Tuesday, June 26th, 2012

നെല്ലിയാമ്പതിയെ രക്ഷിക്കൂ കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന്

nelliyampathi-epathram
നെല്ലിയാമ്പതിയെ രക്ഷിക്കൂ എന്ന കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത്  ശ്രീ. വി. എം.സുധീരന് നിര്‍വഹിക്കും ‍. ലോകത്തിലെ അപൂര്‍വ തീവ്രജൈവ വൈവിദ്ധ്യസമ്പന്ന മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തില്‍ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് നെല്ലിയാമ്പതി മലനിരകളും അതിലെ ജൈവസമ്പത്തും. കോളനിവാഴ്ചക്കാലത്ത് നെല്ലിയാമ്പതിയിലെ പതിനായിരത്തോളം ഏക്കര്‍ വനഭൂമി ഏതാനും തോട്ടങ്ങള്‍ക്ക് പാട്ടത്തിനു നല്കകയുണ്ടായി. പാട്ടക്കാലാവധി തീരുന്നമുറക്കും പാട്ടവ്യവസ്ഥകള്‍ ലംഘിക്കപെട്ടാലും ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥയും അധികാരവും വനംവകുപ്പിനുണ്ട്.

നെല്ലിയാമ്പതിയിലെ പാട്ടഭൂമികളില്‍ കരാര്‍ ലംഘനവും നിയമലംഘനവും മാത്രമല്ല വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി വില്പ്പന നടത്തുകയും ബാങ്കുകളില്‍ പണയപ്പെടുത്തി കോടിക്കണക്കിന് രൂപ എടുക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കരാര്‍ ലംഘനം നടത്തിയ ഏതാനും തോട്ടങ്ങള്‍ വനംവകുപ്പ് ഏറ്റെടുക്കുകയും പല തോട്ടങ്ങളും ഏറ്റെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയുമായിരുന്നു. ഈ ഘട്ടത്തിലാണ് വനഭൂമി ഏറ്റെടുക്കുവാനുള്ള നീക്കം അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്ത് വന്നത്. തിട്ടപ്പെടുത്താന്‍ ആവാത്ത കോടികളുടെ പൊതു സ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നില്‍.
കഴിഞ്ഞ മെയ്‌ മാസം 26-ന് തൃശൂരില്‍ ചേര്‍ന്ന പരിസ്ഥിതി പ്രവര്‍ത്ത‍കരുടെയും സമാന സംഘടനകളുടെയും ആലോചനായോഗം സേവ് നെല്ലിയാമ്പതി കാമ്പയിന്‍ ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.Y. M. C. A. ഹാളില്‍ രാവിലെ സെമിനാറും വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സായാഹ്നധര്‍ണ്ണയും നടത്തും കൂടുതല്‍ വിവരങ്ങള്‍ക്ക് . N.ബാദുഷ കണ്‍വീനര്‍ 8547590222

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010