മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ

August 3rd, 2010

malayali-drivers-association-epathramഅബുദാബി : അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി ഡ്രൈവര്‍ മാര്‍ക്കായി  ജീവ കാരുണ്യ പ്രവര്‍ത്തന  രംഗത്ത്‌  ഒരു കൂട്ടായ്മ രൂപീകരിക്കുന്നു.  വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തിയ ഡ്രൈവര്‍ മാര്‍ക്കായി  നിയമ പരിരക്ഷയും  സാമ്പത്തിക പിന്തുണയും ലഭ്യമാക്കുവാനായി  സംഘടന കളും  കൂട്ടായ്മകളും സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ മലയാളി  ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്‌. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ  രൂപീകരി ച്ചിരിക്കുന്ന വിവരം  അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും  അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിശദമായ തീരുമാനങ്ങള്‍ അറിയിക്കു ന്നതിനായി ആഗസ്റ്റ്‌  6 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്  എല്ലാവരും അബുദാബി യില്‍ ഒത്തു കൂടുന്നു. ഈ കൂട്ടായ്മ യില്‍ ചേരാന്‍  താല്പര്യമുള്ള  സുഹൃത്തുക്കള്‍ ഈ നമ്പരു കളില്‍ ബന്ധപ്പെടുക  050 88 544 56 – 050 231 63 65

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിസാ തട്ടിപ്പ്‌ പുതിയ രൂപത്തില്‍

July 6th, 2010

visa-racket-epathramഒട്ടേറെ ശാഖകളുള്ള ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ നല്ല ശമ്പളവും പ്രൊമോഷന്‍ സാദ്ധ്യതകളും ഉള്ള ഒരു ജോലി. ഇതായിരുന്നു ഏറണാകുളത്തെ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ വാഗ്ദാനം. ഇത് കണ്ടു തൊഴില്‍ അന്വേഷിച്ചെത്തിയ യുവാക്കളോട് അറബി നാട്ടില്‍ നിന്നുമെത്തിയ മലയാളിയായ കമ്പനി മാനേജര്‍ റിക്രൂട്ട്മെന്റ് ഫീസ്‌ എന്നും പറഞ്ഞ് 50,000 മുതല്‍ 75,000 രൂപ വരെ എണ്ണി വാങ്ങിയപ്പോഴും സ്വപ്ന ഭൂമിയിലേയ്ക്കുള്ള യാത്ര മനസ്സില്‍ കണ്ടവരാരും രണ്ടാമതൊന്നും ചിന്തിച്ചില്ല. മാത്രമല്ല, വിസയും തൊഴില്‍ കരാറും എല്ലാം സര്‍ക്കാര്‍ പരസ്യങ്ങളില്‍ കണ്ടതു പോലെ നിയമാനുസൃതവും. പിന്നെന്തു ചിന്തിക്കാന്‍?

വിമാനം കയറി സ്വപ്ന ഭൂമിയിലെത്തി. പ്രതീക്ഷിച്ചത് പോലെ സുന്ദരമല്ല തൊഴില്‍ സ്ഥലം. മരുഭൂമിയില്‍ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് മേല്‍ക്കൂര യായുള്ള ഒരു ഷെഡില്‍ പെയിന്റിംഗും മറ്റുമാണ് ജോലി. എക്സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണം. മാസാവസാനം കൈയ്യില്‍ ശമ്പളം എത്തിയതോടെ മറ്റെല്ലാം മറക്കാനും പൊറുക്കാനും അവര്‍ തയ്യാറുമായി.

അദ്ധ്വാനിച്ചു തൊഴില്‍ ചെയ്‌താല്‍ ഈ നാട്ടില്‍ ഉയര്‍ച്ച ലഭിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുള്ളതിനാല്‍ കഠിനമായി തന്നെ അദ്ധ്വാനിക്കാന്‍ അവര്‍ തയ്യാറായി. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ അദ്ധ്വാനമല്ലാതെ ശമ്പളം ഒന്നും തന്നെ ഇവര്‍ക്ക്‌ ലഭിച്ചില്ല.

നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ അവര്‍ അധികൃതരോട് പരാതിപ്പെട്ടു. പരാതി പറഞ്ഞു തിരികെ താമസ സ്ഥലത്തെത്തിയ ഇവരെ രാത്രിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ട് പോയി മര്‍ദ്ദിച്ചു.

stranded-labourers-epathram

തട്ടിപ്പിനിരയായ തൊഴിലാളികള്‍

കമ്പനിയിലെ പണം കാണാതായി എന്നും പറഞ്ഞ് ഇറ്റലിക്കാരന്‍ കമ്പനി മുതലാളിയും മലയാളി മാനേജരും ചേര്‍ന്ന് ഇവരുടെ പെട്ടികളും സാധനങ്ങളും മുറികളില്‍ നിന്നും എടുത്തു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. അരിശം തീരാതെ ഇവരുടെ സാധനങ്ങളുടെ മേല്‍ വെള്ളം കോരി ഒഴിക്കുകയും ചെയ്തു. 6 പേരെ കള്ളക്കേസില്‍ കുടുക്കി ഉപദ്രവിക്കുകയും ഇവരെ പോലീസ്‌ കൈയ്യാമം വെച്ച് കൊണ്ട് പോകുകയും ചെയ്തു. വളരെ ക്രൂരമായ മര്‍ദ്ദനവും ഇവര്‍ക്ക്‌ ഏല്‍ക്കേണ്ടി വന്നു.

താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതോടെ പെരുവഴിയിലായ (പെരുവഴിയൊന്നും അവിടെങ്ങുമില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരുഭൂമിയിലാണ് ആയത്) ഇവര്‍ ഫ്രീസോണ്‍ അധികൃതരുടെ എടുത്തെത്തി. തൊഴിലാളികളുടെ കാര്യത്തില്‍ കമ്പനി ഉടമയും നാട്ടുകാരനായ മലയാളി മാനേജരും കാണിക്കാത്ത അനുകമ്പയും ഉത്തരവാദിത്വവും ഫ്രീസോണ്‍ അധികൃതര്‍ കാണിച്ചു. അധികൃതര്‍ ഇവരെ ഫ്രീസോണ്‍ അതോറിറ്റിയുടെ കെട്ടിടത്തില്‍ പാര്‍പ്പിച്ചു.

താമസ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും ഭക്ഷണത്തിന് ഒരു വഴിയും ഇല്ലായിരുന്നു ഇവരുടെ മുന്‍പില്‍. സംഭവം അറിഞ്ഞെത്തിയ നല്ലവരായ ഏതാനും മലയാളികള്‍ ഇവര്‍ക്ക്‌ ഭക്ഷണം എത്തിച്ചു കൊടുത്തതോടെയാണ് പട്ടിണിയിലായ ഇവര്‍ രണ്ടു നേരം ആഹാരം കഴിച്ചു തുടങ്ങിയത്.

ഫ്രീസോണ്‍ അധികൃതരുടെ മദ്ധ്യസ്ഥ ശ്രമത്തിനു കമ്പനി വഴങ്ങാതായത്തോടെ തൊഴിലാളികള്‍ ഇന്ത്യന്‍ അസോസിയേഷനെ സമീപിച്ചു. അസോസിയേഷന്‍ ഏര്‍പ്പാടാക്കിയ വക്കീല്‍ വഴി കേസ്‌ കോടതിയിലെത്തി. ജൂലൈ 4 നു ഇരു വിഭാഗത്തിന്റെയും സമ്മത പ്രകാരം കേസ്‌ നേരത്തെ ഒത്തുതീര്‍പ്പാക്കാം എന്ന് കരുതിയിരുന്നതാണ്. എന്നാല്‍ അന്ന് കോടതിയില്‍ ഹാജരായ കമ്പനി അധികൃതര്‍ നേരത്തെ ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്കു സമ്മതമല്ല എന്ന് അറിയിക്കുകയാണ് ചെയ്തത്. കേസില്‍ വിധി വരുമെന്നും തങ്ങളുടെ ദുരിതത്തിന് അറുതി വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന തൊഴിലാളികളോട് “നിങ്ങളൊക്കെ ഒരു മാസം പട്ടിണി കിടന്നാലേ പാഠം പഠിക്കൂ” എന്ന് ഇവരുടെ മാനേജര്‍ ഇവരെ ഭീഷണിപ്പെടുത്തിയത്‌ പോലെ കോടതി കേസ്‌ ജൂലൈ 29 വരെ വിധി പറയാന്‍ മാറ്റി വെച്ചു. അടുത്ത മൂന്നാഴ്ച എങ്ങനെ കഴിച്ചുകൂട്ടും എന്ന അങ്കലാപ്പിലാണ് ഇവര്‍ ഇപ്പോള്‍. തങ്ങളെ ഇപ്പോള്‍ സഹായിക്കുന്ന വ്യക്തികള്‍ക്ക് ഈ സഹായം ഇത്രയും നാള്‍ തുടരാന്‍ ആവില്ല എന്ന് ഇവര്‍ക്കറിയാം.

കമ്പനിയുടെ പ്രധാന ബിസിനസ് എക്സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണമാണ്. ഇത് വര്‍ഷത്തില്‍ 6 മാസം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ 6 മാസത്തേയ്ക്ക് കമ്പനി കേരളത്തില്‍ പോയി അന്‍പതോളം പേരെ റിക്രൂട്ട് ചെയ്തു വരും. ഒരു മാസം ശമ്പളം കൊടുക്കും. 6 മാസം കഴിയുമ്പോഴേക്കും ശമ്പളം ലഭിക്കാതെ വലയുന്ന തൊഴിലാളികള്‍ കിട്ടുന്ന തുകയും കൈപ്പറ്റി സ്വയം ഒഴിഞ്ഞു പോവാന്‍ തയ്യാറാവും. കഴിഞ്ഞ വര്‍ഷവും അന്‍പതോളം പേര്‍ ഇങ്ങനെ പോയതാണ്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ പോയവരുടെ പക്കല്‍ നിന്നും വിസാ ചിലവിനെന്നും പറഞ്ഞ് 50,000 രൂപയോളം വാങ്ങിയെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിലേയ്ക്കായി പണം ചിലര്‍ നാട്ടില്‍ നിന്നും വരുത്തിയാണ് കമ്പനിയില്‍ അടച്ചത്. പണം കൊടുക്കാനില്ലാഞ്ഞ ചിലര്‍ക്ക് മറ്റു തൊഴിലാളികള്‍ ജാമ്യം നില്‍ക്കുകയും, അവരുടെ ശമ്പളത്തില്‍ നിന്നും ഈ തുക പിടിക്കുകയും ചെയ്തു. ഈ തുക പിന്നീട് നാട്ടിലെത്തിയവര്‍ അവരുടെ വീടുകളില്‍ ചെന്ന് കൊടുത്തു തീര്‍ക്കുകയാണ് ചെയ്തത് എന്നും ഇവര്‍ അറിയിക്കുന്നു. വിസാ ചിലവിനു പണം പിടിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം ക്രൂരതകളാണ് തങ്ങളോട് കമ്പനി ചെയ്തത് എന്ന് തൊഴിലാളികള്‍ പറയുന്നു.

വര്‍ഷാവര്‍ഷം ഇത് പോലെ അന്‍പതോളം പേരെ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്‌താല്‍ മാനേജര്‍ക്ക് ലഭിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. കമ്പനിയ്ക്ക് സൌജന്യ നിരക്കില്‍ തൊഴിലാളികളെയും. ശമ്പളം കൊടുക്കാതെ തൊഴിലാളികളെ വലച്ചാല്‍ കിട്ടിയ തുകയും കൊണ്ട് പ്രശ്നമൊന്നുമുണ്ടാക്കാതെ ഇവര്‍ തിരികെ പൊയ്ക്കൊള്ളും എന്നതാണ് കമ്പനിയുടെ കണക്ക്‌ കൂട്ടല്‍.

എറണാകുളം പോലീസ്‌ കമ്മീഷണര്‍ക്ക് ഈ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ഒരു പരാതിയും തൊഴിലാളികള്‍ ഫാക്സായി അയച്ചിട്ടുണ്ട്. നിയമത്തെ മാറി കടന്നുള്ള ഈ വിസാ – നിയമന തട്ടിപ്പ്‌ ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. സ്വപ്ന ഭൂമിയിലേയ്ക്ക് വിമാനം കയറാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക്‌ ഒരു മുന്നറിയിപ്പാവണം ഇത്തരം ദുരനുഭവങ്ങള്‍. ഒപ്പം ഇവരെ തടയാന്‍ നമ്മുടെ നാട്ടിലെ നിയമപാലകര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. ഇവര്‍ ഗള്‍ഫില്‍ നിന്നും ഫാക്സായി അയച്ച പരാതി അതിനു സഹായകരമാവും എന്നാണ് ഇവരുടെ പ്രതീക്ഷ.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയിലെ തൊഴിലാളികള്‍ – അവസാന സംഘം നാട്ടിലേയ്ക്ക്

June 14th, 2010

sharjah-campഷാര്‍ജ: തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിലായ ഷാര്‍ജയിലെ തൊഴിലാളികളില്‍ അവശേഷിയ്ക്കുന്ന 15 പേര്‍ കൂടി നാളെ നാട്ടിലേയ്ക്ക് മടങ്ങും. മൂന്നു മലയാളികളും ഒരു തമിഴ്‌ നാട്ടുകാരനുമാണ് ഇനി അവശേഷിയ്ക്കുന്നവരില്‍ ഇന്ത്യാക്കാരായി ഉള്ളത്. ബാക്കി പതിനൊന്നു പേരില്‍ പാക്കിസ്ഥാനികളും, നേപ്പാളികളും, ബംഗ്ലാദേശുകാരുമാണ് ഉള്ളത്. ഇന്നലെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഓഫീസില്‍ വെച്ച് ഇവരുടെ ശമ്പള കുടിശികയും മറ്റും ഇവര്‍ക്ക്‌ പൂര്‍ണ്ണമായി ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ തങ്ങളെ ഷാര്‍ജ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറെ സഹായിച്ച കാര്യം ഇവര്‍ നന്ദിപൂര്‍വ്വം അറിയിച്ചു.

തങ്ങളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിയ്ക്കുകയായിരുന്നു ഇവര്‍. സന്മനസ്സുള്ള ചില സംഘടനകള്‍ ഇവര്‍ക്ക്‌ ടാങ്കറില്‍ വെള്ളം എത്തിച്ചു കൊടുത്തുവെങ്കിലും വൈദ്യുതി എത്തിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുതിയുടെ ബില്ലടയ്ക്കാതെ ബന്ധം വേര്‍പെടുത്തിയതായിരുന്നു. ഈ കാരണത്താല്‍ ഇവിടെ ജനറേറ്റര്‍ ഘടിപ്പിയ്ക്കുന്നതും നിയമ വിരുദ്ധമാണ് എന്നതിനാല്‍ അതും നടന്നില്ല. ഗള്‍ഫിലെ ചൂട് ഉയര്‍ന്നതോടെ നിശ്ചലമായ എയര്‍ കണ്ടീഷണറുകള്‍ ഉള്ള മുറികളില്‍ നിന്നും പുറത്തിറങ്ങി ഇവര്‍ വെളിയില്‍ നിലത്ത് വിരിച്ചു കിടക്കാന്‍ നിര്‍ബന്ധിതരായി.

നാളെ നാട്ടിലേയ്ക്ക് വിമാനം കയറുന്നതോടെ ഇവരുടെ ജീവിതത്തില്‍ മാസങ്ങള്‍ നീണ്ട ഒരു ദുരിതപൂര്‍ണമായ കാലഘട്ടത്തിനു അറുതിയാവുകയാണ്. ഇനി കുറച്ചു നാള്‍ നാട്ടില്‍ തന്നെ ജോലി ചെയ്തു കഴിയണം എന്നാണു താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് നാളെ മടങ്ങുന്ന ആലപ്പുഴ സ്വദേശിയായ അരുണ്‍ പറയുന്നു. വിസയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയാണ് ആദ്യ തവണ ഇവിടെ വന്നത്. അതിന്റെ ബാധ്യതയും പിന്നീട് 6 മാസക്കാലം ശമ്പളം മുടങ്ങിയതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വീണ്ടും ഇവിടെ തന്നെ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ഇവര്‍ക്കാവുന്നില്ല. വിസ റദ്ദാക്കുന്നതിനോടൊപ്പം യു.എ.ഇ. യിലേക്കുള്ള ആറു മാസത്തെ പ്രവേശന നിരോധനവും ഉണ്ടാവും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളുമായി തിരികെ ഏതെങ്കിലും ഗള്‍ഫ്‌ നാട്ടിലേയ്ക്ക് തന്നെ നല്ലൊരു ജോലി ലഭിച്ചു തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട് എന്നും ഇവര്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു

May 25th, 2010

pravasi-malayali-padana-kendramദുബായ്‌ : പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും, അവ നടപ്പിലാക്കുവാന്‍ അധികാരികളുടെ ശ്രദ്ധ വേണ്ട വണ്ണം പതിപ്പിക്കാനും ഉള്ള കര്‍മ്മ പരിപാടികളുമായി ദര്‍ശനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു. ഈ കാര്യം പ്രവാസികളെ അറിയിക്കാനായി ഇതിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം യു. എ. ഇ. യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ എം. എ. ജോണ്സന്‍, പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപി, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനും ക്ലോസ് – അപ്പ് മാന്ത്രികനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരാണ് ഈ സംഘത്തില്‍ ഉള്ളത്.

പ്രതികൂല സാഹചര്യങ്ങളെ അനുദിനം നേരിട്ട്, സ്വന്തം കുടുംബത്തിന്റെ ഭദ്രതയ്ക്കായി അന്യ നാട്ടിലേക്ക്‌ ചേക്കേറി, കഠിനമായി പ്രയത്നിക്കുകയും അത് വഴി നാടിന്റെ തന്നെ ഭദ്രതയ്ക്കും പുരോഗതിയ്ക്കും അടിത്തറ പാകുകയും ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന പിന്തുണയും സഹായങ്ങളും പ്രാദേശികമായി ചെയ്തു കൊടുക്കുവാനുള്ള ഉദാത്തമായ ഒരു ലക്ഷ്യമാണ് ഈ പദ്ധതിയ്ക്ക് പുറകില്‍.

വീടിനടുത്തൊരു വിമാനത്താവളം, അനുദിനം പുതിയ ഫീസുകളും മറ്റും പ്രവാസി യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മത്സരിക്കുന്ന അധികാരികളോടുള്ള പ്രതിഷേധം, പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിങ്ങനെയുള്ള വന്‍ ആവശ്യങ്ങള്‍ക്കായി പടനീക്കം നടത്താന്‍ വലിയ സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ചുറ്റുപാടില്‍ പക്ഷെ, പ്രവാസികള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ ഒട്ടേറെ സേവനങ്ങള്‍ സൌജന്യമായി ചെയ്തു കൊടുത്തു കൊണ്ട്, പ്രവാസികള്‍ക്ക്‌ ഒരു പ്രാദേശിക സേവന കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് പ്രവാസി മലയാളി പഠന കേന്ദ്രം ഒരുങ്ങുന്നത്. ഉദാഹരണമായി, നാട്ടിലെ വില്ലേജ്‌ ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നിരിക്കട്ടെ, ഈ കാര്യം ഇവര്‍ക്ക്‌ നിഷ്പ്രയാസം നിങ്ങള്‍ക്കായി ചെയ്തു തരാനാവും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ നിങ്ങള്ക്ക് വേണ്ടി നിങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുവാനും ഇവര്‍ സഹായിക്കും.

കോഴിക്കോടുള്ള ദര്‍ശനം സാംസ്കാരിക വേദിയുടെ പണിതു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലാ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ ആദ്യത്തെ ഓഫീസ്‌ പ്രവര്‍ത്തിക്കുക.

പ്രസ്തുത പ്രവര്‍ത്തനങ്ങളെ പറ്റി പ്രവാസികള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുവാനായി യു.എ.ഇ. യില്‍ എത്തിയ സംഘം, അബുദാബി മുതല്‍ റാസ് അല്‍ ഖൈമ വരെ യാത്ര ചെയ്ത് പ്രവാസി കൂട്ടായ്മകളെയും, സംഘടനകളെയും, മാധ്യമങ്ങളെയും നേരിട്ട് സന്ദര്‍ശിക്കുകയും തങ്ങളുടെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു.

balachandran-kottodi ma-johnson pk-gopi

യു.എ.ഇ.യിലെ ഒരു കൃഷിയിടത്തില്‍

labour-camp

തൊഴിലാളികളോടൊപ്പം

labour-camp

തൊഴിലാളികളുമായി സൌഹൃദ സംഭാഷണം

ഈ യാത്രാ വേളയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പഠിക്കുവാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി നിരവധി ലേബര്‍ ക്യാമ്പുകളിലും ഇവര്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഷാര്‍ജയില്‍ ഒരു മലയാളി തൊഴിലുടമ ഉപേക്ഷിച്ചു കടന്നു കളഞ്ഞ 1500 ഓളം പേര്‍ ദുരിതം അനുഭവിക്കുന്ന ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ച ഇവര്‍ തൊഴിലാളികളുമായി സംവദിക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. ദുരിത പൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ നിശ്ചയ ദാര്‍ഢ്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന പ്രവാസി മലയാളികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അവരുടെ പ്രശ്നങ്ങളിലേക്ക് ഒട്ടേറെ ഉള്‍ക്കാഴ്ച ലഭിക്കാന്‍ തങ്ങളെ സഹായിച്ചതായി സംഘത്തെ നയിച്ച എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ e പത്രത്തോട് പറഞ്ഞു.

എന്നാല്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ആഹ്ലാദത്തോടെ കഴിയുന്ന തൊഴിലാളികളുള്ള ചില ലേബര്‍ ക്യാമ്പുകളും തങ്ങള്‍ സന്ദര്‍ശിച്ചതായി ഇവര്‍ അറിയിച്ചു. ഷാര്‍ജയില്‍ മലയാളിയായ സബാ ജോസഫ്‌ എന്ന വ്യവസായിയുടെ റേഡിയേറ്റര്‍ നിര്‍മ്മാണ ശാലയുടെ ലേബര്‍ ക്യാമ്പ്‌ ഇത്തരത്തില്‍ എടുത്തു പറയാവുന്ന ഒന്നാണ്. വൃത്തിയും വെടിപ്പുമുള്ള മുറികള്‍, ഭക്ഷണം ഒരുക്കാന്‍ പാചകക്കാര്‍ അടക്കമുള്ള ഭക്ഷണശാല എന്നിങ്ങനെയുള്ള സൌകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

ma-johnson-pk-gopi-balachandran-kottodi-nadanpattu

വ്യത്യസ്തമായ ഒരു ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശനം

ആഴ്ചയില്‍ രണ്ടു ചലച്ചിത്രങ്ങള്‍ – ഒന്ന് ഇംഗ്ലീഷിലും ഒന്ന് മലയാളത്തിലും ഈ ക്യാമ്പില്‍ തൊഴിലാളി കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. തൊഴിലാളികളും തൊഴിലുടമയും ഒരുപോലെ പങ്കെടുക്കുന്ന സാംസ്കാരിക സംഗമങ്ങളും ഇവിടെ അരങ്ങേറുന്നു. ഇതിനായി പ്രത്യേകം ഹാളും ഈ ലേബര്‍ ക്യാമ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.

joseph-kuttummel

തൊഴിലാളികളോടൊപ്പം ഒരു സാംസ്കാരിക സായാഹ്നം പങ്കിടുന്ന തൊഴിലുടമ

ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമായ ഭൌതിക സാഹചര്യങ്ങള്‍ക്ക് പുറമേ മാനസിക ഉല്ലാസത്തിനുമുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന തൊഴിലുടമകളെയും കാണുവാന്‍ സാധിച്ചത് തങ്ങള്‍ക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായി എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

പ്രവാസി മലയാളി പഠന കേന്ദ്രം എന്ന ആശയത്തിന് വന്‍ പിന്തുണയും ഇങ്ങനെ പലരില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചു. ഈ സംരംഭത്തില്‍ സഹകരിക്കാനായി പലരും മുന്‍പോട്ടു വന്നതും തങ്ങള്‍ക്കു ഏറെ പ്രചോദനം പകര്‍ന്നു. കോഴിക്കോടിന് പുറമേ ഏറണാകുളത്തും പഠന കേന്ദ്രം തുടങ്ങണം എന്ന ആവശ്യം ഷാര്‍ജയില്‍ പ്രശസ്തമായ ഒരു വിദ്യാലയത്തിന്റെ (പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) ഉടമ തങ്ങളോട്‌ ആവശ്യപ്പെടുകയും, ഇതിലേക്കായി ആലുവയിലുള്ള തന്റെ കെട്ടിടം ഉപയോഗത്തിനായി തങ്ങള്‍ക്ക് നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

ഈ വിധത്തിലുള്ള പല സഹായങ്ങളും തങ്ങള്‍ക്കു ചെയ്തു തരികയും, ഈ സംരംഭത്തില്‍ തങ്ങളെ സഹായിക്കുവാനും, തങ്ങളോട് സഹകരിക്കുവാനും, ഇതില്‍ പങ്കാളികള്‍ ആകുവാനും മുന്‍പോട്ടു വരികയും ചെയ്ത എല്ലാ പ്രവാസി സുഹൃത്തുക്കളോടും തങ്ങള്‍ക്കു ഏറെ കൃതജ്ഞതയുണ്ട് എന്നും പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 055-9262130

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍

May 25th, 2010

gulf-jailതൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്

ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക്‌ ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.

ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.

മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « യു.എ.ഇ. യില്‍ ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍
Next »Next Page » സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine