My Love for Krishna

September 22nd, 2008

I love Krishna in His two manifestations. As my son I love Him. When I hear someone tells about Him, tears roll up in my eyes.

One day I asked myself as why do I love Him? For a moment there came no reply to this introspection. But then arose a torrent of summed up fragments of thoughts in my subconscious thought levels.

I love Him for his mischief. One day His mother beat Him severely for eating sand. She asked Him to open His mouth. He did not. She repeatedly asked Him. He seemed not listening to her words. She got angry and started beating Him black and blue. Then He opened His mouth. Lo!! It was unbelievable and indescribable what she saw in His mouth. She found the whole universe whirling round, where she could see everything including herself and also the sand which He was found eating. This thought rolls up tears in my eyes.

He is there in anything and everything. He is omnipotent and omnipresent. He can shrink as small as a little drop of dew and He can grow as vast as a mighty ocean. He manifests in the whole cosmos.

When gopikas (His female play mates) were bathing in the river Yamuna, one day he stole their clothes and asked them to go near Him. They grew shy as it is natural with womanhood. He taught them an eternal truth as there is no veil of shyness, fear, hatred or any other emotion other than love to reach Him. This incident throb my heart.

Love has no barrier. It is full by itself. There is no lesser or greater love. It merges in love. The eternal love of Radha and Krishna freshen up my thoughts and spirit. This thought draws me closer to my wife. The love of Prakriti and its Creator.

He is a celebration to everybody. His thoughts celebrate my mind.

Pranams, to my Love my Lord.

Jayaprakash T. S. (A teacher, working in the Maldives.)
jayaprakashts@gmail.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഓണം സ്വത്വം വീണ്ടെടുക്കുന്ന ഉത്സവം – സഫറുള്ള പാലപ്പെട്ടി

September 11th, 2008

പ്രജാതത്പരനനും നീതിമാനും ദാന ശീലനും കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി സ്വജീവന്‍ തന്നെ​‍ ത്യജിക്കാന്‍ സദ്ധനുമായ മാവേലി എന്ന ഒരു ഭരണാധി കാരിയുടേയും മഹാ വിഷ്ണുവിന്റെ വാമനാവതാര ത്തിന്റേയും സത്യാസത്യങ്ങ ള്‍ക്കിടയിലുള്ള സാങ്കല്‍പിക കഥ നമ്മുടെ മനസ്സില്‍ വീണ്ടും തെളിയുന്നു. ഓണം പോലെ മലയാളിയെ ഉത്സാഹ ഭരിതമാക്കുന്ന മറ്റൊരു ഉത്സവമില്ല എന്നു തന്നെ പറയാം.

(ഗള്‍ഫിലെ ഓണ സദ്യകളില്‍ നിന്ന‍്‌ ഒരു ദൃശ്യം)

കേരള ത്തനിമയുള്ള പല വിനോദങ്ങളും കലാ രൂപങ്ങളും ഓണവുമായി ബന്ധപ്പെട്ടവയാണ്‌. ആഘോഷങ്ങളെല്ലാം വെറും കെട്ടു വേഷങ്ങളായി അധപതിച്ച ഈ ഉത്തരാധുനിക യുഗത്തില്‍ ഓണത്തിന്റെ മഹിമയും തനിമയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്‌ എന്ന യാഥാര്‍ത്ഥ്യം നമുക്ക്‌ അവഗണിക്കാനാവില്ല. ഓണ ത്തുമ്പി, ഓണ വെയില്‍, ഓണ നിലാവ്‌, ഓണ ക്കാറ്റ്‌, ഓണ പ്പൂക്കള്‍, ഓണ ത്തല്ല്‌, കൈക്കൊട്ടിക്കളി, പുലിക്കളി, തലപ്പന്തു കളി എല്ലാം തന്നെ അലങ്കരിച്ച വാക്കുകളായി മാറിയിരിക്കുന്നു.

ജല തരംഗങ്ങളെ കീറി മുറിച്ച്‌ കുതിച്ചു പായുന്ന വള്ളങ്ങള്‍ക്കു പ്രചോദനമേകുന്ന വഞ്ചി പ്പാട്ടുകള്‍, ഉത്സാഹ ത്തിമര്‍പ്പോടെ ഊഞ്ഞാ ലാടുമ്പോള്‍ പാടുന്ന ഊഞ്ഞാല്‍ പാട്ടുകള്‍, മലയാള മങ്കമാരുടെ മനം മയക്കുന്ന തിരുവാതിര പ്പാട്ടുകള്‍, തൃക്കാക്കരപ്പനെ തിരുമുറ്റത്തു പൂക്കളം തീര്‍ത്ത്‌ വരവേല്‍ക്കാന്‍ പൂ തേടി പ്പോകുന്ന ബാലികാ ബാലന്‍മാരുടെ പൂപ്പൊലി പ്പാട്ടുകള്‍, തിരുവോണ നാളില്‍ തിരുമുറ്റത്ത്‌ മങ്കമാര്‍ ചുവടു വെച്ച്‌ കുമ്മിയടിച്ചു പാടുന്ന കുമ്മിയടി പ്പാട്ടുകള്‍, ഓന്നാനാം തുമ്പിയേയും അവള്‍ പെറ്റ മക്കളേയും തുയിലുണര്‍ത്തുന്ന തുമ്പി തുള്ളല്‍ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഒത്തിരി യൊത്തിരി മധുര സ്വാസ്ഥ്യങ്ങളും സ്വപ്നങ്ങളും നെയ്യാന്‍ സഹായകര മാകുന്ന‍ുണ്ട്‌. അതു കൊണ്ടു തന്നെയാണ് പഴയ തലമുറ ഇല്‍ക്ട്രോണിക്‌ കാഴ്ച പ്പെട്ടികളിലൂടെയും ഇപ്പോഴും ഓണ ക്കാല കലാ രൂപങ്ങള്‍ക്ക്‌ കണ്ണും കാതും കൂര്‍പ്പിച്ചു പോരുന്നത്‌.

മലയാളത്തിന്റെ മനസ്സ്‌ പൂക്കുന്നത്‌ ഓണത്തിനാണ്‌. നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളെ, ഓര്‍മ്മകളെ, അപ്പോള്‍ കയ്യെത്തി പ്പിടിക്കുന്ന‍ു. കുട്ടി ക്കാലത്ത്‌ കണ്ട പൂവിന്റെ ഭംഗി, അന്ന‍ു കണ്ട ഓണ നിലാവ്‌, അന്ന‍ു കേട്ട തിരുവാതിര പ്പാട്ട്‌, കൈ ക്കൊട്ടി ക്കളി പ്പാട്ടിന്റെ ഈണം… അങ്ങനെ യെന്തിന്റെ യൊക്കെയോ ഓര്‍മ്മകള്‍ കൊണ്ട്‌ മനസ്സ്‌ പിന്ന‍െയും പിന്ന‍െയും പൂക്കുകയാണ്‌.

പൂവേ പൊലി പൂവേ… എന്ന‍്‌ പാടാനറിയാത്ത ഇളം തലമുറ ഓണത്തെ ‘ഓന’മാക്കുമ്പോള്‍ മലയാളിക്കു നഷ്ടമാകുന്നത്‌ അവന്റെ സ്വത്വമാണെന്ന യാഥാര്‍ത്ഥ്യം ഇനി എന്നാണ്‌ നാം തിരിച്ചറിയുക?

2

ഓണക്കാലത്ത്‌ അവതരിപ്പിച്ചു വരുന്ന കലകള്‍ ഇന്ന‍ു ഗ്രാമങ്ങളില്‍ നിന്ന‍ു പോലും അപ്രത്യക്ഷ മായിരിക്കുന്ന‍ു. ടി. വി. ചാനലുകളിലും സര്‍ക്കാര്‍ പരിപാടികളിലും ഇവ ഒതുങ്ങുന്ന അവസ്ഥയായി. ഓണത്തെ ഘോഷ യാത്രയുടെ ചടങ്ങുകളാക്കി മാറ്റിയ നാം അത്ത പ്പൂക്കളങ്ങളില്‍ പ്ലാസ്റ്റിക്‌ പൂക്കളും ഉപ്പ്‌ പൂക്കളും തേങ്ങാ പീര പ്പൂക്കളും വിരിയിക്കുന്ന‍ു. പൂക്കളമിന്ന‍ു ജാഡ പ്രകടിപ്പിക്കാനുള്ള ഒരു മത്സര വേദിയായി മാറിയിരിക്കുന്ന‍ു. ഓണ ക്കളികളും ഓണ ക്കാഴ്ചകളും ഓര്‍മ്മ മാത്രമായി. ഓണം നാളില്‍ ഓണ പ്പുടവയും ഓണ സദ്യയും കഴിഞ്ഞാല്‍ പിന്നെ​പ്രമുഖ സ്ഥാനം ഓണ ക്കളികള്‍ക്കും ഓണ പ്പാട്ടുകള്‍ക്കുമാണ്‌. ഓണ പ്പാട്ടുകള്‍ കാസറ്റുകളായി നമ്മുടെ സ്വകാര്യ മുറികള്‍ കീഴടക്കിയിരിക്കുന്ന‍ു. എല്ലാ കളികളും ക്രിക്കറ്റ്‌ കളിയിലും എല്ലാ കാഴ്ചകളും ടെലിവിഷനു മുന്ന‍ിലും ഒതുങ്ങിപ്പോകുന്ന‍ു.

