ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ അനുശോചിച്ചു

December 24th, 2010

ദുബായ്‌ : മുന്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ ദുബായ് കമ്മറ്റി അനുശോചിച്ചു. കരുണാകരന്റെ വിയോഗം കേരളത്തിലെ സാധാരണ ജനങ്ങളുടെ നഷടമാണെന്നും, ലീഡര്‍ക്ക് പകരം ലീഡര്‍ മാത്രമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് സി. പി. ജലീല്‍, ഫസലുദ്ദീന്‍ ശൂരനാട്, അഷ്‌റഫ്‌ പട്ടുവം, രാമചന്ദ്രന്‍, സാമുവല്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. കരുണാകരന്റെ നിര്യാണത്തില്‍ അനുശോചിച്ചു

December 24th, 2010

ദുബായ്‌ : മുന്‍ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തില്‍ മുന്‍ യൂത്ത്‌ കോണ്ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക്‌ അദ്ധ്യക്ഷനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ. എ. ജബ്ബാരി ദുബായ്‌ വായനക്കൂട്ടത്തിന്റെയും കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിളിന്റെയും പേരില്‍ അനുശോചനം അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബുദ്ധി കൂര്‍മതയുള്ള ഒരു ഭരണശാലിയെ കേരളത്തിന്‌ നഷ്ടപ്പെട്ടു : ആലൂര്‍

December 24th, 2010

ദുബായ്‌ : മുതിര്‍ന്ന കോണ്‍ഗ്രസിന്‍റെ നേതാവും ദീര്‍ഘ കാലം കേരള മുഖ്യ മന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തിലൂടെ ബുദ്ധി കൂര്‍മതയുള്ള ഒരു ഭരണ തന്ത്ര ശാലിയേയാണ് കേരളത്തിന് നഷ്ടമായതെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1983ല്‍ മുസ്ലിം ലീഗ് നേതാവും കേരള മുഖ്യമന്ത്രി യുമായിരുന്ന സി. എച്ച്. മുഹമ്മദ്‌ കോയയുടെ മരണാനന്തരം കോഴിക്കോട് മാനാഞ്ചിറ മൈതാനില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗം മുസ്ലിം ലീഗിനോടും മുസ്ലിം സമുദായത്തോടും അദ്ദേഹത്തിനുള്ള സ്നേഹവും കൂറും വിളിച്ചോതുന്നതും കരളലിയിക്കുന്നതു മായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടിനായി അദ്ദേഹം ചെയ്ത പ്രയത്നവും കാസര്‍കോട് ജില്ല അനുവദിച്ചതടക്കം കേരളത്തിനും വിശിഷ്യാ മലബാറിനും അദ്ദേഹം ചെയ്ത സേവനവും കേരള മനസ്സിലെന്നും കെടാവിളക്കായി നില നില്‍ക്കുമെന്ന് ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ മഹമൂദ് ഹാജി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഹമ്മദ്‌ മാഷിന്റെ വിയോഗം കാസര്‍കോടിന്റെ കനത്ത നഷ്ടം : കെ.എം.സി.സി.

December 19th, 2010

km-ahmed-epathram

ദുബായ്‌ : പ്രശസ്ത പത്ര പ്രവര്‍ത്തകനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ നായകനുമായിരുന്ന കെ. എം. അഹമ്മദ്‌ മാഷിന്റെ വിയോഗം കാസര്‍കോട്‌ ജില്ലയ്ക്ക് കനത്ത നഷ്ടമാണെന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മാഷിന്റെ സാന്നിദ്ധ്യം എക്കാലവും സ്മരിക്കപ്പെടുമെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മഹ്മൂദ്‌ കുളങ്ങര, ഏരിയാല്‍ മുഹമ്മദ്‌ കുഞ്ഞി, ഹനീഫ്‌ ചെര്‍ക്കള, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, അബൂബക്കര്‍ കൊല്ലമ്പാടി, ഹസൈനാര്‍ തോട്ടുംഭാഗം, സലാം കന്യപ്ലാടി, ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹീം ചെങ്കള, മുനീര്‍ ചെര്‍ക്കള, ഹസ്സന്‍ ബിജന്തടുക്ക, എ. കെ. കരീം മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അയ്യപ്പന്‍: വ്യവസ്ഥാപിത കാവ്യ സങ്കല്‌പങ്ങളെ വെല്ലു വിളിച്ച കവി

November 27th, 2010

kuzhoor-vilson-ayyappan-anusmaranam-epathram

അബുദാബി : വ്യവസ്ഥാപിത കാവ്യ നിയമ ങ്ങളെ കവിത കൊണ്ടും സാമൂഹിക സങ്കല്പങ്ങളെ ജീവിതം കൊണ്ടും വെല്ലു വിളിച്ച മഹാകവി യായിരുന്നു എ. അയ്യപ്പന്‍ എന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എ. അയ്യപ്പന്‍ – ശാന്താദേവി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
 
ലഹരിയില്‍ ഉലഞ്ഞ ജീവിത ത്തിന്‍റെ ഒരു താള ഭംഗവും ഏശാതെ ഉറച്ച വാക്കുകള്‍ കൊണ്ട് കാവ്യ ലോകത്തെ സ്തബ്ധമാക്കിയ അപൂര്‍വ്വ പ്രതിഭ യായിരുന്നു എ. അയ്യപ്പന്‍.  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും പീഡിതനും എന്നാല്‍, കവിത  കൊണ്ട് അതി സമ്പന്നനും ആയിരുന്നു അദ്ദേഹം.  ജീവിത ത്തില്‍ ജാഗ്രത ഉണ്ടായിരുന്നു എങ്കില്‍ മലയാള ത്തിലെ ഏറ്റവും മഹാനായ കവിയായി അയ്യപ്പനെ വാഴ്ത്ത പ്പെടുമായിരുന്നു എന്നും സമ്മേളനം വിലയിരുത്തി.
 

അഞ്ഞൂറി ലേറെ സിനിമ കളിലും  ആയിരത്തിലേറെ നാടക ങ്ങളിലും വേഷമിട്ടു കൊണ്ട് സാംസ്‌കാരിക കേരള ത്തിന്‍റെ ഭാഗമായി ത്തീര്‍ന്ന കോഴിക്കോട് ശാന്താ ദേവിയെ അവസാന ഘട്ടത്തില്‍ സാംസ്‌കാരിക കേരളം, വിശിഷ്യ ‘അമ്മ’ പോലുള്ള സിനിമാ കലാ കാരന്മാരുടെ സംഘടനകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നും അവരുടെ ശ്രദ്ധ ശാന്താദേവി യില്‍ പതിഞ്ഞിരുന്നു വെങ്കില്‍ ശാന്താദേവി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകു മായിരുന്നു വെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

അരങ്ങിലും വെള്ളിത്തിര യിലും ഒട്ടനേകം കഥാപാത്ര ങ്ങളെ അവതരിപ്പിച്ച ശാന്താ ദേവിയുടെ ജീവിതം, ‘കേരള കഫെ’ യില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ജീവിത ത്തിന്‍റെ അനുഭവ ങ്ങളാണ് അവസാന നാളുകളില്‍  നേരിടേണ്ടി വന്നത്. (രണ്‍ജിതിന്‍റെ നേതൃത്വ ത്തില്‍ മലയാള ത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ‘കേരള കഫേ’ എന്ന ചിത്ര ത്തിലെ ‘ദ ബ്രിഡ്ജ്’ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ച യില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷി ക്കുന്നതാ യിരുന്നു കഥ.  ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശി യായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താദേവി യായിരുന്നു).

ഇത്തരം ഒരവസ്ഥ ഒരു കലാകാരിക്ക് എന്നല്ല ഒരമ്മയ്ക്കും ഉണ്ടാകാ തിരിക്കാന്‍ സാംസ്‌കാരിക കേരളം ജാഗ്രത പുലര്‍ത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുഴൂര്‍ വിത്സന്‍,  ഇ. ആര്‍.  ജോഷി,  സി. വി. സലാം എന്നിവര്‍ കവി എ. അയ്യപ്പനെ അനുസ്മരിച്ചു കൊണ്ടും,  എസ്. എ. ഖുദ്‌സി, സഫറുള്ള പാലപ്പെട്ടി എന്നിവര്‍  ശാന്താ ദേവിയെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു. നസീര്‍ കടിക്കാട്,  കെ. എം. എം.  ഷെരീഫ്, സുജി നിലമ്പൂര്‍, ശശി എന്നിവര്‍ അയ്യപ്പന്‍റെ കവിതകള്‍ അവതരിപ്പിച്ചു. 
 
സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം, പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് ആരംഭിച്ചത്.  കെ. എസ്. സി.  ഓഡിറ്റര്‍ ഇ. പി. സുനില്‍ സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 1 of 612345...Last »

« Previous « ഇന്‍റ്ര്‍ യു. എ. ഇ. ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍
Next Page » ദല യുവജനോത്സവം: ഡിസംബര്‍ 2, 3 തിയ്യതികളില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine