്ങള്‍ക്കിടയില്‍ ശശാങ്കന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്

March 11th, 2010

helpdeskരോഗിയായ ഭര്‍ത്താവിന്റെ ചികില്‍സക്കു വേണ്ടി കഴിഞ്ഞ നാലു വര്‍ഷ ക്കാലമായി മലയാളിയായ ഒരു സാധു സ്ത്രീ നടത്തിയ ജീവിത പോരാട്ടത്തിന്റെ അവസാന രംഗമാണു കഴിഞ്ഞ തിങ്കളഴ്ച (8-3-2010) അല്‍ കാസ്സിമി ഹോസ്പിറ്റലില്‍ അരങ്ങേറിയത്. മലയാളിയായ കമ്പനി ഉടമയുടെ സ്വകാര്യ ആവശ്യത്തിനായി പാസ്പോര്‍ട്ട് ജാമ്യം വെച്ചതു മൂലം രോഗിയായി ത്തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായ തിരുവനന്തപുരം ചിറയിന്‍കീഴു സ്വദേശി ശശാങ്കന്‍ കഴിഞ്ഞ തിങ്കളഴ്ച ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിര്യാതനായി.

വേര്‍പാടില്‍ മനം നൊന്ത് മൃതദേഹവുമായി ജന്മ നാട്ടിലേക്ക് മടങ്ങാനാവാതെ വിലപിക്കുന്ന ശശാങ്കന്റെ ഭാര്യ ലതികയുടെ ദീന രോദനങ്ങള്‍ക്കു മുമ്പില്‍ കണ്ണും കാതും അടച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. സംഘടനയോ, സംഘാടകരോ, കമ്പനിയുടമയോ ആരുമാവട്ടെ, ഇത് വിധി പ്രസ്താവിക്കേണ്ട സമയമല്ല.

ലതികയ്ക്കു വേണ്ടി സഹായാഭ്യര്‍ത്ഥ നയുമായി മുന്നിട്ടിറങ്ങിയത് ഏഷ്യാനെറ്റ് റേഡിയോയും, കണ്‍സോളിഡേറ്റ്ഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുമണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കമ്പനിയില്‍ ഫോര്‍മാനായി ജോലി നോക്കവേ 2005ലാണ് കമ്പനി ഉടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ഇതേ സമയം ശശാങ്കന് എണ്‍പാതിനായി രത്തിലധികം(80000) ദിര്‍ഹംസ് ശമ്പള കുടിശ്ശിക ലഭിക്കാനുമുണ്ട്. പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാനോ, വിസ റദ്ദാക്കി നാട്ടിലയക്കാനോ തയ്യാറാവതെ മാനസ്സികമായി പീഢിപ്പിച്ചതാണ് രോഗിയായി ത്തീരാന് കാരണമെന്ന് ലതിക പറയുന്നു. ഡയാലിസ്സിസ്സിനു വിധേയനായി ക്കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെയും തന്നെയും നാട്ടിലയയ്ക്ക ണമെന്നാവശ്യപ്പെട്ടു കൊണ്ടു കമ്പനിയുടമ യ്ക്കെതിരെയുള്ള പരാതിയുമയി ലതിക പല സംഘടനകളെയും സമീപിച്ചെങ്കിലും പരാതികള്‍ക്കൊന്നും പരിഹാരമുണ്ടായില്ല. നാലു വര്‍ഷക്കാലമായി സൌജന്യമായാണ് ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ ഡയാലിസിസ്സ് നടത്തി ക്കൊണ്ടിരുന്നത്. ഏറെ സാമ്പത്തിക പരാധീനത കളുണ്ടായിട്ടും തയ്യല്‍ ജോലി ചെയ്തു രോഗിയായ ഭര്‍ത്തവിനെ പരിചരിച്ച ലതികയുടെ ദുഃഖ കഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തു വന്നപ്പോള്‍ അതു പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ബന്ധുക്കളുടെ സഹായത്തോടെയാണ് നാട്ടില്‍ പതിനൊന്നാം ക്ലാസ്സിലും ഒന്‍പതാം ക്ലസ്സിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ പഠനവും ജീവിത ച്ചെലവും നടന്നു പോകുന്നത്. സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്ന ഉദാര മതികളായ മുഴുവന്‍ പ്രവാസി സുഹൃത്തുക്കള്‍ക്കും ലതിക നിറ കണ്ണുകളോടെ നന്ദി പറഞ്ഞു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തി യാകുന്നതോടെ ഈയാഴ്ച തന്നെ ശശാങ്കന്റെ മൃതദേഹ ത്തോടൊപ്പം ലതികയ്കും നാട്ടിലേക്കു പോകാനാകുമെന്ന് കണ്‍സോളിഡേറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 050 677 80 33 (സലാം പാപ്പിനിശ്ശേരി) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ലതികയുടെ നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ : 19169- 95 (ചിറയിന്‍ കീഴ് കോപ്പറേറ്റീവ് ബാങ്ക്)

പ്രതീഷ് പ്രസാദ്


ePathram Help Desk Modus Operandi

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« രണ്ട് കണ്ണുകളും നഷ്ടമായ മുഹമ്മദ് നിസ്സാം സഹായങ്ങള്‍ തേടുന്നു
e പത്രം ഹെല്‍പ്‌ ഡെസ്ക് പ്രവര്‍ത്തന രീതി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine