Tuesday, May 31st, 2011

ജൈതാപുര്‍ വാസികള്‍ക്ക് ആണവ പദ്ധതി വേണ്ട

jaitapur-protest-epathram

മുംബൈ : ജനാധിപത്യം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നും ജനഹിതം തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നില്ല എന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ പ്രസ്താവിച്ചു. ജൈതാപ്പൂരില്‍ ആണവ നിലയം വരുന്നത് അവിടത്തെ ജനത്തിന് ഇഷ്ടമല്ല. ആ നിലയ്ക്ക് ആണവ നിലയം സ്ഥാപിക്കുവാന്‍ ഉള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണ്. ജനാധിപത്യം തെരഞ്ഞെടുപ്പ്‌ മാത്രമല്ല. ജന ഹിതം അറിഞ്ഞുള്ള ഭരണമാണ് ജനാധിപത്യത്തിന്റെ തത്വശാസ്ത്രം. പരമാധികാര ഭരണകൂടം ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം. ജനാധിപത്യത്തില്‍ പരമാധികാരം ജനത്തില്‍ നിക്ഷിപ്തം ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഫുക്കുഷിമ ആണവ ദുരന്തം ലോകത്തെ നടുക്കിയ സാഹചര്യത്തിലും കച്ചവട താല്‍പര്യവും സ്വാര്‍ത്ഥ ലാഭങ്ങളും മാത്രം ലക്‌ഷ്യം വെച്ച് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ന്യായീകരിക്കാന്‍ ആവില്ല. 9900 മെഗാ വാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയുള്ള ജൈതാപൂര്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തെ ഏറ്റവും വലിയ ആണവ പദ്ധതിയായിരിക്കും. എന്നാല്‍ ഈ പ്രദേശം ഭൂകമ്പം ഉണ്ടാവാന്‍ ഏറെ സാദ്ധ്യത ഉള്ള സ്ഥലമാണ്. ജിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 92 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയിട്ടുണ്ട് എന്നത്‌ ഭീതിദമായ വസ്തുതയാണ്.

ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ “അരേവ” യ്ക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ സാദ്ധ്യമാക്കിയ ഈ പദ്ധതി ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍കോസിയുടെ ഡിസംബര്‍ 2010ലെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് അംഗീകരിക്കപ്പെട്ടത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
  • അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
  • ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
  • കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
  • കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
  • ഭൂമിക്ക് വേണ്ടി ഒത്തുചേരുക
  • കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
  • കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
  • ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
  • “വെളിച്ചം ഉണ്ടാകട്ടെ”
  • ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
  • അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
  • ഇന്ന് ലോക കാലാവസ്ഥാ ദിനം
  • ജല കാൽപ്പാട് കുറയ്ക്കുക
  • ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
  • കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
  • പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
  • ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ
  • പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

  • © e പത്രം 2010