മധുര കാമരാജ് യൂണിവേഴ്സിറ്റി ഫ്രീ സോണ്‍ കാമ്പസ് യുഎഇയില്‍

May 12th, 2009

madhura-kamraj-university-ras-al-khaimahറാസല്ഖൈമമ: മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ യുഎഇയിലെ ആദ്യത്തെ ഫ്രീ സോണ്‍ കാമ്പസ് റാസല്ഖൈരമയിലെ അക്കാദമിക് സോണില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്സലര്‍ ഡോ. കര്പ്പ ഗ കുമാരവേല്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിക്ക് ഫ്രീ സോണുകള്ക്ക് പുറത്ത് യുഎഇയില്‍ കാമ്പസ്സുകളുണ്ടെങ്കിലും ഇതാദ്യമായാണ്‍ വിദ്യാര്ത്ഥി കള്ക്ക്എ സ്റ്റുഡന്റ് വിസകള്‍ നല്കാസനാവുന്ന ഫ്രീ സോണ്‍ കാമ്പസ് പ്രവര്ത്തണനമാരംഭിക്കുന്നത്.
 
മെയ് അവസാനത്തോടെ റാസല്ഖൈരമ കാമ്പസ്സില്‍ അഡ്മിഷന്‍ ആരംഭിക്കുമെന്ന് ഈ കാമ്പസിന്റെ നടത്തിപ്പുകാരായ വിസ്ഡം ഗ്രൂപ്പിന്റെ സി.ഇ.ഒ. അഹമ്മദ് റാഫി ബി. ബെറി പറഞ്ഞു. കാമ്പസ് ഹെഡ്ഡായി മൈസൂര്‍ യുണിവേഴ്സിറ്റി എം.എസ്.സി ഒന്നാം റാങ്ക് ജേതാവും ഒമാനിലെ സുല്ത്താ ന്‍ കാബൂസ് യൂണിവേഴ്സിറ്റിയില്‍ റിസര്ച്ച റുമായിരുന്ന ഡോ. എം. എ. മുഹമ്മദ് അസ് ലം ചാര്ജെദടുത്തിട്ടുണ്ട്.
 
ബി. കോം, ബി. കോം. (സി. എ), ബി. ബി. എ., ടൂറിസം, റീടെയില്‍ ഓപ്പറേഷന്സ് , ബി. സി. എ. തുടങ്ങിയ ഡിഗ്രി പ്രോഗ്രാമുകളും വിവിധ സ്പെഷ്യാലിറ്റികളിലുള്ള റെഗുലര്‍, വീക്കെന്ഡ്ാ എം. ബി. എ. പ്രോഗ്രാമുകളും റാസല്ഖൈളമ ക്യാമ്പസ്സില്‍ ആരംഭിക്കുമെന്ന് മുഹമ്മദ് അസ് ലം പറഞ്ഞു. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥികകളുടെ സൌകര്യാര്ത്ഥംയ വാഹനസൌകര്യവുമുണ്ടായിരിക്കും. കോഴ്സുകള്ക്കി ടെ അവിചാരിത കാരണങ്ങളാല്‍ യു.എ.ഇ. വിടേണ്ടി വരുന്ന വിദ്യാര്ത്ഥി കള്ക്ക്ാ യൂണിവേഴ്സിറ്റിയുടെ മറ്റിടങ്ങളിലുള്ള സെന്ററുകളിലേയ്ക്ക് ട്രാന്സ്ഫ ര്‍ നേടുന്നതിനും സൌകര്യമുണ്ടാവും.
 
രാം‌മോഹന്‍ പാലിയത്ത്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാങ്ങകളുമായി അസ്മ

May 12th, 2009

mangoes-ras-al-khaimahഅതിഥികളെ സ്വീകരിക്കുന്ന യു.എ.ഇ. യിലെ ഒരു ഗ്രാമത്തെ പരിചയപ്പെടുക. യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മയില്‍ കേരളത്തെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ മാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്നത്. ഇവിടുത്തെ തോട്ടങ്ങളില്‍ ആര്‍ക്കും എപ്പോള്‍ കയറിയും വിഭവങ്ങള്‍ പറിച്ചെടു ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
 
യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മ, പഴം പച്ചക്കറി തോട്ടങ്ങളുടെ ഗ്രാമമാണ്. മാമ്പഴ ക്കാലമായതോടെ ഈ ഗ്രാമത്തിലെ തോട്ടങ്ങളില്‍ മാങ്ങകള്‍ കുല നിറഞ്ഞു നില്‍ക്കുക യാണിപ്പോള്‍. ചെറുതും വലുതുമായി കേരളത്തില്‍ കിട്ടുന്ന എല്ലാ തരം മാങ്ങകളും അസ് മയില്‍ കായ്ക്കുന്നുണ്ട്. വര്‍ഷം മുഴുവനും കായ്ക്കുന്ന ചില പ്രത്യേക ഇനങ്ങളും ഇവിടെയുണ്ട്.
 
മസാഫിയില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസ്മയിലെത്താം.
 
തോട്ടങ്ങളെല്ലാം വേലി കെട്ടി തിരിച്ചിട്ടു ണ്ടെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ കടക്കാവുന്ന രീതിയില്‍ ഗേറ്റുകള്‍ തുറന്നിട്ടി ട്ടുണ്ടാവും എന്നതാണ് ഇവിടുത്തെ പ്രത്യേകത. തോട്ടങ്ങളില്‍ എത്തി നിങ്ങള്‍ക്ക് മതിയാവോളം വിശ്രമിക്കാം. അവിടുത്തെ വിഭവങ്ങള്‍ ഭക്ഷിക്കാം. നിങ്ങളെ ആരും തടയില്ല.
 
ഗ്രാമത്തിലെ അറബികളുടെ ആതിഥ്യ മര്യാദയാണിത്.
 
അസ്മയെന്ന ഗ്രാമത്തിലെ കടകളില്‍ പച്ചക്കറികളും മാങ്ങകളും ഒന്നും വില്‍പ്പന യ്ക്കുണ്ടാവില്ല. അതിനും കാരണമുണ്ട്. തോട്ടം ഉടമകള്‍ അവിടെ താമസിക്കു ന്നവര്‍ക്കെല്ലാം പച്ചക്കറികളും മറ്റ് വിഭവങ്ങളും സൗജന്യമായി തന്നെ നല്‍കുന്നു. പിന്നെ അത് വില്‍പ്പനയ്ക്ക് വയ്ക്കേണ്ട ആവശ്യമില്ലല്ലോ.
 
വര്‍ഷങ്ങളായി അസ്മയില്‍ കച്ചവടം നടത്തുന്ന മുഹമ്മദിന് അറബികളുടെ ഈ ഗ്രാമീണ മര്യദയെ ക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്.
 

 
ചൂട് കനത്തതോടെ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഈ മാമ്പഴ ക്കാലവും ശീതള ഛായയും ആസ്വദിക്കാന്‍ അസ്മയില്‍ എത്തുന്നത്. പലരും കുടുംബ സമേതം തന്നെ ഒഴിവ് സമയങ്ങളില്‍ ഇവിടെ എത്തുന്നു. അസ്മ എന്ന ഗ്രാമത്തിന്‍റെ ആതിഥ്യ മര്യാദ ആസ്വദിച്ച് തിരിച്ചു പോകുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിരുന്നുകാരെ കാത്ത് അല്‍ ജൈസ് പര്‍വത നിരകള്‍

March 24th, 2009

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് റാസല്‍ ‍ഖൈമയിലെ അല്‍ ജൈസ് പര്‍വത നിരകള്‍ വ്യത്യസ്തമായ അനുഭവമാണ് നല്‍കുക. റാസല്‍ ഖൈമ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് ഈ പര്‍വത നിരകളുടെ ബേസ് ക്യാമ്പ്. പിന്നെ കുത്തനെ മല കയറണം. അല്‍ ജൈസ് പര്‍വത നിരകള്‍ക്ക് മുകളില്‍ കര മാര്‍ഗം എത്തിപ്പെടുക എന്നത് അല്‍പം ദുര്‍ഘടമാണ്. ഇവിടേക്ക് കൃത്യമായ റോഡില്ല എന്നത് തന്നെ കാരണം. 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇതിന് മുകളിലേക്ക് നിര്‍മ്മിക്കുന്നത്. രണ്ട് വരിപ്പാതയും മൗണ്ട് ക്ലൈബിംഗ് റോഡും ഉള്‍പ്പെടുന്നതാണ് ഈ റോഡ്. പര്‍വതാ രോഹകര്‍ക്ക് പ്രത്യേക സജ്ജീകരണവും ഇവിടെ ഒരുക്കുന്നുണ്ട്.

യു.എ.ഇ. യിലെ തന്നെ ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങളില്‍ ഒന്നാണ് അല്‍ ജൈസ് മല നിര. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പര്‍വത നിരകള്‍ ഇഷ്ടപ്പെടും. സര്‍വീസ് റോഡിലൂടെ സഞ്ചരിക്കുകയും ഇടയ്ക്ക് നടന്നു കയറുകയും വേണം മല മുകളിലെത്താന്‍.

താഴെ കടലും റാസല്‍ ഖൈമയുടെ ദൃശ്യങ്ങളും ഒരു വശത്ത് തെളിയും. മറു വശത്ത് മല നിരകളും മനോഹാരിതയും. വൈകുന്നേരങ്ങളില്‍ ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ച ഏറെ ഹൃദ്യമാണ്.

ഈ മല നിരകള്‍ക്ക് മുകളില്‍ മൗണ്ടന്‍ റിസോര്‍ട്ട് പണിയാനുള്ള പദ്ധതിയിലാണ് അധികൃതര്‍. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, കോണ്‍ഫ്രന്‍സ് സെന്‍റര്‍, റിസോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ നിര്‍മ്മിക്കാനാണ് അധികൃതരുടെ പദ്ധതി. മനോഹരമായ ഒരു മൗണ്ടന്‍ വിനോദ കേന്ദ്രം നിര്‍മ്മിക്കാനാണ് തീരുമാനം.

മരുഭൂമിയില്‍ മഞ്ഞ് പെയ്യുന്നു എന്ന് പറയുമ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ തണുപ്പ് അനുഭവപ്പെടുന്ന അല്‍ ജൈസ് പര്‍വത നിരകളില്‍ പലപ്പോഴും മഞ്ഞ് പെയ്യാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ -3 ഡിഗ്രി വരെയെത്തി ഇവിടുത്ത തണുപ്പ്. അന്ന് 10 സെന്‍റീമീറ്ററോളം കട്ടിയില്‍ മഞ്ഞ് വീണിരുന്നു.

അല്‍ ജൈസ് പര്‍വത നിരകളെ ക്കുറിച്ച് സഞ്ചാരികള്‍ അധികം അറിഞ്ഞ് തുടങ്ങിയിട്ടില്ല. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുകയും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ വരുകയും ചെയ്യുന്നതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ജൈസ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ഞ് വീഴ്ച്ച; റാസല്‍ ഖൈമയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍

January 28th, 2009

റാസല്‍ ഖൈമ മല നിരകളിലെ മഞ്ഞു വീഴ്ച്ച കുറഞ്ഞെങ്കിലും കാഴ്ച്ച കാണാനായി ആളുകള്‍ പ്രവഹിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മരഭൂമിയിലെ ഈ കാഴ്ച്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയായിരുന്നു. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നിരുന്നു. ഏകദേശം 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്.

പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപ നില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റാസല്‍ഖൈമയില്‍ കനത്ത മഞ്ഞ് വീഴ്ച്ച

January 25th, 2009

റാസല്‍ ഖൈമയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ രാത്രി വീണ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണിപ്പോള്‍. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആരംഭിച്ച മഞ്ഞ് വീഴ്ച ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഉച്ചവരെ 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപനില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« ടീക്കയുടെ പുതിയ ഭാരവാഹികള്‍
ചിരന്തന പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine