Friday, October 7th, 2011

കൂടംകുളം : ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച

nuclear-power-no-thanks-epathram

ന്യൂഡല്‍ഹി : കൂടംകുളം പദ്ധതിയ്ക്ക്‌ എതിരെ നിലകൊള്ളുന്ന ഒരു സംഘം പ്രവര്‍ത്തകരും തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളും സംഘം ചേര്‍ന്ന് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. ഇരു സംഘങ്ങളും പ്രത്യേകമായി തങ്ങളുടെ ആവശ്യങ്ങള്‍ നിവെധനമായി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ ഇന്തോ റഷ്യന്‍ പദ്ധതി ഉപേക്ഷിക്കണം എന്നാ നിലപാടിലാണ് സ്ഥലത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടും വരെ ആണവ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന നിയമ സഭയില്‍ പ്രമേയം പാസാക്കാം എന്നും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കാം എന്നുമുള്ള മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ നിരാഹാര സമരം കിടന്ന നൂറു കണക്കിന് സ്ഥലവാസികള്‍ തങ്ങളുടെ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010