Tuesday, April 5th, 2011

ഫുക്കുഷിമ : ജപ്പാന്‍ ആണവ മലിന ജലം കടലില്‍ ഒഴുക്കുന്നു

radioactive-fish-epathram

ടോക്യോ : അണു പ്രസരണ തോത് അനുവദനീയമായതിലും അധികമായ ആണവ മലിന ജലം ജപ്പാനിലെ ടോക്യോ ഇലക്ട്രിക്‌ കമ്പനി ശാന്ത സമുദ്രത്തിലേക്ക് ഒഴുക്കുവാന്‍ ആരംഭിച്ചു. 11,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ ഒഴുക്കുവാന്‍ ആരംഭിച്ചിട്ടുള്ളത്‌. ഇതിനേക്കാള്‍ നൂറ് മടങ്ങ്‌ കൂടുതല്‍ അപകടകാരിയായ മലിന ജലം സംഭരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താരതമ്യേന കുറഞ്ഞ നശീകരണ ശേഷിയുള്ള മലിന ജലം സമുദ്രത്തിലേക്ക് ഒഴുക്കുന്നത്.

റിയാക്ടറിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്നും ജലം നീക്കം ചെയ്‌താല്‍ മാത്രമേ നിലയം തണുപ്പിക്കാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി ആണവ നിലയം നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ.

ആണവ നിലയത്തില്‍ നിന്നുള്ള അണു പ്രസരണം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും എന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.

സമുദ്രത്തില്‍ ആണവ മാലിന്യം കലര്‍ത്തുന്നത് വന്‍ തോതില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന് ജല ജന്തു ശാസ്ത്രജ്ഞര്‍ അറിയിച്ചു. സീഷിയം 137 പോലെ മുപ്പത്‌ വര്‍ഷത്തോളം പ്രസരണ ശേഷി യുള്ള മൂലകങ്ങള്‍ ചെറു മത്സ്യങ്ങളെ ഭക്ഷിക്കുന്നത് വഴി വന്‍ മല്‍സ്യങ്ങളുടെ ശരീരത്തില്‍ നിക്ഷേപിക്കപ്പെടും. ഈ മല്‍സ്യങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം മാര്‍ക്കറ്റിലും തീന്‍ മേശയിലും എത്തുന്നതോടെ ഇത് ഭക്ഷിക്കുന്ന മനുഷ്യര്‍ക്കും ഇതിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010