കോലൊളമ്പ് പ്രവാസി കുടുംബ സംഗമം

December 26th, 2010

desk-logo-epathram

അബുദാബി : എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ് നിവാസികളുടെ പ്രവാസി കൂട്ടായ്മ ഡെസ്ക് (DESK –  Development and Eductional Society. Kololamba ) സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഡിസംബര്‍ 26 ഞായറാഴ്ച,  കോലൊളമ്പ് ജി. യു. പി. സ്കൂളില്‍ നടക്കും.
 
നാടിന്‍റെ സമഗ്ര പുരോഗതിയും, മത സാഹോദര്യവും ലക്ഷ്യമാക്കി   പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ യാണ്  ഡസ്ക്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം, ജീവ കാരുണ്യം  തുടങ്ങി നിരവധി മേഖല കളില്‍ ഇതിനകം നടത്തിയ  പ്രവര്‍ത്തന ങ്ങള്‍  ശ്രദ്ധേയമാണ്. പ്രവാസികള്‍ ഒട്ടനവധിയുള്ള  ഈ പ്രദേശത്ത്, പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടിയാണ് ‘ഒരു നല്ല നാളേക്ക് വേണ്ടി’ എന്ന മുദ്രാവാക്യ വുമായി    കുടുംബസംഗമം ഒരുക്കുന്നത്.  
 
പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി.  ഷംസുദ്ധീന്‍ സാമ്പത്തിക ആസൂത്രണ ത്തിന്‍റെ പ്രസക്തി, സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയ ങ്ങള്‍ ആധാരമാക്കി ക്ലാസ്സ്‌ എടുക്കും. പ്രദേശത്തെ നിരവധി സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നും സംഘാടകര്‍ അറിയിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക: ദിനേശ് 050 36 21 467, രാജേഷ്‌ 050 26 49 347,  യഹിയ  050 17 24 936, ഫൈസല്‍ 055 94 92 316.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കള്‍ക്ക് നോര്‍ക്ക യുടെ തിരിച്ചറിയല്‍ കാര്‍ഡുകളും സുരക്ഷാ പദ്ധതിയും

December 24th, 2010

അബുദാബി  :  പ്രവാസി മലയാളി കള്‍ക്കായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമനിധി,  ജോബ് പോര്‍ട്ടല്‍  തുടങ്ങിയവ യില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നത് സംബന്ധിച്ച്  അബുദാബി യിലെ  സംഘടന കളുമായി നോര്‍ക്ക സംഘം കൂടിക്കാഴ്ച നടത്തി. 
 
വിദേശത്തെ തൊഴിലുടമ കളെയും മലയാളി കളായ തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിനും റിക്രൂട്ട്‌മെന്‍റ് സേവനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനും ആരംഭിച്ച ജോബ് പോര്‍ട്ട ലില്‍ യു. എ. ഇ. യിലെ തൊഴില്‍ദാതാ ക്കളുടെ സഹകരണം ഉറപ്പാക്കാനുള്ള ചര്‍ച്ച കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ യു. എ. ഇ. യില്‍  പര്യടനം നടത്തുന്നുണ്ട്. 
 
ജോബ് പോര്‍ട്ടലിനോട് അനുകൂലമായ പ്രതികരണ മാണ് വ്യവസായി കളില്‍ നിന്നുണ്ടായത്. പല കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഇതിന്‍റെ വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.
 
 www.jobsnorka.gov.in എന്ന പോര്‍ട്ടലില്‍ തൊഴില്‍ദാതാ ക്കള്‍ക്കും തൊഴില്‍ അന്വേഷ കര്‍ക്കും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും തിരയുന്നതിനു മുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
 
നോര്‍ക്ക റൂട്ട്‌സ് അംഗീകരിച്ച ശേഷമേ ഇവരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കൂ. അംഗീകരിക്ക പ്പെട്ടാല്‍ ലോകത്ത് എമ്പാടുമുള്ള തൊഴില്‍ദാതാ ക്കള്‍ക്ക് സൗജന്യമായി തങ്ങളുടെ ഒഴിവുകള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യാം. പോര്‍ട്ടലില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷ കര്‍ക്ക് ഇതില്‍ അപേക്ഷിക്കാം.
 
നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം എന്ന പേരില്‍ ഡി. ഡി. ആയിട്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്. ഇതിന്‍റെ വിവരങ്ങള്‍ രജിസ്ട്രേഷന്‍ സമയത്ത് രേഖപ്പെടുത്തുകയും വേണം.
 
തൊഴില്‍ദാതാ ക്കളുമായി നോര്‍ക്ക നേരിട്ട് ബന്ധപ്പെട്ട് വിസ, തൊഴില്‍ കരാര്‍ തുടങ്ങിയ രേഖകള്‍ ഉറപ്പുവരുത്തും.  ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പും മറ്റ് നടപടി ക്രമങ്ങളും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ ത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് വ്യവസ്ഥ കള്‍ക്ക് അനുസൃതം ആയിരിക്കും.

 
വിദേശ വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള ആനുകൂല്യം ലഭിക്കുന്ന ക്ഷേമിനിധി  യില്‍ ഇതോടകം ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ചേര്‍ന്നിട്ടുണ്ട്. മുഴുവന്‍ പ്രവാസി മലയാളി കളുടെ കണക്കെടുക്കു മ്പോള്‍ ഇത് ചെറിയ ശതമാനം മാത്രമേ ആകുന്നുള്ളു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പ്രയോജനം പലര്‍ക്കും അറിയില്ല. വിദേശത്ത് വെച്ച് മരണപ്പെട്ടാല്‍ ഒരു ലക്ഷം രൂപയും അപകട ത്തില്‍ പെട്ടാല്‍ 50,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതി യാണിത്.

 നോര്‍ക്കയുടെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
നോര്‍ക്ക സെക്രട്ടറി ടി. കെ. മനോജ് കുമാര്‍  നേതൃത്വം വഹിക്കുന്ന  സംഘം അബുദാബി ബിയിലെ പ്രമുഖ ഗ്രൂപ്പുകളായ എം. കെ,  എന്‍. എം. സി,  അല്‍ ഫറാറ തുടങ്ങിയവ യുമായി ചര്‍ച്ച നടത്തി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷിന്‍റെ സാന്നിദ്ധ്യ ത്തിലും ചര്‍ച്ചകള്‍ നടന്നു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ. യൂസുഫലി, ഡയറക്ടര്‍ ബോര്‍ഡംഗം ടി. കെ.  ജലീല്‍(എം. എല്‍. എ), സി. ഇ. ഒ. ഇന്‍ ചാര്‍ജ് കെ. ടി. ബാലഭാസ്‌കരന്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴില്‍ ഉടമ മുങ്ങി – മുന്നൂറോളം തൊഴിലാളികള്‍ കേരളത്തിലേക്ക്‌ മടങ്ങുന്നു

April 19th, 2010

മുങ്ങിഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.
 
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
 
എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.
 
ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.
 
തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

April 5th, 2010

sumitra-gandhiഅബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് ‌വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
 

Thomas-Varghese

തോമസ്‌ വര്‍ഗീസ്‌

 
മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു.
 

br-shetty-sumitra-gandhi-thomas-varghese

 
അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം – സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു.
 

isc-committee

പുതിയ ഭാരവാഹികള്‍

 
ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരസ്യ ചുംബനം : ദുബായ്‌ കോടതി ശിക്ഷ ശരി വെച്ചു

April 5th, 2010

dubai-kissing-coupleദുബായ്‌ : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ്‌ മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക്‌ ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
 
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു.
 

charlotte-adams

ചുംബിച്ച് പോലീസ്‌ പിടിയിലായ ഷാര്‍ലറ്റ്‌

 
ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്‌. മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്.
 

dubai-beach-nudity

ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം.

 
എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « സ്നേഹ താഴ്വര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Next Page » ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine