സ്ത്രീ സമത്വ സുന്ദര മാമ്പഴ ഗ്രാമം

May 18th, 2011

pachamanga-song-epathram

ധഹ്ര : സ്ത്രീ പുരുഷ അനുപാതത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന പ്രദേശമാണ് ദക്ഷിണേഷ്യ. പെണ്‍ കുട്ടികള്‍ പിറക്കുന്നത് അപശകുനമായും കുടുംബത്തിന്റെ ദൌര്ഭാഗ്യമായുമാണ് ഇന്ത്യയില്‍ പലയിടത്തും കണക്കാക്കപ്പെടുന്നത്. പ്രബുദ്ധ സാക്ഷര കേരളത്തില്‍ പോലും പെണ്‍കുഞ്ഞ് പിറന്നാല്‍ നെറ്റി ചുളിക്കുന്നവര്‍ വിരളമല്ല.

എന്നാല്‍ ബീഹാറിലെ ഒരു ഗ്രാമം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇതിനെ സമീപിക്കുന്നത്. ഭഗല്‍പൂരിലെ ധഹ്ര ഗ്രാമത്തില്‍ പെണ്‍കുട്ടി ആയി ജനിക്കുന്നത് ഒരു ബഹുമതി തന്നെയാണ്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമത്തില്‍ ഇവര്‍ ഉടനടി പത്ത് മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്നു. കാലക്രമേണ ഈ ഗ്രാമം പ്രദേശത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലമായി മാറി. ഇരുപതിനായിരത്തിലേറെ മാവുകളാണ് ഇവിടെ ഉള്ളത്.

പരിസ്ഥിതിയെ സഹായിക്കുന്നതിനോടൊപ്പം പെണ്‍കുട്ടികളുടെ വിവാഹ ചിലവിലേക്ക് മാങ്ങ വിറ്റ് കിട്ടുന്ന വരുമാനം ഏറെ സഹായകരമാവുന്നു എന്നാണ് ഇതിനെ പറ്റി ഗ്രാമ വാസികള്‍ പറയുന്നത്.

പെണ്‍കുട്ടികളെ ഐശ്വര്യ ദേവതയായ ലക്ഷ്മീദേവിയുടെ അവതാരങ്ങളായാണ് ഭാരതീയ ഹൈന്ദവ സങ്കല്‍പ്പത്തില്‍ കണ്ടു വരുന്നത്. ഏതായാലും മാമ്പഴം മൂലം ഈ ഗ്രാമത്തിന് കൈവന്ന ഐശ്വര്യം ഏറെയാണ്.

ഈ ഗ്രാമത്തിന്റെ വളര്‍ച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ശ്രദ്ധയില്‍ പെടാതിരുന്നില്ല. അദ്ദേഹവും ഈയിടെ ഗ്രാമം സന്ദര്‍ശിച്ചു ഒരു മാവിന്‍ തൈ നട്ടു. പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയവും ആരംഭിക്കാന്‍ ആദ്ദേഹം മുന്‍കൈ എടുത്തു.

ധഹ്ര ഗ്രാമത്തിന്റെ സമൃദ്ധിയും പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന മാന്യതയും സമീപ ഗ്രാമങ്ങളും മാതൃകയാക്കി തുടങ്ങിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 28th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

ലോക വനവല്‍ക്കരണ ദിനം

March 21st, 2010

world-forest-dayവനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതു ജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത്‌ പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം.

മനുഷ്യന്റെ ജീവിതത്തിനും നിലനില്‍പ്പിനും വനത്തിന്റെ പ്രസക്തിയും ആവശ്യവും പൊതു ജനം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനവല്‍ക്കരണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.

മുതിര്‍ന്ന തലമുറയില്‍ നിന്നും ഈ ഉത്തരവാദിത്തം യുവ തലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനം വികസന വിരുദ്ധമാണ് എന്നും, അപരിഷ്കൃതമാണ് എന്നും, പിന്തിരിപ്പനാണ് എന്നുമുള്ള ആരോപണങ്ങളെ അതിജീവിച്ച്, പ്രകൃതിയെ പറ്റി കവിതയും മറ്റും എഴുതി, അത് പാടി നടക്കുന്ന ഒരു കൂട്ടം വൃദ്ധരുടെ വിലാപങ്ങള്‍ക്കപ്പുറം അവശേഷിക്കുന്ന പരിസ്ഥിതി എങ്കിലും സംരക്ഷിച്ച് തങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി നിലനിര്‍ത്തുവാനുള്ള ദൌത്യം പുതിയ തലമുറ ഏറ്റെടുത്തേ മതിയാവൂ.

ഈ ലോക വനവല്‍ക്കരണ ദിനത്തില്‍ ഈ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ എന്ത് ചെയ്യുവാന്‍ കഴിയും? ഏറ്റവും എളുപ്പമായി ചെയ്യാവുന്നത് നിങ്ങളുടെ കൂട്ടുകാരുമായി ചേര്‍ന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് ഒരു ചെറു യാത്ര പോകുക എന്നതാണ്. വനത്തെ അടുത്തറിയുക. അതോടെ അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക്‌ ബോധ്യമാകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈലന്റ്‌ വാലിക്ക് ഇരുപത്തഞ്ചു വയസ്സ്‌

November 15th, 2009

silent-valleyപരിസ്ഥിതി പ്രവര്‍ത്തകരും നാടുകാരും ചേര്‍ന്നു നടത്തിയ സൈലന്റ്‌ വാലി സംരക്ഷണ സമരത്തിന്റെ വിജയത്തിനു ഇന്നു ഇരുപത്തഞ്ചു വയസ്സ്‌ തികയുന്നു. കുന്തി പ്പുഴയില്‍ സൈലന്റ്‌ വാലി ഉള്‍പ്പെടുന്ന പ്രദേശത്ത്‌ ജല വൈദ്യുത പദ്ധതിക്കായി അണ ക്കെട്ടു നിര്‍മ്മിക്കാ നായിരുന്നു ഗവണ്മെന്റിന്റെ ആലോചന. 1973-ല്‍ ഇതിനായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ഇത്‌ അപൂര്‍വ്വ യിനം സസ്യ ജാലങ്ങളും, ചിത്ര ശലഭങ്ങളും മറ്റു ജീവികളും ഉള്‍പ്പെടുന്ന സൈലന്റ്‌ വാലി വന പ്രദേശത്തിന്റെ നാശത്തിനു വഴി വെക്കും എന്ന് പറഞ്ഞ്‌ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തു വന്നു. ശക്തമായ സമരങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒടുവില്‍ 1984 നവമ്പര്‍ 15നു സൈലന്റ് വാലി പ്രദേശത്തെ നാഷ്ണല്‍ പാര്‍ക്കാക്കി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. തുടര്‍ന്നു 1985 സപ്തംബര്‍ ഏഴിനു രാജീവ്‌ ഗാന്ധി, സൈലന്റ്‌ വാലി നാഷ്ണല്‍ പാര്‍ക്ക്‌ രാജ്യത്തിനു സമര്‍പ്പിച്ചു.

പരിസ്ഥിതിയെ പാടെ അവഗണിച്ചു കൊണ്ടുള്ള വികസനം മാനവ രാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ്‌ പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകര്‍ അശാസ്ത്രീയമായ രീതിയില്‍ ഉള്ള വികസന ത്തിനെതിരെ രംഗത്തു വരുന്നത്‌. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന ത്തിനെതി രാണെന്ന പ്രചരണം തികച്ചും തെറ്റാണെന്ന് സൈലന്റ്‌ വാലി നമ്മെ ഓര്‍മ്മപ്പെ ടുത്തുന്നു. അന്ന് ശക്തമായ എതിര്‍പ്പുകള്‍ ഇല്ലായി രുന്നെങ്കില്‍ ഇന്ന് സൈലന്റ്‌ വാലി എന്ന മനോഹ രമായ വന പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ഭൂമുഖത്തു നിന്നും അപ്രത്യക്ഷ മാകുമായിരുന്നു. പ്രകൃതി ദത്തമായ പച്ചപ്പുകള്‍ സംരക്ഷി ക്കുവാന്‍ നാം എത്ര മാത്രം ജാഗ്രത പുലര്‍ത്ത ണമെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ കൂടെ ആണ്‌ ഇന്നത്തെ ദിനം.

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി
Next » നമുക്കെന്തിനാണ് പക്ഷികള്‍? »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010