അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണം ഇന്ന്

September 16th, 2010

salafi-times-logo-epathramദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’, എന്നിവയുടെ ആഭിമുഖ്യത്തില്‍ സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷ ങ്ങളോടനു ബന്ധിച്ച് ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ഇന്ന് (സെപ്റ്റംബര്‍ 16 ന് വ്യാഴം) രാത്രി 7:30 ന് ദുബായ്‌ ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടക്കുന്നു.

1966 മുതല്‍ ലോകമെമ്പാടും വര്‍ഷാവര്‍ഷം ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO) യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിച്ചു വരുന്നു.

2010_poster_literacy-epathram

അന്താരാഷ്‌ട്ര സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യുനെസ്കോ ഇറക്കിയ പോസ്റ്റര്‍

“നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മസ്ഹര്‍ മോഡറേറ്ററാകുന്ന സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി, റാം മോഹന്‍ പാലിയത്ത്, കെ. എം. അബ്ബാസ്, അഡ്വ: ജയരാജ് തോമസ്, ഇസ്മയില്‍ മേലടി, നാസ്സര്‍ ബേപ്പൂര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, റീന സലീം, കെ. കെ. മൊയ്തീന്‍കോയ, സൈനുദ്ദീന്‍ ഖുറൈഷി, വി. എം. സതീഷ്, ജിഷി സാമുവല്‍, ഒ. എസ്. എ. റഷീദ്, ഉബൈദ് ചേറ്റുവ, നാരായണന്‍ വെളിയംകോട്, പൊളിറ്റിക്കല്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് “സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക“ യുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വര്‍ഷമായി നടന്ന് വന്നിരുന്ന “ലോക വായനാ വര്‍ഷം” ആഘോഷങ്ങളുടെ സമാപനവും നടക്കുന്നുതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 8287390 / 050 5842001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാക്ഷരതാ ദിനാചരണം മാറ്റി വെച്ചു

September 8th, 2010

literacy-women-epathramദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിക്കാനിരുന്ന  ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര  സാക്ഷരതാ ദിന’ ആചരണം ഈദിന് ശേഷം നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും വ്രതാനുഷ്ടാനങ്ങളുടെ അന്തിമ ദിനങ്ങളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ഇരിക്കേണ്ട അവസരത്തില്‍ പൊതു പരിപാടികള്‍ നടത്തുന്നതിലെ അനൌചിത്യം കണക്കിലെടുത്താണ് ദിനാചരണം മറ്റൊരു ദിവസത്തേക്ക്‌ മാറ്റുന്നത്.

സെപ്റ്റംബര്‍ 16 ന് വ്യാഴാഴ്ച പരിപാടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ദുബൈ ദേരയിലുള്ള കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ രാത്രി 7:30 നാണ് പരിപാടി നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു

August 30th, 2010

literacy-epathram

ദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര  സാക്ഷരതാ ദിന’ ആചരണം പൂര്‍വ്വാധികം വിപുലമായി ദുബായില്‍ സംഘടിപ്പിക്കുന്നു.

ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി 9 മണിക്ക് ദുബായ്‌ ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തിലാണ് സംഗമം.

“നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും” എന്ന വിഷയത്തില്‍ കെ. എം. അബ്ബാസ്, ജലീല്‍ പട്ടാമ്പി, ഇസ്മയില്‍ മേലടി, നാസര്‍ ബേപ്പൂര്‍, റീന സലീം, ജിഷി സാമുവല്‍, സ്വര്‍ണ്ണം സുരേന്ദ്രന്‍, ഇ. സാദിഖലി, വി. എം. സതീഷ്, ഒ. എസ്. എ. റഷീദ്, കെ. കെ. മൊയ്തീന്‍ കോയ, റാം മോഹന്‍ പാലിയത്ത് എന്നിവര്‍ പങ്കെടുക്കുന്ന സിമ്പോസിയത്തില്‍ അഡ്വ. ജയരാജ് തോമസ് മോഡറേറ്റര്‍ ആയിരിക്കും.

ഇതോടനുബന്ധിച്ച് “സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക” യുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വര്‍ഷമായി നടന്നു വരുന്ന “ലോക വായനാ വര്‍ഷം” ആഘോഷങ്ങളുടെ സമാപനവും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഭീതിക്ക് കാരണം കൈനോറ്റോ ഫോബിയ

August 27th, 2010

salafi-times-online-edition-epathram

ദുബായ്‌ : സലഫി ടൈംസ് സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) “ലോക വായനാ വര്‍ഷം” ആചരിക്കുന്നതിന്റെ ഭാഗമായി “സലഫി ടൈംസ്” റമദാന്‍ സ്പെഷല്‍ ഓണ്‍ലൈന്‍ എഡിഷന്റെ പ്രകാശനം പൊളിറ്റിക്കല്‍ കുട്ടി എന്നറിയപ്പെടുന്ന എ. കെ. ഹാജി ദുബായ് ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

25 വര്‍ഷത്തോളം മുടങ്ങാതെ വായനക്കാരില്‍ എത്തിച്ച സൌജന്യ അറിവിന്റെ നിധിയായ സലഫി ടൈംസ് എന്ന മിനി പത്രത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്നും, ഓണ്‍ലൈന്‍ പതിപ്പ് വഴി ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വിജ്ഞാന ശകലം നുകരാന്‍ കഴിയുമെന്നും പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു.

ആദ്യ കാല പ്രവാസിയും, അന്നത്തെ ഭരണ കര്‍ത്താക്കളായ ബ്രിട്ടീഷുകാരുടെ നയതന്ത്ര സ്ഥാപനമായ ‘ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സി’ യില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരു മായിരുന്ന പൊളിറ്റിക്കല്‍ കുട്ടി തന്റെ അറബ് നാട്ടിലെ സൌഹൃദം പുതുക്കുവാനായി യു. എ. ഇ. യില്‍ ഹ്രസ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.

ഒ. എസ്. എ. റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ “അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം” – All India Anti-Dowry Movement – പ്രസിഡണ്ട് കെ. എ. ജബ്ബാരി, e പത്രം ചീഫ് എഡിറ്റര്‍ ജിഷി സാമുവല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ ജനപ്രീതി കണക്കിലെടുത്താണ് സലഫി ടൈംസ് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നത് എന്ന് പത്രാധിപരായ കെ. എ. ജബ്ബാരി പറഞ്ഞു.

അര മണിക്കൂര്‍ ഇടവിട്ട്‌ വാര്‍ത്താ ബുള്ളറ്റിന്‍ ഇറക്കാന്‍ നെട്ടോട്ടമോടുകയും, വല്ലാത്ത വാര്‍ത്തയും ഇല്ലാത്ത വാര്‍ത്തയും പടച്ചുണ്ടാക്കുകയും, പ്രമുഖരുടെ സ്വകാര്യ ജീവിതത്തിലേക്ക്‌ കാമറയുമായി ചെന്ന് എത്തി നോക്കി വാര്‍ത്തയാക്കുകയും, ഒരേ വാര്‍ത്ത തന്നെ പല രീതിയില്‍ ചര്‍ദ്ദിക്കുകയും ചെയ്യുന്ന സമകാലീന ചാനല്‍ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ വിശ്വാസം നഷ്ടപ്പെട്ട മലയാളി സത്യസന്ധമായ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈന്‍ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ ഇപ്പോഴും ഈ സത്യത്തിനു നേരെ മുഖം തിരിച്ചു പിടിച്ചു നില്‍ക്കുകയാണ് പല മാധ്യമ കൂട്ടായ്മകളുടെ മേലാളന്മാരും. പുതിയതിനെ സ്വീകരിക്കാനുള്ള വിമുഖത ഉപേക്ഷിച്ച് കാലത്തിനൊപ്പം മുന്നേറാന്‍ “പുരോഗമന” മാധ്യമങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥ പലപ്പോഴും അവ കൈകാര്യം ചെയ്യുന്നവരുടെ “പിന്നോക്കാവസ്ഥ” മൂലമാണ് ഉണ്ടാവുന്നത് എന്നത് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത ചരിത്രാനുഭവം നമ്മെ പഠിപ്പിച്ചതാണ്. പുതിയതിനോടുള്ള ഇത്തരം അടിസ്ഥാന രഹിതമായ ഭീതിയെ കൈനോറ്റോഫോബിയ (cainotophobia) എന്നാണ് ആധുനിക മനശാസ്ത്രത്തില്‍ വിളിക്കുന്നത്‌.

ഇതേ പിന്തിരിപ്പന്‍ നയം തന്നെ ഇന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാര്യത്തിലും ഇവര്‍ തുടരുന്നു. സ്വന്തം ബലഹീനതകള്‍ മറച്ചു വെയ്ക്കാനുള്ള തത്രപ്പാടും, സ്വന്തം നിലനില്‍പ്പിന് ഭീഷണിയാവും ഇത്തരം നവീന സങ്കേതങ്ങള്‍ എന്ന ആധിയുമാണ് ഇത്തരക്കാരെ അലട്ടുന്നത്. സ്വന്തം തട്ടകത്തിന് പുറത്തേയ്ക്ക് കാലു കുത്താന്‍ കെല്‍പ്പില്ലാത്ത ഇക്കൂട്ടര്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നിഷ്പ്രഭരാവുക തന്നെ ചെയ്യും. ഇത്തരുണത്തില്‍ ഓണ്‍ലൈന്‍ എഡിഷനുമായി സധൈര്യം മുന്നോട്ട് വന്ന സലഫി ടൈംസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഒരു “കുട്ടി” നടന്ന വഴികളിലൂടെ – ഒ.എസ്.എ. റഷീദ്

-

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍.എം. അബൂബക്കറിനും കെ.എം. അബ്ബാസിനും ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

August 8th, 2010

nm-aboobacker-km-abbas-epathram

ദുബായ്‌ : മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2009ലെ ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കറിനും (മനോരമ ന്യൂസ്) സമ്മാനിച്ചു. ഇന്നലെ വൈകീട്ട് ദുബായ്‌ ഫ്ലോറ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമം വഴി പൊതു ശ്രദ്ധയില്‍ കൊണ്ട് വരുവാനും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്താനും ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് തദവസരത്തില്‍ സംസാരിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ മാധ്യമ ധര്‍മ്മം സ്തുത്യര്‍ഹാമാം വിധം നിര്‍വ്വഹിച്ച ഇവര്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

chiranthana-awards-epathram

എന്‍. എം. അബൂബക്കറിനു കെ.കെ. മൊയ്തീന്‍ കോയ ആദരഫലകം സമ്മാനിക്കുന്നു

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

യു.എ.ഇ. യിലെ നിയന്ത്രിതമായ സാഹചര്യങ്ങളിലും, തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഇത്തരം അംഗീകാരങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രചോദനമാകും എന്ന് യു.എ.ഇ. യിലെ മാധ്യമ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ കെ. കെ. മൊയ്ദീന്‍ കോയ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തനം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടു പോകുന്ന ഇന്നത്തെ രാഷ്ട്രീയ രംഗത്ത്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്ന പുന്നക്കന്‍ മുഹമ്മദലിയെ പോലുള്ളവര്‍ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എല്ലാ വിധ പിന്തുണയും തങ്ങള്‍ ചിരന്തനയ്ക്ക് നല്‍കും എന്നും യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കൂടിയായ മൊയ്ദീന്‍ കോയ അറിയിച്ചു.

യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം ഓണ്‍ലൈന്‍ പത്രങ്ങളുടെ വര്‍ദ്ധിച്ച പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ നിര്‍ണ്ണായക സ്വാധീനം കണക്കിലെടുത്ത് അടുത്ത വര്ഷം മുതല്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂടി ചിരന്തന മാധ്യമ പുരസ്കാരത്തിന് പരിഗണിക്കും എന്നും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകരായ വിനോദ് ജോണ്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, ഷീല പോള്‍, മസ്ഹര്‍, ജബ്ബാരി കെ.എ. നാസര്‍ ബേപ്പൂര്‍, മുന്‍ അക്കാഫ്‌ ചെയര്‍മാന്‍ പോള്‍ ജോസഫ്‌, നിസാര്‍ തളങ്കര, ഇസ്മയീല്‍ മേലടി, ടി. പി. ബഷീര്‍, ഇല്യാസ്‌ എ. റഹ്മാന്‍, ടി. പി. മഹമ്മൂദ്‌ ഹാജി, ഇസ്മയീല്‍ ഏറാമല മുതലായവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 6« First...23456

« Previous Page« Previous « ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം
Next »Next Page » സി.എച്ച്. സെന്റര്‍ ബ്രോഷര്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine