ഭോപ്പാല്‍ ഒരു അടഞ്ഞ അദ്ധ്യായം എന്ന് അമേരിക്ക

August 20th, 2010

warren-andersonവാഷിംഗ്ടണ്‍ : ഭോപ്പാല്‍ വാതക ദുരന്തം ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപ ഉപദേശകന്‍ മൈക്ക്‌ ഫ്രോമാന്‍ പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഭോപ്പാല്‍ ദുരന്ത കേസ്‌ നിയമപരമായി അവസാനിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇദ്ദേഹം പിന്നീട് വ്യക്തമാക്കി.

1984 ഡിസംബറില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകം 15,000 തിലേറെ പേരുടെ മരണത്തിനാണ് ഇടയാക്കിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യഥാര്‍ത്ഥ ആണവ ബാദ്ധ്യത

August 18th, 2010

nuclear-accident-victim-epathram

ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.

“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.

ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.

റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

nuclear-victim-baby-with-two-heads-epathram

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്

അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

depleted-uranium-victim-epathram

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്

ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്‌” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.

ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

ആള്‍ ഈസ്‌ വെല്‍

August 13th, 2010

ladakh-school-kids-epathramലഡാക്ക് : ഉരുള്‍ പൊട്ടലില്‍ വന്‍ തോതില്‍ നാശ നഷ്ടം സംഭവിച്ച ദ്രുക്ക് സ്ക്കൂളില്‍ വീണ്ടും കുട്ടികള്‍ എത്തി. കുട്ടികളും സന്നദ്ധ സേവകരും ചേര്‍ന്ന് തകര്‍ന്ന സ്ക്കൂള്‍ കെട്ടിടത്തില്‍ നിന്നും സാധന സാമഗ്രികള്‍ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലികമായി സ്ക്കൂളില്‍ പഠനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു വരികയാണ്.

പരിസ്ഥിതി സൌഹൃദ കെട്ടിട നിര്‍മ്മാണ ശൈലിയുടെ ഉദാത്തമായ മാതൃകയായ ഈ കെട്ടിടം കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ നശിച്ചു പോയതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുന്നോട്ട് വന്നിരുന്നു.

അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ ഈ സ്ക്കൂള്‍ സിനിമയിലെ അമീര്‍ ഖാന്റെ കഥാപാത്രമായ “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

സ്ക്കൂള്‍ പുനര്‍ നിര്‍മ്മാണത്തിന് സഹായവുമായി അമീര്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട് എന്ന് സൂചനയുണ്ട്.

ലഡാക്കിന്റെ പരമ്പരാഗത സംസ്കാരവും ബുദ്ധ മത തത്വ ശാസ്ത്രവും ഇണക്കി ചേര്‍ത്ത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന ദ്രുക്ക്പ ബുദ്ധിസ്റ്റ് സമൂഹത്തിനു വേണ്ടി ദ്രുക്ക് കാര്‍പോ എഡുക്കേഷ്യനല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദ്രുക്ക് ട്രസ്റ്റ്‌ നിര്‍മ്മിച്ച ദ്രുക്ക് വൈറ്റ്‌ ലോട്ടസ് സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി ചെക്കുകള്‍ CEC Relief Fund, അക്കൌണ്ട് നമ്പര്‍ CG-128, J&K ബാങ്ക് എന്ന വിലാസത്തില്‍ അയക്കണം എന്ന് ലഡാക്ക് സ്വയംഭരണ മല വികസന കൌണ്‍സില്‍ അറിയിക്കുന്നു.

ചെക്കുകള്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്:

Coordination Cell,
Office of the Chief Executive Councillor,
Ladakh Autonomous Hill Development Council,
Leh, Ladakh – 194101, India

www.jkbank.net എന്ന ബാങ്ക് വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയും സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 ഇഡിയറ്റ്സിലെ സ്ക്കൂള്‍ നശിച്ചു

August 11th, 2010

druk-white-lotus-school-epathram

ലഡാക്ക് : അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ സ്ക്കൂള്‍ പൂര്‍ണ്ണമായി ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവിടത്തെ ഇരുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സിനിമയിലൂടെ പ്രശസ്തമായതിനു ശേഷം “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു ഈ സ്ക്കൂള്‍ കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എണ്ണ മലിനീകരണം – ബി.പി. 20 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

June 17th, 2010

brown-pelicanവാഷിംഗ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ മലിനീകരണമായി അറിയപ്പെടുന്ന ഡീപ് വാട്ടര്‍ ഹൊറായ്സന്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക്‌ പരിഹാരമായും പാരിസ്ഥിതിക മലിനീകരണം പരിഹരിക്കുന്നതിനും, ബാധിത പ്രദേശങ്ങള്‍ വെടിപ്പാക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക്‌ ഒബാമ ചൊവ്വാഴ്ച ആവശ്യപ്പെട്ടതനുസരിച്ച് ബ്രിട്ടീഷ്‌ പെട്രോളിയം 20 ബില്യന്‍ ഡോളര്‍ നല്‍കും എന്ന് അറിയിച്ചു. ഒബാമ ആവശ്യപ്പെട്ടത് പോലെ ഈ തുക കമ്പനി ആയിരിക്കില്ല കൈകാര്യം ചെയ്യുക. ഇടക്കാലാശ്വാസമായി നല്‍കാം എന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്ന പണം തങ്ങള്‍ക്കു വേണ്ടവണ്ണം ലഭിക്കുന്നില്ല എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അമേരിക്കന്‍ പ്രസിഡണ്ടിനോട് സ്ഥലവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓവല്‍ ഓഫീസില്‍ നിന്നുമുള്ള തന്റെ ചരിത്ര പ്രധാന ടെലിവിഷന്‍ പ്രസംഗത്തില്‍ ഒബാമ നഷ്ടപരിഹാര ഫണ്ട് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇത് ഇന്നലെ ബ്രിട്ടീഷ്‌ പെട്രോളിയം കമ്പനി ചെയര്‍മാന്‍ കാള്‍ ഹെന്‍റിക് സ്വാന്‍ബെര്‍ഗ് അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ ഈ തുകയില്‍ നില്‍ക്കില്ല കാര്യങ്ങള്‍ എന്നാണു അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് വെറും താല്‍ക്കാലികമായ ഒരാശ്വാസത്തിന് മാത്രമേ ഉതകുകയുള്ളു എന്നും ഇവര്‍ പറയുന്നു.

15000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 5 ലക്ഷത്തിലധികം പേരെയെങ്കിലും ബാധിച്ചതുമായ ഭോപ്പാല്‍ ദുരന്തത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനിയുമായി വില പേശി നേടിയത് വെറും 470 മില്യന്‍ ഡോളറാണ്. അത് തന്നെ കൂടുതലാണെന്നായിരുന്നു നമ്മുടെ കോടതിയുടെ നിരീക്ഷണം. ബി.പി. അമേരിക്കയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 20 ബില്യന്‍ ഡോളര്‍ ഭോപ്പാലില്‍ നമുക്ക്‌ ലഭിച്ച തുകയുടെ 44 ഇരട്ടിയാണ് എന്നത് ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. കാരണം ഉറക്കം നടിക്കുന്നവനെ ഉണര്ത്താനാവില്ലല്ലോ.

എണ്ണയില്‍ കുതിര്‍ന്ന ഇരുപത് പക്ഷികളെയാണ് തീര പ്രദേശത്തെ പാറക്കെട്ടുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഇവയെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു വൃത്തിയാക്കുകയും വേണ്ട ചികില്‍സകള്‍ നല്‍കുകയും ചെയ്തു. അഞ്ചു പക്ഷികളെ കൂടുതല്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച രണ്ടു പക്ഷികളെ സ്വതന്ത്രരാക്കി വിട്ടു. ബാക്കിയുള്ളവ സുഖം പ്രാപിച്ചു വരുന്നു…

ഇതൊക്കെയാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. മുകളിലെ ചിത്രത്തില്‍ കാണുന്ന ബ്രൌണ്‍ പെലിക്കന്‍ ഇത്തരത്തില്‍ സുഖം പ്രാപിച്ചു സ്വതന്ത്രയാക്കപ്പെട്ട ഒരു പക്ഷിയാണ്.

ഈ ചോര്‍ച്ചയില്‍ പ്രധാനമായും ഉണ്ടായത് പാരിസ്ഥിതിക നഷ്ടമാണ്. പ്രദേശത്തെ മല്‍സ്യങ്ങളെയും സമുദ്ര ജീവികളെയും മറ്റ് വന്യ ജീവി സങ്കേതങ്ങളെയും ആവാസ വ്യവസ്ഥകളെയുമാണ് എണ്ണ ചോര്‍ച്ച ബാധിച്ചത്. തീര പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര വ്യവസായവും, മത്സ്യബന്ധനവും തടസ്സപ്പെടുകയും ചെയ്തു. ഇതുമായി താരതമ്യം പോലും ചെയ്യാനാവാത്തത്രയും ഭീകരമായ ദുരന്തമായിരുന്നു ഭോപ്പാലിലേത് എന്ന് നാം മറക്കരുത്.

bhopal-victims

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 5« First...345

« Previous Page« Previous « ഭോപ്പാല്‍ ഇഫെക്റ്റ്‌
Next »Next Page » പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010