Wednesday, May 11th, 2011

ജപ്പാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നു

nuclear-power-no-thanks-epathram

ടോക്യോ : ഫുക്കുഷിമയിലെ ദായി ഇച്ചി ആണവ നിലയം തകര്‍ന്നു വന്‍ തോതില്‍ ആണവ വികിരണ ചോര്‍ച്ച നേരിട്ട ജപ്പാന്‍ തങ്ങളുടെ ഊര്‍ജ സ്രോതസായി ആണവോര്‍ജം ഉപയോഗിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ പകുതി ആണവോര്‍ജത്തില്‍ നിന്നും ലഭിക്കും എന്നായിരുന്നു ജപ്പാന്റെ ഊര്‍ജ്ജ പദ്ധതി. ഇപ്പോള്‍ മൊത്തം ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്റെ മുപ്പത്‌ ശതമാനമാണ് ജപ്പാനില്‍ ആണവോര്‍ജ്ജം. ഇത് അമ്പതു ശതമാനം ആക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സുനാമിയില്‍ ആണവ നിലയങ്ങളുടെ സുരക്ഷിതത്വം തകരാറിലായ സാഹചര്യത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ ആശ്രയിക്കാന്‍ ആവില്ല എന്നാ നിഗമനത്തിലാണ് ജപ്പാന്‍.

ആണവോര്‍ജ്ജത്തിന് പകരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ജപ്പാന്‍ പ്രധാനമന്ത്രി  നവോട്ടോ കാന്‍ അറിയിച്ചു. സൌരോര്‍ജ്ജം, കാറ്റ്‌, ബയോ മാസ്, എന്നിങ്ങനെയുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കും.

ആണവോര്‍ജ്ജം കൂടുതലായി ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ശമ്പളം അടുത്ത മാസം മുതല്‍ വെട്ടിച്ചുരുക്കുവാനും അദ്ദേഹം തയ്യാറായിട്ടുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010