കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍

May 19th, 2012

koodamkulam1
ലണ്ടന്‍: കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ്‌ എം. പിമാര്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. ആണവോര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നിര്‍മ്മാണം തുടരുന്നതെന്നും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഈ നിലയത്തിനു കഴിയില്ലെന്നും കൂടംകുളം സ്ഥിതി ചെയ്യുന്നത് സുനാമി ഭീഷണിയുള്ള തീരത്താണ് എന്നും കത്തില്‍ പറയുന്നു. ആണവ നിലയത്തിനെതിരെ സമര രംഗത്തുള്ള ഗ്രാമീണരായ ജനങ്ങളോട്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്‌ മനുഷ്യാവകാശ ലംഘനമാണ് എന്നും ഈ നിലപാടില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഈ നിലപാടില്‍ നിന്നും പിന്തിരിയണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

May 7th, 2012

india-plastic-epathram

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌ അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്  പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌ കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്  ജി. എസ്. സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.

plastic-waste-epathram

സര്‍ക്കാരത്  ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

അണു ബോംബിനെക്കാള്‍ വിനാശ കാരിയായ

പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും

കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌

അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും

അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ

പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്

പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി.

പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌

കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ്

നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി

പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന

സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്

ജി.എസ് സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ്

നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരത്

ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ

പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള

സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി

പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു

May 5th, 2012

koodankulam nuclear plant-epathram

ടോക്യോ: ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയില്‍ കൂടംകുളം ആണവ നിലയം ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടർ ശനിയാഴ്ച്ച അടച്ചതോടെ ജപ്പാനില്‍ ആകെയുള്ള 50 ആണവ റിയാക്ടറുകളില്‍ അവസാനത്തേതാണ് അടച്ചു പൂട്ടിയത്. ഇതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജ്ജമില്ലാത്ത നാടായി. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജപ്പാന്‍ ജനത ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി.

കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതോടെ  ആണവോര്‍ജ്ജം ആപത്താണെന്ന സത്യം മനസിലാക്കി പല രാജ്യങ്ങളും ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നിറുത്തി വെയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മറിച്ചാണ് നടന്നത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം കൂടംകുളം ആണവ നിലയം എങ്ങിനെയും പ്രവര്‍ത്തിപ്പിക്കുമെന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. കൂടംകുളത്ത് ഉദയ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഭരണകൂടവും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികളും സ്ത്രീകളും അടങ്ങിയ ഗ്രാമീണര്‍ നടത്തുന്ന ജീവന്റെ സമരം തുടരുകയാണ്. ഒരു വശത്ത്  അധികാരികളും കോര്‍പറേറ്റ് ശക്തികളും മറുവശത്ത് പാവങ്ങളായ ഗ്രാമീണ ജനതയും.

fukushima-nuclear-cleanup-epathram

ജപ്പാന്‍ ഈ നശിച്ച വിദ്യയെ ഇല്ലാതാന്‍ ശ്രമിക്കുമ്പോള്‍ നാമത് കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ജപ്പാനില്‍ ആണവ നിലയം പൂട്ടിയതിന് അവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. നമ്മുടെ പ്രഥമ പൌരനായ പ്രമുഖന്‍ പോലും കൂടംകുളം നിലയം വരണമെന്ന് വാദിക്കുന്നു. ജപ്പാനില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ നിര്‍ദേശങ്ങള്‍ കൂടംകുളം തുറന്നേ മതിയാകൂ എന്നും.

എന്തൊരു വൈരുദ്ധ്യം!

- ഫൈസല്‍ ബാവ

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി

May 2nd, 2012

koodankulam-nuclear-protest-epathram

തിരുനെൽവേലി : കൂടംകുളം ആണവ നിലയത്തിനെതിരെ നാലാം വട്ട അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പീപ്പ്ൾസ് മൂവ്മെന്റ് അഗെയിൻസ്റ്റ് ന്യൂക്ലിയർ എനർജിയുടെ 24 പ്രവർത്തകരാണ് സത്യഗ്രഹം തുടങ്ങിയത്. അണവ നിലയ പ്രദേശം പഠന റിപ്പോർട്ട്, സുരക്ഷാ റിപ്പോർട്ട്, നിലയത്തെ സംബന്ധിച്ച അണവ ബാദ്ധ്യതാ ബില്ലിലെ വിശദാംശങ്ങൾ, പരിസ്ഥിതി ആഘാത വിലയിരുത്തൽ റിപ്പോർട്ട്, സീസ്മോളജി, ഹൈഡ്രോളജി, ജിയോളജി, ഒഷ്യനോഗ്രഫി എന്നീ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുക, ദുരന്തമുണ്ടായാൽ എങ്ങനെ പ്രവർത്തിക്കണം എന്ന് ആണവ നിലയത്തിന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പരിശീലനം നൽകുക, അണവ നിലയത്തിന് എതിരെ സമരം നടത്തിയവർക്ക് എതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക എന്നിവയാണ് സത്യഗ്രഹികളുടെ ആവശ്യം.

മെയ് 4 മുതൽ അടുത്ത ഗ്രാമങ്ങളിൽ നിന്നുമുള്ള നൂറു കണക്കിന് സ്ത്രീകൾ കൂടി സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും എന്ന് സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി

April 23rd, 2012

koodankulam nuclear plant-epathramചെന്നൈ: നാല്‍പ്പത്‌ ദിവസത്തിനകം കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന വാര്‍ത്ത വന്നതോടെ  ആണവ നിലയത്തിനെതിരെ  മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍ നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും, തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ് എം. പുഷ്പരായന്‍ പറഞ്ഞു.

സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ് എടുത്തിട്ടുള്ളത്‌. സമരമുഖത്തുള്ള 6,000ത്തോളം പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു  56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും   സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്നും  സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം  ആരംഭിക്കുമെന്ന് അറിയിച്ചത്‌ ഇതോടെയാണ് സമര സമിതി മെയ്‌ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്‌.

കൂടംകുളം നിലയം 40 ദിവസത്തിനകം

പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
ചെന്നൈ: നാല്‍പ്പത്‌ ദിവസത്തിനകം കൂടംകുളം

ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന

വാര്‍ത്ത വന്നതോടെ  ആണവ നിലയത്തിനെതിരെ

മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം

നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി

വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി

എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ

തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം

വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ്

എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്

ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച

പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍

തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍

നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും,

തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക്

തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം

അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ്

പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ്

എം. പുഷ്പരായന്‍ പറഞ്ഞു.

സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ

ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ്

എടുത്തിട്ടുള്ളത്‌. സമരമുഖത്തുള്ള 6,000ത്തോളം

പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു

56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍

കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട

സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും

സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍

പിന്‍വലിക്കാമെന്നും  സംസ്ഥാന സര്‍ക്കാര്‍

ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ

ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍

തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി

നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം

ആണവനിലയത്തിന്റെ പ്രവര്‍ത്തനം

ആരംഭിക്കുമെന്ന് അറിയിച്ചത്‌ ഇതോടെയാണ് സമര

സമിതി മെയ്‌ ഒന്ന് മുതല്‍ അനിശ്ചിതകാല

നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 11123...10...Last »

« Previous Page« Previous « ഭൂമിക്ക് വേണ്ടി ഒത്തുചേരുക
Next »Next Page » കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010