ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം

December 16th, 2009

awardകവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം – കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
 
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക.
 
10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം.
 
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2010 ജനുവരി 31. മികച്ച e കവിയെ 2010 മാര്‍ച്ച് ആദ്യ പകുതിയോടെ പ്രഖ്യാപിക്കും.
 
എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ – poetry2009 അറ്റ് epathram ഡോട്ട് com
 


ePathram Jyonavan Memorial Poetry Award 2009


 
 

ബ്ലോഗില്‍ ഇടാനുള്ള കോഡ്
 

 
 
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ദുബായില്‍ അപൂര്‍വ്വ കാവ്യാനുഭവം

December 9th, 2009

sachidanandan-shihab-ghanemകാല ദേശ ഭാഷാ അന്തരങ്ങളെ നിഷ്‌പ്രഭം ആക്കിയ ഒരു അപൂര്‍വ്വ കാവ്യ സന്ധ്യക്ക് ദുബായ് പ്രസ് ക്ലബ് വേദിയായി. ഡിസംബര്‍ 6ന് ദുബായ് പ്രസ് ക്ലബില്‍ പ്രശസ്ത മലയാള കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ജന. സെക്രട്ടറിയുമായ സച്ചിദാനന്ദനും, പ്രമുഖ അറബ് കവിയായ ഡോ. ഷിഹാബ് ഗാനിമും സംഗമിച്ച അപൂര്‍വ്വ സുന്ദരമായ കാവ്യ സന്ധ്യ ഭാഷയുടെയും സംസ്കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറമുള്ള ലോക മാനവികതയുടെ ലളിത സൌന്ദര്യത്തില്‍ കേള്‍വിക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്ന അനുഭവമായി.
 
“മയകോവ്സ്കി എങ്ങനെ ആത്മഹത്യ ചെയ്തു” എന്ന സച്ചിദാനന്ദന്റെ കവിതാ സമാഹാരത്തില്‍ നിന്നുമുള്ള കവിതാ ശകലങ്ങള്‍ ഡോ. ശിഹാബ് ഗാനിം അറബിയിലേക്ക് തര്‍ജ്ജമ ചെയ്തത് അവതരിപ്പിച്ചു. സച്ചിദാനന്ദന്‍ വരികള്‍ ഇംഗ്ലീഷിലും ഗാനിം അവയുടെ തര്‍ജ്ജമ അറബിയിലും ചൊല്ലി.
 

sachidanandan-shihab-ghanem

 
സംസ്കാരങ്ങളെ സമന്വയിപ്പിക്കാനുള്ള ചരിത്രപരമായ ധര്‍മ്മമാണ് കവിക്കും കവിതയ്ക്കും ഉള്ളത് എന്ന് ഡോ. ശിഹാബ് ഗാനിം അഭിപ്രായപ്പെട്ടു.
 
ഭാഷകളും ഉപഭാഷകളും ഭാഷാ ഭേദങ്ങളും പ്രാദേശിക ഭാഷകളും ഒക്കെയായി 600 ഓളം ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും ഇന്ത്യാക്കാരന് ഇത് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല എന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് സച്ചിദാനന്ദന്‍ വ്യക്തമാക്കി. ഇന്ത്യ ഭരിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരന് പക്ഷെ ഈ ഭാഷാ വൈവിധ്യം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
 
അടിസ്ഥാനപരമായി ഭാരതീയ സംസ്ക്കാരത്തിന്റെ സ്വര്‍ണനൂല്‍ കോണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്ത്യാക്കാരന് ഭാഷക്കതീതമായ ഒരു സംവേദന ക്ഷമത സ്വന്തമായുണ്ട്. മൂന്നോ നാലോ ഭാഷ ഏതൊരു ഇന്ത്യാക്കാരനും വശമുണ്ട്. മറ്റു ഭാഷകള്‍ പഠിക്കാതെ തന്നെ സംവദിക്കാന്‍ കഴിയുന്ന ഈ ഭാഷാ ബോധം തന്നെയാണ് ഭാരതത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകം.
 
ഭാഷാ പ്രശ്നം മറി കടക്കാനും ഭരണ സൌകര്യത്തിനുമായി ബ്രിട്ടീഷുകാരന്‍ ഏര്‍പ്പെടുത്തിയ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം പുതിയ തലമുറയ്ക്ക് ഈ ഭാഷാ ബോധം നഷ്ടപ്പെടുവാന്‍ കാരണമാകുന്നു എന്ന തന്റെ ആകുലതയും സച്ചിദാനന്ദന്‍ പങ്കു വെച്ചു.
 
അറബ് ലോകത്തില്‍ മലയാള ഭാഷയുടെ അംബാസഡറാണ് ഡോ. ഷിഹാബ് ഗാനിം എന്ന് മോഡറേറ്റര്‍ ആയ ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മൂന്നാമിടം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു

December 7th, 2009

moonnamidamഗള്‍ഫ് മേഖലയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂന്നാമിടം വീണ്ടും അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൂന്നാമിടം.കോം എന്ന മലയാളം വെബ് സൈറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. പുതിയ ലോകം, പുതിയ കല എന്നുള്ളതാണ് പുതിയ ലക്കത്തിലെ വിഷയം. കവിത ബാലകൃഷ്ണന്‍, ടി. പി. അനില്‍ കുമാര്‍, രാജേഷ് വര്‍മ്മ, ആദ്യത്യ ശങ്കര്‍ എന്നിവരാണ് പുതിയ ലക്കത്തിലെ എഴുത്തുകാര്‍.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും

December 5th, 2009

kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിന്

November 29th, 2009

devaprakashമികച്ച പുസ്തക പുറം ചട്ടയ്ക്കുള്ള ഈ വര്‍ഷത്തെ ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിനു ലഭിച്ചു. “ഒരുമ്മ തരാം”, “ചരക്ക്” എന്നീ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ദേവ പ്രകാശ് രൂപകല്‍പ്പന ചെയ്ത വിവിധ പുസ്തകങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. 5001 രൂപയും, ആദര ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങളില്‍ ഏറ്റവും അധികം കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ച റെക്കോഡിന് ഉടമായിരുന്നു കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും ആയിരുന്ന ശങ്കരന്‍ കുട്ടി. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി ട്രസ്റ്റും, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയും കൂടി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിസംബര്‍ 5ന് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കും എന്ന് ട്രസ്റ്റിനു വേണ്ടി ഹരിശങ്കര്‍, കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ അറിയിച്ചു.
 
ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി, എഴുത്തുകാരന്‍ എം. മുകുന്ദന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, ചിത്രകാരന്‍ അനൂപ് കാമത്ത്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
 

charakku-orummatharaam

ദേവപ്രകാശ് രൂപകല്‍പ്പന ചെയ്ത പുസ്തക പുറം ചട്ടകള്‍

 
ഇടുക്കി കുളമാവ് സ്വദേശിയായ കല്ലട പറമ്പില്‍ ദേവ പ്രകാശ് തിരുവനന്ത പുരം ഫൈന്‍ ആര്‍ട്ട്സ് കോലജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ബിരുദം നേടിയ ശേഷം പത്ത് വര്‍ഷമായി ഡിസൈന്‍ രംഗത്ത പ്രവര്‍ത്തിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ മാസികകളിലും പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ ഡിസൈനുകളും ഇലസ്ട്രേഷനുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. 2008ല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ്രന്‍ നല്‍കിയ മികച്ച ഇലസ്ട്രേറ്റര്‍ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 4 of 14« First...23456...10...Last »

« Previous Page« Previous « ഭരത് മുരളി പുരസ്കാരം പുന്നയൂര്‍ക്കുളം സൈനുദ്ദീനും കൃഷ്ണ കുമാറിനും
Next »Next Page » കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine