വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി

August 25th, 2012

water-conservation-epathram

ഐക്യരാഷ്ട്ര സഭ : ഇത്തവണ ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കടുത്ത വരള്‍ച്ചക്ക് സാദ്ധ്യതയുള്ളതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ഐക്യ രാഷ്ട്ര സഭ മുന്നൊരുക്കം തുടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ വർഷം ആവശ്യത്തിനു മഴ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടുന്നതിന് യു. എൻ. പദ്ധതി ആവിഷ്കരിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഈ വര്‍ഷം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 17 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മഴയുടെ കുറവ് ലോകത്തെ മൊത്തം കാര്‍ഷിക മേഖലയെ ബാധിക്കുമെന്നതിനാല്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തിനും കാരണമായേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ഇതിനകം തന്നെ നിരവധി ദുരന്തങ്ങള്‍ നാം കണ്ടു കഴിഞ്ഞെന്നും, ഇനിയും ഈ നില തുടര്‍ന്നാല്‍ പരിഹരിക്കാനാകാത്ത പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുമെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നീങ്ങണമെന്നും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു. എം. ഒ.) സെക്രട്ടറി ജനറല്‍ മിഖായേല്‍ ജെറാഡ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

May 7th, 2012

india-plastic-epathram

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌ അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്  പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌ കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്  ജി. എസ്. സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.

plastic-waste-epathram

സര്‍ക്കാരത്  ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

അണു ബോംബിനെക്കാള്‍ വിനാശ കാരിയായ

പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും

കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌

അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും

അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ

പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്

പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി.

പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌

കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ്

നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി

പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന

സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്

ജി.എസ് സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ്

നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരത്

ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ

പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള

സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി

പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

“വെളിച്ചം ഉണ്ടാകട്ടെ”

March 31st, 2012

earth-hour-2012-epathram

മാര്‍ച്ച് 31 ശനിയാഴ്ച രാത്രി 8:30ന് ലോകത്തെ പ്രശസ്തമായ പല ഇടങ്ങളിലും എര്‍ത്ത്‌ അവര്‍ 2012 ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങള്‍ കണ്ണുചിമ്മും. അമേരിക്കയിലെ എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ് മുതല്‍ ചൈനയിലെ വന്‍ മതില്‍ വരെ ലോകമെമ്പാടുമുള്ള സുപ്രധാന സ്ഥലങ്ങളില്‍ അത്യാവശ്യമല്ലാത്ത വൈദ്യുത ദീപങ്ങള്‍ അണയ്ക്കും.

വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭൌമ മണിക്കൂര്‍ ആചരണം ലോകമാകമാനമുള്ള ജനങ്ങളെ മാര്‍ച്ച് 31ന് ഒരു മണിക്കൂര്‍ അവരവരുടെ പ്രദേശത്തെ സമയത്ത് രാത്രി 8:30 മുതല്‍ 9:30 വരെയുള്ള സമയത്ത്‌ വൈദ്യുത ദീപങ്ങള്‍ അണയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. പരിസ്ഥിതിയ്ക്ക് സഹായകരമായ പ്രവര്‍ത്തിക്ക് പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം.

ഇത്തവണ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രവും തങ്ങളുടെ വിളക്കുകള്‍ അണച്ചു കൊണ്ട് പങ്കെടുക്കും. ഭൂമി ഇരുട്ടില്‍ ആഴുന്നത് ബഹിരാകാശ കേന്ദ്രത്തിലെ അന്തേവാസികള്‍ ശൂന്യാകാശത്ത് നിന്ന് നോക്കി കാണും.

2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ആദ്യമായി ഭൌമ മണിക്കൂര്‍ ആചരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ലോകത്തിലെ നാനാ ഭാഗങ്ങളില്‍ ആചരിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 135 രാഷ്ട്രങ്ങളിലായി 5200 പട്ടണങ്ങള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി. ഇത്തവണ 147 രാജ്യങ്ങള്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ ഭൌമ മണിക്കൂറില്‍ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാര്‍ ആക്കേണ്ട ചുമതല കൂടിയുണ്ട്. വൈദ്യുത ദീപങ്ങള്‍, ടെലിവിഷന്‍ , കമ്പ്യൂട്ടര്‍ തുടങ്ങിയവ വന്‍ തോതില്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികള്‍ക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്‌താല്‍ ഭൂമി ഉല്‍പ്പാദിപ്പിക്കുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവില്‍ 45 കിലോ കുറവ്‌ വരും എന്ന് അവര്‍ക്ക്‌ പറഞ്ഞു കൊടുക്കുക. 45 കിലോ എന്നുവെച്ചാല്‍ എത്ര അധികമാണ് എന്ന് വ്യക്തമാക്കാന്‍ ഇത് ഏതാണ്ട് 18 പൊതിയ്ക്കാത്ത തേങ്ങയുടെ അത്രയും വരും എന്ന് കൂടി പറഞ്ഞു കൊടുക്കുക. അവരുടെ പ്രവര്‍ത്തിയുടെ അനന്തര ഫലത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതോടെ കുട്ടികളില്‍ വൈദ്യുതി സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ശീലം വളരുക തന്നെ ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ന് ലോക കാലാവസ്ഥാ ദിനം

March 23rd, 2012

climate-change-epathramആഗോള താപന വര്‍ദ്ധനവിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ഉണ്ടാകുന്ന സമകാലിക അവസ്ഥയില്‍ ഈ ദിനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ദുരന്തങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. പ്രകൃതിയെ മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യത്തെ മറന്നു കൊണ്ട് നാം പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോളാണ് പ്രകൃതി കൂടുതല്‍ സംഹാര താണ്ഡവമാടിതുടങ്ങിയത് ഇതില്‍ നിന്നൊന്നും പഠിക്കാതെ വീണ്ടും വീണ്ടും നാം ഭൂമിയെ ക്രൂശിക്കുന്നു, അന്തരീക്ഷത്തിലേക്ക് വിഷപ്പുക തുറന്നു വിടുന്നു  ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്  ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് പഴഞ്ചന്‍ റഷ്യന്‍ ആണവ വിദ്യയെ വാനോളം പുകഴ്ത്തി വലിയ വികസനമെന്ന പേരില്‍ ഒരു ജനതയെ അടിച്ചൊതുക്കി പുതിയ ആണവ നിലയം തുറക്കാന്‍ ഒരുങ്ങുന്നത്. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ ഇവിടെയും നിലനില്‍ക്കുന്നു. എന്നിട്ടും നാം പഠിക്കുന്നില്ലല്ലോ?
ഇടവപ്പാതി തിമിര്‍ത്തു പെയ്താലും വരളുന്ന കേരളം, ഹരിതാഭ മായ നമ്മുടെ കൊച്ചു കേരളം ഇനിയുള്ള നാളുകള്‍ ചുട്ടുപൊള്ളുന്ന മാസങ്ങള്‍ ആയിരിക്കും. കാറ്റും കൊടുങ്കാറ്റും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മാറി മാറി താണ്ഡവം ആടികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം പൊങ്ങച്ചം പറയുന്ന കൊച്ചു കേരളത്തില്‍ പോലും കാലാവസ്ഥ വ്യതിയാനത്തിന്റെ അലയൊലി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുകയല്ലാതെ നമുക്ക്‌ മറ്റൊരു പോംവഴി ഇല്ല എന്ന സത്യത്തെ മൌലിക വാദമായി കാണുന്ന നമുക്കിടയില്‍ ഈ ദിനം ഒരോര്‍മ്മപ്പെടുത്തലാണ്. മാര്‍ച്ച്‌ 23 ലോക കാലാവസ്ഥ ദിനം…

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാന ഉച്ചകോടി പരാജയത്തിലേക്ക്

December 2nd, 2011

durban-climate-change-conference-epathram

ഡര്‍ബന്‍: കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ അമേരിക്ക യുള്‍പ്പടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡര്‍ബനില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന അജണ്ടതന്നെ അട്ടിമറിക്കപ്പെടുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണ മേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടി 2012 ജനുവരിയോടെ അവസാനിക്കുകയാണ് ഇനി ഒരു പുതിയ നിയമം ഉടനെ വേണ്ടന്ന നിലപാടിലാണ് അമേരിക്ക. കൂടാതെ കാനഡയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പുതിയ നിയമം വേണ്ടെന്ന നിലപാടാണ് ഡര്‍ബനില്‍ എടുത്തത്‌. ഇതോടെ ഈ ഉച്ചകോടിയും പരാജയത്തിലേക്ക് നീങ്ങുകയാണ്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍
Next Page » ‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010