Wednesday, April 1st, 2009

നൈഫ് സൂക്ക് കത്തിയിട്ട് ഒരു വര്‍ഷം; പ്രതീക്ഷയോടെ കച്ചവടക്കാര്‍

മലയാളികളുടെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന ദേര ദുബായിലെ നൈഫ് സൂക്ക് കത്തി അമര്‍ന്നിട്ട് ഒരു വര്‍ഷം തികയുന്നു. പുതിയ സൂക്ക് ആരംഭിച്ചെങ്കിലും ആ ദുരന്തത്തിന്‍റെ ഓര്‍മ്മ തൊഴിലാളികളെ വിട്ടു മാറിയിട്ടില്ല.

2008 ഏപ്രീല്‍ രണ്ടിന് പുലര്‍ച്ചെയാണ് ദേര ദുബായിലെ നൈഫ് സൂക്കില്‍ വന്‍ അഗ്നിബാധ ഉണ്ടായത്. ഭൂരിഭാഗവും മലയാളികള്‍ ജോലി ചെയ്യുന്ന നൈഫ് സൂക്കിലെ 190 ഓളം കടകളാണ് അഗ്നിബാധയില്‍ കത്തി അമര്‍ന്നത്. ദുബായിലുണ്ടായ വലിയ അഗ്നിബാധകളില്‍ ഒന്നായിരുന്നു ഇത്. തീപിടുത്തത്തെ തുടര്‍ന്ന് നൈഫ് സൂക്കില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് വഴിയാധാരമായത്. പക്ഷേ ഇവര്‍ക്ക് സഹായവുമായി സന്നദ്ധ സംഘടനകളും ദുബായ് മുനിസിപ്പാലിറ്റി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും രംഗത്തെത്തിയിരുന്നു.
മാസങ്ങള്‍ക്കകം തന്നെ കത്തിയമര്‍ന്ന നൈഫ് സൂക്കില്‍ നിന്ന് അല്‍പം മാറി പുതിയ താല്‍ക്കാലിക നൈഫ് സൂക്ക് മുനിസിപ്പാലിറ്റി നിര്‍മ്മിച്ചു നല്‍കി. ഇപ്പോള്‍ ഇവിടെയാണ് ഈ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തുണിത്തിരങ്ങളും കളിപ്പാട്ടങ്ങളും ഫാന്‍സി ഐറ്റങ്ങളുമെല്ലാമായി പഴ നൈഫ് സൂക്ക് മാതൃകയില്‍ തന്നെയാണ് പുതിയ നൈഫ് സൂക്കും.

പുതിയ നൈഫ് സൂക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് അധികം ആളുകള്‍ക്ക് അറിയാത്തതുകൊണ്ട് തന്നെ പഴയ നൈഫ് സൂക്കിന്‍റെ അത്രയും കച്ചവടം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

പുതിയ സൂക്കില്‍ ജോലി ചെയ്യുമ്പോഴും അഗ്നിനാളങ്ങള്‍ താണ്ഡവമാടിയ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകള്‍ ഈ തൊഴിലാളികളെ വിട്ടു പിരിയുന്നില്ല. കച്ചവടം പഴയ പോലെ നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine