ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ – ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

May 11th, 2010

asian-television-awards-2010ദുബായ്‌ : ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ മാസം 14ന് നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ നിശക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പദ്മശ്രീ ഭരത് മമ്മുട്ടി, പദ്മശ്രീ എം.എ. യൂസഫലി എന്നിവര്‍ വിശിഷ്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മുകേഷ്‌, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്‌, രസ്ന, ലെന, കൈലാഷ്, അര്‍ച്ചന കവി, അര്‍ച്ചന, കെ.എസ്. ചിത്ര, ബിജു നാരായണന്‍, റിമി ടോമി, രഞ്ജിനി ഹരിദാസ്‌, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്‌, നികേഷ്‌ കുമാര്‍, ജി. എസ്. പ്രദീപ്‌, ഷാനി പ്രഭാകരന്‍, ഫൈസല്‍ ബിന്‍ അഹമദ്‌, അന്‍വര്‍, കണ്ണൂര്‍ ശരീഫ്‌, ദേവാനന്ദ്‌, ജസ്റ്റിന്‍, ആന്‍ ആമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഗെറ്റ് തുറക്കും. കൃത്യം ഏഴിന് അവാര്‍ഡ്‌ നൈറ്റ്‌ ആരംഭിക്കും, ദിര്‍ഹം 50, 100 എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്ക്. വി. വി. ഐ. പി. ടിക്കറ്റ്‌ 500 ദിര്‍ഹമാണ്, കരാമ ലുലുവിന്റെ മുന്നില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ ടെലിവിഷന്‍ അവാര്‍ഡ്‌ വേദിയിലേക്ക് സൌജന്യ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലുലു, ഫാത്തിമ, നൂര്‍ജഹാന്‍ റെസ്റ്റോറന്റ്, മദീന സൂപ്പര്‍ മാര്‍ക്കറ്റ്‌ (നാഷണല്‍ പെയിന്റ്സ്), അല്‍ മനാര്‍ ടെക്സ്ടൈല്‍സ് ആന്‍ഡ്‌ റെഡിമെയ്ഡ്സ് (സത്വ), ഹോട്ട് സ്പൈസി റെസ്റ്റോറന്റ് (അജ്മാന്‍), മലബാര്‍ റെസ്റ്റോറന്റ് (അജ്മാന്‍) എന്നിവിടങ്ങളിലും “അമാലിയ” യുടെ എല്ലാ ഔട്ട് ലെറ്റുകളിലും ടിക്കറ്റ്‌ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0503453029, 0505442096 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റി കണ്‍സര്‍ട്ട് അറീനയിലും ടിക്കറ്റുകള്‍ ലഭിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി മമ്മുട്ടി, എന്‍.ആര്‍.ഐ. യൂസഫലി

May 1st, 2010

mammootty-ma-yousufaliദുബായ്‌ : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്‌, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.

മെയ്‌ 14ന് ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റിയിലെ അന്താരാഷ്‌ട്ര വേദിയില്‍ നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ നൈറ്റില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. സര്‍ക്കാരിന്റെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും എന്ന് ഏഷ്യാ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിസ്സാര്‍ സയിദ്‌ അറിയിച്ചു.

ദുബായ്‌ ആസ്ഥാനമായുള്ള ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയും, ലെന്‍സ്‌മാന്‍ പ്രോഡക്ഷന്‍സും ചേര്‍ന്നാണ് അവാര്‍ഡ്‌ സംഘടിപ്പിക്കുന്നത്. ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് എല്ലാ വര്‍ഷവും മലയാള സിനിമാ അവാര്‍ഡ്‌, ബിസിനസ് അവാര്‍ഡ്‌, ടെലിവിഷന്‍ അവാര്‍ഡ്‌ എന്നിവ സംഘടിപ്പിക്കാറുണ്ട്.

യു.എ.ഇ. കൂടാതെ ഇന്ത്യ സൗദി അറേബ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഏഷ്യാ വിഷന്‍,ടി.വി. ചാനല്‍ മാനേജ്മെന്റ്, റേഡിയോ മാനേജ്മെന്റ്, കണ്‍സള്‍ട്ടന്സി, അഡ്വര്‍ട്ടൈസിംഗ്, പ്രൊഡക്ഷന്‍, ഇവന്റ് മാനേജ്‌മെന്റ്‌ എന്നീ മേഖലകളിലും സജീവമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഏഴ് പുതിയ മെട്രോ റെയില്‍ സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തം ആരംഭിച്ചു
മധ്യവേനല്‍ ഐ. എസ്. സി യില്‍ പ്രദര്‍ശിപ്പിക്കുന്നു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine