Monday, March 12th, 2012

ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ

fukushima-nuclear-cleanup-epathram

ടോക്യോ : ഫുക്കുഷിമയെ തകർത്തു തരിപ്പണമാക്കിയ സുനാമിയും തുടർന്നുണ്ടായ ആണവ നിലയ സ്ഫോടനവും നടന്നിട്ട് ഒരു വർഷം തികയുമ്പോൾ ഫുക്കുഷിമയിൽ ഇപ്പോഴും ആണവ അവശിഷ്ടങ്ങളുടെ ശുദ്ധീകരണ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്‌ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കടൽ തീരം ഇന്ന് വിജനമാണ്. ആണവ റിയാക്ടറിന്റെ ശീതീകരണ സംവിധാനം തകരാറിൽ ആയതിനെ തുടർന്ന് റിയാക്ടർ തണുപ്പിക്കാനായി വൻ തോതിൽ ജലം കടലിൽ നിന്നും പമ്പ് ചെയ്യുകയും അണു പ്രസരണ തോത് ഏറെ കൂടുതലുള്ള ജലം കടലിൽ എത്തിച്ചേരുകയും ചെയ്തതിനെ തുടർന്ന് കടലിലെ ജലം സുരക്ഷിതമല്ല എന്ന ഭീതിയാണ് ഇവിടെ നിന്നും വിനോദ സഞ്ചാരികളെ അകറ്റി നിർത്തുന്നത്.

അയിരക്കണക്കിന് കരാർ തൊഴിലാളികളാണ് ഇപ്പോൾ ഫുക്കുഷിമ ദായിചി ആണവ നിലയങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതത്വം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു. ഇവർക്ക് മതിയായ ആണവ സുരക്ഷാ പരിശീലനമോ മാർഗ്ഗ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല എന്നാണ് ഇവിടെ നിന്നും രഹസ്യമായി കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകർക്കും ക്യാമറകൾക്കും ഈ സ്ഥലങ്ങളിൽ കർശ്ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് വിലക്കുണ്ട്.

ആണവ നിലയത്തിലെ ഉദ്യോഗസ്ഥരോ എഞ്ചിനിയർമാരോ ഇവിടെ ജോലി ചെയ്യുന്നില്ല. പകരം 600ഓളം കരാറുകാരുടെ ജോലിക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷാ ക്രമീകരണങ്ങളോ മാനദണ്ഡങ്ങളോ മേൽനോട്ടം വഹിക്കുവാൻ സംവിധാനവുമില്ല. അണു പ്രസരണത്തിൽ നിന്നും രക്ഷ നേടാനുള്ള ആവരണങ്ങളും പ്രത്യേക സുരക്ഷാ വേഷ വിധാനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിൽ മതിയായ പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.

പലപ്പോഴും ഇവർ ഈ സുരക്ഷാ കവചങ്ങൾ ഊരി മാറ്റിയാണ് പരസ്പരം സംസാരിക്കുന്നത്. തൊഴിലാളികളുടെ കൈവശം അണു പ്രസരണ മാപിനി എപ്പോഴും കരുതണം എന്നാണ് ചട്ടം. ഈ മാപിനികൾ ഇവർക്ക് ഏൽക്കുന്ന അണു പ്രസരണതിന്റെ തോത് വ്യക്തമാക്കുന്നു. ഇത് അനുവദനീയമായ തോതിലും കൂടുതലായാൽ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കില്ല എന്നതിനാൽ പലരും ഈ മാപിനികൾ അഴിച്ചു വെച്ചാണ് ജോലിക്ക് കയറുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങൾ നേരിടുന്ന അപകടത്തിന്റെ ഭീകരതയെ കുറിച്ച് അജ്ഞരാണ് എന്നതാണ് എറ്റവും സങ്കടകരം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010