ഓണവും പെരുന്ന‍ാളും ക്രിസ്തുമസ്സുമെല്ലാം കളങ്കമേല്‍ക്കാത്ത ഗ്രാമ സൗന്ദര്യത്തിന്റെ ആഘോഷങ്ങള്‍ കൂടിയായിരുന്ന‍ു മാനവരെല്ലാം ഒന്നാണെന്ന ഐക്യ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഇത്തരം ആഘോഷങ്ങളെല്ലാം ഇന്ന‍ു കാലത്തിന്റെ കാണാമറയത്തേക്ക്‌ പൊയ്ക്കൊ ണ്ടിരിക്കുന്ന‍ു.

വര്‍ണ്ണങ്ങളും പൂക്കളും ഓരോ വിഭാഗങ്ങളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങളാക്കി മാറ്റി. ജാതി മത വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ മത സൗഹാര്‍ദ്ദ ത്തിന്റേയും സാഹോദര്യ ത്തിന്റേയും പ്രതീകമായ ഓണത്തെ പോലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമാക്കി പ്രാന്ത വത്ക്കരിക്കാനുള്ള ശ്രമം തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന‍ു. അത്തരമൊരു പ്രാന്ത വത്ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട സംസ്കൃത ഭാഷയുടെ പാതയിലേ യ്ക്കാണോ ഓണത്തേയും ഇവര്‍ തള്ളി വിടുന്നത്‌?

കുട്ടിക്കാലത്ത്‌ അയലത്തെ അന്യ മതസ്ഥരായ കുട്ടികളോടൊപ്പം പൂ പറിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കിടയിലും ഞങ്ങളുടെ വീടുകള്‍ക്കിടയിലും ഒരതിരുകളും ഉണ്ടായിരുന്ന‍ില്ല. എന്റെ വീട്ടിലെ ഓണം സമ്പന്നമാ ക്കിയിരുന്നത്‌ ഓണ ത്തലേന്ന‍്‌ എന്റെ ബാപ്പയുടെ സുഹൃത്തായ കുഞ്ഞന്‍ നായരുടെ വീട്ടില്‍ നിന്ന‍്‌ പുഴ കടത്ത്‌ വാഴ ക്കുലകളും പ്രഭാകരന്‍ മാഷുടെ വീട്ടില്‍ നിന്നെത്തുന്ന പപ്പട ക്കെട്ടുകളുമാണ്‌. ഇത്തരം സൗഹൃദങ്ങളുടെ ദൃഢപ്പെ ടുത്തലായിരുന്ന‍ു ഞങ്ങള്‍ക്ക്‌ ഓണം.

പിന്നെവിടെയോ മുറിവേറ്റ ആ ബന്ധം സര്‍വ്വ ശക്തിയും സംഭരിച്ച്‌ ഇതള്‍ വിരിഞ്ഞത്‌ ഗള്‍ഫ്‌ നാട്ടിലെത്തി യപ്പോഴാണ്‌. മതേതരത്വത്തെ കുറിച്ച്‌ വാ തോരാതെ പ്രഭാഷിക്കുകയും മത വൈരം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഭാരതത്തില്‍ നിന്നും മതാധിഷ്ഠിത രാജ ഭരണത്തിന്‍ കീഴില്‍ കഴിയുന്ന യു. എ. ഇ. യിലെ ത്തിയപ്പോഴാണ്‌ മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ ഊഷ്മ ളാനുഭവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്‌.

3

വ്യത്യസ്ത മതക്കാരായ മലയാളികള്‍ ഒരു ബള്‍ബിന്റെ കീഴില്‍ ഒരുമിച്ച്‌ ഭക്ഷണം പാകം ചെയ്ത്‌ ഒരൊറ്റ പാത്രത്തില്‍ വട്ടം വളഞ്ഞിരുന്ന‍്‌ ഭക്ഷിച്ച്‌ ഒരു പായയില്‍ കിടന്നുറങ്ങി ഒരുമിച്ച്‌ ജോലിക്ക്‌ പോകുന്ന മനോഹര കാഴ്ച ഈ ഗള്‍ഫ്‌ മണ്ണിലല്ലാതെ മറ്റെവിടെയാണ്‌ ഇന്ന‍്‌ നമുക്ക്‌ കാണാന്‍ കഴിയുക! ഓണവും പെരുന്ന‍ാളും വിഷുവും ക്രിസ്തുമസ്സെല്ലാം ഞങ്ങള്‍ക്ക് ഒരു പോലെയാണ്‌.

(അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഓണ സദ്യ ഒരുക്കുന്ന വനിതാ പ്രവര്‍ത്തകര്‍)

സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മൂലം വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കുന്ന ഓണ സദ്യകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും. ഇത്തവണ ഓണമെത്തിയത്‌ റംസാന്‍ മാസത്തിലായതു കൊണ്ട്‌ മുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തിനു മുറിവേല്‍ക്കാ തിരിക്കാന്‍ റംസാനു ശേഷമാണ്‌ ഓണ സദ്യകള്‍ ഒരുക്കുന്നത്‌. ഘോഷ യാത്രകളും മഹാബലിയുടെ എഴുന്നെള്ളത്തുമെല്ലാം ഉള്ള പരിധിക്കും പരിമിതിക്കും ഉള്ളില്‍ നിന്ന‍ു കൊണ്ട്‌ അവര്‍ സംഘടിപ്പിക്കുന്ന‍ു. വള്ളം കളികള്‍ സ്റ്റേജില വതരിപ്പിച്ച്‌ സംതൃപ്തി നേടുന്ന‍ു.

പൂക്കളങ്ങ ളൊരുക്കാന്‍ യഥാര്‍ത്ഥ പൂക്കള്‍ ലഭ്യമാകാ ത്തതു കൊണ്ട്‌ ഉപ്പിലും തേങ്ങാപീരയിലും വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തി “നാട്ടില്‍ തേങ്ങ പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ ചിരട്ടയെങ്കിലും പൊളിക്കട്ടെ” എന്ന വാശിയോടെ പൂക്കളങ്ങളൊരുക്കുന്ന‍ു. സംഘടനകള്‍ പരസ്പരം മത്സരിക്കുന്ന‍ു. മികച്ച ഓണാ ഘോഷം തങ്ങളുടേ തായിരിക്കണമെന്ന വാശിയോടെ.

എല്ലാവരേയും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു സോഷ്യലിസ്റ്റ്‌ ഭരണ ക്രമമാണ്‌ ഓണമെന്ന സങ്കല്‍പം. പക്ഷെ, അത്തരമൊരു ഭരണ രീതിയിലേയ്ക്ക്‌ നാം ഇനിയും ബഹുദൂരം സഞ്ചരിക്കേ ണ്ടിയിരിക്കുന്ന‍ു. ജാതി മത വര്‍ണ്ണ ചിന്തകള്‍ ആര്‍ത്തട്ട ഹസിക്കുമ്പോള്‍ വര്‍ഗ്ഗീയ സങ്കല്‍പങ്ങള്‍ പത്തി വിടര്‍ത്തി യാടുമ്പോള്‍ ഗുജറാത്തും ഒറീസ്സയും സൃഷ്ടി ക്കപ്പെടുമ്പോള്‍ ഇന്നും ഒരു ജനത ഓണമെന്ന സങ്കല്‍പത്തെ സാഘോഷം കൊണ്ടാടുന്ന‍ു. അതു തന്നെയാണ്‌ ഓണത്തിന്റെ മാഹാത്മ്യവും.

സഫറുള്ള പാലപ്പെട്ടി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

September 11th, 2008

പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയും ഇല്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തി പ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം. ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാ ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ അത്യാഹ്ലാദ മുയര്‍ത്തുന്നുണ്ട്. ഐശ്വര്യ പൂര്‍ണ്ണമായ നല്ലൊരു നാളെയെ പ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറി ക്കഴിഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു. വയലേലകളില്‍ ചോര നീരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്ത മായിരുന്നു. കള്ള കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങ മാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞ്ഞിരുന്ന നെല്ലും മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടു മുറ്റത്ത് വര്‍ണ്ണ പൂക്കള മൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങ ളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെ യുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേല കളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപര സമുച്ചയങ്ങളും പടുത്തുയര്‍ ത്തിയിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.

ഓണ ക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും പുല്‍ച്ചെടികളും മലയാള നാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാ ക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞ് വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിത യായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.

ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കള മൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണ പ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുട വയറും കൊമ്പന്‍ മീശയും ഓല ക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു.

കാലം കഴിയും തോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു. ഓണ നാടും ആകെ മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു. വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്ര യായി മാറിയിരിക്കുന്നു. എല്ലാ വിധ കൊള്ളക്കും കൊള്ളരു തായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധി കാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടി ക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.

സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറി ക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മാതാ പിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍, സ്വന്തം ചോരയില്‍ പിറന്ന പെണ്‍ മക്കളെ പ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക പീഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കട ക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങള്‍, ദിനം പ്രതി എത്രയെത്ര ക്രൂര കൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹായരായ മനുഷ്യരുടെ ദീന രോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ ക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌.

ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?

മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ്ഞ നല്ലൊരു പുഞ്ചിരി വിടരാന്‍ കൊതിക്കു ന്നവരെങ്കിലും ആകാം നമുക്ക്. സ്നേഹ പൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയ ബന്ധങ്ങള്‍ തമ്മില്‍ തീര്‍ക്കുന്ന ഒരു സ്നേഹ പൂക്കളമൊരുക്കാം നമുക്ക്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആതുര സേവന മേഖലയിലെ വേട്ടക്കാര്‍

August 11th, 2008

stethescope-epathram

“നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.

ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.

ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താ‍ല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.

ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ – ശ്രാവ്യ – പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.

ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.

സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു

ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.

“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.

ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാ‍ഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.

ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാ‍ര്‍.

നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.

സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.

എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ‍ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!

ഫൈസല്‍ ബാവ


കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്
2. പി. സുന്ദരരാജന്‍

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

A tribute to dear departed FUNA

August 8th, 2008

Funa you were our shelter. For many years you sheltered us from scorching heat. You sheltered many tiny living organism for many decades. Our children enjoyed your cool refreshing shade over many years. You were a standing witness to many events in the growth of this Alma Mater. Many glittering faces had moved under your nose. Many in their life’s turn do remember you and many weep on your sudden departure.

The nature has called you back to its bosom. We love to feel that you have got a lift up. You are journeying into another process of evolution to a higher dimension. We love to remember that you are in a blissful world in the realm of time. In times ahead, in the process of evolution, our successors will witness you in another greater manifestation.

We don’t curse the wind on that ill-fated day. Wind was only a cause. It was only a medium of call. If we curse the wind, we have to curse Bush and Osama. One complements the other. Both are two sides of the same coin, with the same goal. This too is another cosmic play.

So no curse to the cause as cause and effect are inexorable. But we lament on your sudden demise. Everything lovely disappears at short notice reminding us the momentary life on earth. You were born green, lived green and remain evergreen in our mind.

A drop of tear at your feet.


There was a Funa tree (in Malayalam it is called ‘Punna’) in our school campus on the assembly ground. It shaded our school ground for six decades. But it was uprooted a week ago by storm at night. Its sudden departure was a shock to all of us in the school. We wish to share our grief with the esteemed readers of ePathram.

Jayaprakash T.S.
Secondary Supervisor
Baa Atoll Education Centre
C/o Ministry of Education
Maldives.
jayaprakashts@gmail.com


- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 10 of 14« First...89101112...Last »

« Previous Page« Previous « ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… (ഒരു സ്വതന്ത്ര വീക്ഷണം)
Next »Next Page » ആതുര സേവന മേഖലയിലെ വേട്ടക്കാര്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine