പകരമായ്‌ നീ നല്‍കുമോ? – അസീസ് കെ. എസ്.

October 26th, 2009

പകരമായ്‌ നീ നല്‍കുമോ?
 
സ്മൃതികേ,
എന്തിനു സൗഹൃദം, എന്റെ
തപമൊക്കെയും നിനക്ക് നല്‍കാം
പകരമായ്‌ നീ നല്‍കുമോ
എന്റെ സ്വപ്നാടനം:
കൈ കോര്‍ത്തു നടക്കുന്ന ദമ്പതികള്‍
ഇടക്കിടെ അവര്‍ നില്‍ക്കുന്നു
കണ്ണുകളിലേക്കു നോക്കുവാന്‍
അറ്റ്ലാന്റ്റിക്കിലെ മഞ്ഞു പാളികളില്‍
സൂര്യ തേജസ്സി ലേക്കവര്‍ പറക്കുന്നു
സൂര്യനിലെ ത്താതെ ഭൂമിയിലെ ത്താതെ
ആകാശ ത്തങ്ങിനെ ഉരുകിയ ലിഞ്ഞലിഞ്ഞ് …
വേണ്ട,
പകരമായ്‌ നീ നല്‍കുമോ
ഒരു ദിനം
തണുത്ത നിലാവ് പോലെ നീ തിളക്കുമോ
ബോധവു മബോധവും കാല ദേശങ്ങളും മായുമ്പോള്‍
ചര്‍ച്ചയും അജണ്ടയും പ്രസിഡന്റും വിസ്‌മൃതമാകുന്നു.
 
നീ കൂര്‍മ്മ ബുദ്ധിയുള്ളവള്‍
നീയറിയുന്നു ഞാനറിയാത്തതു പലതും:
പൂച്ചയുടെ അടുക്കളയി ലേക്കുള്ള സഞ്ചാരം
സീമയുടെ പുതിയ കാറിന്റെ നിറം
സ്നേഹിതയുടെ വിവാഹ ഫോട്ടോ ചുവരിളകി വീണത്‌
എന്റെ വസ്ത്രത്തിലാരോ പൂശിയ പുതിയ സുഗന്ധം.
 
നീ പറയുന്നു
രാത്രിയില്‍ ഞാന്‍ നിന്നോടു ചിലയ്ക്കുന്നു
പ്രഭാതത്തില്‍ ക്ഷമ ചോദിക്കുന്നു
പറക്കാന്‍ ചിറകടിക്കുന്ന പക്ഷിക്കു വേണ്ടി
നീ കിളിക്കു‌ടു തുറക്കുന്നതും
വാടിയ കൃഷ്ണ തുളസിക്ക്
ജലം തളിക്കുന്നതും
ഞാന്‍ നോക്കിയി രിക്കുമ്പോള്‍
അടുക്കളയില്‍ നീ ചുട്ടു വച്ച അപ്പങ്ങളെല്ലാം
കണ്ണീരില്‍ കുതിര്‍ന്നു കറുത്തിരിക്കുന്നു.
സ്മൃതികേ,
എന്റെ ജീവന്റെ ജീവന്‍ നിനക്ക് നല്‍കാം
പകരമായ്‌ നീ തരുമോ
നിന്റെ വിരലെങ്കിലും, വെറുതെ ഒന്ന് തൊടുവാന്‍.
വേണ്ട,
ലവണാംശ മില്ലാത്ത രണ്ടു തുള്ളി കണ്ണു നീരെങ്കിലും
വള്ളുവനാടന്‍ കണ്ണുനീര്‍
എന്റെ തര്‍പ്പണത്തിനായ്.
 
അസീസ് കെ.എസ്.
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ഇഴ പിരിക്കുവാന്‍ കഴിയാതെ – അസീസ് കെ.എസ്.

October 4th, 2009

ഇഴ പിരിക്കുവാന്‍ കഴിയാതെ
 
അമ്പല പ്രാവായ് കുറുകുകയും
വേണു രാഗത്തില്‍
കുടമണി കിലുക്കി ചാരത്ത ണയുകയും
ചിലപ്പോള്‍
നിറപ്പീലി വിടര്‍ത്തി നിന്നാടി എന്നെ
വിസ്മയിപ്പിക്കുകയും
ഓടിയടുക്കുമ്പോള്‍
പിന്തുടരുവാന്‍ കാല്‍‌പാദം പോലും ബാക്കി യാക്കാതെ
മാരീചനായ് മറയുന്നവ ളിവളാരോ?
ഒരു ബലി മൃഗത്തിനും
ഈ വിധിയരുത്, ‍
നവ ദ്വാരങ്ങളടച്ചു
ഊര്ധ്വന്റെ അവസാന യാത്രക്കുള്ള
സഹസ്രാരവുമടച്ചു
രാജ പരിവാരങ്ങളുടെ ഹര്ഷോ ന്മാദത്തില്‍,
പ്രാണന്‍ വെടിയുവാന്‍ കഴിയാതെ
പൊട്ടിത്തെറിച്ചു പോകുന്ന
ഒരു ബലി മൃഗം.
 
ഇത്ര മാത്രമേ ഞാന്‍ കരുതിയുള്ളു
കൈ ചുറ്റിപ്പി ടിക്കുവാന്‍ ഒരു ശരീരം
കൈ പിടിച്ചു ചുംബിക്കുവാന്‍ ഒരു മുഖം
നീണ്ട പറവക്കു ശേഷം
പക്ഷികള്‍ കൊതിക്കുന്നതു പോലെ
ഒന്നിരിക്കു വാനൊരിടം.
 
നീയും എന്നോടു പറഞ്ഞുവല്ലോ
ഒരു പൂവിന്റെ മോഹം:
നിറവും സുഗന്ധവും
ആനന്ദവും നല്‍കുന്നു,
രാഗദ്വേഷ ങ്ങളില്ലാതെ.
 
തലോടലിന്റെ സുഖം പറയുവാ നറിയാത്ത
മൂക പ്രാണിയെ പ്പോലെ
ഞാന്‍ ഒന്ന് മുരളുക മാത്രം ചെയ്തു.
 
ഭസ്മമായിരിക്കുന്ന എന്റെ ശരീരം
മണ്ണ് തിന്നട്ടെ
ഇരുണ്ട തുരങ്കങ്ങളിലൂടെ പായുന്നു വെങ്കിലും
എന്റെ ആത്മാവ്‌
ഒരു ലായനി എന്ന പോലെ,
വേര്പ്പെടുത്തു വാനാകാതെ
ഇഴപാകിയ ഒരു മനോഹര പട്ടുവസ്ത്രം പോലെ.
 
അസീസ് കെ.എസ്.
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« തീരം തിരമാലയോട് പറഞ്ഞത് – രാജേഷ് കുമാര്‍
എനിയ്ക്കൊരു കാമുകനില്ല – ഉമ എം.ജി. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine