Monday, November 14th, 2011

ആണവ ഊര്‍ജ്ജത്തിന് പിന്തുണയുമായി കലാം വീണ്ടും

apj-abdul-kalam-epathram

കൊല്‍ക്കത്ത : ഊര്‍ജ്ജ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക്‌ വേണ്ടത് ശുദ്ധമായ ഊര്‍ജ്ജമാണെന്നും സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും ശുദ്ധമായ ഊര്‍ജ്ജമാണെന്നും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ. പി. ജെ, അബ്ദുല്‍ കലാം പ്രസ്താവിച്ചു. കൂടംകുളം ആണവ നിലയം താന്‍ സന്ദര്‍ശിച്ചു. ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ആണ് അവിടെ ഉള്ളത്. അവിടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ താന്‍ കണ്ടു ബോദ്ധ്യപ്പെട്ടു. വൈദ്യുത ഗ്രിഡിലേക്ക് 2000 മെഗാ വാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുണ്ട് കൂടംകുളം ആണവ പദ്ധതിയ്ക്ക്. ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് തനിക്ക്‌ സംശയമൊന്നുമില്ല. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ താന്‍ കണ്ടു. ചിലരുമായി സംസാരിക്കുകയും ചെയ്തു. ഇതേ കുറിച്ച് ഇനിയും ആരോട് വേണമെങ്കിലും സംസാരിക്കുവാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010