തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു

December 11th, 2011

carbon-footprint-epathram

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനമാകാതെ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ അവസാനിക്കാനിരിക്കെ 194 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച പുതിയ നിയമത്തിന് പ്രാഥമിക ധാരണ മാത്രമാണ് ഉണ്ടായ ഏക പുരോഗതി. പുതിയ നിയമത്തിന് രൂപം നല്‍കുകയായിരുന്നു ഡര്‍ബന്‍ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ അമേരിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച കടുത്ത നിലപാട് മൂലമാണ് നിയമത്തിന്റെ കരട് രൂപം മാത്രം ഉണ്ടാകാന്‍ കാരണം. ഇപ്പോഴുണ്ടായിട്ടുള്ള ധാരണയനുസരിച്ച് 2015ഓടെ കരട് നിയമം തയാറാക്കി 2020ഓടെ നടപ്പില്‍ വരുത്താനാവുകയുള്ളൂ. യൂറോപ്യന്‍ യൂനിയന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഇത് പറയുന്നത്. ഇതനുസരിച്ച്, ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിധി നിശ്ചയിക്കും. സമ്മേളനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ കരട് നിയമം വിതരണം ചെയ്തു. എന്നാല്‍ കരട് നിയമത്തിനു പോലും അഞ്ചു വര്ഷം കാത്തിരിക്കുക എന്നത് ഏറെ ദുരിതത്തിന് കാരണമാകുമെന്നും ഉടന്‍ ഒരു പരിഹാര മാര്‍ഗത്തെ പറ്റി ലോക രാജ്യങ്ങള്‍ നിസ്സംഗത കൈവെടിഞ്ഞില്ലെകില്‍ മാലി ദ്വീപ്‌ പോലുള്ള തൊണ്ണൂറോളം ചെറു ദ്വീപുകള്‍ ഇല്ലാതാകുമെന്ന് മാലദ്വീപ് പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം തുറന്നടിക്കുകയും ചെയ്തു.

ലോകത്തെ 90 ചെറു ദ്വീപ് രാഷ്ട്രങ്ങളെങ്കിലും മാലദ്വീപിന്‍റെ ഇതേ ആശങ്ക പങ്കുവെക്കുന്നവരാണ്. ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ അലയന്‍സ് ഒഫ് സ്മാള്‍ ഐലന്‍ഡ് സ്റ്റേറ്റ്സ് (അയോസിസ്) പ്രതിനിധികളില്‍ പലരും സമ്മേളനത്തില്‍ രോഷ പ്രകടനം നടത്തുകയും ചെയ്തു.

അതിനിടെ, പുതിയ കാര്‍ബണ്‍ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതില്‍ ഇന്ത്യ തടസ്സം നില്‍ക്കുന്നുവെന്ന യൂറോപ്യന്‍ യൂനിയന്‍െറ വാദം ഇന്ത്യ നിഷേധിച്ചു കൊണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സമാപന സമ്മേളനത്തില്‍ പുതിയ നിയമത്തെ സംബന്ധിച്ച ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കാനഡ പുലര്‍ത്തുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജയന്തി നടരാജന്‍ ഇന്ത്യ താരതമ്യേന കുറച്ചു മാത്രമാണ് കാര്‍ബണ്‍ പുറത്തുവിടുന്നതെന്ന് അറിയിച്ചു. 120 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് പ്രതിവര്‍ഷം 1.7 ടണ്‍ കാര്‍ബണ്‍ മാത്രമാണ് പുറംതള്ളുന്നത്. എന്നാല്‍, നിലവിലുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പിന്നീട് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം

December 2nd, 2011

kr-manoj-epathram

പനാജി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച “എ പെസ്റ്ററിങ് ജേര്‍ണി” എന്ന ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നാലാമത് ഹ്രസ്വ ചലച്ചിത്ര കേന്ദ്രം വസുധ പുരസ്‌കാരം നേടി. കെ. ആര്‍. മനോജാണ് ചിത്രം സംവിധാനം ചെയ്തത്. 2.75 ലക്ഷം രൂപയും പ്രശസ്തി പത്രവും ഷീല്‍ഡും അടങ്ങിയതാണ് പുരസ്‌കാരം. സംവിധായകന്‍ ശിവന്‍ ചെയര്‍മാനായുള്ള ജൂറിയാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുത്തത്.

ഈ വര്‍ഷം മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ “എ പെസ്റ്ററിങ് ജേര്‍ണി” ഗോവയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എം. എ. റഹ്മാന്റെയും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജിന്റെയും സംരംഭങ്ങളുടെ പിന്തുടര്‍ച്ചയാണ് തന്റെ ചിത്രമെന്ന് മനോജ് പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍

November 29th, 2011

പയ്യന്നൂര്‍: കൂടംകുളം ആണവ നിലയത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 10ന് കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍ കണ്ണൂര്‍ പയ്യന്നൂരില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ. പി. വിനോദുമായി (9142055553) ബന്ധപ്പെടുക

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ വിരുദ്ധ സെമിനാര്‍

November 29th, 2011

പത്തനംതിട്ട: ആണവോര്‍ജ്ജത്തിന്‍റെ വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ‘ആണവോര്‍ജ്ജം മനുഷ്യനാപത്ത്’ എന്ന വിഷയത്തില്‍ ആണവ വിരുദ്ധ സെമിനാര്‍ നവംബര്‍ 30 ബുധനാഴ്ച  പത്തനംതിട്ട വൈ. എം. സി. എ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക വിജയന്‍: 9947476228

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം

November 29th, 2011

തിരുവനന്തപുരം: ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഗ്രീന്‍സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ സെക്രെട്ടറിയേറ്റ് പടിക്കല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക പ്രകാശ്‌ കെ ഗോപിനാഥ് 8089494442

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 8« First...345...Last »

« Previous Page« Previous « കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര
Next »Next Page » ആണവ വിരുദ്ധ സെമിനാര്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010