സമൂഹ വിവാഹം @ വടകര

December 1st, 2008

വിവാഹ ധൂര്‍ത്തിനും ആഡംബരത്തിനും സ്ത്രീധനത്തിനും എതിരെയുള്ള ബോധവല്‍കരണ ശ്രമങ്ങളുടെ ഭാഗമായി വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ്, വടകരയില്‍ സംഘടിപ്പിക്കുന്ന നൂറ് നിര്‍ധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള അപേക്ഷാ തിയ്യതി അവസാനിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണം നൂറ് കവിഞ്ഞു.

ഫോറം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അടിസ്ഥാനമാക്കി, ഏറ്റവും അര്‍ഹത ഉള്ളവരെ കണ്ടെത്താനുള്ള വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിച്ചു. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, അന്വേഷണം നടത്തിയുമാണ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്ക പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയും ഈ സമൂഹ വിവാഹം പൂര്‍ണ്ണമായും കുറ്റമറ്റതാക്കി തീര്‍ക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ഈ സദുദ്യമത്തിന് പിന്തുണയുമായി അബുദാബിയിലെ സാംസ്കാരിക സംഘടനകളും രംഗത്തു വന്നു. ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, എന്നീ സംഘടനകള്‍ ഒരോ യുവതികളുടെ വിവാഹ ച്ചെലവ് പൂര്‍ണ്ണമായി
വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മഹത്തായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രവാസി മലയാളികളുടെ കൂട്ടായ മുന്നേറ്റമായി
മാറ്റുന്നതില്‍ സംത്യപ്തിയുണ്ടെന്നും വടകര എന്‍. ആര്‍. ഐ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ സംഘടനകള്‍ സമൂഹ വിവാഹത്തിന്‍റെ ഭാഗമാവാന്‍ മുന്നോട്ടു വരുമെന്നും വടകര എന്‍. ആര്‍. ഐ. ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് : സമീര്‍ ചെറുവണ്ണൂര്‍ 050 742 34 12

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

100 തൊഴില്‍ വിഭാഗക്കാര്‍ക്ക് യു.എ.യില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിരോധിച്ചു

December 1st, 2008

ദുബായ്: യു.എ.യിലെ 100 തൊഴില്‍ വിഭാഗങ്ങളെ വാഹനലൈസന്‍സ് ലഭിക്കാത്ത പട്ടികയിലേക്ക് മാറ്റി. പാചകവിദഗ്ദര്‍, മരപ്പണിക്കാര്‍, കഫതേരിയ വെയിറ്റേഴ്സ് തുടങ്ങി മിക്ക അവിദഗ്ധ ജോലിക്കാരേയും ഇത് ബാധിക്കും. പുതിയ നിര്‍ദ്ദേശപ്രകാരം യൂനിവേഴ്സിറ്റി ബിരുദം ആവശ്യമില്ലാത്ത ജോലിവിഭാഗക്കാര്‍ക്കൊന്നും തന്നെ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഗതാഗത വിഭാഗത്തിന് ലഭിച്ചതിനാല്‍ ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇത് ബാധകമായിരിക്കും. എന്നാല്‍ രജിസ്ത്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായവരെ ഇത് ബാധിക്കാനിടയില്ലെന്നാണ് കരുതപ്പെടുന്നത്.

-

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം ബഹറൈനില്‍

December 1st, 2008

ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.

ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ, ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധി ച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരി കോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക.

പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദീനീ സേവനം മത ബാധ്യത – ബാപ്പു മുസ്ലിയാര്‍

December 1st, 2008

ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച്‌ ദീനീ കാര്യങ്ങളില്‍ അത്‌ വിശ്വാസികള്‍ക്ക്‌ മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -​‍ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്ന‍ു അദ്ദേഹം.

“കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്ന‍ാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്ന‍ുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്ന‍ും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ്‌ തിരു നബി അരുളിയിട്ടുള്ളത്‌.

ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്‌. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്‌. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ്‌ അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്ന‍ു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. ‘ഒറ്റ മരം കാവാവുകയില്ല’ എന്ന പഴ മൊഴിയും അതാണ്‌ നമ്മെ ത്യര്യപ്പെടുത്തുന്നത്‌.

ദേര – സബഖയിലെ ഇന്റക്സ്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ്‌ എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തുടര്‍ന്ന‍്‌ ദുബൈ സുന്ന‍ി സെന്റര്‍ സെക്രട്ടറി സിദ്ധീഖ്‌ നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്ന‍ിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു.

മിദ്ലാജ്‌ റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട്‌ അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ്‌ പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ്‌ തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

ഉബൈദ് (056-6041381)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓമാന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ മലയാളിയായ മൈഥിലി നയിക്കും

November 30th, 2008

ഡിസംബര്‍ 14 മുതല്‍ 23 വരെ തായ്‌ലാന്റിലെ ചിയാങ് മാ യില്‍ നടക്കുന്ന ഏഷ്യന്‍ കണ്‍‌ട്രോള്‍ ബോര്‍ഡ് ക്രിക്കറ്റ് 19 വയസ്സില്‍ താഴെയുള്ള വനിതാ ടീമിന്റെ ക്യാപ്റ്റനായി മൈഥിലി മധുസൂധനന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ടീമിന്റെ വിക്കറ്റ് കീപ്പറായ മൈഥിലിയോടൊപ്പം ബൌളറായ സഹോദരി മീരയും ടീമിലുണ്ട്. ആദ്യമായാണ് ഒരു ഒമാന്‍ ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യം മലയാളിക്കു കിട്ടുന്നത്. ഡിസംബര്‍ 5 ന് തായ്ലാന്റിലേക്കു തിരിക്കുന്ന ടിം 23 വരെ പങ്കെടുക്കുന്ന മത്സരങ്ങളില്‍ രണ്ടു ഗ്രൂപ്പുകളിലായി 14 ടീമുകളാണുള്ളത്. പത്തനംതിട്ട സ്വദേശിനിയായ മോനിഷാ നായരാണ് ടീമിലെ മറ്റൊരു മലയാളി സാന്നിദ്ധ്യം. സ്റ്റാന്‍ഡ് ബൈയായി ജുവാന്‍ ഡിക്കോത്ത എന്ന കൊച്ചി സ്വദേശിനിയും.

ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ഇണ്ടംതുരുത്തില്‍ ഈ ജി മധുസൂധനന്റേയും രാജലക്ഷ്മി മധുസൂധനന്റേയും മക്കളാണ് മൈഥിലിയും മീരയും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗൂബ്രയില്‍ 11ം ക്ലാസ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. അമ്മ രാജലക്ഷ്മി അതേ സ്കൂളിലെ മലയാളം അദ്ധ്യാപികയും.
നവമ്പര്‍ 10 മുതല്‍ 14 വരെ ബഹറിനില്‍ നടന്ന സി ബി എസ് സി സോണല്‍ തലത്തിലുള്ള ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ 19, 16 വയസ്സ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍ കൂടിയാണ് മൈഥിലിയും മീരയും

-

അഭിപ്രായം എഴുതുക »

Page 12 of 157« First...1011121314...203040...Last »

« Previous Page« Previous « സ്വീകരണ സംഗമവും സംവാദവും
Next »Next Page » ദീനീ സേവനം മത ബാധ്യത – ബാപ്പു മുസ്ലിയാര്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine