നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ

May 27th, 2014

green-planet-epathram

വാഷിങ്ങ്ടൺ: നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടികളെ നിരീക്ഷിക്കാനുള്ള പ്രത്യേക ഉപഗ്രഹ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇപ്പോൾ. ഓർബിറ്റിങ്ങ് കാർബൺ ഒബ്സർവേറ്റൊറി – 2 എന്ന് അറിയപ്പെടുന്ന ഈ ഉപഗ്രഹം നിങ്ങളുടെ പൂന്തോട്ടത്തിൽ നിന്ന് ഉയരുന്ന പ്രത്യേക തരം വെളിച്ചമാണ് നിരീക്ഷിക്കുന്നത്.

ഭൂമിയിലെ കാർബൺ സ്രോതസ്സുകളും കാർബൺ സംഭരണികളും തിരിച്ചറിയുക വഴി ഭൂമിയിലെ സസ്യജാലങ്ങളുടെ കാർബൺ ഉപഭോഗം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് നാസയുടെ ലക്ഷ്യം.

പ്രകാശ സംശ്ളേഷണം വഴി അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുക്കുന്ന സസ്യങ്ങൾ അതോടൊപ്പം സൂര്യ വെളിച്ചവും ഒപ്പി എടുക്കും. ഈ വെളിച്ചത്തെ പിന്നീട് മറ്റൊരു ഫ്രീക്വൻസിയിൽ പുറത്ത് വിടുന്നതിനെയാണ് ഫോട്ടോസിന്തറ്റിൿ ഫ്ളൂറസെൻസ് എന്ന് പറയുന്നത്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ഉറ്റുനോക്കുന്ന ഉപഗ്രഹത്തിന് ഈ വെളിച്ചം തിരിച്ചറിയാനാവും. അത് വഴി ഭൂമിയിലെ സസ്യജാലങ്ങൾ എത്രത്തോളം കാർബൺ വലിച്ചെടുക്കുന്നു എന്ന് കണക്ക് കൂട്ടാനും കഴിയും. ഇത്തരം കണക്കുകൾ പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക് ഏറെ സഹായകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷിച്ചവരുടെ ഓര്‍മ്മക്ക്

June 4th, 2012

world env day-epathram

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കിവെക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

പ്രൊഫ:ജോണ്‍ സി ജേക്കബ്‌

john c jacob-epathram

ജീവന്റെ നിലനില്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാനായ പ്രൊഫ:ജോണ്‍ സി ജേക്കബ്‌.  പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്നത് ഇദ്ദേഹമാണ്.

ഇന്ദുചൂഡന്‍മാഷ്

birds of kerala-epathram

‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.

ശരത് ചന്ദ്രന്‍

sarath-chandran-epathram

തന്റെ കാമറയുമായി ഇന്ത്യലാകമാനം ഓടിനടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.

മയിലമ്മ

mayilamma-epathram

കൊക്കകോളയുടെ ജലചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമരമുഖത്ത്‌ നിറഞ്ഞുനിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജലചൂഷനത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ.

ore bhoomi ore jeevan-epathram

പ്രകൃതിയുടെ ഓരോ സ്പന്ദനവും മനസിലേറ്റി മരണം വരെ പ്രകൃതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത ‘ഒരേ ജീവന്‍ ഒരേ ഭൂമി’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായിരുന്നു ശിവപ്രസാദ് മാഷ്,

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടിവന്ന നിരവധി പേര്‍‍,

ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക

പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി,

കെ വി സുരേന്ദ്രനാഥ്

kv-surendranath-epathram
സൈലന്റ് വാലി സമരമുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ വി സുരേന്ദ്രനാഥ്.

ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറസാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ: സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍,

കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ് പ്രഭാകരന്‍ നായര്‍,
അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷകുറുപ്പ്‌.
ജലതരംഗം മാസികയിലൂടെ ജലസംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി എസ് ഗോപിനാഥന്‍നായര്‍,

കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍,

ഞങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം വിട്ടുപോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തുനില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഇപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗരോര്‍ജ്ജ ഓടുകള്‍ കേരളത്തില്‍ വികസിപ്പിച്ചു

February 26th, 2012

solar-energy-storage-tile-epathram

കൊച്ചി : ലോകത്തിലെ ആദ്യത്തെ സൌരോര്‍ജ്ജ ഓടുകള്‍ വികസിപ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു സംഘം ഗവേഷകര്‍ പ്രകൃതി സൌഹൃദ ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത്‌ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസിലെ 40 ഓളം വരുന്ന ഗവേഷകരുടെ സംഘമാണ് നൂതനമായ ഈ സൌരോര്‍ജ്ജ പാനല്‍ വികസിപ്പിച്ചെടുത്തത്. ശാന്തി നായര്‍, വിനോദ് ഗോപാല്‍ എന്നീ ഗവേഷകരുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ സൌരോര്‍ജ്ജ ഓടുകളുടെ പ്രത്യേകത ഇതില്‍ തന്നെ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയും എന്നതാണ്.

സാധാരണ സൌരോര്‍ജ്ജ പാനലുകള്‍ സൗരോര്‍ജ്ജം വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുകയും അവയെ സംഭരണ ബാറ്ററികളില്‍ പിന്നീടുള്ള ആവശ്യത്തിനായി സംഭരിക്കുകയും ചെയ്യുമ്പോള്‍ അമൃത സ്മാര്‍ട്ട് എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച സൌരോര്‍ജ്ജ ഓടുകളില്‍ തന്നെ ഊര്‍ജ്ജ സംഭരണത്തിനും ഉള്ള സംവിധാനമുണ്ട്. ഇതിനാല്‍ വിലകൂടിയ ബാറ്ററികളുടെ ആവശ്യം ഒഴിവാക്കാനാകും. 4 മണിക്കൂര്‍ സൂര്യ പ്രകാശം ഏല്‍ക്കുന്ന ഈ സൌരോര്‍ജ്ജ ഓടുകള്‍ക്ക് ലാപ്ടോപ്പുകള്‍ ചാര്‍ജ്‌ ചെയ്യാനും രണ്ടു മണിക്കൂര്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും കഴിയും. ഏഴു ദിവസം വരെ ഇവയ്ക്ക് ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനുള്ള കഴിവുമുണ്ട്. 200 ഗ്രാം ഭാരമുള്ള ഇവ ഒരു വര്‍ഷത്തിനകം വിപണിയില്‍ എത്തിക്കാനാകും എന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ഏറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘടിപ്പിച്ച നാനോ സോളാര്‍ 2012 എന്ന അന്താരാഷ്‌ട്ര സമ്മേളനത്തിലാണ് ഈ നേട്ടം അനാവരണം ചെയ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂചിമുഖി മാസിക 32 വര്‍ഷം പൂര്‍ത്തിയാക്കി

January 17th, 2012

കേരളത്തിലെ പരിസ്ഥിതി രംഗത്ത്‌ ഏറെ സംഭാവന നല്‍കിയ സൂചിമുഖി പരിസര വിദ്യഭ്യാസ മാസിക കഴിഞ്ഞ ഡിസംബര്‍ ലക്കത്തോടെ 32 വര്‍ഷം പൂര്‍ത്തിയാക്കി.സീക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ  യശശരീരനായ പ്രൊഫസര്‍ ജോണ്‍ സി ജേക്കബിന്റെ പത്രാധിപ സാരഥ്യത്തില്‍ തുടങ്ങിയ സൂചിമുഖി പിന്നീട് പി. ജനാര്‍ദ്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നേറി. ഇപ്പോള്‍ ടി പി പത്നാഭനാണ് സൂചിമുഖിയുടെ എഡിറ്റര്‍. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലും വര്‍ത്തമാനത്തിലും സീക്കിനുള്ള സ്ഥാനം വളരെ വലുതാണ്‌, ഒരു മാസികയെന്ന നിലയില്‍ കഴിഞ്ഞ 32 വര്‍ഷമായി സൂചിമുഖി നല്‍കിവരുന്ന ഹരിത വിശ്വാസം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതതാണ്. സൂചിമുഖിക്ക് ഇപത്രത്തിന്റെ ഭാവുകങ്ങള്‍ നേരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

1 അഭിപ്രായം »

സ്ത്രീ സമത്വ സുന്ദര മാമ്പഴ ഗ്രാമം

May 18th, 2011

pachamanga-song-epathram

ധഹ്ര : സ്ത്രീ പുരുഷ അനുപാതത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന പ്രദേശമാണ് ദക്ഷിണേഷ്യ. പെണ്‍ കുട്ടികള്‍ പിറക്കുന്നത് അപശകുനമായും കുടുംബത്തിന്റെ ദൌര്ഭാഗ്യമായുമാണ് ഇന്ത്യയില്‍ പലയിടത്തും കണക്കാക്കപ്പെടുന്നത്. പ്രബുദ്ധ സാക്ഷര കേരളത്തില്‍ പോലും പെണ്‍കുഞ്ഞ് പിറന്നാല്‍ നെറ്റി ചുളിക്കുന്നവര്‍ വിരളമല്ല.

എന്നാല്‍ ബീഹാറിലെ ഒരു ഗ്രാമം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇതിനെ സമീപിക്കുന്നത്. ഭഗല്‍പൂരിലെ ധഹ്ര ഗ്രാമത്തില്‍ പെണ്‍കുട്ടി ആയി ജനിക്കുന്നത് ഒരു ബഹുമതി തന്നെയാണ്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമത്തില്‍ ഇവര്‍ ഉടനടി പത്ത് മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്നു. കാലക്രമേണ ഈ ഗ്രാമം പ്രദേശത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലമായി മാറി. ഇരുപതിനായിരത്തിലേറെ മാവുകളാണ് ഇവിടെ ഉള്ളത്.

പരിസ്ഥിതിയെ സഹായിക്കുന്നതിനോടൊപ്പം പെണ്‍കുട്ടികളുടെ വിവാഹ ചിലവിലേക്ക് മാങ്ങ വിറ്റ് കിട്ടുന്ന വരുമാനം ഏറെ സഹായകരമാവുന്നു എന്നാണ് ഇതിനെ പറ്റി ഗ്രാമ വാസികള്‍ പറയുന്നത്.

പെണ്‍കുട്ടികളെ ഐശ്വര്യ ദേവതയായ ലക്ഷ്മീദേവിയുടെ അവതാരങ്ങളായാണ് ഭാരതീയ ഹൈന്ദവ സങ്കല്‍പ്പത്തില്‍ കണ്ടു വരുന്നത്. ഏതായാലും മാമ്പഴം മൂലം ഈ ഗ്രാമത്തിന് കൈവന്ന ഐശ്വര്യം ഏറെയാണ്.

ഈ ഗ്രാമത്തിന്റെ വളര്‍ച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ശ്രദ്ധയില്‍ പെടാതിരുന്നില്ല. അദ്ദേഹവും ഈയിടെ ഗ്രാമം സന്ദര്‍ശിച്ചു ഒരു മാവിന്‍ തൈ നട്ടു. പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയവും ആരംഭിക്കാന്‍ ആദ്ദേഹം മുന്‍കൈ എടുത്തു.

ധഹ്ര ഗ്രാമത്തിന്റെ സമൃദ്ധിയും പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന മാന്യതയും സമീപ ഗ്രാമങ്ങളും മാതൃകയാക്കി തുടങ്ങിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ചു
പ്രകൃതിയും കരുണയും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010