ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്‍

November 19th, 2010

jayson-joseph-speaking-epathram

ഷാര്‍ജ : ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍ ജോസഫ്‌ ഇന്ന് വൈകുന്നേരം ഷാര്‍ജയില്‍ പ്രഭാഷണം നടത്തുന്നു. 45 മീറ്റര്‍ ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണമെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റത്തോടൊപ്പം ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്കപ്പെടുന്ന വരുടെ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് ജയ്സന്‍ ജോസഫ്‌ സംസാരിക്കുന്നത്. ഇന്ന് (നവംബര്‍ 19, വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഏഷ്യ മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന കൂട്ടായ്മയില്‍ സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ട് അദ്ധ്യക്ഷനായിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. ആര്‍. നീലകണ്‌ഠനു നേരെയുള്ള ആക്രമണം സാംസ്കാരിക കേരളത്തിനു അപമാനം

May 23rd, 2010

പ്രമുഖ സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്‌ഠനു നേരെയുള്ള ആക്രമണം സാംസ്കാരിക കേരളത്തിനു ആകെ അപമാനകരവും, പ്രതിഷേ ധാര്‍ഹവുമാ ണെന്ന് പ്രസക്തി യു. എ. ഇ. സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ഉയര്‍ന്ന സാക്ഷരതയിലും ജനാധിപത്യ ബോധത്തിലും നാള്‍ക്കു നാള്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടന, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങുന്ന വടക്കേ ഇന്ത്യന്‍ മാടമ്പിമാരുടെ ഗുണ്ടാ സംസ്കാരം കേരളത്തിന്റെ ജനാധിപത്യ ബോധത്തിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ സാംസ്കാരിക കേരളം എന്ത് വില കൊടുത്തും അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും, ആക്രമണം നടത്തി നാവടപ്പിക്കാം എന്ന ഫാസിസ്റ്റ്‌ ചിന്താഗതി കേരളത്തിന്റെ മണ്ണില്‍ വില പോകില്ലെന്നും തുടര്‍ പ്രസ്താവനയില്‍ അവര്‍ അഭിപ്രായപ്പെട്ടു.

അജി രാധാകൃഷ്ണന്‍ അബുദാബി, ആര്‍ട്ടിസ്റ്റ്‌ റോയ്‌ ഷാര്‍ജ, വേണുഗോപാല്‍ ദുബായ്‌, മുഹമ്മദ്‌ ഇക്ബാല്‍ ദുബായ്‌ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലയനം – നഷ്ടം കോണ്ഗ്രസിന് : കോണ്ഗ്രസ് പ്രതികരണ വേദി

May 3rd, 2010

km-maniലയന ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും, തങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ യു.ഡി.എഫില്‍ പതിനൊന്നില്‍ കൂടുതല്‍ സീറ്റ്‌ ലഭിക്കാന്‍ മാണി ഗ്രൂപ്പ്‌ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്  തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ്‌ ഘടകം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ ബഹളം വെയ്ക്കുന്നവരൊന്നും ആ സമയത്ത് പ്രതികരിയ്ക്കാന്‍ ഉണ്ടാവില്ല. ഇപ്പോള്‍ ബഹളം വെയ്ക്കുന്നത് വെറുമൊരു പുകമറ മാത്രമാണ്. ആത്മാര്‍ഥത ഉണ്ടെങ്കില്‍ ആ സമയത്ത് ഇക്കൂട്ടര്‍ പ്രതികരിക്കാന്‍ തയ്യാറാവണം. ലയനം മൂലം ഉണ്ടാവുന്ന നഷ്ടം കോണ്ഗ്രസിനെയാണ് ബാധിക്കുന്നത്.

കോണ്ഗ്രസിനോട് കൂറുള്ള പ്രവര്‍ത്തകര്‍ ലയനത്തെ എതിര്‍ക്കണം. മാണി പറഞ്ഞത് പോലെ ലയനം അവരുടെ ആഭ്യന്തര കാര്യം തന്നെയാണ്. പക്ഷെ കോണ്ഗ്രസിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം ഇത്. ലയനം പ്രാവര്ത്തി കമാവുന്നത് കോണ്ഗ്രസിന്റെ സീറ്റുകള്‍ വിട്ട് കൊടുത്തു കൊണ്ടാവരുത്. ഒരു പാര്‍ട്ടിക്ക് വേറൊരു പാര്‍ട്ടിയുമായി ലയനമാവാം. ഇത് പാടില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കോ രമേശ്‌ ചെന്നിത്തലയ്ക്കോ പറയാന്‍ ആവില്ല. അഴിമതി ആരോപണമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക്, ലയനത്തിന് ശേഷം ഇവരെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോ എന്ന കാര്യം കോണ്ഗ്രസിനും യു.ഡി.എഫിനും ചര്‍ച്ച ചെയ്തു തീരുമാനി ക്കാവുന്നതാണ് എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« നീലാംബരി കെ. എസ്. സി. യില്‍
അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine