ആണവ നിലയം വേണ്ടെന്ന് ഒറ്റക്കെട്ടായി ജനം

September 21st, 2011

koodankulam-nuclear-protest-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ നിലയം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവില്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏര്‍പ്പാടാക്കിയത് അനുസരിച്ച് കൂടംകുളത്ത് എത്തിയ കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയെ സംസാരിക്കാന്‍ അനുവദിക്കാതെ ഗ്രാമ വാസികള്‍ ഒന്നടങ്കം “ആണവ നിലയം അടച്ചു പൂട്ടുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളുടെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് “ആദ്യം ജനങ്ങളുടെ സുരക്ഷിതത്വം, പിന്നീട് മാത്രം ഊര്‍ജ്ജം” എന്ന് പ്രതികരിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. ആണവ നിലയത്തിന്റെ പണി നിര്‍ത്തി വെയ്ക്കണമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കും എന്ന് നാരായണ സ്വാമി അറിയിച്ചു.

നൂറു കണക്കിന് ഗ്രാമ വാസികള്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ ആണവ വികിരണം മൂലം അംഗ വൈകല്യം ഉള്ളവരായി ജനിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇവിടത്തെ സ്ത്രീകള്‍ പറയുന്നു. ആനവ്‌ നിലയം പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇവിടത്തെ കൊഞ്ച് അപ്രത്യക്ഷമായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്നതോടെ തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാവും എന്നാണ് ഇവരുടെ ഭയം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

കൂടംകുളം ആണവ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

September 14th, 2011

fishermen-fast-against-nuclear-plant-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ പദ്ധതിക്ക്‌ എതിരെ തദ്ദേശ വാസികളുടെ പ്രതിഷേധം ശക്തമായി. ഇന്നലെ കൂടംകുളത്ത് നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കര ഗ്രാമത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരത്തില്‍ പരം മത്സ്യബന്ധന തൊഴിലാളികള്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. എം. ഡി. എം. കെ. നേതാവ് വൈക്കോ പ്രകടനത്തെ അഭിസംബോധന ചെയ്തു. നൂറോളം മല്‍സ്യ ബന്ധന തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഇന്ന് നാലാം ദിവസമായി.

ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസര വാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരമൊരു ആണവ പദ്ധതി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നു വൈക്കോ അറിയിച്ചു. ആണവ നിലയം പ്രവര്‍ത്തനക്ഷമമാക്കാന്‍ അനുവദിക്കില്ല എന്ന് ഇവിടത്തെ ഗ്രാമ സഭ പ്രമേയം പാസാക്കിയിട്ടുണ്ട്.

1000 മെഗാ വാട്ട് ഊര്‍ജ ഉല്‍പ്പാദന ശേഷിയുള്ള രണ്ടു റഷ്യന്‍ ആണവ റിയാക്ടറുകള്‍ ആണ് ഇവിടെ ഉള്ളത്. ഡിസംബറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ആണവോര്‍ജ കൊര്‍പ്പോറേയ്ഷന്റെ ഈ പദ്ധതി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജല മലിനീകരണം : വ്യവസായിക്ക് തടവും പിഴയും

June 23rd, 2011

water-pollution-epathram

ആലപ്പുഴ: ജല മലിനീകരണം നടത്തിയതിന് പ്രമുഖ കയര്‍ വ്യവസായിയും എന്‍. സി. ജോണ്‍ & സണ്‍സ് ഉടമയുമായ എന്‍. സി. ജെ. രാജന് തടവു ശിക്ഷ. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൊബൈല്‍) രണ്ടു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയൊടുക്കുവാനും വിധിച്ചത്. രാജനെ കൂടാതെ കമ്പനിയുടെ അഞ്ച് ഡയറക്ടര്‍മാരേയും ശിക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജല മലിനീകരണ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിക്ക് തടവ് ശിക്ഷ വിധിക്കുന്നത്.

ഫാക്ടറിയില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാത്തതു മൂലം കുടി വെള്ളം മലിനമാക്കുന്നതായി കാണിച്ച് സി. കെ. കൌമുദി എന്ന വീട്ടമ്മ നല്‍കിയ പരാതിയും തുടര്‍ന്ന് എട്ടു വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനും ഒടുവിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസ് തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ഹൈക്കോടതി അതിനു തയ്യാറായില്ല. 2001-ല്‍ ആലപ്പുഴ തുമ്പോളിയില്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്നും പുറത്തു വിടുന്ന മലിന ജലവും രാസ വസ്തുക്കളും സമീപത്തെ ശുദ്ധ ജല സ്രോതസ്സുകളെ മലിനമാക്കുന്നതായുള്ള പരാതിയെ ശരി വെയ്ക്കും വിധത്തിലാണ് സംസ്ഥാന മലിനീകരണ ബോര്‍ഡ് കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയതും.

-

വായിക്കുക: , , ,

1 അഭിപ്രായം »

ജൈതാപുര്‍ വാസികള്‍ക്ക് ആണവ പദ്ധതി വേണ്ട

May 31st, 2011

jaitapur-protest-epathram

മുംബൈ : ജനാധിപത്യം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നും ജനഹിതം തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നില്ല എന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ പ്രസ്താവിച്ചു. ജൈതാപ്പൂരില്‍ ആണവ നിലയം വരുന്നത് അവിടത്തെ ജനത്തിന് ഇഷ്ടമല്ല. ആ നിലയ്ക്ക് ആണവ നിലയം സ്ഥാപിക്കുവാന്‍ ഉള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണ്. ജനാധിപത്യം തെരഞ്ഞെടുപ്പ്‌ മാത്രമല്ല. ജന ഹിതം അറിഞ്ഞുള്ള ഭരണമാണ് ജനാധിപത്യത്തിന്റെ തത്വശാസ്ത്രം. പരമാധികാര ഭരണകൂടം ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം. ജനാധിപത്യത്തില്‍ പരമാധികാരം ജനത്തില്‍ നിക്ഷിപ്തം ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഫുക്കുഷിമ ആണവ ദുരന്തം ലോകത്തെ നടുക്കിയ സാഹചര്യത്തിലും കച്ചവട താല്‍പര്യവും സ്വാര്‍ത്ഥ ലാഭങ്ങളും മാത്രം ലക്‌ഷ്യം വെച്ച് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ന്യായീകരിക്കാന്‍ ആവില്ല. 9900 മെഗാ വാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയുള്ള ജൈതാപൂര്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തെ ഏറ്റവും വലിയ ആണവ പദ്ധതിയായിരിക്കും. എന്നാല്‍ ഈ പ്രദേശം ഭൂകമ്പം ഉണ്ടാവാന്‍ ഏറെ സാദ്ധ്യത ഉള്ള സ്ഥലമാണ്. ജിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 92 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയിട്ടുണ്ട് എന്നത്‌ ഭീതിദമായ വസ്തുതയാണ്.

ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ “അരേവ” യ്ക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ സാദ്ധ്യമാക്കിയ ഈ പദ്ധതി ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍കോസിയുടെ ഡിസംബര്‍ 2010ലെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് അംഗീകരിക്കപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2022 ഓടെ ജര്‍മ്മനി ആണവോര്‍ജ്ജ വിമുക്തം

May 31st, 2011

nuclear-power-no-thanks-epathram

ബെര്‍ലിന്‍: 2022 ഓടെ രാജ്യത്തെ എല്ലാ ആണവനിലയങ്ങളും പൂട്ടുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. പഴക്കം ചെന്ന എട്ട് റിയാക്ടറുകള്‍ ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും പൂട്ടുമെന്ന് പരിസ്ഥിതി മന്ത്രി നൊബേര്‍ട്ട് റൊട്ടെഗന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തു 17 ആണവനിലയങ്ങള്‍ ആണ് ഉള്ളത്.

ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ ഭീകരതയാണ്  ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ വ്യാവസായിക രാഷ്ട്രമായ ജര്‍മ്മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏഴു ആണവനിലയങ്ങള്‍ക്കു നിലവില്‍ മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയൊന്നും ഒരു കാരണവശാലും റീ ആക്ടിവേറ്റ് ചെയ്യില്ലെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത്‌ ആവശ്യമായ വൈദ്യുതിയുടെ 23 ശതമാനം ആണവ റിയാക്ടറുകളിലൂടെ ഉത്പാദിപ്പിക്കുന്ന ജര്‍മ്മനിയുടെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യത്തെ 17 റിയാക്ടറുകളുടേയും കാലാവധി 12 വര്‍ഷം കൂടി നീട്ടാന്‍ കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കല്‍ തീരുമാനിച്ചിരുന്നു.എന്നാല്‍  ഇതിനെതിരെ ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയര്‍ന്നത്തോടെ ഏതാനും ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ രണ്ടു മാസം മുമ്പ് നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ആണവനിലയങ്ങള്‍ അടച്ചു 2022 ഓടെ രാജ്യം ആണവോര്‍ജ്ജ വിമുക്തമാക്കാന്‍ തീരുമാനമായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

3 of 4« First...234

« Previous Page« Previous « പ്രകൃതിയും കരുണയും
Next »Next Page » ജൈതാപുര്‍ വാസികള്‍ക്ക് ആണവ പദ്ധതി വേണ്ട »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010