സുന്ദര്‍ബന്സിലെ കണ്ടല്‍ക്കാടുകള്‍ക്ക് ആഗോള താപനം ഭീഷണി

June 6th, 2010

sunderbans-mangrovesകൊല്‍ക്കത്ത : ആഗോള താപനം മൂലം കടല്‍ നിരപ്പ്‌ ഉയര്‍ന്നു സുന്ദര്‍ബന്സിലെ കണ്ടല്‍ക്കാടുകളില്‍ നല്ലൊരു ഭാഗം നശിക്കാന്‍ സാധ്യതയുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി മുന്നറിയിപ്പ്‌ നല്‍കി. ആഗോള താപനത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടലിലെ ജല നിരപ്പ്‌ ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് മൂലം സുന്ദര്‍ബന്സിലെ ബസന്തി ഗോസാബ എന്നീ പ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളുടെ നാശം ആസന്നമാണ്. ഇതേ അവസ്ഥ തന്നെയാണ് ബംഗ്ലാദേശിലെ ചില പ്രദേശങ്ങളിലും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബുദ്ധദേബ്.

sunderbans-royal-bengal-tiger

സുന്ദര്‍ബന്‍സ് വനത്തില്‍ കാണുന്ന റോയല്‍ ബംഗാള്‍ ടൈഗര്‍

നാലായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സുന്ദര്‍ബന്സില്‍ രണ്ടായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ കാടുകളാണ് ഉള്ളത്. 56 ദ്വീപുകളിലായി പരന്നു കിടക്കുന്ന ഗംഗയുടെ അഴിമുഖത്താണ് കണ്ടല്‍ കാടുകളും വനവും നിറഞ്ഞു നില്‍ക്കുന്ന ഏറെ ഫലഭൂയിഷ്ഠമായ സുന്ദര്‍ബന്‍സ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ റോയല്‍ ബംഗാള്‍ ടൈഗറിന്റെ വാസസ്ഥലമായ ഇവിടത്തെ ജൈവ വൈവിദ്ധ്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ യുനെസ്കോ (UNESCO – United Nations Educational, Scientific and Cultural Organization) ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഇതുമൊരു തവള!

May 27th, 2009

ഈ വിചിത്രജീവിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇംഗ്ലീഷില്‍ purple frog / pig nose frog എന്നും മലയാളത്തില്‍ പാതാള തവളയെന്നുമാണ് ഇവന്റെ പേര്. നാസിക ബട്രച്ചുസ്‌ സഹ്യദ്രെന്സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം കേട്ട് പേടിക്കരുത്, . സംസ്കൃതത്തില്‍ ‘nasika’ എന്നാല്‍ മൂക്ക് എന്നാണല്ലോ, ആ വാക്കില്‍ നിന്നാണ് ഈ ശാസ്ത്രീയ നാമത്തിന്റെ ഉറവിടം. ‘batrachus’ എന്നാല്‍ തവള എന്നും, sahyadrensis എന്നതു സഹ്യാദ്രിയെ സൂചിപ്പിക്കാനും. ഇന്ത്യക്കാരനായ എസ്. ഡി. ബിജു, ബെല്‍ജിയം കാരനായ ഫ്രാങ്കി ബോസ്സുയ്റ്റ്‌ എന്നീ ശാസ്ത്രജ്ഞര്‍ ആണ് നമ്മുടെ സഹ്യാദ്രി യില്‍ നിന്ന് വിചിത്രരൂപിയായ ഇവനെ കണ്ടെത്തിയത്. പര്‍പിള്‍ നിറവും ഏക ദേശം 7 സെന്റീമീറ്റര്‍ നീളവും ഉള്ള തടിച്ച ഇവന്‍ ചില്ലറക്കാരനല്ല എന്നാണ് ജനിതക പരിശോധനയില്‍ തെളിഞ്ഞത്. കാരണം ഇവന്റെ പൂര്‍വികര്‍ 175 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍കള്‍ക്കൊപ്പം ചാടി ചാടി നടന്നവര്‍ ആണത്രേ. ഇവന്റെ അടുത്ത ബന്ധുക്കള്‍ ഇന്ത്യയില്‍ നിന്ന് വളരെ അകലെ മടഗാസ്‌കറിന് അടുത്ത് സീഷെല്‍സ് ദ്വീപില്‍ ആണ് ഉള്ളത് എന്നത് കൌതുകകരമായ വസ്തുതയാണ് . ഇതിനു ശാസ്ത്ര ലോകത്തിന്റെ മറുപടി കേള്‍ക്കണ്ടേ! ഒരു കാലത്ത് ഇന്ത്യ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗം ആയിരുന്നു എന്നും ഇന്ത്യ, ആഫ്രിക്കയില്‍ നിന്ന് വേര്‍പെട്ടു ഏഷ്യയില്‍ ചേര്‍ന്ന സമയത്ത് ഇവരുടെ പൂര്‍വികരും അതോടൊപ്പം എത്തി എന്നുമാണ് അവരുടെ നിഗമനം. 70 വര്‍ഷങ്ങള്‍ക്കു ശേഷമാണു ജന്തുലോകം ഒരു തവള വര്ഗ്ഗത്തിനെ പുതിയതായി കണ്ടെത്തുന്നത്. അതിനാല്‍ ശാസ്ത്ര ലോകം ഇവന്റെ കണ്ടെത്തലിനെ ഒരു നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം എന്നാണു വിശേഷിപ്പിക്കുന്നത്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »


« ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് അംഗീകാരം
ആഗോള താപനം: പ്രതിവര്‍ഷം 300,000 മരണങ്ങള്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010