കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഇന്ന് തുടങ്ങും

November 28th, 2011

climate-change-epathram

ഡര്‍ബന്‍: ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ന് തുടങ്ങും. സമ്മേളനം പത്ത്‌ ദിവസം നീണ്ടു നില്‍ക്കും. ആഗോള താപനത്തിന്റെ വര്‍ദ്ധനവും സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഇല്ലാതാകുന്ന കര പ്രദേശങ്ങളും, ഹരിത ഗൃഹ വാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ബഹിര്‍ഗമനവും എല്ലാം ചര്‍ച്ചക്ക് വരുന്ന സുപ്രധാനമായ സമ്മേളനം ആയതിനാല്‍ ഒരേ സമയം നിറഞ്ഞ പ്രതീക്ഷയോടെയും അതേ സമയം ആശങ്കയോടെയുമാണ് ഇത്തവണത്തെ ഉച്ചകോടിയെ ലോക ജനത ഉറ്റു നോക്കുന്നത്.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനുവരിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സുപ്രധാന മായ പല തീരുമാനങ്ങളും എടുക്കേണ്ടാതായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ സംഭവിച്ചേക്കാവുന്ന ‘കര ഭാഗങ്ങളുടെ അപ്രത്യക്ഷമാകല്‍’ എന്ന വന്‍ വിപത്ത് ലോക ജനതയുടെ ശ്രദ്ധയില്‍ വരേണ്ടതിന്റെ ആവശ്യകത യു. എന്‍. സെക്രട്ടറി ബാന്‍ കി മൂണ്‍ എടുത്തു പറയുന്നു. ഇതിന്റെ ഭാഗമായി സമുദ്ര നിരപ്പുയര്‍ന്നാല്‍ ആദ്യം ഇല്ലാതാവുന്ന പസഫിക്‌ ദ്വീപ്‌ സമൂഹത്തിലെ ചെറു രാജ്യമായ കരീബാസില്‍ ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. പസഫിക്കിലെ തന്നെ തുവാലു ദ്വീപിന്റെ അവസ്ഥയും ഭിന്നമല്ല. ഈ സാഹചര്യത്തില്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡര്‍ബന്‍ സമ്മേളനത്തിന് കടുത്ത തീരുമാനങ്ങള്‍ എടുക്കാതെ തരമില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം

November 26th, 2011

ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ്‌ സിനിമകള്‍ കേരളത്തില്‍  നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തുകൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചിലപ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില് വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍  ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ… നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍  ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്,  തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍  സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

സൈലന്റ് വാലി സംരക്ഷിക്കാന്‍ ഫണ്ടില്ല

October 28th, 2011

silent-valley-epathram

പാലക്കാട്‌ : കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കിയതും ഉള്ള ഫണ്ട് അനുവദിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന മടിയും കാരണം സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കഴിഞ്ഞ മൂന്നു മാസമായി ഇവിടെയുള്ള എണ്‍പതോളം വന പാലകര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. 390 രൂപ ദിവസ കൂലിക്കാണ് ഇവരെ നിയമിച്ചിട്ടുള്ളത്.

സൈലന്റ് വാലിക്കായി കഴിഞ്ഞ വര്ഷം 90 ലക്ഷം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ വെറും 37 ലക്ഷമാണ് അനുവദിച്ചത്‌. സംസ്ഥാന ബജറ്റില്‍ 100 ലക്ഷമാണ് അനുവദിച്ചതെങ്കില്‍ കേവലം 37 ലക്ഷം രൂപ ചിലവഴിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. എല്ലാം കൂടി വെറും 74 ലക്ഷം രൂപ. ഇത് കൊണ്ട് വന സംരക്ഷണം സാദ്ധ്യമല്ല എന്ന് വ്യക്തമാണ്. അഗ്നി ബാധ, കഞ്ചാവ് വേട്ട, റോഡുകളും കെട്ടിടങ്ങളും സംരക്ഷിക്കല്‍, എന്നിങ്ങനെ ഒട്ടേറെ ചിലവുകളാണ് ഇവിടെ ഉള്ളത്. വന സംരക്ഷണത്തിനായി നിയോഗിച്ച വന പാലകരെ ശമ്പളം കൊടുക്കാന്‍ ആവാത്ത പക്ഷം ഇവിടെ നിന്നും മാറ്റേണ്ടതായി വരും അതോടെ ഇവിടത്തെ അപൂര്‍വമായ പരിസ്ഥിതി സന്തുലനാവസ്ഥ തകരാറില്‍ ആവുകയും ചെയ്യും എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചീമേനി താപവൈദ്യുത നിലയത്തിന് അനുമതി ലഭിച്ചില്ല

