Monday, September 28th, 2015

കല്ലേൻ പൊക്കുടൻ അന്തരിച്ചു

kallen-pokkudan-epathram

കണ്ണൂർ: കേരളത്തിന്റെ തീരദേശത്ത് ഒരു ലക്ഷത്തോളം കണ്ടൽ ചെടികൾ നട്ടു പിടിപ്പിച്ചു കൊണ്ട് കണ്ടൽ സംരക്ഷണത്തിന് ഒരു പുതിയ മാനം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കണ്ടൽ പൊക്കുടൻ എന്ന കല്ലേൻ പൊക്കുടൻ അന്തരിച്ചു. 78 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാലാണ് അന്ത്യം. പഴയങ്ങാടിയിലെ സ്വവസതിയിലാണ് സംസ്ക്കാരം നടന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര വിഭാഗത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൊക്കുടൻ പാർട്ടി പിളർന്നതിനെ തുടർന്ന് സി. പി. ഐ. എം. ൽ പ്രവർത്തിച്ചു വന്നു. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന പൊക്കുടൻ പരിസ്ഥിതി പ്രവർത്തന രംഗത്ത് സജീവമായി. കേരളത്തിലെ കണ്ടൽ കാടുകളെ സംരക്ഷിക്കുന്നത് തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്ത അദ്ദേഹം തീരദേശത്ത് അങ്ങോളമിങ്ങോളം ഒരു ലക്ഷം കണ്ടൽ തൈകളാണ് നട്ടു പിടിപ്പിച്ചത്. “കണ്ടൽ വിദ്യാലയം” സ്ഥാപിച്ച് കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് അഞ്ഞൂറിലേറെ സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. പൊക്കുടൻ അവസാനമായി എഴുതിയ “കണ്ടൽ ഇനങ്ങൾ” കേരളത്തിൽ കണ്ടു വരുന്ന വിവിധ തരം കണ്ടൽ ഇനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒരു പഠനമാണ്.

2102ൽ ഇറങ്ങിയ ”സ്ഥലം” പൊക്കുടന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. പാപ്പിലിയോ ബുദ്ധയിലും പൊക്കുടൻ ഒരു പ്രധാന കഥാപാത്രമാണ്.

അടിസ്ഥാന വിദ്യഭ്യാസം മാത്രം സിദ്ധിച്ച പൊക്കുടൻ നിരവധി പുസ്തകങ്ങൾ എഴുതി. ഇതിൽ ആത്മകഥാപരമായ “എന്റെ ജീവിതം”, “കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം” എന്നിവയ്ക്ക് പുറമെ “കണ്ടൽ ഇനങ്ങൾ”, “ചുട്ടച്ചി” എന്നിവ ഏറെ ശ്രദ്ധേയമാണ്.

2001ൽ പി. വി. തമ്പി സ്മാരക പുരസ്കാരം, 2003ൽ ഭൂമിമിത്ര പുരസ്കാരം, 2006ൽ വനമിത്ര പുരസ്കാരം എന്നിവ ലഭിച്ചു. 2010ൽ കേരള സർക്കാർ അദ്ദേഹത്തെ “ഹരിത വ്യക്തി” പുരസ്ക്കാരം നൽകി ആദരിച്ചു. പി. എസ്. ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്ക്കാരം, എ. വി. അബ്ദുൾ റഹ്മാൻ ഹാജി പുരസ്ക്കാരം, കണ്ണൂർ സർവകലാശാലയുടെ ആചാര്യ പുരസ്ക്കാരം, ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ട് പുരസ്ക്കാരം എന്നിവയും കല്ലൻ പൊക്കുടനെ തേടിയെത്തി.

ചിത്രം കടപ്പാട്: പൊക്കുടൻ Kallen Pokkudan 2″ by Seena Viovin (സീന വയോവിന്‍)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010