സമയം കൊല്ലാന്‍ ഹ്രസ്വ ചിത്രം

November 2nd, 2010

punarjanikkaayi-endosulfan-epathram

ദുബായ്‌ : e പത്രം പരിസ്ഥിതി ക്ലബ് ദുബായില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഹ്രസ്വ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. തോമസ്‌ ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന വേളയിലാണ് e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ പുതിയ സംരംഭമായ ഹ്രസ്വ ചിത്ര പ്രദര്‍ശനത്തിന് ആരംഭം കുറിച്ചത്‌.

കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ്‌ നിര്‍മ്മിച്ച “പുനര്‍ജനിയ്ക്കായി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്.


“പുനര്‍ജനിയ്ക്കായി”

ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടാണ് ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

സാംസ്കാരിക പരിപാടികള്‍ നടത്തുമ്പോള്‍ പലപ്പോഴും പ്രഖ്യാപിച്ച സമയം കഴിഞ്ഞാവും മുഖ്യ അതിഥികളും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌. ഈ  ഇടവേളയില്‍ കാലിക പ്രസക്തിയുള്ളതോ, പാരിസ്ഥിതിക ബോധവല്‍ക്കരണത്തിന് ഉപയുക്തമായതോ ആയ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തങ്ങളെ ബന്ധപ്പെട്ടാല്‍ സൌജന്യമായി തന്നെ ചിത്ര പ്രദര്‍ശനം നടത്തും എന്നും e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7861269 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ റിപ്പോര്‍ട്ടിന്റെ താഴെ അഭിപ്രായം അറിയിക്കാനുള്ള സ്ഥലത്ത് ഫോണ്‍ നമ്പരോ ഈമെയില്‍ വിലാസമോ ചേര്‍ത്താല്‍ ക്ലബ്‌ പ്രവര്‍ത്തകര്‍ നിങ്ങളെ ബന്ധപ്പെടുന്നതുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ബിനോയ്‌ വിശ്വത്തിന്റെ ആവശ്യം അംഗീകരിച്ചു

November 2nd, 2010

binoy-viswamന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ച വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പരിസ്ഥിതി സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തി നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഉത്തരവിട്ടു. ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. അഞ്ചംഗ സമിതിയില്‍ കേരളത്തില്‍ നിന്നുമുള്ള ഒരംഗവും ഉണ്ടാവും.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം. എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡെങ്കിപ്പനിക്കെതിരെ ജനിതക കൊതുക്

October 12th, 2010

aedes-aegypti-mosquitoകൊലാലമ്പൂര്‍ : നിയന്ത്രണാതീതമായി പെരുകുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഒരു നവീന തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് മലേഷ്യ. ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവയെ നേരിടാന്‍ ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ ആണ്‍ കൊതുകുകളെ ഉപയോഗിക്കുവാനാണ് പുതിയ പദ്ധതി. ഈ ആണ്‍ കൊതുകുകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ആയുസ് വളരെ കുറവാണ് എന്നതാണ് ഇവയുടെ പ്രത്യേകത. അങ്ങനെ അല്‍പ നാളുകള്‍ കൊണ്ട് കൊതുകുകളുടെ പുതിയ തലമുറ നശിക്കും എന്നാണ് കണക്ക് കൂട്ടല്‍.

ഈ വര്‍ഷം ഡെങ്കിപ്പനി മൂലമുള്ള മരണത്തില്‍ 53 ശതമാനം വര്‍ദ്ധനവാണ് മലേഷ്യയില്‍ രേഖപ്പെടുത്തിയത്‌.

ആദ്യ ഘട്ടത്തില്‍, ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട മൂവായിരം ആണ്‍ കൊതുകുകളെയാണ് പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.

എന്നാല്‍ ജനിതക പരിവര്‍ത്തനം ചെയ്യപ്പെട്ട കൊതുകുകള്‍ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെ പറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കകള്‍ ഉണ്ട്. ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും അറിയപ്പെടാത്ത അപകടങ്ങള്‍ പതിയിരിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് ജനിതക പരിവര്‍ത്തനം എന്നിരിക്കെ അനേക വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും ഇല്ലാതെ ഇത്തരം കൊതുകുകളെ തുറന്നു വിടുന്നത് അത്യന്തം ആപല്‍ക്കരം ആയിരിക്കും എന്ന് ഇവര്‍ വെളിപ്പെടുത്തി. മാത്രമല്ല ഈ കൊതുകുകളുടെ ലാര്‍വകള്‍ “ടെട്രാസൈക്ലിന്‍” എന്ന ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ നശിക്കുകയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും സര്‍വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ആന്റിബയോട്ടിക് ആണ് “ടെട്രാസൈക്ലിന്‍” എന്നത് ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ബിനോയ്‌ വിശ്വത്തിന് പിന്തുണ

October 2nd, 2010

binoy-viswamദുബായ്‌ : അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടത്തെ ചെറുതായി കാണേണ്ടതില്ല എന്നും ഇതിന്റെ പ്രത്യാഘാതം വരും കാലങ്ങളില്‍ നാം മനസിലാക്കേണ്ടി വരും എന്ന മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവനയെ കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മ സ്വാഗതം ചെയ്തു. പാരിസ്ഥിതിക വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം നിന്ന് സംസാരിക്കാനും ഇത്തരം വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയുവാനുമുള്ള അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

“അതിരപ്പിള്ളി പദ്ധതിയും പരിസ്ഥിതിയും” എന്ന വിഷയത്തെ ആസ്പദമാക്കി കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മ നടത്തിയ ചര്‍ച്ചയില്‍ e പത്രം പത്രാധിപര്‍ ജിഷി സാമുവല്‍, കോളമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, സേതു എന്നിവര്‍ സംസാരിച്ചു.

- ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത്‌

September 19th, 2010

plastic-waste-epathram

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു.

പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

ഉദാഹരണം:

നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം.

ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.

Anand Preet,
Class VIII,
Our Own English High School,
Sharjah.

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

29 of 43« First...1020...282930...40...Last »

« Previous Page« Previous « കരട് ഖനന ബില്‍ അംഗീകരിച്ചു
Next »Next Page » മന്ത്രി ബിനോയ്‌ വിശ്വത്തിന് പിന്തുണ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010