October 26th, 2011

thermal-power-plant-epathram

ന്യൂഡല്‍ഹി: ചീമേനി താപപദ്ധതിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു അതിരപ്പിള്ളി പദ്ധതിക്ക്‌ നടത്തിയ ശ്രമം വിജയിക്കാതായപ്പോള്‍ സര്‍ക്കാരിനു ചീമേനി പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍  മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പാലിച്ചതിനുശേഷമേ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചത്.

കേരളത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവ് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പശ്ചിമഘട്ടവും ഉള്‍പ്പെട്ടിരുന്നു. മാധവ് കമ്മിറ്റി സമര്‍പ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ശുപാര്‍ശകള്‍ പാലിച്ചാലേ ഈ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നിലവിലെ അപേക്ഷ അപക്വമാണെന്ന് വിലയിരുത്തിയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. വാതക ഉപയോഗം എത് തരത്തിലായിരിക്കും എന്നതിനെക്കുറിച്ച് അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടിയത്. വിശദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാസര്‍കോട് ചീമേനിയിലാണ്  കല്‍ക്കരി ഉപയോഗിച്ച്  12,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ടുള്ള  താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചത്. 200 ഏക്കറോളം വരുന്ന സ്ഥലത്താണ് നിലയം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതോടെ കല്‍ക്കരിക്ക് പകരം വാതകം ഉപയോഗിക്കാമെന്ന് തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിചേരുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു പദ്ധതിക്കായി മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലം അറിയിക്കുന്നത്.

ഫോട്ടോ : താപവൈദ്യുത നിലയം (ഫയല്‍ ചിത്രം)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം പ്രതിഷേധക്കാര്‍

August 18th, 2011

koodankulam nuclear plant-epathram

ചെന്നൈ: ലോകത്ത്‌ ആണവ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളെ പറ്റി ഒരു പുനര്‍ചിന്തനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാല്‍ ജൈതാപൂരും കൂടംകുളത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ തൃണവല്‍ക്കരിക്കുകയാണ്. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള തദ്ദേശവാസികളുടെ സമരം ശക്തമാവുന്നു. ബുധനാഴ്ച ആയിരക്കണക്കിന് നാട്ടുകാരാണ് ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തിയത്. ആണവനിലയം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച കൂടങ്കുളത്തും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നു പരിസരങ്ങളിലുമുള്ള കടകളൊന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. മത്സ്യതൊഴിലാളികളും കര്‍ഷകരുമെല്ലാം തൊഴിലില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നു. വരുംതലമുറകളെപ്പോലും ദോഷകരമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ഏഴിലരസ് ആവശ്യപ്പെട്ടു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് കൂടങ്കുളം ആണവനിലയത്തിന്റെ നിര്‍മ്മാണം. ആദ്യ യൂണിറ്റ് വരുന്ന ഒക്‌ടോബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പറയുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൂടങ്കുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് തമിഴ്‌നാടിനും 442 മെഗാവാട്ട് കര്‍ണാടകയ്ക്കും 266 മെഗാവാട്ട് കേരളത്തിനും 67 മെഗാവാട്ട് പുതുച്ചേരിക്കും നല്‍കുമെന്ന് പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 8« First...456...Last »

« Previous Page« Previous « മലിനീകരണം ചൈനയില്‍ ഫാക്‌ടറി അടച്ചു പൂട്ടി
Next »Next Page » ആണവ നിലയത്തില്‍ സ്ഫോടനം : ഒരാള്‍ കൊല്ലപ്പെട്ടു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010